ബൂത്തിലെത്തിയത് ഒരു കോടിയിൽ അധികം സ്ത്രീകൾ; പോൾ ചെയതത് 2,03,13,833 വോട്ടും; ആചാര സംരക്ഷണവും നവോത്ഥാനവും ചർച്ചയായപ്പോൾ നടന്നത് ഭഗാവൻ അയ്യപ്പനും പിണറായിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമോ? തിരുവനന്തപുരത്തും ആറ്റിങ്ങലും പത്തനംതിട്ടയിലും തൃശൂരും വോട്ടിങ് ശതമാനം ഉയർത്തിയത് അയ്യപ്പ വികാരം; രാഹുൽ തരംഗം അലയടിച്ചാൽ നേട്ടം യുഡിഎഫിന്; ബിജെപിക്കും പ്രതീക്ഷ; എട്ടിൽ കൂടുതൽ നേടിയാൽ വിജയിക്കുക പിണറായിയുടെ നവോത്ഥാനവും; വോട്ടിങ് പാറ്റേണിൽ ഒളിച്ചിരിക്കുന്നത് എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിറഞ്ഞത് ശബരിമല വിഷയം തന്നെ. ഇതിനൊപ്പം രാഹുൽ തരംഗവും വോട്ടിങ്ങിൽ നിർണ്ണായകമായിട്ടുണ്ട്. കേരളത്തിൽ 77.68 ശതമാനമാണ് പോളിങ്ങ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. ഇതിലെ സൂചനകൾ അനുസരിച്ച് സ്ത്രീ വോട്ടർമാർ ആവേശത്തോടെ പോളിങ് ബൂത്തിലെത്തി. ഇത് അസാധാരണമാണ്. ശബരിമല വിഷയം കത്തി നിന്ന മണ്ഡലത്തിൽ എല്ലാം ഇത് സംഭവിച്ചിട്ടുണ്ട്. പൊതുവേ വോട്ടിങ് ശതമാനം 70ൽ താഴെ നിൽക്കുന്ന തിരുവനന്തപുരത്ത് പോലും പോളിങ്ങ് ശതമാനം 73.45 ആണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ ഏറെ ഉയരത്തിലാണ് ഇത്.
എല്ലായിടത്തും പോളിങ്ങ് ശതമാനം ഉയർന്നിട്ടുണ്ട്. കാസർഗോഡും കണ്ണൂരും വടകരയിലും കോഴിക്കോടും മലപ്പുറത്തും പൊന്നാനിയിലും എല്ലാം. എന്നാൽ ഇവിടെയെല്ലാം നാമമാത്രമായ ഉയർത്ത മാത്രമാണുള്ളത്. എന്നാൽ ശബരിമല ചർച്ചയായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പോളിങ്ങിൽ കുതിച്ചു ചാട്ടമുണ്ടാക്കി. തിരുവനന്തപുരം:73.45ശതമാനമായിരുന്നു പോളിങ്ങ്. അഞ്ച് കൊല്ലം മുമ്പ് ഇത് 68.69 ശതമാനം ആയിരുന്നു. പത്തനംതിട്ടയിൽ 74.19% പോളിങ്. 2014ൽ 66.02 ശതമാനമായിരുന്നു ഇത്. തൃശൂരിലും അഞ്ച് ശതമാനം വളർച്ചയുണ്ടായി. തൃശൂരിൽ 72.17 ശതമാനത്തിൽ നിന്ന് 77.86 ശതമാനമായി ഉയർന്നു. സുരേഷ് ഗോപി ഫാക്ടറും ഇവിടെ ഘടകമായി. ബിജെപി ശക്തമായി പ്രചരണം നടത്തിയ ആറ്റിങ്ങലും ആറു ശതമാനത്തോളം വോട്ട് വർദ്ധന ദൃശ്യമാണ്. ഇവിടെയെല്ലാം സ്ത്രീ വോട്ടർമാരും ധാരളമായി ബൂത്തുകളിൽ ഒഴുകിയെത്തി. ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ശബരിമലയെ പ്രചരണത്തിൽ നിറഞ്ഞത്.
എൻ എസ് എസിന്റെ സ്വാധീന കേന്ദ്രങ്ങളാണ് ഇവയെന്നതും ശ്രദ്ധേയമാണ്. വയനാട്ടിലും വോട്ടിങ് ക്രമാതീതമായി ഉയർന്നു. ഇതിന് കാരണം രാഹുൽ ഗാന്ധി ഫാക്ടറാണ്. ഈ സാഹചര്യത്തിൽ ഏത് മുന്നണിക്ക് വേണമെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നതാണ് വസ്തുത. ഹിന്ദു വോട്ടുകൾ യുഡിഎഫിനും ബിജെപിക്കുമായി വിഭജിച്ച് പോയാൽ നേട്ടം ഇടതുപക്ഷത്തിനാകും. എന്നാൽ അതിനുള്ള സാധ്യത തീരെ കുറവാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും അയ്യപ്പ വികാരം ബിജെപിക്ക് അനുകൂലമാകാനാണ് സാധ്യത. എന്നാൽ ബാക്കിയെല്ലായിടത്തും ഭൂരിപക്ഷം യുഡിഎഫിനൊപ്പമാകും. കോൺഗ്രസിന്റെ വിജയസാധ്യതയാണ് ഇതിന് കാരണം. പാലക്കാട്. ആറ്റിങ്ങൽ, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലും അയ്യപ്പ വികാരം പ്രതിഫലിക്കും. ഇവിടേയും ബിജെപിക്ക് വോട്ട് കൂടാൻ ഇത് കാരണമാകും. കൊല്ലത്ത് പ്രേമചന്ദ്രനാകും അടിയൊഴുക്കിന്റെ ഗുണം ലഭിക്കുക.
പോളിങ്ങ് പാറ്റേണിലെ എല്ലായിടത്തും വർദ്ധനവ് ഇടതു പക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്. സ്ത്രീ വോട്ടർമാരും കൂടുതലായി എത്തിയത് ശബരിലമയുടെ പ്രതിഫലനമാണ്. പിണറായി വിജയന്റെ നവോത്ഥാനവും പുരോഗമനവും ശബരിമലയും തമ്മിലാണ് മത്സരം. ഭഗാവൻ അയ്യപ്പനും പിണറായിയും തമ്മിലുള്ള നേർക്കു നേർ യുദ്ധമായി പോലും വിലയിരുത്തുന്നവരുണ്ട്. കഴിഞ്ഞ തവണ ഇടതിന് എട്ട് സീറ്റുകൾ കിട്ടി. രാഹുൽ ഇഫക്ടും ഇത്തവണ കേരളത്തിലുണ്ട്. ഇതെല്ലാം മറികടന്ന് ഇടതു പക്ഷം എട്ട് സീറ്റിൽ കൂടുതൽ നേടിയാൽ ജയം നവോത്ഥാനത്തിനാകും. അല്ലാത്ത പക്ഷം വിശ്വാസികളുടെ പക്ഷവും വിജയിക്കും. ഇതിന്റെ നേട്ടം ആർക്കാകുമെന്നതാണ് ഉയരുന്ന ചോദ്യം. പുറത്തു വന്ന സർവ്വേയും വിലയിരുത്തലുകളുമെല്ലാം സിപിഎമ്മിന് എതിരാണ്. വോട്ടിങ് പാറ്റേണിന്റെ സൂചനകളും ഇതാണ് സൂചിപ്പിക്കുന്നത്. ഇതിനാലാണ് കേരളത്തിൽ യുഡിഎഫ് തരംഗത്തിനുള്ള സാധ്യത തെളിയുന്നത്.
രണ്ട് വിലയിരുത്തലുകളാണ് എത്തുന്നത്. യുഡിഎഫിന്റെ സമ്പൂർണ്ണ ആധിപത്യം. ഇതിന് ശബരിമലയ്ക്കൊപ്പം രാഹുൽ തംരഗവും വഴിയൊരുക്കും. അങ്ങനെ വന്നാൽ പാലക്കാട് ഒഴികെ എല്ലായിടത്തും കോൺഗ്രസിന് മുൻതൂക്കം കിട്ടും. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പോലും കോൺഗ്രസിന് ജയിച്ചു കയറാം. ഇതിനെ മറികടക്കുന്ന തരത്തിലെ അയ്യപ്പ വിശ്വാസികളുടെ ഏകീകരണത്തിന് ബിജെപിക്ക് കരുത്തുണ്ടായാൽ രണ്ട ്സീറ്റ് അവർക്കും കിട്ടും. ഈ സാഹചര്യം ഇടതുപക്ഷത്തിന് തീർത്തും ദോഷം ചെയ്യും. ആറു സീറ്റുകൾ മാത്രമേ സിപിഎം പോലും ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നുള്ളൂ. അത് പാലക്കാടും വടകരയും ആലത്തൂരും ആറ്റിങ്ങലും കാസർഗോഡും കോഴിക്കോടുമാണെന്നാണ് സൂചന. ഇതിൽ ആറ്റിങ്ങലും വടകരയിലും ആലത്തൂരും കാസർഗോഡും പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഇവിടെ എല്ലാം ശബരിമല വിഷയം കോൺഗ്രസിന് മുൻതൂക്കം നൽകുമെന്നാണ് സൂചന.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജനങ്ങൾ ആവേശത്തോടെ വോട്ടു ചെയ്യാനെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്. വടക്കൻ ജില്ലകളിൽ കനത്ത പോളിങ്. കോഴിക്കോട്, വടകര, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 80 ശതമാനത്തിലേറെ പേർ വോട്ടു ചെയ്യാനെത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്ന മണ്ഡലം കണ്ണൂരാണ്. 83.05 ശതമാനമാണ് ഇവിടത്തെ പോളിങ് നില. തിരുവനന്തരപുരത്താണ് ഏറ്റവും കുറവ്- 73.45 ശതമാനം. അപ്പോഴും മുൻവർഷത്തേക്കാൾ ഇവിടെ വോട്ടിങ് ശതമാനം ഉയർന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ഇത്തവണ 77.68 ശതമാനമാണ് പോളിങ്. കഴിഞ്ഞ വർഷത്തേക്കാൾ (74.02%) 3.66 ശതമാനം പേരാണ് വോട്ടുചെയ്യാനെത്തിയത്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്ത മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ഇത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം 1989 ൽ നടന്ന ഒമ്പതാമത് ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് -79.30. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ 79.20 ശതമാനം പേരാണ് വോട്ടു ചെയ്തത്.
പത്തനംതിട്ടയിലാണ് പോളിങ് ശതമാനത്തിൽ ഏറ്റവും വർധനയുണ്ടായത്. 8.18 ശതമാനം അധികം പേരാണ് ഇത്തവണ അവിടെ വോട്ടു ചെയ്യാനെത്തിയത്. തൊട്ടുപിന്നിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടാണ്- 7.03 ശതമാനം. ശശി തരൂരും കുമ്മനം രാജശേഖരനും സി ദിവാകരനും മത്സരിക്കുന്ന തിരുവനന്തപുരത്ത് 4.76 ശതമാനം പേർ അധികമായെത്തി. പി.ജയരാജനും കെ.മുരളീധനും തമ്മിൽ കടുത്ത മത്സരം കാഴ്ചവെച്ച വടകരയിലാണ് വോട്ടിങ് ശതമാന വർധനയിൽ ഏറ്റവും പിന്നാക്കം പോയത്. 2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 0.87 ശതമാനം പേർ മാത്രമേ ഇത്തവണ ഇവിടെ കൂടുതൽ വോട്ടു ചെയ്യാനെത്തിയുള്ളൂ. ആലപ്പുഴ, പൊന്നാന്നി, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ വർദ്ധനവ് രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ്.
മണ്ഡലങ്ങളിലെ പോളിങ് ശതമാനം ചുവടെ:(ബ്രാക്കറ്റിൽ 2014ലെ വോട്ട്)
കാസർകോട്: 80.57%(78.49)
കണ്ണൂർ-83.05%(81.33)
വടകര: 82.48%(81.24)
വയനാട്: 80.31%(73.29)
കോഴിക്കോട്: 81.47%(79.81)
മലപ്പുറം: 75.43%(71.21)
പൊന്നാനി: 74.96%(73.84)
പാലക്കാട്: 77.67%(75.42)
ആലത്തൂർ: 80.33%(76.41)
തൃശൂർ: 77.86%(72.17)
ചാലക്കുടി: 80.44% (76.92)
എറണാകുളം: 77.54%(73.58)
ഇടുക്കി: 76.26%(70.76)
കോട്ടയം: 75.29%(71.7)
ആലപ്പുഴ: 80.09%(78.86)
മാവേലിക്കര: 74.09%(71.36)
പത്തനംതിട്ട: 74.19%(66.02)
കൊല്ലം: 74.36%(72.09)
ആറ്റിങ്ങൽ: 74.23%(68.71)
തിരുവനന്തപുരം:73.45%(68.69)
പാർലമെന്റിൽ തോറ്റാലും ജയിച്ചാലും പിണറായി സർക്കാരിനു നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ളിടത്തോളം ഭീഷണിയില്ല. എന്നാൽ, ഇക്കുറി ഏറെ ചർച്ച ചെയ്യപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ മുഖമാണ്. പിന്നീടേ നരേന്ദ്ര മോദി വന്നുള്ളൂ. ഇ.എം.എസിന്റെ കാലംമുതൽ ഇടതുപക്ഷമാണ് തെരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുക. ചരിത്രത്തിൽ ആദ്യമായി ഇക്കുറി ഇടതുപക്ഷത്തിന്റെ പക്കൽനിന്നും അജൻഡ കൈമോശം വന്നു. ചർച്ച ചെയ്യാൻ അവർ ഒട്ടും ആഗ്രഹിക്കാത്ത ശബരിമലതന്നെയാണ് ഇക്കുറി കത്തിക്കാളിയത്.
പിന്നീട് കാസർഗോട്ടെ ഇരട്ടക്കൊലപാതക പശ്ചാത്തലത്തിൽ അക്രമരാഷ്ട്രീയവും. ഇത്ര അനുകൂലാവസരം ഉണ്ടായിട്ടും എത്ര സീറ്റ് നേടാൻ കഴിയുന്നൂ എന്നത് ബിജെപിക്ക് വിധി നിർണായകമാകും. പൊടുന്നനെയാണു ശബരിമല വീണുകിട്ടിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്