പ്രവർത്തകർ ആവശ്യപ്പെട്ടത് റായ്ബറേലിയിൽ മത്സരിക്കണമെന്ന്; അപ്പോൾ തിരിച്ച് ചോദിച്ചത് എന്തുകൊണ്ട് വാരാണസിയിൽ മത്സരിച്ചുകൂടാ എന്നും; രൂപത്തിലും ഭാവത്തിലും നടപ്പിലും മുത്തശ്ശിയുമായി സാദൃശ്യം; ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ദിരയെ ഓർമ്മപ്പെടുത്തി മുന്നിൽ പട നയിച്ച് പ്രിയങ്ക; മോദിയുടെ മണ്ഡലം ഉൾപ്പെടുന്ന കാവിക്കോട്ടകളിലേക്ക് ചങ്കുറപ്പോടെ കാലെടുത്തുവെക്കാൻ നേതാവ്; മോദിയെ നേരിടാൻ പ്രിയങ്ക എത്തുമോ എന്ന ചോദ്യം എങ്ങും നിറയുമ്പോൾ...
മറുനാടൻ മലയാളി ബ്യൂറോ
റായ്ബറേലി: അമ്പത്താറ് ഇഞ്ചിന്റെ നെഞ്ചളവായിരുന്നു മോദിയെ അധികാരത്തിലെച്ചത്. കാവൽകാരൻ താനാണെന്ന് പ്രഖ്യാപിച്ച് വീണ്ടും ജനവിധി തേടാൻ മോദി എത്തുമ്പോൾ പ്രതിപക്ഷത്ത് ഇപ്പോൾ കരുത്തയായ നേതാവുണ്ട്. നടപ്പിലും നോക്കിലും പ്രവർത്തിയിലും ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്കാ ഗാന്ധി. ശത്രുവിനെ പുലിമടയിൽ പോയി നേരിടാനാണ് പ്രിയങ്കയ്ക്ക് താൽപ്പര്യം. കോൺഗ്രസിനായി ഏന്ത് വെല്ലുവിളി ഏറ്റെടുക്കാനും പ്രിയങ്ക തയ്യാർ. അതിൽ ഏറ്റവും വലുതാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയിൽ മത്സരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി.
അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക വാരാണസിയിൽ മത്സരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തിയത്. പ്രചാരണത്തിനിടെ റായ്ബറേലിയിൽ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയോട് അഭ്യർത്ഥിച്ചിരുന്നു. അപ്പോൾ എന്തുകൊണ്ട് വാരാണസിയിൽ മത്സരിച്ചുകൂട എന്നാണ് പ്രിയങ്ക മറുപടിയായി നൽകിയത്. ഇതോടെ വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന ചർച്ച സജീവമാവുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെജ്രിവാളും ഇതേ പ്രഖ്യാപനവുമായി വാരണാസിയിൽ എത്തിയിരുന്നു. എന്നാൽ മോദി തംരഗത്തിൽ കെജ്രിവാൾ തളർന്ന് വീണു.
എന്നാൽ ഇപ്പോൾ കാറ്റ് മറുവശത്തേക്കാണ്. യുപിയിൽ ബിജെപിയുടെ നില പരുങ്ങലിലും. അതുകൊണ്ട് തന്നെ പ്രിയങ്ക വാരണാസിയിൽ എത്തിയാൽ വിയർക്കുക മോദിയാകും. ഇത് മനസ്സിലാക്കിയാണ് പ്രിയങ്കയുടെ നീക്കം. ദിവസങ്ങൾക്ക് മുമ്പ് പാർട്ടി ആവശ്യപ്പെടുന്ന ഏത് സീറ്റിലും മത്സരിക്കാൻ താൻ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാരാണസി മണ്ഡലത്തിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രതികരണം വന്നിരിക്കുന്നത്. ഇതോടെ കോൺഗ്രസുകാർ ആവേശത്തിലാണ്.
നിലവിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല ഉള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. പാർട്ടി ഇവിടേക്ക് നിയോഗിച്ചതോടെ സോണിയയുടെ മണ്ഡലത്തിൽ പ്രിയങ്ക മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രിയങ്ക മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. കിഴക്കൻ യുപിയുടെ ചുമതല ലഭിച്ചതിന് പിന്നാലെ പ്രിയങ്ക നടത്തിയ റാലികളും ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രയും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വരാണസിയിൽ മത്സരിച്ചാലോ എന്ന ചോദ്യം പ്രിയങ്ക തന്നെ ഉയർത്തുന്നത്.
പ്രിയങ്ക ഗാന്ധി പാർട്ടി നേതൃനിരയിലേക്ക് എത്തണമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ നീണ്ട കാലത്തെ ആഗ്രഹമാണ്. ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂവെന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തുയർന്ന അതേ വികാരം പ്രിയങ്കയും കോൺഗ്രസിൽ നിറയ്ക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ രൂപ സാദൃശ്യമാണ് പ്രിയങ്കയെ കോൺഗ്രസുകാരുടെ പ്രിയങ്കരിയാക്കുന്നത്. നടത്തത്തിലും ചലനത്തിലും എല്ലാം നമുക്ക് ഇന്ദിരയെ പ്രിയങ്കയിലൂടെ കാണാം. അതുകൊണ്ട് തന്നെ പ്രിയങ്കയിലൂടെ ഇന്ദിരാ ഗാന്ധിയുടെ ഓർമ്മപ്പെടുത്തലുണ്ടാക്കിയെടുത്ത് ഉത്തരേന്ത്യയെ കോൺഗ്രസ് പക്ഷത്ത് നിർത്താനാണ് നീക്കം. ഇതിനൊപ്പം തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ മേഖലയിലുമെല്ലാം പ്രിയങ്കയ്ക്ക് ചലനമുണ്ടാക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സോണിയാ ഗാന്ധിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഏറെയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രിയങ്കയെ സജീവമാക്കി സോണിയയുടെ കുറവ് പരിഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് വ്യക്തം.
മോദിയെ നേരിടാൻ യുപിയിൽ ബൂത്ത് തലം തൊട്ടുള്ള പ്രവർത്തനത്തെ ഏകോപിപ്പിക്കുക പ്രിയങ്കയാവും. 2014ൽ മോദിയെ ചിലയിടങ്ങളിൽ സമ്മർദ്ദത്തിലാക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. കടുത്ത ഭരണവിരുദ്ധ തരംഗം ഉള്ളപ്പോൾ പ്രിയങ്ക രാഷ്ട്രീയ മൈലേജ് ലഭിക്കുമെന്ന് രാഹുലിന് അറിയാം. 2014ൽ ഭർത്താവ് റോബർട്ട് വധേരയുടെ കേസുകൾ പിന്നാലെ ഉള്ളതിനാലാണ് അവർ തൽക്കാലം വിട്ടുനിന്നത്. എന്നാൽ 2019ൽ പ്രചാരണത്തിന്റെ പ്രധാന ശക്തികേന്ദ്രം പ്രിയങ്കയാവുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്ദിരയുടെ അതേ പ്രസംഗ ശൈലിയാണ് പ്രിയങ്കയ്ക്കുള്ളത്. പ്രിയങ്കയുടെ പ്രസംഗം നടക്കുന്ന വേദികളിൽ വൻ ജനാവലിയും ഉണ്ടാവാറുണ്ട്. മുത്തശ്ശിയുടെ നിശ്ചയദാർഢ്യവും അമ്മയുടെ പ്രസരിപ്പും ഉൾക്കൊള്ളുന്ന പ്രിയങ്കയ്ക്കു അണികളെ കൈയിലെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം സംബന്ധിച്ചുയർന്ന തർക്കം പരിഹരിക്കുന്നതിൽ പ്രിയങ്ക നിർണായക പങ്കു വഹിച്ചിരുന്നു. മുഖ്യമന്ത്രി പദം ലഭിക്കാത്തതിൽ പ്രതിഷേധമുയർത്തിയ സച്ചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും അനുനയിപ്പിച്ചത് പ്രിയങ്കയാണ്. സച്ചിനും സിന്ധ്യയും ആയി കുട്ടിക്കാലം മുതലുള്ള സൗഹൃദം പ്രശ്നപരിഹാരം എളുപ്പമാക്കി. 80 സീറ്റുള്ള യുപിയിൽ പകുതിയിൽ അധികം സീറ്റ് നേടിയാൽ മാത്രമേ ജയിക്കാനാകൂ. അത് അതിവേഗം സാധ്യമല്ലെന്ന് രാഹുൽ ഗാന്ധിക്ക് അറിയാം. ഇത്തവണ മോദി വിരുദ്ധ തരംഗം മുതലെടുത്ത് മറ്റ് പാർട്ടികളുടെ സഹായത്തോടെ അധികാരം പിടിക്കുക. അതിന് ശേഷം യുപിയിൽ ചുവടുറപ്പിക്കുക. ഇതിന് വേണ്ടിയാണ് സഹോദരി പ്രിയങ്കയെ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയത്. ഈ നീക്കം വിജയിക്കുകയാണ്.
യുപിയിൽ പാർട്ടി സംവിധാനം ശക്തമാക്കും. യുപി പിടിക്കാനുള്ള ദീർഘകാല തന്ത്രം വിജയിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് വർഷത്തിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ആധിപത്യം തെളിയിക്കാനാണ് പ്രിയങ്കയുടെ ശ്രമം. യുപിയുടെ മുഖ്യമന്ത്രിയാവുക. ബി എസ് പിയേയും എസ് പിയേയും തകർത്ത് ബിജെപിക്ക് ബദലായി മാറുകയാണ് ലക്ഷ്യം. യുപിയിലെ പിടി അയഞ്ഞതോടെയാണ് കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി കുറഞ്ഞത്. ഉത്തരേന്ത്യയിലെ ബാക്കിയെല്ലാ സ്ഥലത്തും കോൺഗ്രസിന് കരുത്തുണ്ട്. ഇതിനൊപ്പം യുപി കൂടിയായാൽ ഇന്ദിരാഗാന്ധിയുടെ കാലത്തെ പ്രതാപത്തിലേക്ക് മടങ്ങി പോകാൻ കോൺഗ്രസിന് കഴിയും. അതുകൊണ്ട് തന്നെ ഇന്ന് പ്രിയങ്ക ഗാന്ധി നടന്നു നീങ്ങുന്നത് 3 വർഷത്തിനു ശേഷമുള്ള ഉത്തർപ്രദേശിലേക്കാണ്.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- സഞ്ജയ് ഗാന്ധി കുടുംബത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനം!
- ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും
- അമേഠിയിൽ സ്ഥാനാർത്ഥിത്വം മോഹിക്കുന്ന 'മിസ്റ്റർ മരുമകൻ' വാദ്രയുടെ കഥ
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍