ഈ രാജ്യത്തെ പാവപ്പെട്ടവരുടെ കാര്യം പറയുമ്പോൾ എന്താ സാർ ഇത്ര പ്രശ്നം? സബ്മിഷൻ അവതരിപ്പിക്കുമ്പോൾ ഇത്രയുമൊക്കെ പറയേണ്ടി വരും; സബ്മിഷന് തടസ്സം നിന്ന സ്പീക്കറെ വിരട്ടി പി സി ജോർജ്ജ്; ജോർജ്ജിന്റെ പരാതിക്ക് തൽസമയം പരിഹാരം ഉണ്ടാക്കി മുഖ്യമന്ത്രി
ആവണി ഗോപാൽ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒറ്റയാനാണ് പി സി ജോർജ്ജ് എംഎൽഎ. ആരുടെയും സഹായമില്ലാതെ വിജയിച്ച ജോർജ്ജ് നിയമസഭയിലും ശരിക്കും താരമാണ്. സഭയിൽ പിണറായി വിജയനെ വിമർശിക്കാൻ ചങ്കൂറ്റമുള്ള ഒരേയൊരു അംഗം ജോർജ്ജാണെന്ന് വേണമെങ്കിൽ പറയാം. പിണറായി വിജയനെ ശക്തമായി വിമർശിക്കുകകയും ചെയ്യുന്നുണ്ട് ജോർജ്ജ്. സ്വതന്ത്ര അംഗമെന്ന നിലയിൽ കുറച്ച് സമയം മാത്രമേ വിഷയം അവതരിപ്പിക്കാൻ സമയം കിട്ടുന്നുള്ളൂവെന്നാണ് ഈ പൂഞ്ഞാർ പുലിയുടെ പ്രധാന പ്രശ്നം. എന്നാൽ കിട്ടയ സമയം ഫലപ്രദമായി ഉപയോഗിച്ച് ജോർജ്ജ് ജനോപകാരപ്രദമായ വിഷയങ്ങൾ ഉന്നയിക്കാറുമുണ്ട്.
അങ്ങനെ ഇന്നലെയും സഭയിൽ ജോർജ്ജ് താരമായി കത്തിക്കയറി. വിദ്യാഭ്യാസ ലോണെടുത്തതിന്റെ പേരിൽ ജപ്തി നടപടികളിലേക്ക് നീങ്ങുന്ന ബാങ്കുകളുടെ നടപടിയാണ് ജോർജ്ജ് ഇന്നലെ സഭയിൽ ഉന്നയിച്ചത്. സഭയിൽ സബ്മിഷനായി ജോർജ്ജ് ഉന്നയിച്ചപ്പോൾ ഇടയ്ക്ക് സയം തീർന്നുവെന്ന് പറഞ്ഞ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ജോർജ്ജ് ശരിക്കും വിരട്ടുകയും ചെയ്തു.
വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ദുരിതെ എവിടെ ചെന്നെത്തി നിൽക്കുന്നു എന്ന് ധരിപ്പിക്കാനാണ് എന്ന് പറഞ്ഞാണ് ജോർജ്ജ് സബ്മിഷൻ അവതരിപ്പിക്കാൻ തുടങ്ങിയത്. വിദ്യാഭ്യാസ ലോണെടുത്താൽ തിരിച്ചടയ്ക്കരുത്. മല്യയെ പോലെ വിട്ടു പോണം എന്ന അഭിപ്രായം തനിക്കില്ലെന്നും ജോർജ്ജ് സബ്മിഷന്റെ ആമുഖമായി പറഞ്ഞു. ജോലി കിട്ടുമ്പോൾലോൺ തിരിച്ചടച്ചേ മതിയാകൂ എന്ന പക്ഷക്കാരാനാണ് താനെന്നും ജോർജ്ജ് പറഞ്ഞു.
കേരളത്തിൽ നാല് ലക്ഷം വരെയുള്ള ലോണിന് യാതൊരു ഈടുില്ലെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതിന്റെ പേരിൽ മാതാപിതാക്കളുടെ സ്വത്തിൽ റവന്യൂ ഡിപ്പാർട്ട്മെന്റ് റിക്കവറി നടപടിക്ക് നേരിടുന്നു. റിലയൻസ് കമ്പനിക്കാരൻ പറഞ്ഞാൽ ഒപ്പിട്ടു കൊടുക്കുന്നവരാണ് ചില കലക്ടർമാർ. പഠിച്ചു പാസായിട്ടും ജോലി കിട്ടാതെ കരഞ്ഞു കൊണ്ട് നടക്കുന്ന പിള്ളേരുടെ വീട്ടിലേക്ക് ചെന്നിട്ടാണ് ജപ്തി നോട്ടീസ് നൽകുന്നത്. കൊച്ചുങ്ങളെ മാത്രമല്ല, ഭീഷണിപ്പെടുത്തുന്നത് മാതാപിതാക്കളെയുമാണ്, നഴ്സിങ് പഠിച്ച പിള്ളേരെ പാസ്പോർട്ട് റദ്ദു ചെയ്ത് ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ നാണം കെട്ട ഏർപ്പാടല്ലേ..? പിണറായി സഖാവ് ഭരിക്കുന്ന സമയത്ത് ഇത്രമാത്രം റൗഡിസം നിറഞ്ഞ ഈ വില്ലേജ് ഓഫീസർമാരെയും പൊലീസുകാരെയും നിലയ്ക്കു നിർത്താൻ കഴിയില്ലെന്ന് കരുതാൻ ഞാനില്ല- ജോർജ്ജ് പറഞ്ഞു.
ആലപ്പുഴ ജില്ലയിൽ മാത്രം രണ്ട് പിതാക്കന്മാർ ആത്മഹത്യ ചെയ്ത കാര്യവും ജോർജ്ജ് ചൂണ്ടിക്കാട്ടി. ഇതിനിടെ സ്പീക്കർ ഇടപെട്ടെങ്കിലും ജോർജജ് പാവപ്പെട്ടവരുടെ കാര്യമാണ് എന്റേതല്ലെന്ന പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ഇത്തരം ആത്മഹത്യ കൊലപാതകമാണെന്നും ജോർജ്ജ് പറഞ്ഞു. സിൻഡിക്കേറ്റ് ബാങ്കിൽ നിന്നും ലോണെടുത്ത് പഠിച്ച് വിദ്യാർത്ഥിനി മരിച്ചു പോയി. ഈ വിദ്യാർത്ഥിയിടെ അപ്പന് ജപ്തി നോട്ടീസ് നൽകുകയാണ് ബാങ്ക് ചെയ്തത്. എവിടെന്നു കൊടുത്തു? മിച്ചു കഴിഞ്ഞാലും വിടില്ലെന്ന് നിലപാട് സ്വീകരിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണമെന്നും ജോർജ്ജ് പറഞ്ഞു.
തുടർന്നും ജോർജ്ജ് പ്രസംഗം തുടർന്നപ്പൾ സമയം കഴിഞ്ഞതായി സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. സബ്മിഷന് ഒരു സമയമുണ്ടെന്നും ്അദ്ദേഹം പറഞ്ഞു. ഇതോടെ ജോർജ്ജിന് നിയന്ത്രണം പോയി. വേറെ ആരുടെയും കാര്യത്തിൽ ഈ സമയില്ലല്ലോ എന്നായി. ഞാൻ കണ്ടല്ലോ എന്നും ചോദിച്ചു. എന്നാൽ എല്ലാവരോടുമുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞെങ്കിലും ജോർജ്ജ് സ്പീക്കറെ വിരട്ടി. ഇവിടെ പാവപ്പെട്ടവന്റെ കാര്യം പറയുമ്പോൾ മാത്രം എന്താണ് പ്രശ്നമെന്നും ജോർജ്ജ് ചോദിച്ചു. പാവപ്പെട്ടവന്റെ കാര്യം പറയാൻ പാടില്ലല്ലേ? എന്നുമായി. ഇതോടെ നിശ്ചിത സമയത്തിനകം പറഞ്ഞു തീർക്കണമെന്ന് ശ്രീരാമകൃഷ്ണനും പറഞ്ഞു. എന്നാൽ, ദേഷ്യപ്പെട്ട ജോർജ്ജ് സബ്മിഷനായാൽ ഇത്രയും പറയും. കാര്യങ്ങൾ പറയാതിരിക്കാൻ കഴിയുമോ എന്നും ചോദിച്ചു? കൈയിലിരുന്ന സബ്മിഷൻ പേപ്പറും ഡെസ്ക്കിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ പ്ലീസ് സിറ്റ്ഡൗൺ എന്ന് പറഞ്ഞു ശ്രീരാമകൃഷ്ണൻ രംഗം ശാന്തമാക്കി. ഇതോടെ ഇപ്പോൾ ഞാൻ നിർത്തുകയാണ്. മുഖ്യമന്ത്രി മറുപടി പറയണെന്നും ജോർജ്ജ് പറഞ്ഞു.
എന്തായാലും ജോർജ്ജിന്റെ പരാതിക്ക് വ്യക്തമായി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പിണറായി മറുപടി നൽകിയത് ഇങ്ങനെയായിരുന്നു:
നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവകരമായ പ്രശ്നമാണ് ജോർജ്ജ് സഭയിൽ ഉന്നയിച്ചത്. ഇതേക്കുറിച്ച് സംസ്ഥാനം ചർച്ച ചെയതതു തന്നെയാണ്. അളമുട്ടിയാൽ ചേരയും കടിക്കും എന്നാണ്. ആ ചേര കടിക്കാൻ പുറപ്പെടേണ്ടതില്ല, സർക്കാർ തന്നെ ആവശ്യമായ നടപടി സ്വീകരിക്കാനാണ് ആലോചിച്ചു വരുന്നത്. ഇതിൽ വായ്പ്പ നൽകുന്നത് വിദ്യാർത്ഥികൾക്കാണ്. പഠനത്തിനാണ് വായ്പ്പ്, പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയാലാണ് വായ്പ്പ തിരിച്ചടയ്ക്കേണ്ടത്. അപ്പോൾ ജോലി കിട്ടുന്നതു വരെ ഈ വായ്പ്പ ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ പാടില്ല. സാധാരണ ഗതിയിൽ ഒരു പ്രശ്നം ചില ജോലികൾ സ്വകാര്യ ജോലികളായിരിക്കും. അതിൽ നിന്നും വായ്പ്പയുടെ തിരിച്ചടവ് എങ്ങനെയാണെന്നത് ഒരു പ്രശ്നമുണ്ടാകും. അതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതായുണ്ട്. അപ്പോൾ സർക്കാർ ജോലിയായാലും സ്വകാര്യ ജോലിയായാലും ജോലി കിട്ടിയ ശേഷം പണം തിരിച്ചടയ്ക്കുന്നത് അടക്കമുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഇവിടെ സാധാരണ സംവിധാനം വിട്ട് കുടിശ്ശിക ഈടാക്കാനുള്ള ബഹുമാനപ്പെട്ട അംഗം ചൂണ്ടിക്കാണിച്ചതു പോലുള്ള ചില രീതികൾ പിന്തുടർന്നു പോരുന്നുണ്ട്. ഒരു കാരണവശാലും അത്തരം രീതികൾ അനുവദിക്കില്ല. ഒരു സർക്കാർ സംവിധാനവും അത്തരം നടപടികളുടെ ഭാഗമാകാൻ പാടില്ല. ഈ പ്രശ്നം ബാങ്കുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം അങ്ങ് ചൂണ്ടിക്കാട്ടിയ റവന്യൂ ജപ്തി നടപടി. അത്തരം നടപടികൾ ഈ കാര്യത്തിൽ ആ രീതിയിൽ ബാധമാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. ഒരുവശത്ത് വീടില്ലാത്തവർക്ക് വീട് വച്ചു നൽകാൻ ശ്രമിക്കുമ്പോൾ ഉള്ള വീട്ടിൽ നിന്നും ആരെയും ഇറക്കിവിടാൻ പിടില്ലെന്ന തന്നെയാണ് സർക്കാർ കാണുന്നത്. അത്തരം നടപടികൾ സ്വീകരിക്കാൻ പാടില്ല.
എന്തായാലും പിണറായി നിലപാട് വ്യക്തമാക്കിയതോടെ പി സി ജോർജ്ജും ഹാപ്പിയായി. കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജോർജ്ജിന്റെ നിപാട് ഏറെ കൈയടി നേടുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്