2005ലെ പഞ്ചായത്തംഗം കോർപ്പറേഷൻ കൗൺസിലറായത് ചരിത്ര ഭൂരിപക്ഷത്തിൽ; സിപിഎമ്മിന്റെ മേയർ സ്ഥാനാർത്ഥി തോറ്റപ്പോൾ നഗരസഭാ അധ്യക്ഷനായത് അപ്രതീക്ഷിതമായി; ചിരിക്കുന്ന സൗമ്യ മുഖവുമായി പ്രളയ ദുരിതാശ്വാസ ഇടപെടലുമായി അനന്തപുരിയെ നയിച്ചത് സർവ്വ സമ്മതനായി; സാമുദായിക സമവാക്യങ്ങളെ തോൽപ്പിക്കാൻ നിയമസഭയിലെ കന്നിയങ്കത്തിന് ഇറങ്ങിയപ്പോഴും പിഴച്ചില്ല; വട്ടിയൂർക്കാവിന്റെ കണ്ണിലുണ്ണിയായി പ്രശാന്ത് മാറുന്നത് ഏവരേയും തന്നോട് അടുപ്പിച്ച്; മേയർ ബ്രോ ഇനി എംഎൽഎ ബ്രോ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് സാധിക്കുന്നത് രാഷ്ട്രീയത്തിൽ അസാധ്യമായ കാര്യങ്ങളിലൊന്നാണ്. വട്ടിയൂർകാവ് മണ്ഡലം രൂപപ്പെട്ടതിന് ശേഷം സിപിഎമ്മിന് ഇവിടെ അടിത്തറ തകർന്നുവെന്നായിരുന്നു വിലയിരുത്തൽ. സമീപ കാല തെരഞ്ഞെടുപ്പിൽ എല്ലാം വട്ടിയൂർകാവ് കോൺഗ്രസിനൊപ്പമായിരുന്നു. ബിജെപി രണ്ടാമതും. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും മുമ്പോട്ട് കുതിക്കാനായില്ല. ആരു നിന്നാലും വട്ടിയൂർകാവിൽ സിപിഎം തോൽക്കുമെന്നായിരുന്നു ഏവരും കരുതിയത്. അങ്ങനെയുള്ളിടത്താണ് വ്യക്തിപ്രഭാവത്തിൽ പ്രശാന്ത് ജയിക്കുന്നത്.
തിരുവനന്തപുരത്ത് വട്ടിയൂർകാവിൽ കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും തുല്യ സംഘടനാ സംവിധാനാമാണ്. സിപിഎമ്മിനെ ആർഎസ്എസ് കരുത്തിൽ മറികടക്കാൻ ബിജെപിക്ക് പലപ്പോഴും കഴിയുകയും ചെയ്തു. കോൺഗ്രസിന് എൻ എസ് എസിന്റെ ഉറച്ച പിന്തുണയും. 45 ശതമാനത്തോളം നായന്മാരുള്ള ശബരിമല വിഷയം കത്തിപടർന്ന വട്ടിയൂർകാവ്. ഇവിടേക്കാണ് കഴക്കൂട്ടത്ത് നിന്ന് പ്രശാന്ത് എത്തിയത്. സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഉണർന്നപ്പോൾ മേയർ ബ്രോയുടെ ഇമേജ് വട്ടിയൂർകാവിൽ ഉടനീളം ചർച്ചയായി. അങ്ങനെ കാലങ്ങൾക്ക് ശേഷം വട്ടിയൂർകാവിൽ സിപിഎം വിജയ വഴിയിലെത്തി. എല്ലാ വിഭാഗങ്ങളേയും അടുപ്പിച്ചാണ് പ്രശാന്ത് ജയിക്കുന്നത്. മൂന്ന് തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് നിന്ന സിപിഎമ്മിന് വേണ്ടി മത്സരിച്ചിട്ടും പ്രശാന്ത് നേടിയ ഭൂരിപക്ഷം ആരേയും അമ്പരപ്പിക്കുന്നതാണ്.
ശരിദൂരം ഇക്കുറി യുഡിഎഫിലേക്ക് നീട്ടി എൻഎസ്എസ് കെ മോഹൻകുമാറിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തിലാണ് വികെ പ്രശാന്തിന്റെ വിജയക്കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. സാമുദായിക സമവാക്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇതുവരെ കണക്ക് കൂട്ടപ്പെട്ടിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ മേയറുടെ ജനപ്രീതിയുടെ മാത്രം ബലത്തിലാണ് ജാതി സമവാക്യങ്ങൾ മറികടന്ന് കൊണ്ടുള്ള സ്ഥാനാർത്ഥി നിർണയത്തിന് എൽഡിഎഫ് ധൈര്യപ്പെട്ടത്. ആ തീരുമാനം ശരിയായി എന്നാണ് വട്ടിയൂർക്കാവ് തെളിയിക്കുന്നത്. യുഡിഎഫിനൊപ്പം ബിജെപിയേയും വിറപ്പിച്ചിരിക്കുകയാണ് വികെ പ്രശാന്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപിക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത് വികെ പ്രശാന്തിന് ലഭിച്ചതിന്റ പകുതി വോട്ടുകൾ മാത്രമാണ്. ആദ്യ റൗണ്ട് മുതൽ വികെ പ്രശാന്ത് വട്ടിയൂർക്കാവിൽ ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
പ്രളയകാലത്ത് വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേരളത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു. അതിന് മുമ്പും, തലസ്ഥാന നഗരിയുടെ പിതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ വി കെ പ്രശാന്ത് ശ്രദ്ധേയനാണ്. ഇതെല്ലാം അതിശക്തമായി തന്നെ മണ്ഡലത്തിൽ ഉയർത്തി. കുമ്മനം രാജശേഖരൻ ബിജെപിക്ക് മത്സരിക്കുമെന്ന് ഏവരും കരുതി. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ വോട്ടിൽ കോൺഗ്രസ് ജയിച്ചു കയറാമെന്നും പ്രതീക്ഷിച്ചു. അങ്ങനെയാണ് കെ മോഹൻ കുമാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കുമ്മനത്തിന് പകരം ബിജെപിക്കായി സുരേഷ് എത്തിയതോടെ പ്രശാന്ത് മാത്രമായി വട്ടിയൂർകാവിലെ ചർച്ചാ വിഷയം. രാഷ്ട്രീയം മറന്ന് വട്ടിയൂർകാവ് ചെറുപ്പക്കാരന് പിന്നിൽ അണിനിരന്നു. അങ്ങനെ വട്ടിയൂർകാവും അപ്രതീക്ഷിതമായി ചുവന്നു. ഇവിടെ സ്ഥാനാർത്ഥിയുടെ ക്ലീൻ ഇമേജാണ് അതിനിർണ്ണായകമായത്.
കഴക്കൂട്ടത്തെ പഞ്ചായത്ത് അംഗമായിരുന്നു 2005ൽ പ്രശാന്ത്. തിരുവനന്തപുരം കോർപ്പറേഷനൊപ്പം കഴക്കൂട്ടം പഞ്ചായത്ത് കൂട്ടി ചേർത്തപ്പോൾ കൗൺസിലറായി. അപ്പോഴും മേയറാകുമെന്ന് ആരും കരുതിയില്ല. മേയർ ആകാൻ യോഗ്യതയുള്ളവരെല്ലാം കഴിഞ്ഞ തവണ മത്സരിച്ചു തോറ്റു. ജയൻ ബാബു അടക്കമുള്ളവർ തോറ്റപ്പോൾ പ്രശാന്തിന് നറുക്ക് വീഴുകയായിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് തിരുവനന്തപുരത്തിന്റെ മുഖമായി പ്രശാന്ത് മാറിയത്. സിപിഎമ്മിൽ പല ശത്രുക്കളും പ്രശാന്തിന് ഉണ്ടെന്ന് ചർച്ചകളെത്തി. ഇവരെയെല്ലാം അപ്രസക്തമാക്കി തിരുവനന്തപുരത്തെ ഒന്നാം നമ്പർ സിപിഎം നേതാവായി ഈ വിജയത്തോടെ പ്രശാന്ത് മാറുകയാണ്. അങ്ങനെ തിരുവനന്തപുരത്ത് സിപിഎമ്മിനെ നയിക്കാൻ പുതിയ നേതൃത്വം എത്തുകയാണ്.
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടത്ത് എസ് കൃഷ്ണന്റെയും റ്റി വസന്തയുടെയും മകനായി 1981ലാണ് പ്രശാന്ത് ജനിച്ചത് സെന്റ് ആന്റണീസ് എൽപിഎസ് കഴക്കൂട്ടം, കണിയാപുരം മുസ്ലിം ഹൈസ്ക്കൂൾ എന്നിവടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സെന്റ് സേവ്യഴ്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും പൂർത്തിയാക്കിയ പ്രശാന്ത് തുമ്പ ലോ അക്കാദമിയിൽ നിന്ന് എൽഎൽബി ബിരുദം നേടി. സ്കൂൾ വിദ്യാഭ്യാസ കാലയളവിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന പ്രശാന്ത് സെന്റ് സേവ്യഴ്സ് കോളേജിലെ മാഗസീൻ എഡിറ്ററും, യൂണിയർ ചെയർമാനുമായിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തനമികവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐ എം കഴക്കൂട്ടം ഏര്യാ കമ്മിറ്റിയംഗവുമാണ്.
2005ൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കഴക്കുട്ടം ഗ്രാമപഞ്ചായത്തിലെ കരിയിൽ വാർഡിൽ പഞ്ചായത്ത് മെമ്പറായി 300 വോട്ടിന്റെ ഭുരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്തംഗമെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടൽ ജനശ്രദ്ധ പിടിച്ചുപറ്റി. ഒട്ടേറെ പദ്ധതികൾ പഞ്ചായത്തിൽ ആസൂത്രണം ചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. എൽഎൽബി ബിരുദത്തിന് ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കുട്ടം വാർഡിൽ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. യുഡിഎഫിന്റെ വാർഡായിരുന്ന കഴക്കുട്ടത്തെ 3272 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത പ്രശാന്ത് തിരുവനന്തപുരം നഗരസഭയുടെ 44ാമത് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 34ാം വയസ്സിൽ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് വി കെ പ്രശാന്ത് ചുമതലയേറ്റത്.
നഗരസഭയെ തന്റെ മികവാർന്ന പ്രവർത്തനങ്ങളിലുടെ മേയർ രാജ്യത്തെ തന്നെ മികച്ച നഗരസഭയാക്കി മാറ്റിയെന്നതായിരുന്നു വട്ടിയൂർകാവിലെ സിപിഎമ്മിന്റെ പ്രധാന മുദ്രാവാക്യം. ഇത് അംഗീകരിക്കപ്പെടുകയാണ്. നഗരത്തെ മാലിന്യമുക്തമാക്കുന്നതിൽ മേയറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ പ്രശംസപിടിച്ച് പറ്റി. തലസ്ഥാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം വെടിപ്പാക്കിയായിരുന്നു നഗരസഭ മാത്രകയായത്. രാജ്യത്തെ മറ്റ് നഗരസഭകളുമായി മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റ പദ്ധതി നേടിയെടുത്തതും മേയറിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനത്തിന് ഉദാഹരമാണ്. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചും മറ്റ് സംസ്ഥാന--കേന്ദ്ര പദ്ധതികളിലുമായും തലസ്ഥാന നഗരിയുടെ മുഖം മാറ്റുന്ന അടിസ്ഥാനവികസനമാണ് നാല് വർഷത്തിനുള്ളിൽ മേയർ നടപ്പിലാക്കിയത്.
നൂറ്റാണ്ടിലെ വലിയ പ്രളയം സംസ്ഥാനത്തയാകെ ദുരിതത്തിലാഴ്ത്തിയപ്പോൾ നൂറിൽ പരം ആവശ്യസാധനങ്ങളുടെ ലോഡ് കയറ്റിയയച്ചും നഗരസഭ മാതൃകയായി. 100ൽ പരം വോളണ്ടിയർമാരാണ് നഗരസഭയിൽ നിന്ന് മറ്റ് ജില്ലകളിൽ പോയി ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ വർഷവും പ്രളയമാവർത്തിച്ചപ്പോൾ 100ലധികം ലോഡുകൾ കയറ്റിയയച്ചത് സമൂൾമാധ്യമാധ്യമങ്ങളിലടക്കം വൻ ജനശ്രദ്ധയാണ് പിടിച്ച് പറ്റിയത്. ഇതും വട്ടിയൂർകാവിൽ ചർച്ചയായി. അങ്ങനെ തിരുവനന്തപുരത്തിന്റെ മേയർ ബ്രോ വട്ടിയൂർകാവിന്റെ കണ്ണിലുണ്ണിയാകുകയാണ്.
യുഡിഎഫിനൊപ്പം ബിജെപിയേയും വിറപ്പിച്ചിരിക്കുകയാണ് വികെ പ്രശാന്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. 2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ കെ മുരളീധരനെ തിരഞ്ഞെടുത്ത മണ്ഡലം. 8 വർഷം വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന കെ മുരളീധരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് ജയിച്ചതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് വർഷത്തേക്ക് മാത്രമായി തങ്ങളുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുകയാണ് വട്ടിയൂർക്കാവ്.
വട്ടിയൂർക്കാവായി മാറുന്നതിന് മുൻപ് തിരുവനന്തപുരം നോർത്ത് ആയിരുന്ന മണ്ഡലം ഇടത് കോട്ടയായിരുന്നു. മണ്ഡലം നിലവിൽ വന്ന 1977ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ രവീന്ദ്രൻ നായരാണ് വിജയിച്ചത്. തുടർന്ന് 1980, 1987, 1991,1996, 2000 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് വിജയം കണ്ടത് 1982ലും 2001ലും മാത്രമായിരുന്നു. എന്നാൽ 2011ലെ മണ്ഡല പുനർ നിർണയത്തോടെ ചിത്രം മാറി. തിരുവനന്തപുരം നോർത്തിന്റെ ഭാഗമായ ശ്രീകാര്യവും ഉള്ളൂരും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തോട് കൂട്ടിച്ചേർക്കപ്പെട്ടു. പകരം നെട്ടയം കൂട്ടിച്ചേർത്ത് വട്ടിയൂർക്കാവ് മണ്ഡലം രൂപീകരിക്കപ്പെട്ടു. പഴയ കോട്ട തിരിച്ച് പിടിക്കുക ലക്ഷ്യത്തോടെയാണ് ഏറെ ജനപ്രിയനായ മേയർ വികെ പ്രശാന്തിനെ ഇടതുപക്ഷം വട്ടിയൂർക്കാവിൽ കളത്തിലിറക്കിയത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് പിന്നിൽ രണ്ടാമത് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി വട്ടിയൂർക്കാവിൽ മത്സരത്തിനിറങ്ങിയത്. 2016ൽ കോൺഗ്രസിന്റെ കെ മുരളീധരനും ബിജെപിയുടെ കുമ്മനം രാജശേഖരനും തമ്മിലായിരുന്നു വട്ടിയൂർക്കാവിലെ മത്സരം. 7622 വോട്ടുകൾക്കാണ് കുമ്മനത്തെ കെ മുരളീധരൻ പരാജയപ്പെടുത്തിയത്. അന്ന് സിപിഎമ്മിന്റെ ടിഎൻ സീമയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് കുമ്മനം രണ്ടാമത് എത്തിയത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ ബിജെപിയുടെ കുമ്മനം രാജശേഖരനേക്കാൾ 21295 വോട്ടുകൾക്ക് പിന്നിലായിരുന്നു.
Stories you may Like
- സാദിഖ് ബാഷയ്ക്ക് വട്ടിയൂർക്കാവിൽ രഹസ്യ സുഹൃത്തുക്കൾ
- ഇലക്ട്രിക് ബസിൽ പോര് മുറുകുന്നു; വിശദമായ റിപ്പോർട്ട് തേടി മന്ത്രി ഗണേശ് കുമാർ
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- സുധാകരനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ബാബുവിനെതിരെ പരാതിയുമായി വീട്ടമ്മ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്