പകരക്കാരനാവാൻ കൂടുതൽ സാധ്യത മുരളീധരനും തിരുവഞ്ചൂരിനും; ഇടിച്ചു നോക്കാൻ കെ സുധാകരനും രംഗത്ത്; നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടി റെഡി; ആരെത്തിയാലും ഐ ഗ്രൂപ്പിന് നേട്ടമില്ല; നിർണ്ണായകവാവുക ആന്റണിയുടെ മനസ്സ് തന്നെ; സുധീരന് പകരം എത്തുന്നതയാളെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് പ്രവർത്തകർ
ബി രഘുരാജ്
തിരുവനന്തപുരം: വീണ്ടും പന്ത് എകെ ആന്റണിയുടെ കോർട്ടിൽ. വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആരോടും ആലോചിക്കാതെയാണ് സ്ഥാനമൊഴിയുന്നതെന്ന് സുധീരൻ പറയുമ്പോഴും കോൺഗ്രസിൽ ആരും അത് വിശ്വസിക്കുന്നതുമില്ല. ആന്റണിയോട് ചോദിക്കാതെ സുധീരൻ ഒന്നും ചെയ്യില്ല. അതുണ്ടായിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ. ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചപ്പോൾ മുൻതൂക്കം കിട്ടിയത് ഐ ഗ്രൂപ്പിനാണ്. ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും അപമാനിതരായി. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറാകില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിശക്തനായ കെപിസിസി അധ്യക്ഷനെ നിയമിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ സുധീരന്റെ രാജി പ്രഖ്യാപനം വന്നതോടെ കോൺഗ്രസിൽ ചർച്ച സജീവമാകുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാത്രമേ പുതിയ കെപിസിസി അധ്യക്ഷനെ നിയമക്കൂ. ചികിൽസ കഴിഞ്ഞ് 16ന് സോണിയ ഡൽഹിയിലെത്തും. അതുകൊണ്ട് തന്നെ ഇനിയുള്ള ഒരാഴ്ച കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്താൻ കോൺഗ്രസ് നേതാക്കൾ കരുനീക്കം നടത്തുമെന്ന് ഉറപ്പാണ്. ഏതായാലും രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പ്രസിഡന്റിനെ നിയമിക്കും. എല്ലാവർക്കും പൊതു സ്വീകാര്യനായ പേരിലേക്ക് ചർച്ചയെത്തിക്കാനും ഹൈക്കമാണ്ട് ശ്രമിക്കും. ഇവിടെയെല്ലാം നിർണ്ണായകമാവുക ആന്റണിയുടെ നിർദ്ദേശങ്ങൾ തന്നെയാകും.
കോൺഗ്രസിൽ എന്നും സ്ഥാനമാനങ്ങൾ വീതംവയ്പ്പാണ്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് കരുതുന്നവരുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഐയിലെ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായി. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ ഉമ്മൻ ചാണ്ടി നിയമസഭാ നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ ചെന്നിത്തല നേതാവായി. അങ്ങനെ ഐ ഗ്രൂപ്പിന് നിയമസഭാ കക്ഷി നേതൃസ്ഥാനം കിട്ടി. അതിനാൽ ഒഴിവു വന്ന കെപിസിസി അധ്യക്ഷ സ്ഥാനം എ ്ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് ഉമ്മൻ ചാണ്ടി അനുകൂലികൾ പറയുന്നു. അവർക്ക് മുമ്പിൽ ഉയർത്തിക്കാട്ടാനുള്ള ഉമ്മൻ ചാണ്ടിയുടെ പേര് തന്നെയാണ്. എന്നാൽ ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ എതിർ നിലപാട് എടുക്കുമോ എന്ന ആശങ്കയും അണികൾക്കുണ്ട്. സുധീരനുമായുള്ള ഉമ്മൻ ചാണ്ടിയുടെ തർക്കവും അതിൽ ഹൈക്കമാണ്ട് എടുത്ത നിലപാടുകളുമാണ് ഈ സംശയത്തിന് കാരണം.
ഉമ്മൻ ചാണ്ടിക്ക് കെപിസിസി അധ്യക്ഷനാവാൻ വേണ്ടിയാണ് സുധീരനെതിരെ എ ഗ്രൂപ്പ് കലാപമുണ്ടാക്കിയതെന്ന വാദം സജീവമായിരുന്നു. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷനായി എത്തുന്നത് ഉമ്മൻ ചാണ്ടിക്ക് ചീത്ത പേരുണ്ടാക്കും. പഴയ ആരോപണം ശരിയാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ഇതെല്ലാം ഉമ്മൻ ചാണ്ടിയെ അലോസരപ്പെടുത്തുന്നതാണ്. അതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി സ്വയം ഉയർത്തിക്കാട്ടിക്കില്ലെന്ന അഭിപ്രായവും സജീവമാണ്. അങ്ങനെ വന്നാൽ പിന്നെ ആരെന്നതാണ് ഉയരുന്ന ചോദ്യം. എ ഗ്രൂപ്പിലെ രണ്ടാമനെ ഉയർത്തിക്കാട്ടണം. അങ്ങനെ വന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ് അങ്ങനെ പല പേരുകാരുമുണ്ട്. ഇതിൽ തിരുവഞ്ചൂരിനാണ് കൂടുതൽ സാധ്യത. പക്ഷേ എല്ലാവരും കൂടി നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടി തന്നെ അധ്യക്ഷനായി എത്തുകയും ചെയ്യും. കെപിസിസി അധ്യക്ഷ സ്ഥാനം ഇതുവരെ വഹിക്കാൻ ഉമ്മൻ ചാണ്ടിക്കായിട്ടില്ല. അതിനാൽ ഈ പദവിയിൽ ഉമ്മൻ ചാണ്ടിക്കും നോട്ടമുണ്ടെന്നാണ് സൂചന.
ഐ ഗ്രൂപ്പിനൊപ്പമാണ് കെ മുരളീധരൻ. നേരത്തെ മുരളി, കെപിസിസി അധ്യക്ഷനായിരുന്നു. അന്ന് കെപിസിസി നേതൃത്വം ഊർജ്ജ്വസലമായിരുന്നു. ഈ മികവ് ഉയർത്തിക്കാട്ടിയാകും മരുളിക്ക് വേണ്ടിയുള്ള ചരടു വലികൾ. എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് മുരളിയോട് താൽപ്പര്യക്കുറവുണ്ട്. വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ചില കോൺഗ്രസുകാർ ശ്രമിച്ചെന്ന് മുരളി ആരോപിച്ചിരുന്നു. ഇത് ചെന്നിത്തലയെ ലക്ഷ്യമിട്ടായിരുന്നു. അതിനാൽ മുരളിക്ക് വേണ്ടി ചെന്നിത്തല കടുത്ത രീതിയിൽ വാദിക്കില്ലെന്നാണ് സൂചന. എന്നാൽ അണികളുടെ വികാരം മുരളിക്ക് അനുകൂലമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സ്വയം ഉയർത്തിക്കാട്ടാൻ ചെന്നിത്തലയ്ക്ക് കഴിയില്ല. പ്രതിപക്ഷ നേതാവായതു കൊണ്ടാണ് അത്. അതിനാൽ മനസ്സില്ലാ മനസ്സോടെ മുരളിയെ തന്നെ ഉയർത്തിക്കാട്ടേണ്ടി വരും.
ഇതിലെല്ലാം പ്രധാനം ആന്റണിയുടെ മനസ്സാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. എക്സിറ്റ് പോളുകളൊന്നും കോൺഗ്രസിന് അനുകൂലമല്ല. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധി ഏറെ സമ്മർദ്ദത്തിലുമാണ്. അതിനാൽ കേരളത്തിലെ കാര്യത്തിൽ ആൻണിക്ക് ഏകപക്ഷീയ തീരുമാനം എടുക്കാമെന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്. അതുകൊണ്ട് ഇത്തരം ചർച്ചകൾ അസ്ഥാനത്താകുമെന്ന് കരുതുന്നവരും ഉണ്ട്. ഐ ഗ്രൂപ്പിലെ കണ്ണൂരിലെ ശക്തൻ കെ സുധാകരനും കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹിക്കുന്നുണ്ട്. ഐ ഗ്രൂപ്പിൽ കെസി വേണുഗോപാൽ എംപിക്കും ഈ പദവിയോട് താൽപ്പര്യമുണ്ട്. ഇരുവരും കരുനീക്കം തുടങ്ങി. എന്നാൽ കേരളത്തിലെ മറ്റ് നേതാക്കൾ ഇവരെ അംഗീകരിക്കാൻ സാധ്യത കുറവാണ്.
ഡൽഹി ബന്ധങ്ങളിലൂടെ പദവിയിലെത്താൻ കെവി തോമസും കരുക്കൾ നീക്കം. രാഹുൽ ഗാന്ധിയുടെ കോർ ടീം അംഗമായ വിഡി സതീശനും നല്ല സാധ്യതയുണ്ട്. സതീശന് വേണ്ടി രാഹുൽ വാശി പിടിക്കുമെന്നും അതിന് ആന്റണിക്ക് വഴങ്ങേണ്ടി വരുമെന്നും കരുതുന്ന കോൺഗ്രസുകാരും ഏറെയാണ്. മത-ജാതി പരിഗണനകളും നിർണ്ണായകമാകും. അതുകൊണ്ട് തന്നെ അവസാന നിമിഷം ചില അപ്രതീക്ഷിത പേരുകാരും കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഏത്താൻ സാധ്യത ഏറെയാണ്. ശശി തരൂരിനെ പോലൊരു ഗ്രൂപ്പുകൾ അതീതനായ വ്യക്തിയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. പക്ഷേ ഇതൊന്നും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ഗ്രൂപ്പുകൾ അംഗീകരിക്കില്ല. തമ്മിൽ സ്ഥാനത്തിന് വേണ്ടി അടിക്കുമ്പോഴും അധികാരം രണ്ട് ഗൂപ്പുകളിൽ ഒന്നിൽ നിൽക്കാനാകും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ശ്രമിക്കുക.
ഐ ഗ്രൂപ്പിന്റെ പേരിൽ മുരളി അധ്യക്ഷനായാലും ചെന്നിത്തലയ്ക്ക് ഗുണമുണ്ടാകില്ല. സുധാകരൻ അധ്യക്ഷനായെത്തിയാലും സ്വന്തം വഴിക്ക് നീങ്ങാനാണ് സാധ്യത. ഇതെല്ലാം ചെന്നിത്തലയെ അലോസരപ്പെടുത്തുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിലെ ഒന്നാമനായ ചെന്നിത്തലയ്ക്ക് കുടത്ത വെല്ലുവിളിയാകും സുധീരന്റെ സ്ഥാനമൊഴിയിൽ സമ്മാനിക്കുക. ഐ ഗ്രൂപ്പിലെ പുതിയ സമവാക്യങ്ങൾക്ക് കാരണമാകുന്ന തരത്തിലേക്കാണ് നിലവിൽ ചർച്ചകളുടെ പോക്ക്. ഇതിൽ കരുതലോടെ തീരുമാനമെടുക്കാൻ ചെന്നിത്തലയും നിർബന്ധിതമാകും.
അതിനിടെ ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശം ഉന്നയിച്ചാൽ ആരും എതിർക്കില്ലെന്നും സൂചനയുണ്ട്. എന്നാൽ തന്നെ നിർബന്ധിച്ചാൽ മാത്രമേ പദവി ഏറ്റെടുക്കൂവെന്ന നിലപാട് ഉമ്മൻ ചാണ്ടി എടുത്താൽ കെപിസിസി അധ്യക്ഷനായി മറ്റൊരു പേരുകാരനെത്തും. ഉമ്മൻ ചാണ്ടി സ്വന്തം നിലയിൽ അവകാശവാദം ഉന്നയിക്കില്ലെന്ന പ്രതീക്ഷയിലാണ് മറ്റ് നേതാക്കൾ കോൺഗ്രസിന്റെ അമരക്കാരനാകാൻ നീക്കം നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്