സിപിഎമ്മിന്റെ നവോത്ഥാന പക്ഷത്തേക്ക് ചാഞ്ഞ വെള്ളാപ്പള്ളിയെ വെട്ടാൻ സെൻകുമാറിനെ മുന്നിൽനിർത്തി അമിത്ഷായുടെ നീക്കമോ? ബിജെപി കേന്ദ്ര നേതൃത്വം ഒരേസമയം ലക്ഷ്യമിടുന്നത് എസ്എൻഡിപിയെയും ബിഡിജെഎസിനെയും പിളർത്താൻ; തനിക്കെതിരായി ചരടുവലിക്കുന്നവരെ കുറിച്ചു വെള്ളാപ്പള്ളി തുറന്നടിച്ചത് അണിയറ നീക്കങ്ങൾ അറിഞ്ഞു കൊണ്ടുതന്നെ; 'ഞാനും അപ്പനും സുഭദ്രയും' മോഡലിൽ ഈഴവ രാഷ്ട്രീയം കളിക്കുന്ന വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് മറുപക്ഷം; ഗോകുലം ഗോപാലനു സാധിക്കാത്തത് സുഭാഷ് വാസുവിന് സാധിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: 'യോഗത്തെ റിസീവർ ഭരണത്തിൻ കീഴിലാക്കാനും കേസിൽ കുടുക്കി ഇല്ലാതാക്കാനും നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ വൻശക്തികളാണ്. ഇരുട്ടിന്റെ മറവിൽനിന്നാണ് ഇവരുടെ പ്രവർത്തനം. മുൻ കാലങ്ങളിലെല്ലാം ഇത്തരം ശക്തികളുടെ നീക്കങ്ങളെ നിഷ്പ്രഭമാക്കിയത് പോലെ ഇതും നേരിടും.' - കഴിഞ്ഞ ദിവസം ചേർത്തലയിൽ എസ്എൻഡിപി യോഗത്തിന്റെ 113-ാമത് വാർഷിക പൊതുയോഗത്തിൽ റിപ്പോർട്ട് അവതിരിപ്പിക്കുന്നതിനിടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. തനിക്കെതിരെ നടക്കുന്ന വിമത നീക്കങ്ങളെ കുറിച്ച് അറിഞ്ഞു കൊണ്ടു തന്നെയാണ് വെള്ളാപ്പള്ളി ഇക്കാര്യം തുറന്നു പറഞ്ഞത്. ആരാണ് തനിക്കെതിരെ ചരടു വലിക്കുന്നത് എന്ന് പറഞ്ഞില്ലെങ്കിലും അദ്ദേഹം ഉന്നമിട്ടത് സുഭാഷ് വാസുവിനെയും ടിപി സെൻകുമാറിനെയും ആണെന്ന് എല്ലാവർക്കും ബോധ്യമായിരുന്നു.
അടുത്തകാലത്തായി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തരായി മാറിയവരാണ് സുഭാഷ് വാസുവും ടി പി സെൻകുമാറും. അതുകൊണ്ട് തന്നെ ഇവരെ മുന്നിൽ നിർത്തി എസ്എൻഡിപി യോഗം പിളർത്താനുള്ള നീക്കങ്ങൾ നടക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇന്ന് മാതൃഭൂമി ദിനപത്രവും വെള്ളാപ്പള്ളിക്കെതിരായ കരുനീക്കങ്ങൾക്ക് പിന്നിലുള്ളത് ആരെന്ന് സൂചിപ്പിക്കുന്ന വാർത്ത പുറത്തുവിട്ടു. മുൻ ഡി.ജി.പി. സെൻകുമാറും മാവേലിക്കര എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവും യൂണിയൻ ഭാരവാഹികളെ സംഘടിപ്പിച്ചു കൊണ്ടാണ് വിമത നീക്കം നടത്തുന്നത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനും വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെയും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സെൻകുമാറിനെ മുന്നിൽനിർത്തിയുള്ള നീക്കത്തിന് ബിജെപി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നാണ് ുപുറത്തുവരുന്ന സൂചന. അതേസമയം ബിജെപി സംസ്ഥാന നേതാക്കൾ ഈ വാർത്ത നിഷേധിക്കുന്നു. കഴിഞ്ഞയാഴ്ച കായംകുളത്ത് വിവിധ യൂണിയൻ ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. സെൻകുമാറിനും സുഭാഷ് വാസുവിനും പുറമേ 16 യൂണിയനുകളിൽനിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. ഇക്കാര്യം സെൻകുമാർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ആവശ്യമായ സമയത്ത് ആവശ്യമായ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 23 വർഷം വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറിയായിട്ടും സമുദായത്തിന് എന്തുചെയ്തെന്ന ചോദ്യമാണ് സെൻകുമാർ ഉയർത്തുന്നത്.
വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. യോഗനേതൃത്വം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എസ്.എൻ.ട്രസ്റ്റിൽ വൻ സാമ്പത്തികക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ സ്വത്തുക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം കൈകാര്യം ചെയ്യുന്നത് എസ്എൻ ട്രസ്റ്റാണ്. ഈ ട്രസ്റ്റിൽ നിർവാഹകസമിതിയംഗംകൂടിയായ സുഭാഷ് വാസു. ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സുഭാഷ് വാസുവിനുള്ളതും. ഈ ട്രസ്റ്റിൽ കാര്യക്കാരായി ഉള്ളത് വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടശേനും അടക്കമുള്ളവരാണ്. അതുകൊണ്ട് തന്നെ 'ഞാനും അപ്പനും സുഭദ്രയും' മോഡൽ ഭരണമാണ് ട്രസ്റ്റിലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഈ കുടുംബാധിപത്യത്തിനെതിരെയാണ് ഇപ്പോൾ വീണ്ടുമൊരു കരുനീക്കം ഉണ്ടാകുന്നത്.
ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുഭാഷ് വാസു. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അച്ഛനൊപ്പം ഉറച്ചുനിൽക്കുമ്പോൾ ഭിന്നിപ്പ് പാർട്ടിയിലേക്കും വ്യാപിക്കുമെന്ന ആശങ്കയുമുണ്ട്. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഭാഗത്തുനിന്ന് ബിജെപി.ക്ക് അലോസരമുണ്ടാക്കുന്ന നിലപാട് പലതവണ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ അടക്കം വെള്ളാപ്പള്ളി പരസ്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്ന അവസ്ഥ വന്നു. പിണറായി വിജയൻ മുന്നോട്ടു വെക്കുന്ന നവോത്ഥാന വഴിയിലാണ് അടുത്തകാലത്തായി വെള്ളാപ്പള്ളിയുടെ യാത്ര. ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ബിഡിജെഎസിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടുപോകാൻ വെള്ളാപ്പള്ളി ശ്രമിക്കുമെന്ന് ബിജെപി നേതാക്കൾ കരുതുന്നുണ്ട്. ഇതിനിടെയാണ്, സുഭാഷ് വാസുവും കൂട്ടരും വിമത നീക്കം നടത്തുന്നതും.
വിമതനീക്കത്തിനു പിന്നിൽ ബിജെപി.യുടെ പങ്ക് സംശയിക്കാൻ കാരണവുമിതാണ്. സെൻകുമാർ ഇപ്പോൾ സംഘപരിവാർ സഹയാത്രികനാണെന്നതാണ് മറ്റൊരു കാരണം. ശാഖായോഗങ്ങളിൽ പോലും പങ്കെടുക്കാതെ മന്ത്രി മോഹവുമായി എത്തിയവരാണ് യോഗത്തിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതെന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വിമർശനം ഉന്നിയിച്ചത്. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതാണ് ഇവർ യോഗത്തിനെതിരേ തിരിയാൻ കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി.
വെള്ളാപ്പള്ളിയുടെ ഒപ്പം നിന്നു സംഘടനയിൽ കരുത്തനായ ശേഷം സംഘടന പിടിക്കാൻ എതിരായി നിന്ന ഗോകുലം ഗോപാലന് ശേഷം ഇപ്പോഴാണ് എസ്എൻഡിപിക്കുള്ളിൽ നിന്നും വിമതസ്വരം ഉയർന്നു കേൾക്കുന്നത്. സമ്പത്തുകൊണ്ട് കരുത്തനായ ഗോകുലം ഗോപാലനും എസ്എൻഡിപിക്കുള്ളിലെ വെള്ളാപ്പള്ളിയുടെ സമഗ്രാധിപത്യത്തെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ഗോപാലന് സാധിക്കാത്തത് സുഭാഷ് വാസുവിന് സാധിക്കുമോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസ് നിലവിൽ ഹൈക്കോടിയുടെ പരിഗണനയിലാണ്. ഒരു സമുദായ സംഘടന എന്ന നിലയിൽ പ്രവർത്തിക്കുന്ന എസ്എൻഡിപി കമ്പനി രീതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ അതോ നോൺ ട്രേഡിങ് രീതിയിലാണോ രജിസ്ട്രേഷൻ എന്നും വെള്ളാപ്പള്ളി വ്യക്തമാക്കേണ്ടിയും വന്നേക്കും എന്നതാണ് കേസിനെ സംബന്ധിച്ച് വെള്ളാപ്പള്ളി നേരിടുന്ന മറ്റൊരു തലവേദന.
എസ്എൻഡിപിക്ക് കാലത്തിനു യോജിക്കുന്ന ഭരണഘടന വേണമെന്ന് ആവശ്യം സജീവം
1999 കാലത്ത് നൽകുകയും ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയും ചെയ്യുന്ന ഒരു കേസാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറുന്നത്. യോഗത്തിന്റെ നേതാക്കളും സജീവ പ്രവർത്തകരും ആയിരുന്നവ അഞ്ചു യോഗം നേതാക്കൾ നൽകിയ കേസിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കാൻ ഒരുങ്ങുന്നത്. എസ്എൻഡിപിക്ക് ഒരു ഭരണഘടന ഉണ്ടാക്കണം എന്നാണ് ഇവർ കൊച്ചി ജില്ലാ കോടതിയിൽ ആവശ്യമുന്നയിച്ചത്. മുൻപുണ്ടായിരുന്ന യോഗം സെക്രട്ടറിമാരിൽ മിക്കവരും ജനാധിപത്യ മര്യാദകളും നീതി ബോധവും ഉള്ള വ്യക്തികൾ ആയതുകൊണ്ട് അന്ന് കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ ഉള്ളവർ ഇത്തരം ജനാധിപത്യ മര്യാദകൾ പാലിക്കുന്നവരല്ല. അതിനാൽ പുതിയ ബൈലോ വേണം. കാലത്തിനു അനുയോജ്യമായ രീതിയിലാണ് ഈ ബൈലോ വേണ്ടത്. യോഗം ഭാരവാഹികളുടെയും കീഴ്ഘടകങ്ങളുടെയും അധികാരം സംരക്ഷിക്കുന്ന വിധത്തില് ഉള്ളതാവണം ഈ ഭരണഘടന. നിലവിലെ ഭരണഘടന ജനാധിപത്യ രീതികളെ തീരെ പരിപോഷിപ്പിക്കുന്നില്ല. ജനാധിപത്യ സംസ്കാരമില്ലാത്ത ആളുകൾ ഭരണത്തിൽ വന്നാൽ വളരെ ഏകാധിപത്യപരമായി കൊണ്ട് നടക്കാൻ കഴിയുന്ന വിധത്തിലുള്ള ഭരണഘടനയാണ് നിലവിലുള്ളത്. ശ്രീനാരായണ ഗുരുവായിരുന്നു ആദ്യം സ്ഥിരം അധ്യക്ഷൻ. കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. സെക്രട്ടറിമാരാണ് കാര്യങ്ങൾ നടത്തിയത്. അതിനാൽ സെക്രട്ടറി കേന്ദ്രീകൃതമായ വ്യവസ്ഥകളാണ് ഭരണഘടനയിൽ നിലനിൽക്കുന്നത്.
അതിനാൽ സെക്രട്ടറിക്കാണ് പരമപ്രധാനമായ അധികാരം. ഗുരുദേവൻ ഉള്ള കാലത്ത് തുടങ്ങിയ കാര്യങ്ങളാണ് നിലവിലും പിന്തുടരുന്നത്. രീതികളിൽ മാറ്റം വേണം. ഈ ആവശ്യം മുൻ നിർത്തിയാണ് അന്ന് ഇവർ ജില്ലാ കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. 2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയാണ്. ഈ സ്റ്റേ മാറ്റാനും അപ്പീലിൽ ഫൈനൽ ആയി വാദം കേൾക്കുകയും വേണമെന്ന ആവശ്യത്തിന്മേൽ വാദം കേൾക്കാൻ ഹൈക്കോടതി ഇപ്പോൾ തയ്യാറായിട്ടുണ്ട്.
ബൈലോ കാറ്റിൽ പറത്തിയുള്ള ഭരണമാണ് നിലവിൽ യോഗത്തിൽ നടക്കുന്നത് എന്ന വാദമാണ് ഹൈക്കോടതിയിൽ ഉയരുക. അതുകൊണ്ട് തന്നെ വാദി ഭാഗത്തിന്റെ വാദങ്ങൾ ഹൈക്കോടതി പരിശോധിക്കും. ഓണം വെക്കേഷന് മുൻപോ ശേഷമോ ഈ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ പോവുകയാണ്. കാലഘട്ടത്തിന് അനുയോജ്യമായ ഒരു ബൈലോ എസ്എൻഡിപി യോഗത്തിനു ആവശ്യമുണ്ടോ എന്നാണ് ഹൈക്കോടതി പരിശോധിക്കുക. ഈ വാദവേളയിൽ തന്നെ എസ്എൻഡിപിയുടെ കമ്പനി രജിസ്ട്രേഷൻ കാര്യങ്ങളും ഒപ്പം പൊന്തി വരും. എസ്എൻഡിപിയെ സംബന്ധിച്ച് നിലവിലെ കാര്യങ്ങൾ സമഗ്രമായി തന്നെ പരിശോധിക്കപ്പെടുന്ന വാദമാണ് ഹൈക്കോടതിയിൽ നിന്നും ഉയരാൻ ഇടയാകുക.
യോഗത്തിന്റെ തണലിൽ വളർന്നു പന്തലിച്ചത് വെള്ളാപ്പള്ളിയുടെ വംശവൃക്ഷം മാത്രം
സമുദായ സംഘടന എന്ന രീതിയിൽ വളർന്നു വികസിച്ച എസ്എൻഡിപി കുറെക്കാലമായി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്റെ പോക്കറ്റ് സംഘടന എന്ന നിലയിലാണ് മുന്നോട്ടു പോകുന്നത്. എസ്എൻഡിപിയേയും എസ്എൻട്രസ്റ്റിനേയും ചൂഴ്ന്നു നിൽക്കുന്ന അഴിമതിയാണ് പൊതു ദൃഷ്ടിയിൽ യോഗത്തിനെ മോശക്കാരാക്കുന്നത്. എസ്എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയാണ് ഒരു പ്രധാന വിഷയം. അഴിമതി ചൂണ്ടിക്കാണിച്ചാണ് എസ്എൻഡിപി യോഗം സമരസമിതി സംസ്ഥാന കമ്മിറ്റി ചെയർമാൻ ആർ.അരുൺ മയ്യനാടിനെ പോലുള്ളവർ യോഗത്തിന്റെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനെതിരെ കുരിശു യുദ്ധം നടത്തുന്നത്. അതിനായി അരുൺ മറുനാടനോട് ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഇപ്രകാരമാണ്.
ആർ.ശങ്കർ എന്ന സമുദായ നേതാവ് അൻപത് വർഷം മുൻപ് ഈഴവ സമുദായത്തിന്റെ എല്ലാത്തരത്തിലും ഉള്ള വളർച്ചക്കുവേണ്ടി വിദ്യാഭ്യാസ /ആതുരശുശ്രുഷ കാര്യങ്ങൾക്കായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കോളേജ് /ഹോസ്പിറ്റൽ സംവിധാനങ്ങൾ പടുത്തുയർത്തി. 50വർഷം കഴിഞ്ഞ് ഇന്നും നിലനിൽക്കുന്നത് ഇതേ സംരംഭങ്ങളാണ്. അതിനേക്കാൾ മെച്ചപ്പെട്ട ഒരു സംരംഭവും അതിനു ശേഷം യോഗത്തിനുണ്ടായിട്ടില്ല. കഴിഞ്ഞ 25 വർഷങ്ങളായി വെള്ളാപ്പള്ളി നടേശൻ ആണ് യോഗ നേതൃത്വത്തിന്റെ തലപ്പത്തുള്ളത്. പക്ഷെ എസ്എൻഡിപി യോഗത്തിന്റെ സ്വത്തുക്കൾ സ്വന്തം കുടുംബത്തിനു വേണ്ടി ഉപയോഗിക്കുക എന്നല്ലാതെ ഒരു വളർച്ചയും യോഗത്തിനു വന്നിട്ടില്ല. അഴിമതി സമഗ്ര തലത്തിൽ യോഗത്തിലും എസ്എൻ ട്രസ്റ്റിലും പിടിമുറുക്കുകയും ചെയ്തു-അരുൺ ആരോപിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്