പി.ജെ.ജോസഫോ? ജോസ് കെ.മാണിയോ? ആരാണ് ശരി? കേരള കോൺഗ്രസിലെ യഥാർത്ഥ പ്രശ്നം എന്ത്? മുതിർന്ന നേതാവാണ് താനെന്നും ചെയർമാനാകേണ്ടത് താനാണെന്നും ജോസഫ് പറയുമ്പോൾ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം എന്താണെങ്കിലും സ്വീകരിക്കുമെന്ന നേരായ നിലപാടിൽ ജോസ് കെ മാണി; പാർട്ടി സ്വത്തുക്കൾ ലയിപ്പിക്കാതെ അംഗമാകാൻ വേണ്ടി വന്ന ജോസഫിന് എങ്ങനെയാണ് കേരളാ കോൺഗ്രസിന്റെ 'പാരമ്പര്യം' കണ്ടില്ലെന്ന് നടിച്ച് തലപ്പത്തെത്താൻ കഴിയുക ?
മറുനാടൻ ഡെസ്ക്
കെ.എം മാണിയുടെ മരണത്തിന് പിന്നാലെ ഏവരും ചിന്തിച്ചത് കേരളാ കോൺഗ്രസിന്റെ തലപ്പത്തേക്ക് ആരെത്തും എന്നതാണ്. എന്നാലിപ്പോൾ കേരളാ കോൺഗ്രസിൽ ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങൾ പുകയുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയുടെ ചെയർമാൻ സ്ഥാനം തനിക്ക് വേണമെന്ന് ജോസ് കെ മാണി പറയുമ്പോൾ ഇതിനെ എതിർത്ത് പാർട്ടിയിലെ മുതിർന്ന നേതാവായ പി.ജെ ജോസഫ് രംഗത്തെത്തുന്നു. ഇത്തരം ഒരു ഘട്ടത്തിൽ കേരളാ കോൺഗ്രസ് ഒരു പ്രതിസന്ധിയിലാണെന്ന് നമുക്ക് മനസിലായിട്ടുണ്ട്. എന്നാൽ ഇതിന്റെ പിന്നാമ്പുറമെന്താണ് പിന്നണി കഥ എന്താണ് ആരാണ് ശരി എന്നതിന്റെ യാഥാർത്ഥ്യം അന്വേഷിക്കുന്നില്ല.
എന്നാൽ നാം അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. പിജെ ജോസഫ് എന്ന വ്യക്തി കേരളാ കോൺഗ്രസ് കെ.എം മാണിയിലേക്ക് അടുത്ത കാലത്ത് മാത്രം ചേർന്ന നേതാവാണ്. അതായത് പിജെ ജോസഫിന് സ്വന്തമായി ഒരു പാർട്ടിയുണ്ടായിരുന്നു കേരളാ കോൺഗ്രസ് ജോസഫ്. കേരളാ കോൺഗ്രസിന്റെ ചരിത്രം എല്ലാവർക്കും അറിയാം. എല്ലാം ഓരോ നേതാക്കന്മാരുടെ സ്വന്തം പോക്കറ്റ് പാർട്ടിയാണ്. കേരളാ കോൺഗ്രസ് മാണിയും കേരളാ കോൺഗ്രസ് ജോസഫുമാണ് കേരളത്തിലെ ഏറ്റവും ശക്തമായ വിഭാഗങ്ങൾ. കേരളാ കോൺഗ്രസ് പിള്ളയുണ്ട് ബാലകൃഷ്ണ പിള്ളയും മകനും, കേരളാ കോൺഗ്രസ് ജേക്കബുണ്ട് അന്തരിച്ച നേതാവ് ടി. എം ജേക്കബിന്റെ വിഭാഗം, കേരളാ കോൺഗ്രസ് പി.സി തോമസിന്റെ വിഭാഗമുണ്ട്.
പി.സി ജോർജന്റെ കേരളാ കോൺഗ്രസ് പാർട്ടിയുടെ പേര് അടുത്തിടെ മാറ്റിയിരുന്നു. അതേ സമയം സ്കറിയാ തോമസിന്റെ ഒരു കേരളാ കോൺഗ്രസുണ്ട് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അദ്ദേഹത്തിന്റെ കേരളാ കോൺഗ്രസ് ഇടതു മുന്നണിയുടെ ഭാഗമാണ്. മറ്റൊരു കേരളാ കോൺഗ്രസ് ജനാധിപത്യ കേരളാ കോൺഗ്രസാണ് ഫ്രാൻസിസ് ജോർജും സംഘവും. അങ്ങനെ പലതരം കേരളാ കോൺഗ്രസുകളുണ്ട്. ഈ കേരലാ കോൺഗ്രസുകളെല്ലാം ഈ കേരളാ കോൺഗ്രസിൽ നിന്നും വിഭജിച്ച് പലതായി പോയതാണ്. അതിൽ ഏറ്റവും ശക്തവും ഭദ്രവും കേരളാ കോൺഗ്രസ് മാണിയായിരുന്നു. അതുകൊണ്ട് തന്നെ ഇവരൊക്കെ മാണി അൽപം അയഞ്ഞാൽ ഒപ്പം ചേരാൻ തയാറായിരുന്നു. അവർക്കൊക്കെ ആവശ്യപ്പെടുന്നത് കിട്ടണം എന്ന് മാത്രമായിരുന്നു.
പക്ഷെ വിട്ടുവീഴ്ച്ചയില്ലാതിരുന്ന നേതാവായിരുന്നു മാണി. അതുകൊണ്ട് തന്നെ ഇവർക്കൊക്കെ പലപ്പോഴും മുന്നോട്ട് പോകാൻ സാധിച്ചിരുന്നില്ല. ജോസഫ് വിഭാഗവും മാണിയുടെ അത്ര ശക്തിയില്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത ഒരു കേരളാ കോൺഗ്രസ് തന്നെയാണ്. കോട്ടയം, പത്തനം തിട്ട ഇടുക്കി തുടങ്ങി കോഴിക്കോടിന്റെ വരെ മലയോര പ്രദേശങ്ങളിൽ മാണിയുടെ കേരളാ കോൺഗ്രസിന് ശക്തിയുണ്ടെങ്കിലും ഇടുക്കി തൊടുപുഴയിൽ മാത്രമാണ് ജോസഫ് വിഭാഗത്തിന് ശക്തിയുള്ളത്. എന്നാൽ ഇപ്പോൾ ചിന്തിക്കേണ്ടത് മറ്റൊരു സംഗതിയാണ്. മാണി രേഘബാധിതനാണ് എന്നറിഞ്ഞപ്പോൾ മുതൽ പാർട്ടി പിടിക്കുന്നതിന് വേണ്ടി പലരും ശ്രമം തുടങ്ങിയിരുന്നു.
അതിന് വേണ്ടി പലരും അദ്ദേഹത്തോടൊപ്പം കൂടി. ജോർജ്ജാണ് അക്കൂട്ടത്തിൽ കയറിയ ഒരാൾ. എന്നാൽ ധൃതി കൂടിപ്പോയതുകൊണ്ട് ജോർജിന് പുറത്താകേണ്ടി വന്നു. ജോസഫ് പക്ഷേ വളരെ മിടുക്കനായിരുന്നു. ആദർശത്തിന്റെ മുഖമൊക്കെയുണ്ട് ജോസഫ് ഏകപക്ഷീയമായിട്ടാണ് മാണിയോടൊപ്പം ചേർന്നത്. എന്നാൽ അന്നു തന്നെ കേരളാ കോൺഗ്രസിന്റെ പിന്തുടർച്ച് തന്റെ മകനുള്ളതാണെന്ന് കെ.എം മാണി പറഞ്ഞിരുന്നു. എന്നാൽ മാണി മരിച്ചതിന് പിന്നാലെ ജോസഫ് ആ പാർട്ടി പിടിച്ചടക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കേരളാ കോൺഗ്രസിലെ പ്രശ്നം. മാണി കഴിഞ്ഞാൽ ജോസഫാണ് മുതിർന്ന നേതാവ്.
എല്ലാവരും ചോദിക്കും അപ്പോൾ ജോസഫിനല്ലേ മുൻഗണ വേണ്ടത് എന്ന്. എന്നാൽ ജോസഫ് മാണിയിലേക്ക് പാർട്ടി ലയിപ്പിച്ചപ്പോഴും പാർട്ടിയുടെ സ്വത്തുക്കളും മറ്റ് കാര്യങ്ങളൊന്നും ലയിപ്പിച്ചിരുന്നില്ല. കേരളാ കോൺഗ്രസ് ജോസഫിന്റെ കോട്ടയത്ത് ഒരു ഓഫീസുണ്ട്. ആ സംസ്ഥാന കമ്മറ്റി ഓഫീസ് പോലും മാണിയിൽ ലയിപ്പിച്ചിരുന്നില്ല. അതങ്ങനെ ജോസഫിന്റെ സ്വന്തമായിട്ട് നിൽക്കുകയാണ്. കേരള കോൺഗ്രസിലെ സ്വത്തുകൾ മാണിയുടേതാണ്. അല്ലാതെ പാരമ്പര്യമായി കിട്ടിയതല്ല. അതൊക്കെ മാണിയുടെ സൃഷ്ടികളാണ്. കേരളാ കോൺഗ്രസിന്റെ പാരമ്പര്യമനുസരിച്ച് ഇത് മകനിലേക്കാണ് പോകേണ്ടത്. ഇതാണ് കേരളാ കോൺഗ്രസിന്റെ യഥാർത്ഥ അവസ്ഥ.
ആ അവസ്ഥ മനസിലാക്കാതെയാണ് പലരും ജോസഫാണ് ശരിയെന്ന് പറയുന്നത്. മാണി കൊണ്ടു വന്ന പാർട്ടിയുടേയും സ്വത്തുക്കളുടേയും അവകാശി താനാണ് എന്ന് പറയാനാണ് ജോസഫ് ശ്രമിക്കുന്നത്. അദ്ദേഹം പ്രസംഗങ്ങളിലടക്കം പറയുന്നത് ഇതാണ്. മാണി സാർ എന്നോട് പറഞ്ഞിരുന്നു ഞാനാണ് ചെയർമാൻ എന്ന്. എന്നാൽ ജോസ് കെ മാണിയിലേക്കാണ് അത് സ്വാഭാവികമായും പോകേണ്ടത്. ശ്രദ്ധിക്കേണ്ട ഒരു സംഗതി എന്താണെന്ന് വച്ചാൽ താൻ ചെയർമാനാകണമെന്ന് ജോസ് കെ മാണി പറയുന്നില്ല. അത് സംസ്ഥാന കമ്മറ്റി ചേർന്ന് തീരുമാനിക്കട്ടെ എന്നാണ്. ഞാനണ് ചെയർമാനാകേണ്ടത് എന്ന് ജോസഫിനെ പോലെ ജോസ് കെ മാണി പറഞ്ഞിട്ടില്ല. സംസ്ഥാന കമ്മറ്റി കൂടി ആരെയാണോ ചെയർമാനാക്കുന്നത് അവരെ സ്വീകരിക്കും എന്ന് തന്നെയാണ് ജോസ് കെ മാണിയുടേയും നിലപാട്.
ജോസഫിനെ ചെയർമാനാക്കാനുള്ള ഫോർമുല തള്ളി ജോസ് കെ മാണി വിഭാഗം
കേരള കോൺഗ്രസിൽ പി ജെ ജോസഫിനെ ചെയർമാനാക്കിക്കൊണ്ടുള്ള ഒത്തുതീർപ്പ് ഫോർമുല ജോസ് കെ മാണി വിഭാഗം പൂർണമായും തള്ളി. ജോസഫ് ചെയർമാൻ എന്നത് അദ്ദേഹത്തിന്റെ മാത്രം ന്യായമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. അതേസമയം സമവായ ചർച്ചകൾക്കുള്ള നീക്കങ്ങൾ കേരള കോൺഗ്രസിൽ സജീവമാണ്. അടിക്ക് തിരിച്ചടി എന്ന മട്ടിൽ തന്നെ കേരള കോൺഗ്രസ് രാഷ്ട്രീയം തുടരുകയാണ്.
പാർട്ടി പിളർന്നാൽ ഭൂരിപക്ഷ വിഭാഗത്തെ കൂടെ നിർത്താനുള്ള നീക്കങ്ങൾ ജോസ് കെ മാണി വിഭാഗം ആരംഭിച്ചു കഴിഞ്ഞു. വിവിധ ജില്ലാ കമ്മിറ്റികളുമായി ഇക്കാര്യത്തിൽ ചർച്ച തുടരുകയാണ്. അനൗദ്യോഗിക ചർച്ചകൾക്ക് തയാറാണെന്നും ജോസ് കെ മാണി വിഭാഗം പറയുന്നുണ്ട്. എന്നാൽ കൊച്ചിയിൽ ഇന്ന് ചർച്ച നടക്കും എന്ന റിപ്പോർട്ടുകൾ ഇരുവിഭാഗവും തള്ളിക്കളയുന്നു. ഇരുവിഭാഗവും സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍