സിപിഎമ്മിനെ തകർക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു; തന്ത്രങ്ങൾ പൊളിഞ്ഞപ്പോൾ സ്തുതി ഗീതങ്ങളുമായി അടുത്തു കൂടി; ആദ്യം രഹസ്യ ചർച്ചയും പിന്നെ നേരിട്ടുള്ള ചർച്ചയും; മടങ്ങാൻ നേരം കാറിനടുത്ത് വരെ നടന്ന് യാത്രയാക്കൽ; വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ നിലപാട് മാറ്റത്തിൽ സിപിഐ(എം) പ്രവർത്തകർക്കിടയിൽ ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സിപിഎമ്മിന്റെ ഹൈന്ദവ വോട്ടുകളുടെ അടിത്തറ തകർക്കലായിരുന്നു ബിഡിജെഎസ് പിറവിയിലൂടെ എസ്എൻഡിപി നേതൃത്വം ലക്ഷ്യമിട്ടത്. ബിജെപിയുടെ ദേശീയ നേതൃത്വത്തിന് വേണ്ടിയായിരുന്നു ഇത്. വെള്ളാപ്പള്ളി നടേശന്റെ കേരള യാത്രയും ശഖുമുഖത്തെ പാർട്ടി പ്രഖ്യാപനവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. സിപിഐ(എം) രാഷ്ട്രീയത്തെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നീങ്ങി. ഹെലികോപ്ടർ പോലും നൽകി പ്രചരണത്തിൽ വെള്ളാപ്പള്ളിയെ ബിജെപി സജീവമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് വോട്ട് വളർച്ചയുണ്ടായി. എന്നാൽ സിപിഎമ്മിന് വലിയ കോട്ടം ഉണ്ടായതുമില്ല. ബിജെപി മുന്നണിക്ക് വോട്ട് കിട്ടയത് ഏറെയും യുഡിഎഫ് പക്ഷത്ത് നിന്നായിരുന്നു. ഇതോടെ വൻ ഭൂരിപക്ഷത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി. ഇതോടെ പറ്റിയ അബദ്ധം വെള്ളാപ്പള്ളി തിരിച്ചറിഞ്ഞു. ഇത് പരിഹരിച്ച് എങ്ങനേയും സിപിഐ(എം) പക്ഷത്ത് എത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമം.
ഇതിന്റെ ഭ്ാഗമായി ബിഡിജെഎസ്-ബിജെപി ബന്ധത്തിലെ ഉലച്ചിലിനിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അര മണിക്കൂർ കൂടിക്കാഴ്ച നടത്തി. മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം വൈകിട്ട് ആറിനായിരുന്നു ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച. വെള്ളാപ്പള്ളിക്കൊപ്പം പുറത്തിറങ്ങിവന്ന മുഖ്യമന്ത്രി കാറുവരെ ഒപ്പം ചെന്ന് അദ്ദേഹത്തെ യാത്രയാക്കിയ ശേഷമാണു വസതിക്കുള്ളിലേക്കു മടങ്ങിയത്. നേരിട്ടു കാണണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെയാണു വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചത്. വൈകിട്ടു കാണാമെന്നായിരുന്നു മറുപടി. നാലിനു വിളിച്ചപ്പോൾ ആറിനു ക്ലിഫ് ഹൗസിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്നു വെള്ളാപ്പള്ളിയും എസ്എൻ ട്രസ്റ്റ് അംഗം പി.എൻ.നടരാജനും ക്ലിഫ്ഹൗസിലെത്തി . എസ്എൻ ട്രസ്റ്റിനു കീഴിലെ കോളജുകളിൽ സ്ഥിരം നിയമനത്തിനു തസ്തിക അനുവദിക്കണമെന്നായിരുന്നു നിവേദനത്തിലെ മുഖ്യ ആവശ്യമെന്നും ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഈ കൂടിക്കാഴ്ച മുന്നണി രാഷ്ട്രീയത്തിൽ ഇനിയും മാറ്റമുണ്ടാകുമെന്ന് കരുതുന്നവരുമുണ്ട്. ബിഡിജെഎസിനെ വെള്ളാപ്പള്ളി പിരിച്ചുവിടുമെന്നതാണ് അതിൽ പ്രധാനം. മ്റ്റൊന്ന് സിപിഐ(എം) രാഷ്ട്രീയത്തിന്റെ ഭാഗമായി ബിഡിജെഎസ് മാറും. വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോ ഫിനാൻസ് കേസാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമാണ്. എങ്കിലും വെള്ളാപ്പള്ളിയെ ഇടതു പക്ഷത്തേക്ക് അടുപ്പിക്കാൻ പിണറായി തീരുമാനിച്ചുവെന്നാണ് സൂചന. എന്നാൽ ഇതിൽ സിപിഐ(എം) അണികൾ തൃപ്തരല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനേയും ഇടതുപക്ഷത്തെ തോൽപ്പിക്കാനായിരുന്നു വെള്ളാപ്പള്ളിയുടെ നീക്കം. വി എസ് അച്യുതാനന്ദൻ തീർത്ത പ്രതിരോധമാണ് പാർട്ടിയെ രക്ഷിച്ചതെന്ന് അണികൾ കരുതുന്നു. അങ്ങനെ ബിജെപിക്ക വേരുണ്ടാക്കാൻ ശ്രമിച്ച വെള്ളാപ്പള്ളിയോട് മുഖ്യമന്ത്രി അനുഭാവം കാട്ടുന്നത് സിപിഎമ്മുകാർക്ക് പിടിച്ചിട്ടില്ല. ആലപ്പുഴയിലേയും കൊല്ലത്തേയും പ്രവർത്തകർക്കാണ് അമർഷം.
ജാതി-മത ശക്തികൾക്ക് കീഴടങ്ങാതെയാണ് സിപിഐ(എം) അധികാരത്തിലെത്തിയത്. അതുകൊണ്ട് ത്ന്നെ വെള്ളാപ്പള്ളിക്ക് പിണറായി കീഴടങ്ങരുതെന്നാണ് ആവശ്യം. മൈക്രോ ഫിൻസാൻസ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമത്തിന് കുടപിടിക്കരുതെന്നു ആവശ്യമുണ്ട്.
ബിഡിജെഎസ് രൂപീകരിക്കുകയും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നണിയിൽ മൽസരിക്കുകയും ചെയ്തതോടെ സിപിഎമ്മിന്റെ ശത്രുപക്ഷത്തായ വെള്ളാപ്പള്ളി നടേശൻ ഭരണമാറ്റത്തോടെയാണു മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടിലേക്കു മാറിയത്. വെള്ളാപ്പള്ളി അടക്കം പ്രതിയായ മൈക്രോ ഫിനാൻസ് തിരിമറിക്കേസ് ഇപ്പോൾ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷിക്കുകയാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച പിണറായി ഒഴിവാക്കണമെന്നാണ് സൂചന. ബിഡിജെഎസ് ഇല്ലെങ്കിലും സിപിഎമ്മിന് മുന്നോട്ട് പോകാൻ കഴിയും. വെള്ളപ്പാള്ളിക്ക് പിടിച്ചു നിൽക്കാൻ പിണറായി കൂടിയേ തീരുവെന്നതാണ് സാഹചര്യം. ഇത് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നാണ് ആവശ്യം.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ വെള്ളാപ്പള്ളി പുകഴ്ത്തുന്നത് ശീലമാക്കിയിരുന്നു. ഇതിന് പിന്നാലെ പത്തനാപുരത്തെ എസ് എൻ കോളേജിന്റെ പരിപാടിക്കും ഒരേ വേദിയിലെത്തി. അതേ ദിവസം പത്തനാപുരം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും രഹസ്യ ചർച്ചയും നടത്തി. ഇതിന്റെ തുടർച്ചയാണ് പരസ്യമായ കൂടിക്കാഴ്ച. ഇതിന് ശേഷം കാറിന് അടുത്തുവരെ മുഖ്യമന്ത്രി എത്തുകയും ചെയ്തു. വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ സുഹൃത്താണെന്ന സന്ദേശമാണ് ഇത് നൽകിയത്. ഇതാണ് അണികളിൽ അമർഷമുണ്ടാക്കുന്നത്. ഈ വിഷയത്തിൽ വി എസ് അച്യൂതാനന്ദന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണ് സിപിഐ(എം) പ്രവർത്തകർ. അതിനിടെ വെള്ളാപ്പള്ളിയെ എല്ലാ വിധത്തിലും തഴയാൻ ബിജെപി തീരുമാനിച്ചതായി സൂചനയുണ്ട്. കോഴിക്കോട്ടെ ദേശീയ കൗൺസിലിന് പോലും വെള്ളാപ്പള്ളിയെ ബിജെപി വിളിച്ചിരുന്നില്ല. ഇതിന്റെ പക തീർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വെള്ളാപ്പള്ളി ഓടിയെത്തിയതെന്നാണ് വിമർശനം.
എസ്എൻ ട്രസ്റ്റിനു കീഴിലെ കോളജുകളിൽ അദ്ധ്യാപക, അനധ്യാപക തസ്തികളിലേക്കുള്ള നിയമനം നീളുന്നതു സംബന്ധിച്ചു നിവേദനം നൽകാനായിരുന്നു കൂടിക്കാഴ്ചയെന്നു വെള്ളാപ്പള്ളി നടേശൻ വിശദീകരിച്ചെങ്കിലും മൈക്രോ ഫിനാൻസ് കേസും രാഷ്ട്രീയ വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നതായി സൂചനയുണ്ട്. കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നു പുറത്തിറങ്ങിയ ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. ഇടതുമുന്നണിയോടു പണ്ടേ അകൽച്ചയില്ല. പിണറായി വിജയനെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. പിണറായി ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റ മുഖ്യമന്ത്രിയുണ്ടായത്. മുൻപ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയാകുന്ന സാഹചര്യമായിരുന്നു. ബിജെപിയിൽ നിന്നു നീതി കിട്ടിയില്ലെന്നു പരാതിയുണ്ട്. എന്നാൽ ഞാൻ പറയുന്നത് എന്റെ അഭിപ്രായമാണ്, ബിഡിജെഎസിന്റേതല്ല. ജനങ്ങൾക്കിടയിലുള്ള പ്രതികരണങ്ങളാണു താൻ പറയുന്നത്. അധികാരത്തിലിരിക്കുന്നവരോടു പരാതി പറയാൻ സാധാരണക്കാരനെന്ന നിലയിൽ ഞാൻ പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു.
എന്നാൽ, ബിജെപിയുമായി അഭിപ്രായവ്യത്യാസമോ തർക്കമോ ഇല്ലെന്നും ഇതുസംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമണെന്നും ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിൽ ബി.ഡി.ജെ.എസ്. സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമാണ് തുഷാർ നിലപാട് ആവർത്തിച്ചത്. ബി.ഡി.ജെ.എസ് യോഗത്തിന് ശേഷം വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച തുഷാർ വെള്ളാപ്പള്ളി അദ്ദേഹത്തിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് പറഞ്ഞത്. തങ്ങളുടെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കുന്നതിന് സ്വാഭാവികമായ കാലതാമസം മാത്രമേയുള്ളൂ. ബിജെപിയുമായുള്ള ബന്ധത്തിൽ പൂർണ സംതൃപ്തിയാണുള്ളത്. ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങൾ ബിജെപി. ദേശീയ പ്രസിഡന്റ് അമിത്ഷായെ അറിയിക്കുകയും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് തുഷാർ പറയുന്നു.
ഈ ഇരട്ടത്താപ്പും സിപിഐ(എം) അണികൾ ചൂണ്ടിക്കാട്ടുന്നു. മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അറസ്റ്റ് ഭീഷണിയിലാണ്. തുഷാറിനെ ബിജെപിക്കൊപ്പം നിർത്തി വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാനുള്ള നീക്കമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നാണ് സിപിഐ(എം) അണികളുടെ പക്ഷം. എൻ.ഡി.എയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന തുഷാറിന്റെ പ്രസ്താവനയും ഇവർ ചൂണ്ടിക്കാണിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്