മുഴുവൻ കടിയും കിട്ടിയിട്ടും ആത്മസംയമനം കൈവിട്ടില്ല; കർണ്ണനോട് സ്വയം ഉപമിച്ച് ശിവദാസൻ നായർ; ജമീലയെ തൊട്ടത് സ്റ്റില്ലായി നിന്നപ്പോൾ അല്ല; പ്രതിപക്ഷം ഉണ്ടാക്കിയ ആക്രമണത്തിനിടെ സംഭവിച്ചത് മാത്രം; വിഡിയോ തെളിവുമായി കോൺഗ്രസ് എംഎൽഎയും
തിരുവനന്തപുരം: നിയമസഭയിൽ നടന്ന സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ നിരപരാധിത്വം തെളിയിക്കാൻ ശിവദാസൻനായർ എംഎൽഎ. നിയമസഭായ ക്യാമറ പകർത്തിയ ദൃശ്യങ്ങളുമായി കെപിസിസി ഓഫീസിലാണ് പത്രസമ്മേളനം നടത്തിയത്. നിയമസഭയിൽ പ്രതിപക്ഷമാണ് സംഘർഷം നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. എന്നാൽ സ്റ്റിൽ ഫോട്ടോഗ്രാഫുമായി തനിക്കെതിരെ ശിവദാസൻ നായർ നടത്തിയെന്ന ആരോപണം ഉന്നയിച്ച ജമീലാ പ്രകാശത്തിന് വ്യക്തമായ മറുപടി നൽകാൻ പോന്നതായിരുന്നില്ല ശിവദാസൻ നായരുടെ വാർത്താ സമ്മേളനം. ശിവദാസൻ നായരെ ജമീലാ പ്രകാശം കടിക്കുന്ന ദൃശ്യങ്ങളും ഡയസ്സിൽ നടന്ന അക്രമങ്ങളുമാണ് കോൺഗ്രസിന്റെ പ്രതിരോധം. സഭയിൽ പ്രതിപക്ഷം നടത്തിയ ആക്രമണങ്ങളാണ് എല്ലാത്തിനും കാരണമെന്നും ശിവദാസൻ നായർ വ്യക്തമാക്കി.
വളരെ ദൂരത്ത് നിന്ന് ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് ശിവദാസൻ നായർ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. വാച്ച് ആൻഡ് വാർഡർമാരേയും പ്രതിപക്ഷം ആക്രമിച്ചു. മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള അവകാശം ഭരണപക്ഷ എംഎൽഎമാർക്കുണ്ട്. ഞങ്ങൾ ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ല. എന്നാൽ പരമാവധി ആത്മസംയമനത്തോടെയാണ് സഭയിൽ നിന്നത്. മുഴുവൻ കടിയും കൊണ്ടിട്ടും ആത്മസംയമനം കൈവിട്ടില്ല. തിരിച്ച് ഒന്നും പറഞ്ഞതു പോലുമില്ല. ആത്മസംയമനം പാലിച്ചതിന് ജീവിതം മുഴുവൻ ദുഃഖം അനുഭവിച്ച കർണ്ണൻ നമുക്ക് മുന്നിലുണ്ട്. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത്കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സനുമൊന്നിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ശിവദാസൻ നായർ വിശദീകരിച്ചു
എല്ലാവർക്കും അവനവന്റെ സഹോദരനേയും പിതാവിനേയും സുഹൃത്തുക്കളേയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണമെന്നാണ് തന്റെ പക്ഷമെന്നും ശിവദാസൻ നായർ പറഞ്ഞു. മുഴുവൻ കടിയും കൊണ്ട ശേഷവും താൻ കമാ എന്നൊരക്ഷരം മിണ്ടിയില്ല, തന്റെ ഭാഗത്തുനിന്നും ഒരു ആക്ഷനും ഉണ്ടായില്ല. ഇതിൽ കൂടുതൽ സംയമനം പാലിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നിൽ നിന്നും തള്ളിയതിനാലാണ് ജമീലാ പ്രകാശത്തിനു നേരെ താൻ വീണത്. പഠിക്കുന്ന കാലം മുഴുവൻ അറിയാവുന്ന ജമീലാ പ്രകാശത്തെ സഹോദരിയെന്നും സുഹൃത്തെന്നുമുള്ള നിലയിൽ മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മടിയിലേക്ക് ജമീലാ പ്രകാശം കറുത്ത തുണി വലിച്ചെറിയുന്ന ദൃശ്യവും ബിജിമോൾ ഡോമിനിക് പ്രസന്റേഷനെ ഇടിച്ച് പുറകോട്ട് തള്ളുന്ന ദൃശ്യവും ശിവദാസൻ നായർ പ്രദർശിപ്പിച്ചു. ഇതിനെതിരെ പരാതിപ്പെട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിലെ ആക്രമണത്തിനു പിന്നാലെ ഭാര്യമാത്രമുള്ളപ്പോൾ വീടാക്രമിച്ചു. ഭാര്യക്ക് പരിക്കേറ്റു. റാന്നിയിൽ 95 വയസ്സുള്ള ഭാര്യാമാതാവുമാത്രമുള്ള വീട്ടിൽ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ബഹളം വച്ച് സീനുണ്ടാക്കി ശിവദാസൻ നായർ പറഞ്ഞു.
ജമീല പ്രകാശം മുഖ്യമന്ത്രിയുടെ മടിയിലേക്ക് കറുത്ത തുണി എറിഞ്ഞതോടെയാണ് പ്രകോപനമുണ്ടായത്. ഡൊമിനിക് പ്രസന്റേഷൻ അവരെ ആക്രമിച്ചിട്ടില്ല. അവരാണ് ഡൊമിനിക്കിനെ ഇടിച്ചത്. ജമീല പ്രകാശം ധനമന്ത്രിക്കു നേരെ പത്രങ്ങൾ എറിഞ്ഞു. അവർ ഒന്നും ചെയ്തില്ല എന്നു പറയുന്നത് കള്ളമാണ്. അവർ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ജമീലയ്ക്ക് സുഹൃത്തിനെയും സഹോദരനെയും പിതാവിനെയും തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം. ജീവിതകാലം മുഴുവൻ ദുഃഖമനുഭവിച്ച കർണ്ണനെ പോലെയാണ് അപമാനിതനായ താനെന്നും ശിവദാസൻ നായർ പറഞ്ഞു. തിരക്കിനിടയിൽപെട്ടാണ് താൻ ജമീലയുടെ അടുക്കലെത്തിയതെന്നും അതിനിടെയാണ് കടി നടന്നതും. മുഖ്യമന്ത്രിയുടെ മുഖത്തുപോലും നോക്കിയില്ലെന്ന ജമീലയുടെ വാദം തെറ്റാണെന്നും ശിവദാസൻ നായർ പറഞ്ഞു.
തനിക്കുണ്ടായ ദുരനുഭവം സ്പീക്കറെ അറിയിച്ചിരുന്നു. ദൃശ്യമാദ്ധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. എന്നാൽ പ്രതിപക്ഷ നേതാവ് തന്നെ ക്രൂരമായി ആക്ഷേപിക്കുന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ നടത്തി. ചില നിശ്ചല ദൃശ്യങ്ങൾ നിരത്തി ജമീല പ്രകാശത്തെ താൻ ദുരുദ്ദേശത്തോടെ ആക്രമിച്ചുവെന്ന് ആരോപിച്ചു. ഏതൊരു പുരുഷനും തകർന്നുപോകുന്ന ആരോപണമാണ് തനിക്കെതിരെ നടക്കുന്നത്. ജമീലയെ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ അറിയാം. തന്റെ സഹപ്രവർത്തകയായിരുന്നു. നിയമസഭയിൽ നാലു വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഒരു സഹോദരി, സുഹൃത്ത് എന്ന നിലയിൽ മാത്രമേ അവരെ കണ്ടിട്ടുള്ളു.
ആളുകളുടെ വിശ്വാസവും ധാരണയും തെറ്റിക്കുന്ന യാതൊന്നും താൻ ചെയ്തിട്ടില്ല. ഇനിയും അങ്ങനെ തന്നെയായിരിക്കും. സ്പീക്കറുടെ ഡയസ് തകർത്തതിന് അഞ്ചു പേർക്കെതിരെ നടപടി സ്വീകരിച്ചു. അത് ബാലൻസ് ചെയ്യാൻ അഞ്ചു ഭരണകക്ഷിയംഗങ്ങൾക്കെതിരെയും അവർ നടപടി ആവശ്യപ്പെടുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ മടിയിലേക്ക് ജമീല കറുത്ത തുണി എറിഞ്ഞുവെന്ന് ആദ്യം പറഞ്ഞ ശിവദാസൻ നായർ പിന്നീട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മുന്നിൽ പതറി. ദൃശ്യത്തിൽ ജമീല കറുത്ത ബാനർ മുഖ്യമന്ത്രിക്കു മുന്നിലെ മേശയിൽ വയ്ക്കുന്നതായാണ് കണ്ടത്. ഇതു മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിപക്ഷം എന്തിനാണ് ട്രഷറി ബെഞ്ചിൽ ഇത്തരം സാധനങ്ങൾ വയ്ക്കുന്നതെന്നായിരുന്നു ശിവദാസൻ നായരുടെ മറുവാദം.
ധനമന്ത്രിയെ നേരിടാൻ ആരോഗ്യമുള്ള ചുറുചുറുക്കുള്ള യുവാക്കൾ ഉണ്ടായിരിക്കേയാണ് പ്രതിപക്ഷം വനിതകളെ ഇറക്കിയത്. വനിതകളെ സംരക്ഷിക്കുന്നതിനു പകരം അവരെ മുന്നിലിറക്കി. രാഷ്ട്രീയ വിഷയമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും ശിവദാസൻ നായർ പറഞ്ഞു.
പിടിവിട്ടില്ലെങ്കിൽ കടിക്കുമെന്ന് ജമീല പറഞ്ഞപ്പോൾ കടിച്ചോളാനായിരുന്നു ശിവദാസൻ നായർ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അതിന് മറുപടി നൽകാൻ പറ്റിയ വേദിയല്ല ഇതെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്റെ മറുപടി. മറുപടി പറഞ്ഞാൽ മോശമാകുമെന്നും ഹസ്സൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍