വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ക്ലച്ചു പിടിക്കുന്നു; വടക്ക് ആർ എം പിയും തെക്കു നേരിട്ടും നിയന്ത്രണം; ആലപ്പുഴയിൽ ഏഴിടത്ത് ആൾക്കുട്ടപരിപാടി; പരസ്യപിന്തുണയുമായി സി. കെ സദാശിവൻ
ആലപ്പുഴ : സിപിഐ(എം) പോളിറ്റ് ബ്യൂറോയേയും കടന്ന് വി എസിന്റെ സമാന്തരപ്രവർത്തനങ്ങൾ ശക്തിപ്രാപിക്കുന്നു. ഇന്നലെ കായംകുളത്തു നടന്ന അവാർഡ്ദാന ചടങ്ങിൽ സി കെ സദാശിവൻ എം എൽ എയുടെ വി എസ് അനുകൂല നിലപാടുകൾ അതാണു തെളിയിക്കുന്നത്.
വടക്കൻ കേരളത്തിൽ ആർ എം പി അടക്കമുള്ള സമാനചിന്താഗതിക്കാരുമായും തെക്കൻ കേരളത്തിൽ നേരിട്ടും സമാന്തര പ്രവർത്തനങ്ങൾ നടത്താൻ വി എസ് കച്ചമുറുക്കുന്നു. സ്വന്തം തട്ടകമായ ആലപ്പുഴയിൽ ഇതിനകം ഏഴു പരിപാടികൾ വി എസ് സംഘടിപ്പിച്ചു കഴിഞ്ഞു. പാർട്ടി നേതൃത്വത്തിനു തലവേദന സൃഷ്ടിച്ചുകൊണ്ടുള്ള വി എസിന്റെ നീക്കം ക്ലച്ച് പിടിക്കുന്നതായാണു സൂചന. പാർട്ടി വിലക്കുകൾ നിലനിൽക്കെയാണ് വി എസ് സമാന്തരപ്രവർത്തനങ്ങൾക്ക് മൂർച്ച കൂട്ടുന്നത്. പി ബിയും വി എസിന്റെ നീക്കങ്ങളെ അതിനിശിതമായി വിമർശിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുകൂടിയായ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മറികടന്നാണ് വി എസ് സമാന്തര പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
വി എസ് ഉയർത്തുന്ന രാഷ്ട്രീയമൂല്യങ്ങൾ തല്ലിക്കെടുത്താൻ ഹീനശ്രമം നടക്കുന്നതായാണ് സി പി എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സി.കെ.സദാശിവൻ വെളിപ്പെടുത്തിയത്. പുതുപ്പള്ളി രാഘവൻ സ്മാരക അവാർഡ്ദാന ചടങ്ങിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പുന്നപ്ര വയലാർ സമരത്തിൽ വി എസിന്റെ പങ്കിനെ പോലും പലരും സംശയത്തോടെയാണ് കാണുന്നത്. എന്നാൽ തൊഴിലാളി വർഗത്തിന്റെ ഉന്നതിക്കുവേണ്ടി പോരാടാൻ പി. കൃഷ്ണപിള്ള കണ്ടെത്തിയ നേതാവാണ് വി എസ്. ആരോപണങ്ങളിലൂടെ വിഎസിന്റെ മൂല്യം കെടുത്താൻ ഇക്കൂട്ടർക്ക് കഴിയില്ലെന്നും സി കെ തുറന്നടിച്ചു.
കാലിൽ ബയണറ്റുകൊണ്ടാൽ വിപ്ലവമാകില്ലെന്നു പറയുന്നവർക്ക് കേരളസമൂഹം ശക്തമായ തിരിച്ചടി നൽകും. പുന്നപ്ര വയലാർ സമരത്തിൽ വി എസിന്റെ സാന്നിദ്ധ്യം സംശയദൃഷ്ടിയോടെ കണ്ട ചിലരുടെ പരാമർശങ്ങൾക്കുനേരെയുള്ള മറുപടികൂടിയാണ് സി കെ നടത്തിയത്. നേരത്തെ കടുത്ത വി എസ് അനുകൂലിയായിരുന്ന സി കെ സമീപകാലത്താണ് വി എസിനെ തള്ളി ഔദ്യോഗിക പക്ഷത്ത് ചേക്കേറിയത്. എന്നാൽ കഴിഞ്ഞദിവസം വി എസിന്റെ സാന്നിദ്ധ്യത്തിൽ നിയന്ത്രണം തെറ്റിയ സി കെ വി എസ് അനുകൂലപ്രസംഗം നടത്തുകയായിരുന്നു.
വി എസിനെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ചിലർ നടത്തിയ ശ്രമം ഹീനമാണ്. സി ബി ഐ അന്വേഷിച്ചിട്ടുപോലും അഴിമതിയുടെ ഒരു തുരുമ്പുപോലും വി എസിനെതിരായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വി എസിന്റെ പ്രതാപത്തെ തള്ളിപ്പറയുന്നത് വിപ്ലവപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ സമരനായകരെ തള്ളി പ്പറയുന്നതിന് തുല്യമാണെന്നും സി കെ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സി കെയുടെ ഒളിയമ്പുകൾ. ഏതായാലും സി കെ യുടെ വെളിപ്പെടുത്തലുകൾ വി എസിന്റെ പ്രവർത്തനങ്ങൾക്ക് പച്ചക്കൊടിയും പാർട്ടിക്ക് തലവേദനയുമാകുകയാണ്. സന്നദ്ധസംഘടനാ പ്രവർത്തനങ്ങളിലൂടെ വി എസ് സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് വിലക്കുകൾ ലംഘിച്ച് കഴിഞ്ഞദിവസം മുഹമ്മയിലും ഇന്നലെ കായംകുളത്തും പൊതുപരിപാടികളിൽ വി എസ് പങ്കെടുത്തത്.
പി കൃഷ്ണപിള്ള സ്മാരകമന്ദിരത്തിനു സമീപം നടന്ന ഗ്രന്ഥശാലാ ഉദ്ഘാടനത്തിനുശേഷം പ്രവർത്തനങ്ങൾ വി എസ് വിലയിരുത്തി. പ്രവർത്തന റിപ്പോർട്ട് കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിലെ ഒന്നാം പ്രതിയും വി എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവുമായ ലതീഷ് ചന്ദ്രൻ കൈമാറി. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ദുർഘടമാണ് മുഹമ്മ. പാർട്ടിയുടെ എക്കാലത്തെയും നേതാവ് സ. പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. പാർട്ടിയെ സംബന്ധിച്ചിടത്തോളം മർമ്മ പ്രധാനസ്ഥലമെങ്കിലും പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ സ്ഥലംകൂടിയാണ്. കണ്ണൂർ കഴിഞ്ഞാൽ പാർട്ടിക്ക് ഗ്രാമങ്ങളുള്ള സ്ഥലം. എന്നാൽ പാർട്ടിക്ക് ജന്മം നൽകിയ വ്യക്തിയുടെ കിടപ്പാടം കത്തിച്ചുവെന്ന പേരുദോഷമാണ് ഇന്നു സിപിഎമ്മിന് മുഹമ്മയിലുള്ളത്. ഇതിലെ പ്രധാനപ്രതിയാകട്ടെ വി എസിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രനും.
സംസ്ഥാനത്തൊട്ടാകെ സമാന്തര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വി എസ് പരിപാടിയിൽ പങ്കെടുത്തത്. പാർട്ടി പ്രതീക്ഷിച്ചതുപ്പോലെ ഇവിടെയും ഗ്രൂപ്പുകൾ മറന്ന് ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു, വി എസിനെ കാണാനും പ്രസംഗം ശ്രവിക്കാനുമായി. ഇതു പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുകയാണ്്. വി എസിനെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് വിലക്കിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ദേശാഭിമാനി സഹകരണ സംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
ഇതിന്റെ ക്ഷീണംതീർക്കാൻ പാർട്ടി സമാനസ്വഭാവമുള പരിപാടി സംഘടിപ്പിച്ച് സംസ്ഥാനസെക്രട്ടറിയെ നേരിട്ടെത്തിച്ചെങ്കിലും പൊളിഞ്ഞു. അതേസമയം വി എസ് എത്തിയ പരിപാടിയിൽ പതിനായിരത്തോളം പ്രവർത്തകരാണ് പങ്കെടുത്തത്. ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ സി പി എം ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. വി എസിന്റെ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടിക്ക് പാർട്ടി ശുപാർശ ചെയ്തെങ്കിലും കൂടുതൽ പ്രഹരമാകുമെന്നു കണ്ട് നടപടി പിൻവലിക്കുകയായിരുന്നു. ഇപ്പോൾ അമ്പലപ്പുഴയിൽ പരിപാടി നടത്താൻ പദ്ധതിയിട്ടെങ്കിലും മുഹമ്മയിലേക്ക് വേദി മാറ്റുകയായിരുന്നു. ഇനി അരൂരിലും ആയിരങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ടുള്ള പരിപാടി നടത്താൻ വി എസ് അനുകൂലികൾ കച്ചമുറുക്കുകയാണ്.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- എം എം ലോറൻസിന്റെ ജീവിതം
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍