സംസ്ഥാന സർക്കാരിന് വേണ്ടിയാണ് അഡ്വക്കേറ്റ് ജനറൽ പ്രവർത്തിക്കേണ്ടത്; സർക്കാർ താൽപ്പര്യത്തിന് വിരുദ്ധമായി കുടുംബാംഗങ്ങൾ കോടതിയിൽ ഹാജരാകുന്നത് ശരിയല്ല; മുഖ്യമന്ത്രി സംരക്ഷിക്കുന്ന എജിക്കെതിരെ വിമർശനവുമായി സുധീരൻ; ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാൻ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംരക്ഷിക്കുന്ന അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. സംസ്ഥാന സർക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറൽ പ്രവർത്തിക്കേണ്ടതെന്നും കുടുംബാങ്ങൾ സർക്കാറിന് എതിരായ കേസുകളിൽ ഹാജരാകുന്നത് ശരിയല്ലെന്നും സുധീരൻ വിമർശിച്ചു. എജിയെ കോടതി വിമർശിച്ചതിൽ തെറ്റില്ല. സർക്കാറിനെതിരായ കേസുകളിൽ എ.ജിയുടെ ബന്ധുക്കൾ എതിർ കക്ഷിക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്നും വി എം. സുധീരൻ പറഞ്ഞു.
കേസിന്റെ പരിഗണനയിൽ ഇല്ലാത്ത വിഷയങ്ങളിൽ ജഡ്ജിമാർ അഭിപ്രായം പറയുന്നത് തെറ്റാണ്. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ സ്വയം തിരുത്തണം. ഔചിത്യം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിമർശങ്ങളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണം. മുഖ്യമന്ത്രിക്കെതിരായ പരാമർശം ഇത്തരത്തിലുള്ളതാണെന്നും സുധീരൻ വ്യക്തമാക്കി.
ബാർ കേസിൽ ബാറുടമകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിനെതിരെ വിമർശനം ഉന്നയിച്ച ശേഷമാണ് പരോക്ഷമായി സുധീരൻ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്കെതിരെ വിമർശനം ഉന്നയിച്ചത്. ഒരു സംസ്ഥാനത്തിന്റെ നയത്തിന് വിരുദ്ധമായി ബാറുടമകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് സുധീരൻ പറഞ്ഞു. എ.ജി ഹാജരായതിന് ഒരു നീതികരണവുമില്ല. എ.ജി ബാറുടമകൾക്ക് വേണ്ടി ഹാജരായി എന്ന് പറഞ്ഞാൽ ആ സ്ഥാനത്തെ അദ്ദേഹം എത്രമാത്രം ചെറുതാക്കി കാണുകയാണ് എന്നത് വ്യക്തമാണെന്നും കൊച്ചിയിൽ ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ സുധീരൻ പറഞ്ഞു.
ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കാൻ മനസിൽ ഒരു വാക്ക് വരുന്നുണ്ട്. എന്നാൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം എന്നതിനാൽ ഞാൻ ആ വാക്ക് മനസിൽ മാത്രം നിറുത്തുകയാണ്. ഇത്രമാത്രം ചെറിയ മനസുള്ളവർ ഒരു സംസ്ഥാനത്തിന്റെ നയമത്തിന് വിരുദ്ധമായി ബാറുടമകൾക്ക് വേണ്ടി ഹാജരായത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബാറുടമകൾക്ക് വേണ്ടി ഹാജരാവാൻ അറ്റോർണി ജനറലിന് അനുമതി നൽകിയ കേന്ദ്ര നിയമമന്ത്രിയോട് സഹതാപമുണ്ട്. സുപ്രീംകോടതി ജഡ്ജിമാരെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് അറ്റോർണി ജനറലും ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറലും. ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ അവർ തന്നെ സ്വയം പരിശോധിക്കുകയും തിരുത്തുകയും വേണം.
ജുഡീഷ്യറി ആയാലും ഭരണഘടനാ സ്ഥാപനമായാലും ഓചിത്യം കാത്തുസൂക്ഷിക്കണം. സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ അതിനു വേണ്ടി പ്രവർത്തിക്കുമ്പോൾ കുടുംബാംഗങ്ങൾ വിരുദ്ധമായ തലത്തിലേക്ക് പോവാതിരിക്കണമെന്നും സുധീരൻ പറഞ്ഞു. കേസുമായി പുലബന്ധമില്ലാത്ത കാര്യങ്ങളിൽ ജഡ്ജിമാർ അഭിപ്രായ പ്രകടനം നടത്തുന്നത് തെറ്റാണ്. മുഖ്യമന്ത്രിക്കെതിരായി ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശം ഇത്തരത്തിലുള്ളതാണ്. ഇക്കാര്യത്തിൽ കൂടുതൽ വിവാദങ്ങൾക്കില്ലെന്നും സുധീരൻ പറഞ്ഞു.
അതേസമയം അഡ്വക്കേറ്റ് ജനറലിനെതിരെ സുധീരൻ വിമർശനുമായി രംഗത്തെത്തിയത് നിരവധി രാഷ്ട്രീയ മാനങ്ങൾക്കും ഇടനൽകുന്നതാണ്. ദണ്ഡപാണിയെ വിമർശിക്കുമ്പോൾ അമ്പുകൊള്ളുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തന്നെയാണ്. കാരണം കോടതിയിൽ നിന്നും അഭിഭാഷകരിൽ നിന്നും രൂക്ഷമായ വിമർശനം നേരിടുമ്പോൾ തന്നെ ദണ്ഡപാണിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചിരുന്നത്. ഇതിനെതിരെ കോൺഗ്രസിൽ തന്നെ കടുത്ത എതിർപ്പ് ഉയരുന്നുണ്ട. ഭരണത്തിൽ അടക്കം പല കാര്യങ്ങളും കെപിസിസി നേതൃത്വവുമായി ആലോചിക്കാൻ ഉമ്മൻ ചാണ്ടി ഇപ്പോഴും വൈമനസ്യം കാണിക്കുന്നുണ്ട്. ഭൂപതിപ്പു ഭേദഗതിയെ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത് പാർട്ടി അറിയാതെയിരുന്നു. മാദ്ധ്യമങ്ങളിൽ ഇത് വാർത്തയായതോടെ സുധീകൻ കർശന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്.
മുഖ്യമന്ത്രിയുമായി ഇടഞ്ഞുനിന്നിരുന്ന സുധീരൻ അത് അവസാനിപ്പിച്ച് സന്ധിയിലായിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് അതെന്നാണു പ്രചരിച്ചത്. കോടതിയിൽ നിന്നും നിരന്തരമായി വിമർശനം നേരിടുന്ന മുഖ്യമന്ത്രി പാർട്ടിയെയും അപകീർത്തിപ്പെടുന്നുവെന്ന വിലയിരുത്തൽ പൊതുവിലുണ്ട്. ഇതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റും ദണ്ഡപാണിയെ ആക്രമിച്ചതിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടതും. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ യുഡിഎഫിന് കാര്യങ്ങൾ അനുകൂലമാക്കാൻ നേതൃമാറ്റ ആവശ്യം ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. ഡൽഹിയിൽ എത്തി രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കണ്ടപ്പോൾ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെ ഉമ്മൻ ചാണ്ടി മാറിയാൽ ചെന്നിത്തലയല്ല, തന്നെയും പരിഗണിക്കണമെന്ന ആവശ്യമാണ് സുധീരൻ പറയാതെ പറയുന്നതെന്നാണ് പൊതു വിലയിരുത്തൽ.
ബാർ വിഷയത്തിൽ അടക്കം ഇടഞ്ഞുനിന്ന സുധീരനെയും ഉമ്മൻ ചാണ്ടിയെയും പരസ്പ്പരം ഒരുമിപ്പിച്ചത് ഹൈക്കമാൻഡ് ഇടപെട്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിച്ചാൽ അതൊരു വലിയ ശക്തിയായി മാറാമെന്ന കണക്കുകൂട്ടലായിരുന്നു കാരണം. പാർട്ടിക്കും കേരളത്തിനും നന്നെങ്കിൽ എന്ന ഉപാധിയോടെ ഒന്നിക്കാൻ സുധീരനും യോജിപ്പായിരുന്നു. എന്നാൽ, ഈ ഒത്തുതീർപ്പ് അധികകാലം നീണ്ടേക്കില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍