കോൺഗ്രസും എസ്പി- ബിഎസ്പി സഖ്യവും പരസ്പരം ഏറ്റുമുട്ടുന്നത് ഗുണമാകുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നു; കോൺഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ മുന്നോക്ക വോട്ടുകൾ അട്ടിമറിക്കുക മാത്രം; യാദവ- മുസ്ലിം -ദലിത് വോട്ടുകളുടെ ബലത്തിൽ ബിജെപിയുടെ സ്വപ്നങ്ങൾ തകർക്കാനുള്ള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിന് എട്ടുസീറ്റുകൾവരെ പ്രതിഫലം ലഭിച്ചേക്കാം; എസ്പി-ബിഎസ്പി സഖ്യം 50 ഓളം സീറ്റുകളിലേക്ക് കയറുമ്പോൾ ബിജെപി 25ൽ താഴെയായി ചുരുങ്ങും; യുപിയിൽ സംഭവിക്കുന്നത് എന്തെന്ന് വിലയിരുത്തുമ്പോൾ
മറുനാടൻ ഡെസ്ക്
ലക്നൗ: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമികയായ ഉത്തർപ്രദേശിൽ, കോൺഗ്രസും, എസ്പി- ബിഎസ്പി സഖ്യവും പരസ്പരം ഏറ്റുമുട്ടുന്നത് ഗുണമാകുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിജെപിയുടെ പരമ്പരാഗത വോട്ടുകളായ മുന്നോക്കവോട്ടുകളിൽ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ സ്ഥാനാർത്ഥിത്വമാണ് ഇവിടെ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബ്രാഹ്മണ- രജപുത്ര സമുദായങ്ങളിലുള്ള മുന്നോക്ക വോട്ടുകൾ കോൺഗ്രസിനും ബിജെപിക്കും ഇടയിലായി ഭിന്നിക്കപ്പെടുമ്പോൾ, യാദവ- മുസ്ലിം ദലിത് വോട്ടുകൾ എസ്പി- ബിഎസ്പി സഖ്യത്തിനായി ഏകോപിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന സി വോട്ടർ അടക്കമുള്ള തെരഞ്ഞെടുപ്പ് വിശകല ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
2014ൽ യുപിയിൽ തകർപ്പൻ വിജയമാണ് എൻഡിഎ നേടിയത്. ആകെയുള്ള 80ൽ 73 സീറ്റുമായി ഡൽഹിയിൽ അധികാരക്കസേര സ്വന്തമാക്കിയ എൻഡിഎക്ക് ഇത്തവണ അതിന്റെ പകുതിയിൽ മാത്രമേ പ്രതീക്ഷയുള്ളൂ. അന്ന് ഇതിൽ 71 സീറ്റ് ബിജെപി തനിച്ചാണ് നേടിയത്. മായാവതി നയിക്കുന്ന ബിഎസ്പി, അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ,അജിത് സിങ്ങിന്റെ ആർഎൽഡി എന്നിവർ ഒന്നിച്ച് നിന്ന് പ്രതിപക്ഷ സഖ്യമായി കരുത്തോടെ രംഗത്തിറങ്ങിയതാണ്, കാവിപ്പടയ്ക്ക് ഇത്തവണ പ്രധാന വെല്ലുവിളി ഉയർത്തുന്നത്. കോൺഗ്രസ് ഈ സഖ്യത്തിൽ ഇല്ലെങ്കിലും ബിജെപിയെ തോൽപ്പിക്കാനുള്ള തന്ത്രപൂർവമായ പ്രവർത്തനമാണ് നടത്തുന്നത്. 26 ഇടത്ത് കോൺഗ്രസിന്റെ പിന്തുണ എസ്പി- ബിഎസ്പി സഖ്യത്തിനാണ്. എസ്പി- ബിഎസ്പി സഖ്യം 50 സീറ്റിന് അടുപ്പിച്ച് ഉയരുമ്പോൾ, ബിജെപി 20നും 25നും ഇടയിൽ ഒതുങ്ങുമെന്നും, കോൺഗ്രസ് രണ്ടു മുതൽ എട്ടു സീറ്റുകൾ നേടുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ നടത്തുന്ന അവസാനഘട്ട വിലയിരുത്തൽ.
മുന്നോക്ക പിന്നോക്ക വ്യത്യാസമില്ലാതെ ഹിന്ദു സമുദായം ഒന്നടങ്കം 2014ൽ മോദിക്കുപിന്നിൽ അണിനിരന്ന കാഴ്ചയല്ല യുപിയിൽ ഇക്കുറി. യുപിയിൽ ആകെയുള്ള വോട്ടർമാർ ഏകദേശം 14 കോടിയാണ്. ഹിന്ദു ഏകീകരണത്തിലൂടെ കഴിഞ്ഞ തവണ ബിജെപി നേടിയത് 42.6% വോട്ടുകൾ. എസ്പി (22.3%), ബിഎസ്പി (19.77%), കോൺഗ്രസ് (7.53%), ആർഎൽഡി (0.86%) എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ വോട്ട് നില. എസ്പി, ബിഎസ്പി, ആർഎൽഡി കക്ഷികളുടെ സംയുക്ത വോട്ട് നില (42.93%) ബിജെപിയെക്കാൾ കൂടുതലാണ്. കടലാസിലെ ഈ കണക്ക് പ്രതിപക്ഷ സഖ്യത്തിന് പ്രതീക്ഷ നൽകുന്നു. പക്ഷേ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് സ്വന്തം പാർട്ടി രൂപീകരിച്ചു മത്സരത്തിനിറങ്ങിയത് എസ്പിക്കു ദോഷം ചെയ്യുന്നുണ്ട്. ചുരുങ്ങിയത് 7 മണ്ഡലങ്ങളിൽ ശിവ്പാൽ, എസ്പിയുടെ യാദവ് വോട്ട് ബാങ്ക് പിളർത്തുന്നുണ്ട്.
എല്ലാവരും ഉറ്റുനോക്കുന്നത് എംവൈഡി ഫോർമുലയിൽ
ഡൽഹിയിലേക്കുള്ള റോഡ് ലഖ്നൗവിലൂടെയാണെന്നത് വെറുമൊരു വാചകം മാത്രല്ല ഇന്ത്യ കണ്ടറിഞ്ഞ യാഥാർഥ്യം കൂടിയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ലോക്സഭാ മണ്ഡലങ്ങളുള്ള (80) സംസ്ഥാനമെന്ന നിലയിൽ രാജ്യം ആരു ഭരിക്കണമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന പ്രദേശമാണ് ഉത്തർപ്രദേശ്. ഇന്ത്യ ഭരിച്ച 14 പ്രധാനമന്ത്രിമാരിൽ 9 പേർ വിജയിച്ചു കയറിയത് യുപിയുടെ മണ്ണിൽ നിന്ന്. അതുകൊണ്ടുതന്നെ യുപി പിടിക്കൽ ഇത്തവണയും നിർണ്ണായകമാണ്. വികസനത്തെക്കാളും മറ്റും ഇവിടെ പിടിച്ചുകയറുക ജാതി രാഷ്ട്രീയം തന്നെയാണ്. അതുകൊണ്ടു തന്നെ എംവൈഡി ( myd) എന്നറിയപ്പെടുന്ന ഒരു ഫാക്ടറാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധർ ഏറ്റവും കൂടുതൽ ചർച്ചക്കെടുക്കുന്നത്.
എംവൈഡി എന്നാൽ മറ്റൊന്നുമല്ല മുസ്ലിം- യാദവ- ദലിത് വോട്ടുകൾ. പ്രമുഖ സർവേ എജൻസിയായ സി വോട്ടറിന്റെ വിലയിരുത്തൽ പ്രകാരം എംവൈഡി ജനസംഖ്യ അമ്പത് ശതമാനത്തിൽ കുടതലുള്ള 47 മണ്ഡലങ്ങളാണ് യുപിയിൽ നിർണ്ണായകമാവുക. ഈ വോട്ടുകൾ എസ്പി- ബിഎസ്പി സഖ്യത്തിനായാണ് കേന്ദ്രീകരിക്കപ്പെടുകയെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിൽ ബിജെപി കടുത്ത തിരിച്ചടി ഭയക്കുന്നുണ്ട്. എസ്പിയുടെ ശക്തിയായ യാദവരും ബിഎസ്പിക്കുള്ള ദലിത് പിന്തുണയും ആർഎൽഡിയുടെ ജാട്ട് സ്വാധീനവും പ്രതിപക്ഷ സഖ്യത്തിന് ഗുണകരമാവും. മുസ്ലീങ്ങൾ പഴയതുപോലെ സമാജ്വാദി പാർട്ടിയോട് വലിയ അടുപ്പം കാണിക്കുന്നില്ലെങ്കിലും, ബിജെപിയെ തോൽപ്പിക്കുക എന്ന നിലപാടാണ് അവർ പൊതുവെ എടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ആ വോട്ടുകളും എസ്പി- ബിഎസ്പി സഖ്യത്തിനു തന്നെയാണ് ലഭിക്കുക.
സി വോട്ടറിന്റെ കണക്ക് പ്രകാരം യുപിയിലെ എല്ലാ മണ്ഡലങ്ങളിലും നാൽപ്പത് ശതമാനത്തോളം എംവൈഡി ജനസംഖ്യയുണ്ട്. എംവൈഡി ജനസംഖ്യ ഇതിൽനിന്ന് എത്ര കൂടുന്നുവോ അത്രയും ബിജെപിയുടെ സാധ്യതകൾ മങ്ങുകയാണെന്ന് പഠനം വ്യക്താമാക്കുന്നു. ഇതിൽ എംവൈ ഡി സംഖ്യ 60 ശതമാനം കഴിയുന്ന പത്ത് മണ്ഡലങ്ങൾ ശരിക്കും ബിജെപിക്ക് ബാലികേറാമലയാവും. മുലായംസിങ് യാദവിന്റെ മണ്ഡലമായിരുന്നു അസംമാർഗ്, ഘോഷി, ഫിറോസാബാദ്, ജാൻപൂർ, അംബദ്ക്കർ നഗർ, ദൊമാരിയഗഞ്ചി, ബദോഹി, ബിജ്നോർ, മോഹൻലാൽഗഞ്ചി, സീതാപുർ എന്നീ മണ്ഡലങ്ങിൽ എൻഡിഎക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നാണ് സി വോട്ടർ പറയുന്നത്. 2014ൽ മുലായംസിങ്ങ് യാദവ് ജയിച്ച അസംമാർഗിൽ 68.3 ആണ് എംവെഡി സംഖ്യ. ഇവിടെ മൂന്നരലക്ഷം വോട്ടായിരുന്നു മുലായത്തിന്റെ ഭൂരിപക്ഷം.
കോൺഗ്രസിന്റേത് പൊളിറ്റിക്കൽ സർജിക്കൽ സട്രൈക്ക്
യുപി പിടിക്കാനുള്ള ഓട്ടത്തിൽ മൂന്നാം സ്ഥാനത്തെങ്കിലും, നിരവധി മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ നിശ്ചയിക്കാനുള്ള കെൽപ് കോൺഗ്രസിനുണ്ട്. തങ്ങൾക്കു വിജയ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ടുകൾ പരമാവധി പിളർത്തി പ്രതിപക്ഷസഖ്യത്തിനു കാര്യങ്ങൾ എളുപ്പമാക്കുകയാണു കോൺഗ്രസ് നയം. അവിടെ ബിജെപി വോട്ട് ബാങ്ക് പിളർത്താൻ മുന്നാക്കവിഭാഗ സ്ഥാനാർത്ഥികളെ കോൺഗ്രസ് അണിനിരത്തുന്നുണ്ട്. ഉദാഹരണമായി എംവൈഡി വോട്ടുകൾ നിർണ്ണയകമായ മണ്ഡലങ്ങളിൽ പലയിടത്തും കോൺഗ്രസ് നിർത്തിയിരിക്കുന്ന ബ്രാഹ്മണ സ്ഥാനാർത്ഥികളെയാണ്. അതായത് ബിജെപിക്ക് കിട്ടുന്ന മുന്നോക്ക വോട്ടുകൾ കൃത്യമായി ഭിന്നിച്ച് പ്രതിപക്ഷ സഖ്യത്തിന്റെ വിജയം ഉറപ്പുവരുത്തുക എന്ന തന്ത്രം തന്നെ.
യുപിയിൽ 64 സീറ്റുകളിൽ മൽസരിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ചിത്രത്തിലുള്ളത് വെറും 22 സീറ്റുകളിലാണ്. ബാക്കി 26 ഇടത്ത് പിന്തുണ എസ്പി- ബിഎസ്പി സഖ്യത്തിനാണ്. ഒരുകാരണവശാലും ബിജെപിയെ വിജയിപ്പിക്കില്ല എന്ന തന്ത്രമാണ് ഇവിടെ കോൺഗ്രസ് പയറ്റുന്നത്. ഖാസിപ്പൂരിൽ ബിജെപി നേതാവ് കാലുമാറി കോൺഗ്രസിൽ എത്തിയെങ്കിലും അത്തരം ഒരു മൽസരം എസ്പി- ബിഎസ്പി സഖ്യത്തിന്റെ സാധ്യതകൾക്ക തടസ്സമാകുമെന്ന് കണ്ട് രാഹുൽ ഗാന്ധി ഇടപെട്ട് സ്ഥാനാർത്ഥിലെ പിൻവലിക്കുകയായിരുന്നു.
എന്നാൽ ഒത്തു പിടിച്ചാൽ വിജയിക്കാമെന്നു പ്രതീക്ഷയുള്ള ചില മണ്ഡലങ്ങളിൽ കോൺഗ്രസ് തന്ത്രം മാറ്റി പയറ്റുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ വോട്ടുകൾ ഇവിടെ കോൺഗ്രസ് ലക്ഷ്യമിടുന്നു. മുസ്ലിം വോട്ടുകളാണ് കോൺഗ്രസ് പ്രതീക്ഷ. ചിലയടിത്ത് ബിജെപി ജയിക്കാതിരിക്കാൻ പ്രതിപക്ഷ സഖ്യം കോൺഗ്രസിനെയും സഹായിക്കുന്നുണ്ട്. അങ്ങനെയാണ് കോൺഗ്രസ് പ്രതീക്ഷ എട്ടു സീറ്റുകളിൽ എത്തുന്നത്. എട്ടുമുതൽ 14 സീറ്റുവരെ എന്ന ഒരു സാധ്യതയാണ് കോൺഗ്രസ് നേതാക്കളും പറയുന്നത്. നിലവിൽ അമേഠി, റായ്ബറേലി എന്നീ രണ്ട് കുത്തക മണ്ഡലങ്ങൾ മാത്രമാണ് ഇവിടെ കോൺഗ്രസിന് ഉള്ളത്. അതുകൊണ്ടതന്നെ എത്ര കിട്ടിയാലും ബോണസ് എന്നതാണ് കോൺഗ്രസിന്റെ നിലപാട്.
ബിജെപിയെ ആക്രമിക്കുന്ന പോലെ കോൺഗ്രസിനെ രൂക്ഷമായി ആക്രമിക്കാതെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രചാരണം. അമേഠിയിലും റായ്ബറേലിയും പ്രതിപക്ഷ സഖ്യം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക ഗാന്ധി മൽസരിക്കുകയാണെങ്കിൽ അത് വലിയയൊരു സാധ്യത കോൺഗ്രസിന് ഹിന്ദി മേഖലയിൽ ഒട്ടാകെ ഉണ്ടാക്കുമായിരുന്നെന്നും എന്നാൽ കോൺഗ്രസ് ആ സാധ്യത കളഞ്ഞുകുളിച്ചെന്നും ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്.ന്യായ് പദ്ധതിയുമായി (നിർധനരുടെ അക്കൗണ്ടിൽ പ്രതിവർഷം 72,000 രൂപ) കർഷ പ്രശനങ്ങളുമാണ് കോൺഗ്രസും രാഹുൽഗാന്ധിയും പ്രചാരണായുധമായി ഉയർത്തുന്നത്. ഒപ്പം പതിവുപോലെ ജിഎസ്ടിയും നോട്ട് നിരോധനവും.
ബിജെപിയുടെ ബലം തീവ്ര ഹിന്ദുത്വം തന്നെ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയവും രണ്ടുവർഷം മുമ്പ് യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന വൻ വിജയവും കൂടിയായതോടെ യുപി ഇനി തങ്ങളുടെ കോട്ടയാണെന്ന നിഗമനത്തിലായിരുന്നു ബിജെപി. എന്നാൽ കഴിഞ്ഞ വർഷം നടന്ന ലോകസഭാ ഉപ തെരഞ്ഞെടുപ്പുകളിൽ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂർ അടക്കമുള്ളവിടങ്ങളിൽ തോറ്റതോടെയാണ് കാറ്റ് തിരിച്ചു വീശുന്നകാര്യം ബിജെപി തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് രാമക്ഷേത്രമടക്കമുള്ള തീവ്ര ഹിന്ദുത്വ വിഷയങ്ങൾ എടുത്തിട്ടാണ് ബിജെപിയുടെ പ്രചാരണം.
വാരണാസിയും ഗൊരഖ്പൂരും അടക്കമുള്ള കിഴക്കൻ യുപിയിൽ, തീവ്ര ഹിന്ദുത്വത്തിന്റെ കൂടി ബലത്തിൽ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണത്തെപോലെ തരംഗമില്ലെന്ന് ബിജെപി നേതാക്കളും തിരിച്ചറിയുന്നുണ്ട്. ജാതവ് ഇതര ദലിത്, യാദവ് ഇതര ഒബിസി വോട്ടുകൾ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടിയിപ്പോൾ. മുന്നോക്ക വിഭാഗത്തിനൊപ്പം, ഓരോ മണ്ഡലത്തിലും സാന്നിധ്യമുള്ള ഇതര ജാതി വോട്ടുകൾ (ഗുജ്ജർ, പാസി, ധോബി, കശ്യപ്) കൂടി ചേരുമ്പോൾ വിജയത്തിനുള്ള വോട്ടുറപ്പിക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നു.
മോദി എന്ന കരുത്തുറ്റ നേതാവ്, ദേശീയവാദം എന്നിവ മുഖ്യ പ്രചാരണ വിഷയമാക്കുന്ന ബിജെപി, തങ്ങളുടെ ഭരണകാലയളവിൽ നടപ്പാക്കിയ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെക്കുറിച്ചു മൗനം പാലിക്കുന്നു. ദേശീയവാദവും മോദിപ്രഭാവവും നഗരവോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്ന് സീ വോട്ടർ വ്യക്തമാക്കുമ്പോൾ ഗ്രാമീണമേഖലകളിൽ പക്ഷേ, അതു കാര്യമായി ഏശുന്നില്ല. അവിടെ കർഷകദുരിതവും തൊഴിലില്ലായ്മയുമാണു മുഖ്യ വിഷയങ്ങൾ. മോദിയെന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കു തുല്യമായ പെരുമയിൽ മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിനാവുന്നില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തന്നെയെങ്കിലും കോൺഗ്രസ് അതിന് അമിത പ്രചാരണം നൽകുന്നില്ല. അടുത്ത പ്രധാനമന്ത്രി യുപിയിൽ നിന്നായിരിക്കുമെന്ന അഖിലേഷിന്റെ ഒറ്റവാചകത്തിൽ ഒതുങ്ങുന്നു പ്രതിപക്ഷ സഖ്യത്തിന്റെ വാഗ്ദാനം. ഈ നേതൃഗുണം ബിജെപിക്ക് ഗുണമാകുമെന്നാണ് പൊതുവേ മാധ്യമങ്ങൾ വിലയിരുത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്