ജയിലിൽനിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് ജഗന്മോഹൻ റെഡ്ഡി; ആകെയുള്ള 175 സീറ്റിൽ 151 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടിയപ്പോൾ തകർന്നടിഞ്ഞ് തെലുങ്കുദേശം; പാർട്ടിക്ക് ലോക്സഭയിൽ കിട്ടിയത് വെറും മൂന്നു സീറ്റ്; തൂക്കുസഭയിൽ കിങ്ങ് മേക്കറാവാമെന്ന ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നം പൊലിഞ്ഞു; മോദി വിരുദ്ധ സർക്കാർ ഉണ്ടാക്കാൻ ഓടിനടന്ന ചന്ദ്രബാബു നായിഡു ഒടുവിൽ വഴിയാധാരം
മറുനാടൻ ഡെസ്ക്
ഹൈദരാബാദ്: ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാൽ നിർണ്ണായക ശക്തയാവുമെന്ന് കരുതി, മോദിക്കെതിരെ സഖ്യങ്ങൾ ഉണ്ടാക്കാൻ പടയൊരുക്കം നടത്തിയ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് തോൽവിയോടെ വഴിയാധാരമായി. ലോക്സഭയിലേക്ക് വെറും മൂന്ന് സീറ്റ് മാത്രമാണ് നായിഡുവിന്റെ തെലുങ്കുദേശത്തിന് കിട്ടിയത്. മിനിമം 15 സീറ്റുകളെങ്കിലും നായിഡു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആന്ധ്രയിലെ 25 സീറ്റിൽ 22ഉം വൈഎസ്ആർ കോൺഗ്രസ് കൊണ്ടുപോവുകയായിരുന്നു. നിയമസഭയിലും നായിഡു വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആകെയുള്ള 25 സീറ്റുകളിൽ 23 എണ്ണത്തിലും വൈഎസ്ആർ കോൺഗ്രസ് ജയിച്ചു. നിയമ സഭയിൽ ആകട്ടെ ആകെയുള്ള 175 സീറ്റിൽ 151 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടി.
എൻ ഡി എയ്ക്കും ,പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിശ്രമമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇതുവരെ . എന്നാൽ മോദി തരംഗത്തിൽ ആദ്യം തൂത്തെറിയപ്പെട്ട് പ്രമുഖരിൽ ചന്ദ്രബാബു നായിഡുവുമുണ്ട്.അതും സ്വന്തം സംസ്ഥാനത്ത് നിന്ന് തന്നെ .സ്വന്തം രാഷ്ട്രീയ ഭാവി പോലും ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാജയം.ബിജെപിയെ തോൽപ്പിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം സ്ഥാപിക്കാനുള്ള ലക്ഷ്യമായിരുന്നു നായിഡുവിന്. ഇതിനായി രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കേജ്രിവാൾ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തര ശ്രമം നടത്തി. എന്നാൽ അതൊന്നും എൻ ഡി എ പരാജയപ്പെടുത്താൻ പോന്നതായിരുന്നില്ല . ഇതിനിടെ സ്വന്തം സംസ്ഥാനം പോലും കൈവിടുകയും ചെയ്തു.
2014ൽ നായിഡുവിൽ നിന്നേറ്റ തോൽവിക്ക് പകരം വീട്ടാൻ സകല തന്ത്രങ്ങളും പയറ്റിയ ജഗമോഹൻ റെഡ്ഡിക്ക് മുന്നിൽ നായിഡു പ്രഭാവം നിഷ്പ്രഭമായി. 2014 ലെ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിനോട് കനത്ത പരാജയം ഏൽക്കേണ്ടി വന്നയാളാണ് ജഗമോഹൻ റെഡ്ഡി. എന്നാൽ അദ്ദേഹം തളർന്നില്ല. പോരാളിയായിരുന്നു അച്ഛനെപ്പോലെ തിരിച്ചടിക്കാൻ അവസരത്തിനായി കാത്തിരുന്നു അന്തരിച്ച മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻ. തോൽവി നേരിട്ട് മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം നായിഡു സർക്കാരിനെതിരെയുള്ള നീക്കങ്ങൾ ആരംഭിച്ചു. സംസ്ഥാനത്തിന്റെ അതേവലിപ്പത്തിൽ പദയാത്ര സംഘടിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. 3500 കിലോമീറ്റർ നീണ്ട പദയാത്രയിലൂടെ പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം ഊർജം പകർന്നു. ഇത് ഫലം കണ്ടുവെന്ന് വ്യക്തം.
ജഗൻ: വില്ലനിൽനിന്ന് നായകനിലേക്ക്
ആന്ധ്രാപ്രദേശിനോട് പ്രധാനമന്ത്രി നീതിപുലർത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡു എൻഡിഎ സഖ്യം വിട്ടതും ഒരു പരിധി വരെ ജഗന് ഗുണം ചെയ്തു. നായിഡുവിനെതിരെ തിരിഞ്ഞ ബിജെപി ജഗനൊപ്പം ചേർന്ന് അദ്ദേഹത്തെ പാഠം പഠിപ്പിക്കുന്നതിനായി പല വിധ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ തന്ത്രപ്രധാനമായ ചില കാരണങ്ങൾ ബിജെപിയോ ജഗനോ ഔദ്യോഗികമായി സഖ്യം ചേർന്നിരുന്നില്ല. പകരം ഇരുകൂട്ടരും ചേർന്ന് നായിഡുവിനെതിരെ ആക്രമണം അഴിച്ചു വിട്ടു.അയൽ സംസ്ഥാനാമായ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പിന്തുണയും ജഗന് തന്നെയായിരുന്നു. അനൗദ്യോഗികമായ ഈ പിന്തുണയിലൂടെ തന്റെ പഴയ സുഹൃത്തും പിന്നെ എതിരാളിയുമായി നായിഡുവിനോടുള്ള വ്യക്തിപരമായ പ്രശ്നങ്ങളുടെ മറുപടി കൂടി റാവു നൽകി. എല്ലാത്തിനും പുറമെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ കജഅഇ അംഗമായ പ്രശാന്ത് കിഷോറിന്റെ പൂർണ്ണ പിന്തുണയും ജഗന് ലഭിച്ചിരുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് തന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ജഗൻ. പ്രശാന്തിനെ നിയമിച്ചത്. നായിഡുവിന്റെ ഹൈ-ടെക് പ്രചാരണത്തെ പ്രതിരോധിക്കാൻ കജഅഇ ഹൈദരാബാദിൽ ഒരു ഓഫീസ് തന്നെ രൂപീകരിച്ചിരുന്നു. വോട്ടിങ് ദിനത്തിൽ തന്നെ കജഅഇ ടീം ജഗന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. ജഗൻ തന്നെ വിജയിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസം ഉണ്ടായിരുന്നതിൻ വോട്ടെണ്ണൽ എന്ന ആവശ്യം പോലും അവർക്ക് ഉണ്ടായിരുന്നില്ല. അവർ ശരിയെന്ന് തന്നെ തെളിഞ്ഞു.
തൂക്കു മന്ത്രിസഭ പ്രതീക്ഷിച്ചിരുന്ന ജഗൻ കേന്ദ്രത്തിൽ മോദിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എൻഡിഎ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരിക്കുന്ന സാഹചര്യത്തിൽ ജഗന് ഇനി കേന്ദ്രത്തിൽ വലിയ കാർത്തവ്യങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ അധികരാത്തോടൊപ്പം വലിയ ഉത്തരവാദിത്തങ്ങളാണ് ജഗനിൽ വന്നു ചേർന്നിരിക്കുന്നത്. 2014 ലെ വിഭജനത്തിന് ശേഷം കടുത്ത സാമ്പത്തിക ദൗർലഭ്യമാണ് ആന്ധ്ര നേരിടുന്നത്. പുതിയ തലസ്ഥാനമായ അമരാവതിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നത്.
ഗ്രാമീണ മേഖലകളിലെ പ്രശ്നങ്ങളും ആശങ്ക ഉയർത്തുന്നതാണ്. എല്ലാവർക്കും ജഗൻ ഓരോ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധികൾക്കിടയിൽ അത് പാലിക്കുക എന്നത് അദ്ദേഹത്തിന് കടുത്ത വെല്ലുവിളി തന്നെയാണെന്നാണ് ജഗനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് നേരത്തെ ജഗനെ സ്വന്തം പാർട്ടി തന്നെ ജയിലിൽ അടപ്പിച്ചിരുന്നു. അന്നത്തെ വേട്ടയാടലും നാണക്കേടും എന്നാൽ ഇത് മാറിമറിഞ്ഞിരിക്കുകയാണ്. അതും എട്ടും വർഷം കൊണ്ട്. സംസ്ഥാനത്ത് ജഗന്റെ ഏക എതിരാളി 69 കാരനായ ചന്ദ്രബാബു നായിഡു മാത്രമാണ്.അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന 2024 ഓടെ അദ്ദേഹത്തിന് 74 വയസാകും. ജഗന് 46ഉം. വയസും ജഗന് അനുകൂലമെന്ന് സാരം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍