തകർന്നടിഞ്ഞത് വെള്ളാപ്പള്ളിയുടെ സ്വപ്നങ്ങൾ; എട്ടിടങ്ങളിൽ ജയിക്കാൻ ഇറങ്ങിയ ബിഡിജെഎസിന് ഒരിടത്തും രണ്ടാംസ്ഥനത്ത് എത്താൻ പോലും കഴിഞ്ഞില്ല; സിപിഎമ്മിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച് തിരിച്ചടിയേറ്റ സമുദായ നേതാവിനെ ബിജെപി തള്ളുമോ? കാത്തിരിക്കുന്നത് ഒട്ടേറെ ക്രിമിനൽ കേസുകൾ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കുട്ടനാട്, കോവളം, ഉടുമ്പൻ ചോല, പൂഞ്ഞാർ, റാന്നി, ഏറ്റുമാനൂർ, തിരുവല്ല, നാട്ടിക... എന്നിങ്ങനെ വെള്ളാപ്പള്ളി നടേശൻ വിജയം പ്രഖ്യാപിച്ച മണ്ഡലങ്ങൾ ഇങ്ങനെയാണ്. മലമ്പുഴയിൽ വി എസ് അച്യൂതാനന്ദന്റെ ഭൂരിപക്ഷം കുറയക്കുമെന്നും പറവൂരിൽ വിഡി സതീശനെ തോൽപ്പിക്കുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു. എന്നാൽ ഒന്നും നടന്നില്ലെന്നതാണ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. ആകെ വോട്ടിൽ നാല് ശതമാനം വോട്ടുകളാണ് ബിഡിജെഎസിന് കിട്ടിയത്. ബിജെപി വിജയത്തിലും ഒന്നും ചെയ്യാനായില്ല. നേമത്തെ രാജഗോപാലിന്റെ വിജയം നായർ വോട്ടുകളുടെ കരുത്തിലാണ്. ബിജെപി മുന്നേറിയ ചാത്തന്നൂരിൽ ഒഴികെ ഒരിടത്തും ബിഡിജെഎസിന് കാര്യമായ ശക്തിയില്ല. അങ്ങനെ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുകയാണ്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പൊൻകുടം ഉയരുന്നതും പൊൻതാമര വിടരുന്നതും ജനങ്ങൾക്ക് കാണാനാകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നത്. പൊൻകുടം ഉയർന്ന് വരാനുള്ള താമസം കൊണ്ടാകും ഇത്രയും നാൾ താമര വിരിയാതിരുന്നതെന്നായിരുന്നു വിശദീകരണം. താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോൾ കുടം ഉടഞ്ഞു പോകുമെന്നും പറഞ്ഞവർ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ശക്തമായ പാർട്ടിയായി മാറിയെന്ന് മനസിലാക്കുമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം വെറുവാക്കായി. കുടം പൊട്ടുകയും താമര വിരിയുകയും ചെയ്തു. നേമത്ത് ബിജെപി സ്വന്തം ശക്തിയിലാണ് രാജഗോപാലിനെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞത്. ആലപ്പുഴയിലും കൊല്ലത്തും തൃശൂരിലും സിപിഎമ്മിന്റെ കോട്ട അതുപോലെ നിന്നു. ഇടതുപക്ഷത്ത് നിന്ന് ഈഴവരെ അടർത്തി മാറ്റാനുള്ള വെള്ളാപ്പള്ളിയുടെ മോഹമാണ് ഹെലികോപ്ടറിൽ കറങ്ങി പ്രചരണം നടത്തിയിട്ടും നടക്കാതെ പോയത്.
എൻഡിഎയ്ക്ക് കിട്ടിയ വോട്ട് ശതമാനത്തിലെ വർദ്ധനമാത്രമാണ് ഏക ആശ്വാസം. അതിൽ ക്രെഡിറ്റ് പറയാൻ മാത്രമേ വെള്ളാപ്പള്ളിക്ക് കഴിയൂ. നരേന്ദ്ര മോദിയുടെ സർക്കാർ അധികാരത്തിൽ ഉള്ളതിനാൽ എന്തായാലും ബിജെപി വോട്ടുകൾ ഉയരുമെന്ന് ഉറപ്പായിരുന്നു. അതിന് തക്കവണ്ണം പ്രചരണവും ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് വോട്ട് വർദ്ധനവിൽ കാണുന്നതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിഡിജെഎസിന്റെ സാന്നിധ്യം വലിയ വളർച്ച എൻഡിഎയ്ക്കുണ്ടായില്ലെന്ന് ബിജെപി സമ്മതിക്കുന്നു. ഹെലികോപ്ടർ നൽകി പ്രചരണത്തിന് വെള്ളാപ്പള്ളിയെ കൊണ്ടു നടക്കേണ്ടതില്ലായിരുന്നുവെന്നും വിലയിരുത്തുന്നു. എന്തായാലും തെരഞ്ഞെടുപ്പോടെ ബിജെപി കേന്ദ്ര നേതൃത്വവും വെള്ളാപ്പള്ളിയുടെ വീമ്പുപറച്ചിൽ തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ തുഷാർ വെള്ളാപ്പള്ളിക്ക് കേന്ദ്രത്തിൽ മാന്യമായ പദവിയെന്ന വെള്ളാപ്പള്ളിയുടെ മോഹവും തകരും.
മറുവശത്ത് മറ്റൊരു വിഷയവുമുണ്ട്. ഇടതുപക്ഷമാണ് അധികാരത്തിലെത്തുന്നത്. മൈക്രോ ഫിനാൻസുമായുള്ള നിരവധി പരാതികൾ സർക്കാരിന് മുന്നിലുണ്ട്. ഇതിലെല്ലാം അന്വേഷണം നടന്നാൽ വെള്ളാപ്പള്ളിക്ക് കോടതി കയറി ഇറങ്ങാനേ സമയം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ രാഷ്ട്രീയവുമായുള്ള കളി വെള്ളാപ്പള്ളിക്കും തിരിച്ചടിയാണ്. പ്രതീക്ഷിച്ച നേട്ടമുണ്ടായതുമില്ല, ഇടതുമുന്നണിയുടെ കണ്ണിലെ കരടാവുകയും ചെയ്തു. അതുകൊണ്ട് തന്നെ അടുത്ത സർക്കാർ വെള്ളാപ്പള്ളിയുടെ കേസിൽ അതി ശക്തമായ നിലപാട് എടുക്കുമെന്നും ഉറപ്പാണ്. ഇതിനെല്ലാം പുറകെ എസ്എൻഡിപിയെ രാഷ്ട്രീയത്തിൽ ഒരുപക്ഷത്താക്കിയതിന്റെ പേരുദോഷവും ഉണ്ടാകും. കുട്ടനാട്, കോവളം, ഉടുമ്പൻ ചോല, പൂഞ്ഞാർ, റാന്നി, ഏറ്റുമാനൂർ, തിരുവല്ല, നാട്ടിക എന്നീ മണ്ഡലങ്ങളിൽ സാധ്യത പറയുമ്പോഴും കുട്ടനാട് വിശ്വസ്തനായ സുഭാഷ് വാസു ജയിക്കുമെന്നായിരുന്നു പ്രതീക്ഷ.
അതാണ് വെള്ളാപ്പള്ളിക്ക ഏറ്റവും വലിയ തിരിച്ചടി. സുഭാഷ് വാസുവിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിട്ടും മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. വെള്ളാപ്പള്ളിയുടെ ഇടുപക്ഷ വിരുദ്ധ രാഷ്ട്രീവും പൊളിഞ്ഞു. കോവളത്ത് ജമീലാ പ്രകാശത്തെ തോൽപ്പിക്കാനായി എന്നത് മാത്രമാണ് ഏക വിജയം. അവിടെ ബിഡിജെഎസ് സ്ഥാനാർത്ഥി ടിഎൻ സുരേഷിന്റെ സാന്നിധ്യമാണ് ജമീലാ പ്രകാശത്തെ തോൽപ്പിച്ചത്. യഥാർത്ഥത്തിൽ ഇതിന് വേണ്ടിയാണ് ബിഡിജെഎസിനെ ആവതരിപ്പിച്ചത്. എങ്ങനേയും ഇടതുപക്ഷത്തെ തകർക്കുക. ബിജെപി മുന്നണിക്ക് സീറ്റുണ്ടാക്കാൻ സഹായിക്കുക ഇതായിരുന്നു ദൗത്യം. എന്നാൽ സിപിഐ(എം) വോട്ടുകളിൽ ഒരു ചലനവും ഉണ്ടാക്കാൻ വെള്ളാപ്പള്ളിയുടെ പാർട്ടിക്കായില്ല. ഇതിനെ പ്രതിരോധിക്കാൻ വി എസ് അച്യൂതാനന്ദന് സമർത്ഥമായി കഴിയുകയും ചെയ്തു. ഇതിന് പ്രതികാരമെന്നോണമാണ് വിഎസിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ വെള്ളാപ്പള്ളി ഇറങ്ങി പുറപ്പെട്ടത്.
വിഎസിന്റെ ഭൂരിപക്ഷം കൂടിയാൽ സൂര്യൻ പടിഞ്ഞാറ് ഉദിക്കുമെന്നായിരുന്നു പ്രഖ്യാപനം. അത് എല്ലാ അർത്ഥത്തിലും വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്. കൊല്ലത്തും ആലപ്പുഴയിലും സിപിഐ(എം) കോട്ടകാക്കുകയും ചെയ്തു. ഇവിടെയെല്ലാം ബിഡിജെഎസ് സ്ഥാനാർത്ഥികൾ വോട്ട് നേടിയതെന്നത് സത്യമാണ്. പക്ഷേ വോട്ട് ചോർച്ചയുണ്ടാക്കിയത് യുഡിഎഫ് പക്ഷത്ത് നിന്നാണ്. സിപിഐ(എം) കേഡറിന്റെ ഒത്തൊരുമയ്ക്ക് മാത്രമേ വെള്ളാപ്പള്ളിയുടെ സാന്നിധ്യം ഉപകരിച്ചുള്ളൂ. ഇതിലൂടെ മികച്ച വിജയത്തിലേക്ക് കടക്കാൻ സിപിഎമ്മിന് കഴിയുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണ് ബിഡിജെഎസിന്റെ പിറവിയെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ തിരിച്ചടിയുണ്ടായത് കോൺഗ്രസിന് മാത്രമാണെന്നതാണ് വസ്തുത. ഇടുക്കിയിലും കോട്ടയത്തും കോട്ടം യുഡിഎഫിനാണെന്നത് ഇതിന് തെളിവാണ്.
നായർ മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഏകീകരണമാണ് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. അതു നടന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഈഴവ വോട്ടുകൾ നിർണാകയമായ ഉടുമ്പൻചോല, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ എൽ.ഡി.എഫിന് ഭീഷണിയാകുമെന്ന പ്രവചനവും ഫലം കണ്ടില്ല. ഇവിടങ്ങളിൽ മാത്രമല്ല ഇടതു കോട്ടകളിൽ എല്ലാം നല്ല വിജയമാണ് എൽ.ഡി.എഫ് നേടിയത്. ബിഡിജെഎസിന്റെ പിറവിയിൽ പറഞ്ഞതൊന്നും വെള്ളാപ്പള്ളി പാലിച്ചില്ല. എസ്എൻഡിപി നേതാവെന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ലെന്നായിരുന്നു അത്. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ഹെലികോപ്ടർ നൽകിയതോടെ എല്ലാം മറന്നു. എസ്എൻഡിപി വേദികൾ പോലും രാഷ്ട്രീയ പ്രസംഗ വേദിയാക്കി. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഇനി എസ്എൻഡിപിയിൽ വിമർശനം ഉയരും. സിപിഐ(എം) അനുഭാവികൾ വെള്ളാപ്പള്ളിക്കെതിരെ നിലകൊള്ളും. ശ്രീനാരായണ ദർശനങ്ങളെ ബിജെപിക്ക് അടിയറവ് വച്ചുവെന്ന വിമർശനവും ഉയരും.
സിപിഎമ്മിന്റെ വിജയം അതുകൊണ്ട് തന്നെ എസ്എൻഡിപിക്ക് എന്തുകൊണ്ടും തിരിച്ചടിയാണ്. രാഷ്ട്രീയ ശക്തി തെളിയിക്കാനുള്ള നേതൃത്വ മികവ് വെള്ളാപ്പള്ളിക്കില്ലെന്നതിന്റെ തെളിവാണ് അവകാശവാദങ്ങളെല്ലാം പൊളിയുമ്പോൾ തെളിയുന്നത്. ബിജെപിയുടെ എൻഡിഎയെയിലെ മറ്റ് കക്ഷികളുടെ സ്ഥിതിയും അത്ര ശുഭകരമല്ല. സി.കെ ജാനുവിന്റെ പാർട്ടിക്കോ, പി.സി തോമസിന്റെ കേരള കോൺഗ്രസിനോ ഒരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. സികെ ജാനു സുൽത്താൻ ബത്തേരിയിൽ 27920 വോട്ട് മാത്രമാണ് നേടിയത്. വിജയത്തിന് അടുത്ത് എത്താൻ കഴിഞ്ഞതുമില്ല. ബത്തേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഏതാണ്ട് ഇത്രയും വോട്ട് നേടിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്