രാജിവച്ച നടിമാർക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യമായി രംഗത്തിറങ്ങിയ ബിജെപി നേതാവ് മുരളീധരനെതിരെ ബഹളം കൂട്ടിയത് ബിജെപി പ്രവർത്തകർ തന്നെ; പൊങ്കാലയ്ക്ക് ഉപദേശം നൽകിയത് ബിജെപിയിലെ മുരളീവിരുദ്ധർ; അവസരം മുതലാക്കി സിപിഎം നേതാക്കളും മന്ത്രിമാരും രംഗത്ത് വന്നപ്പോൾ ബിജെപിക്ക് നഷ്ടമായത് മറ്റൊരു അവസരം കൂടി; ഗ്രൂപ്പ് പോരിൽ പൊറുതി മുട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാവാത്ത ബിജെപി എല്ലാ അവസരങ്ങളും തുലയ്ക്കുന്നുവെന്ന് ആരോപിച്ച് നിരാശരാകപ്പെട്ട അണികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ല. കണ്ടെത്താൻ സാക്ഷാൽ അമിത് ഷാ വിചാരിച്ചിട്ട് പോലും നടക്കുന്നില്ല. ചെങ്ങന്നൂരിൽ വോട്ടു കുറഞ്ഞതോടെ പ്രതിസന്ധയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞെടിക്കാൻ വിഷങ്ങൾ ഏറെയുണ്ടായിട്ടും ആരും ഒന്നും ചെയ്തില്ല. ഇതിനിടെയാണ് താര സംഘടനയായ 'അമ്മ'യിലെ പ്രശ്നങ്ങൾ ഉയരുന്നത്. നാല് നടിമാരുടെ രാജി പ്രഖ്യാപനം വന്നയുടിൻ അതിനെ പിന്തുണച്ചത് ബിജെപിയുടെ വി മുരളീധരനാണ്. രാജ്യസഭാ അംഗമായ മുരളീധരൻ ഈ വിഷയം ഏറ്റെടുത്തതോടെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്തി. സിപിഎമ്മിനെതിരെ ഉപയോഗിക്കാൻ പറ്റിയ രാഷ്ട്രീയ ആരോപണമാണ് അമ്മയിലെ വിഷയമെന്ന് മുരളീധരൻ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ മുരളീധരന്റെ പോസ്റ്റിന്റെ ഉദ്ദേശം തന്നെ മാറ്റിമറിച്ചു. അതും ബിജെപിക്കാർ തന്നെ.
അവൾക്കൊപ്പമെന്ന ടാഗ് ലൈനിലാണ് അമ്മയിലെ ദിലീപിനെതിരായ വിഷയം മുരളീധരൻ ഉയർത്തിയത്. മോഹൻലാലിനെതിരെ ആഞ്ഞടിച്ച ആദ്യ നേതാവുമായിരുന്നു മുരളീധരൻ. എന്നാൽ മുരളിയുടെ പോസ്റ്റിന് താഴ് ബിജെപിക്കാർ തന്നെ പൊങ്കാലയിട്ടു. ലസിതാ പാലയ്ക്കലിനെ തുണച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇത്. ഈ പൊങ്കാലയ്ക്ക് പിന്നിൽ ബിജെപിയിലെ മുരളീധരവിരുദ്ധരായിരുന്നു. അങ്ങനെ വന്നപ്പോൾ അമ്മയ്ക്കെതിരെ മുരളി ഉയർത്തിയ വിഷയം പോലും അപ്രസക്തമായി. മറിച്ച് മുരളീധരന് പൊങ്കാലയെന്ന അർത്ഥത്തിലേക്ക് കാര്യങ്ങൾ മാറി. പികെ കൃഷ്ണദാസും പി എസ് ശ്രീധരൻ പിള്ളയും മുരളീധരനെ പരോക്ഷമായി കുറ്റപ്പെടുത്തി പോസ്റ്റുകളുമായെത്തി. ലസിതാ പാലയ്ക്കലിനെ പിന്തുണയ്ക്കുകയായിരുന്നു അവർ ചെയ്തത്. ഫലത്തിൽ ബിജെപിക്ക് ചർച്ചയാക്കാൻ പറ്റിയ രാഷ്ട്രീയ വിഷയം നഷ്ടമാക്കി. രണ്ട് സിപിഎം എംഎൽഎമാരും ഒരു ഇടത് എംപിയും അംഗമായ അമ്മാണ് പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുന്നതെന്ന വാദമുയർത്തി നേട്ടമുണ്ടാക്കാനുള്ള സുവർണ്ണാവസരമായിരുന്നു ബിജെപി കൈവിട്ടത്.
അമ്മയിൽ മുരളീധരൻ നേട്ടമുണ്ടാക്കുന്നത് സഹിക്കാത്തവരാണ് പാരവച്ചതെന്നാണ് ഉയരുന്ന ആരോപണം. രണ്ട് ദിവസം മുമ്പ് ലസിതാ പാലയ്ക്കലിന്റെ വിഷയം സമൂഹമാധ്യമങ്ങളിൽ കെ സുരേന്ദ്രൻ ചർച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെ യുവമോർച്ചാ നേതാവ് പ്രകാശ് ബാബു സമരത്തിനും പോയി. സുരേന്ദ്രൻ നേടിയ മൈലേജ് തിരിച്ചറിഞ്ഞായിരുന്നു എതിർപക്ഷത്തുള്ള പ്രകാശ് ബാബുവിന്റെ നീക്കം. എന്നാൽ കണ്ണൂരിൽ യുവമോർച്ചാ ഭാഹവാഹിയായിരുന്ന ലസിതാ പാലയ്ക്കലിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് പ്രകാശ് ബാബുവായിരുന്നു. സോഷ്യൽ മീഡിയയിലെ അതിരു വിട്ട ഇടപെടലെന്ന നിലയിലായിരുന്നു കണ്ണൂരിലെ നേതൃത്വം നടപടിയെടുത്തത്. എന്നാൽ സുരേന്ദ്രൻ വിഷയത്തിൽ ശബ്ദിച്ചതോടെ യുവമോർച്ച ലസിതാ പാലയ്ക്കലിന് അനുകൂലമായി. ഇതിനൊപ്പമാണ് മുരളീധരനെതിരെയുള്ള പൊങ്കാല. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നിന്നുള്ള ചിലരാണ് ഈ പൊങ്കാലയ്ക്ക് പിന്നിലെന്നതും ശ്രദ്ധേയമാണ്. ഇത് തളർത്തുന്നത് ബിജെപി അണികളെയാണ്. കേരളത്തിൽ വേറിട്ട ശബ്ദമാകാൻ തമ്മിലടി മൂലം ബിജെപിക്കാർക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത.
ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തിനു ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു അറിയിച്ചിട്ടുണ്ട്. പാർട്ടിയെ പൊതു തെരഞ്ഞെടുപ്പിനു സജ്ജമാക്കാനും പ്രമുഖരെ ബിജെപിയിലേക്കു കൊണ്ടുവരാനുള്ള തന്ത്രങ്ങളൊരുക്കാനും കൂടിയാണ് ജൂെലെ മൂന്നിനു ഷാ വരുന്നത്. കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ച് ഒരു മാസമായിട്ടും സംസ്ഥാന അധ്യക്ഷനെ നിശ്ചയിച്ചിട്ടില്ല. ഇതിന് പരിഹാരം കാണാൻ അമിത് ഷാ ശ്രമിക്കുമ്പോഴാണ് ഗ്രൂപ്പിലെ വലിയ തലവേദനയായി മാറിയത്. കേരളത്തിൽ കോൺഗ്രസിനോടും സിപിഎമ്മിനോടും ഒരേ രാഷ്്രടീയ തന്ത്രമല്ല ബിജെപി പയറ്റുക. പൊതു തെരഞ്ഞെടുപ്പിനായി ആവിഷ്കരിക്കുന്ന തന്ത്രങ്ങളിൽ അതു പ്രതിഫലിക്കും. എല്ലാ മതവിഭാഗക്കാർക്കും പ്രവർത്തിക്കാവുന്ന പാർട്ടിയാണു ബിജെപി. അതിനാൽ എല്ലാ വിഭാഗക്കാരെയും ആകർഷിക്കാനാണ് നീക്കം. ട
അതേസമയം, സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പുതിയ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ചെങ്ങന്നൂരിൽ ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനു ശേഷം വി. മുരളീധരൻ എംപി. പറഞ്ഞു. ഈ ഒത്തൊരുമാ യോഗം നടക്കുമ്പോഴാണ് മുരളീധരന്റെ പേജിൽ പൊങ്കാലകളെത്തിയത്. മുരളീധരൻ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു ഇത്. ബിജെപി. സംസ്ഥാന അധ്യക്ഷപദവിയിലേക്കു സമുദായ വടംവലിയും ശക്തമാണ്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ. സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായമാണ് വി. മുരളീധരൻ അടക്കമുള്ളവർക്ക്. എന്നാൽ, ഈഴവ സമുദായത്തിൽപ്പെട്ട ഈ പ്രമുഖ പ്രവർത്തകരുടെ അഭിപ്രായത്തോട് നായർ പ്രാമുഖ്യമുള്ള വിഭാഗത്തിനു രൂക്ഷമായ എതിർപ്പാണ്. ദേശീയ സമിതി അംഗം പി.എസ്. ശ്രീധരൻപിള്ളയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരിക്കുകയാണ് ഇവർ.
കൂടാതെ, പാർട്ടിയുടെ ഇന്റലക്ച്വൽ സെൽ കൺവീനറും മുൻകാല പത്രപ്രവർത്തകനുമായ ബാലശങ്കറിന്റെ പേരും മുന്നോട്ടുവയ്ക്കുന്നു. കെ. സുരേന്ദ്രൻ പ്രസിഡന്റാകുന്നതിനെ ആർഎസ്എസ്. എതിർക്കുന്നതായി വാർത്തയുണ്ടായിരുന്നു. സുരേന്ദ്രനെ അധ്യക്ഷനാക്കിയാൽ അംഗീകരിക്കില്ലെന്നു കൊച്ചി എളമക്കരയിലെ ആർഎസ്എസ്. ആസ്ഥാനത്തെത്തിയ നളിൻകുമാർ കട്ടീൽ എംപിയെ അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയിൽ ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോടു വിമുഖത അറിയിച്ചതായാണു റിപ്പോർട്ട്. പാർട്ടി ദേശീയനേതൃത്വത്തിന്റെ നിലപാടാണ് ഇനി അറിയാനുള്ളത്. ഇതിനിടെയാണ് സോഷ്യൽ മീഡിയിയൽ പോലും ബിജെപിക്കാർ പരസ്പരം ചെളിവാരിയെറിയുന്നത്.
ബിജെപിക്കാർ പൊങ്കാലയിട്ട വി മുരളീധരന്റെ പോസ്റ്റ് ഇങ്ങനെ
മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹൻലാൽ എന്ന മഹാനായ നടൻ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ശ്രീ മോഹൻലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.
ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളതുകൊണ്ട് അക്കാര്യത്തിൽ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. എല്ലാവരും തുല്യർ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലർ മറ്റുള്ളവരെക്കാൾ വലിയവർ എന്ന സ്ഥിതിയാണ് അമ്മയിൽ നിലനിൽക്കുന്നത് എന്നാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻ അധ്യക്ഷനെന്ന നിലയിൽ ശ്രീ മോഹൻലാൽ മുൻകൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ എന്ന നിലയിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.
Stories you may Like
- ശോഭാ സുരേന്ദ്രന് ധാർമിക പിന്തുണ നൽകുന്നത് കൃഷ്ണദാസ്; ബിജെപിയിൽ ആഭ്യന്തര പ്രശ്നം രൂക്ഷം
- മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ മുന്നണിയിലെ നേതാക്കന്മാർ
- വി.മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ
- മുഖ്യമന്ത്രി കോൺഗ്രസിന്റെ ദല്ലാൾ: പി കെ കൃഷ്ണദാസ്
- അലുമിനീയം പട്ടേൽ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങിയില്ലേ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍