ഒന്നാം പേജ് നിറയെ വിഎസിന്റെ വകുപ്പില്ലാ മന്ത്രി പദവിയെ കുറിച്ചെഴുതി പത്രങ്ങൾ; അധികാരക്കൊതി മൂത്ത കിഴവൻ നേതാവിനെതിരെ സോഷ്യൽ മീഡിയ; മുനകളും സൂചനകളുമായി പാർട്ടി; എന്നിട്ടും മീഡിയവൺ ലേഖകനെ ശകാരിച്ചു കൊന്ന വി എസ് എന്തുകൊണ്ട് ഇപ്പോഴും മൗനം പാലിക്കുന്നു?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മീഡിയ വൺ ചാനൽ അവതാരകൻ ഗോപീകൃഷ്ണനെ വി എസ് അച്യുതാനന്ദൻ അതിരൂക്ഷമായ ഭാഷയിൽ ശകാരിക്കുന്ന ഒരു വീഡിയോ ദൃശ്യം വൈറലായി സോഷ്യൽ മീഡിയായിൽ ഓടുന്നുണ്ട്. അധികാര മോഹം വിഎസിന് ഉണ്ട് എന്നു സൂചിപ്പിക്കുന്നതിന്റെ പേരിൽ പ്രമുഖ അവതാരകനും സീനിയർ മാദ്ധ്യമ പ്രവർത്തകനുമായ ഗോപീകൃഷ്ണൻ ഒരു പത്രപ്രവർത്തകനേ അല്ല എന്ന് വി എസ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. പാർട്ടിയുമായി സമരപ്പെട്ടാൽ പുതിയ സ്ഥാനമാനം ലഭിക്കുമോ എന്ന ചോദ്യം ഗോപീകൃഷ്ണൻ ചോദിച്ചപ്പോഴാണ് വി എസ് അന്ന് ഏറെ പ്രകോപിതനായി മാറിയത്. സ്ഥാനം കിട്ടാനുള്ള അവസരവാദിയെന്ന നിലയിലാക്കി ചോദ്യം ഉന്നയിച്ചു എന്നതായിരുന്നു അന്ന് വിഎസിനെ ചൊടിപ്പിച്ചത്. അത്തരത്തിൽ ദേഷ്യപ്പെട്ട വി എസ് ഇപ്പോൾ മാദ്ധ്യമങ്ങളിലും മറ്റിടത്തുമെല്ലാം പിണറായി സർക്കാറിൽ നിന്നും കാബിനറ്റ് റാങ്കിനെ പ്രതീക്ഷിച്ചു കഴിയുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ രൂക്ഷമായി പ്രതികരിക്കുന്നില്ല.
അധികാരമോഹി എന്നു കേട്ടാൽ അത്രമേൽ രോക്ഷാകുലനാകുന്ന വി എസ് എന്തു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ മൗനം പാലിക്കുന്നത്? ഓരോ ദിവസം ചെല്ലും തോറും പത്രങ്ങളിലും ചാനലുകലിലും വിഎസിന്റെ അധികാര മോഹം മാത്രമാണ്. എൽഡിഎഫ് ചെയർമാനും സെക്രട്ടറി അംഗവും ക്യാബിനറ്റ് പദവിയും ഓഫർ ചെയ്യുമെന്ന് കേട്ടപ്പോൾ ആർക്കും അതിൽ അസാധാരണത്വം തോന്നിയിരുന്നില്ല. എന്നാൽ അതിന്റെ പേരിൽ കുറിപ്പ് കൈമാറ്റവും തുടർന്നുണ്ടായ വിവാദങ്ങളും വിഎസിനെ അപമാനിക്കുന്നതിന് തുല്ല്യം ആയിരുന്നു. കുറിപ്പ് കൊടുത്തത് വി എസ് തന്നെയെന്ന് പാർട്ടി സെക്രട്ടറി സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ഈ അപമാനം അതിന്റെ പാരമ്യത്തിൽ എത്തി.
എന്നിട്ടും അവസാനിക്കുന്നില്ല ആ അപമാനവും അധികാര മോഹ ആരോപണവും. ഇന്നത്തെ പത്രങ്ങൾ മാത്രം എടുത്ത് പരിശോധിക്കുക. പ്രധാന പത്രങ്ങളിൽ എല്ലാം അച്യുതാനന്ദന്റെ പദവിയാണ് ചർച്ച. എല്ലാ പത്രങ്ങളിലും ലീഡ് വാർത്ത തന്നെയാണ് വിഎസിന്റെ കാബിനറ്റ് പദവിയെ കുറിച്ചുള്ള വാർത്ത. പദവി സ്വതന്ത്രം എന്ന് പറഞ്ഞുകൊണ്ടാണ് മാതൃഭൂമിയുടെ വാർത്ത. പദവിയുണ്ട്, ഇടപെടരുത്... എന്ന തലക്കെട്ടിലാണ് മനോരമയുടെ വാർത്ത. സർക്കാറിന്് മേലയല്ലാത്ത വിധത്തിലാണ് വിഎസിന്റെ തസ്തിക എന്നു പറഞ്ഞ് വിഎസിന്റെ മാത്രം ആവശ്യമായാണ് പുതിയ കാബിനറ്റ് പദവി സൃഷ്ടിക്കുന്നതെന്ന വിധത്തിലാണ് എല്ലാ പത്രങ്ങളിലെയും വാർത്തകൾ. പദവിക്ക് വിഎസിന്റെ മാത്രം ആവശ്യമാണെന്ന ധ്വനിയാണ് എല്ലാ പത്രങ്ങളുടെയും വാർത്തകളിലും.
മനോരമ ന്യൂസ് അടക്കുള്ള ചാനലുകളുടെ കാര്യവും വ്യത്യസ്തമല്ല. വിഎസിനെ പോലൊരു ജനകീയ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായ വേളയിൽ തന്റെ പദവിക്കായി കാത്തിരിക്കുന്നു എന്ന വിധത്തിലാണ് ചാനൽ വാർത്തകളും. തനിക്ക് ആവശ്യമുള്ളത് എന്തും പിടിച്ചുവാങ്ങിയ ശീലമാണ് വി എസ് അച്യുതാനന്ദന്റെ സമരജീവിതത്തിൽ ഇതുവരെയുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മുന്നിൽ നിന്നും നയിച്ച വിഎസിന് പദവി ആവശ്യമെങ്കിൽ മുന്നണിയുടെ വിജയശിൽപ്പി എന്ന നിലയിൽ നേടിയെടുക്കാൻ സാധിക്കുമായിരുന്നു. അതിന് മിനക്കെടാതിരുന്ന വി എസ് ഇപ്പോൾ തന്നെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കൊഴുക്കുമ്പോഴും മൗനം പാലിക്കുന്നത് അദ്ദേഹത്തിന്റെ അനുയായികളെ പോലും അമ്പരപ്പിക്കുന്നതാണ്.
ഇന്നലെ ചാനലിലൂടെ വാർത്തകൾ പുറത്തുവന്നപ്പോഴും വി എസ് പറഞ്ഞത് തന്നെ ആരും ഒന്നു അറിയിച്ചില്ലെന്നതാണ്. മാദ്ധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരം വാർത്ത ചമയ്ക്കുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, തനിക്ക് വേണ്ടി ആരും പദവി തപ്പി നടക്കേണ്ട എന്ന് പറയാൻ വി എസ് തയ്യാറായിരുന്നില്ല. അതിനർത്ഥം എത്ര അപമാനം സഹിച്ചും ഒരു മന്ത്രി പദവി പോലെ ഒരു പദവി വി എസ് ആഗ്രഹിക്കുന്നു എന്നു തന്നെയാണെന്ന വ്യാഖ്യാനം വന്നു കഴിഞ്ഞു.
എൽഡിഎഫ് ചെയർമാൻ പോലെയുള്ള പദവി സ്വീകരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെങ്കിലും പേരിന് മാത്രം ഒരു അധികാരവുമില്ലാത്ത കാബിനറ്റ് പദവി എടുക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ചടത്തോളം അപമാനകരമായ കാര്യമാണ്. 93-ാം വയസ്സിലും അധികാര മോഹിയാണ് വി എസ് എന്നു വരുന്നത് വി എസ് എന്ന ഇതിഹാസത്തിന്റെ ഓർമ്മയ്ക്ക് നേരുള്ള കൊഞ്ഞനം കുത്തലാകുകയും ചെയ്യും. അധികാരത്തിന് പുറത്തായാലും വി എസ് ജനകീയനും ശക്തനുമാണെന്ന കാര്യം സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിനും ബോധ്യമുണ്ട്.
ജനങ്ങളുടെ കാവലാളായി തുടർന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അദ്ദേഹം തയ്യാറായാൽ അതിന് എന്തിനാണ് കാബിനറ്റ് പദവി. അഥവാ സർക്കാർ അത്തരത്തിൽ ഒരു പദവി നൽകിയാൽ തന്നെ അത് അദ്ദേഹത്തിന്റെ ജനകീയ പരിവേഷത്തിന് ഇടിവ് തട്ടാൻ ഇടയാക്കുമെന്നത് ഉറപ്പാണ്. കേരളത്തിന് വേണ്ടത് 93-ാം വയസിൽ ജനങ്ങളെ ആവേശം കൊള്ളിക്കുന്ന ഒരു പൗരനായ വിഎസിന്റെ ഓർമ്മകളാണ്. ഇക്കാര്യം അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സർക്കാറിൽ നിന്നും സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ കൂടി വി എസ് എന്ന ഇതിഹാസത്തെ സംരക്ഷിക്കേണ്ട ചുമതല സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ വയോധികനായ നേതാവിന് സഹായികളെയും മറ്റു സൗകര്യങ്ങൾ ഒരുക്കി നൽകാൻ പാർട്ടി സന്നന്ധമാകണം എന്ന ആവശ്യമാണ് ഉയരുന്നത്. മറ്റ് എതിർപ്പുകളൊക്കെ മാറ്റി നിർത്തിയാലും അധികാരം പിടിക്കാൻ വേണ്ടി സഹായിച്ച ചീഫ് കാമ്പയിനർ എന്ന പരിഗണനയെങ്കിലും സിപിഐ(എം) നൽകണമെന്നാണ് അദ്ദേഹത്തോട് കൂറു പുലർത്തുന്ന ഇടതു നേതാക്കൾ ആവശ്യപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍