ഒരു കോഴയുമില്ലെന്ന് വരുത്താൻ ജേക്കബ് തോമസിനെ വരെ കൈവിട്ട് കളിച്ചു; മൂന്നാം തവണയും തെളിവില്ലെന്ന റിപ്പോർട്ട് കൊടുത്തത് ഇടതു പക്ഷത്തേക്ക് അടുപ്പിക്കാൻ; ചെങ്ങന്നൂരിൽ മലക്കം മറിഞ്ഞ് യുഡിഎഫിൽ എത്തിയപ്പോൾ പകവീട്ടാൻ ഉറപ്പിച്ചു; തുടരന്വേഷണത്തിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു മറുപടി നൽകി പാലായിലെ മാണിക്യത്തെ വിജിലൻസ് കുടുക്കി; ഒടുവിൽ രക്ഷിക്കാനിറങ്ങിയവർ ബാർ കോഴയിൽ മാണിയുടെ ശിക്ഷകരായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രക്ഷിക്കാനിറങ്ങിയവർ തന്നെ ഒടുവിൽ ശിക്ഷകരായി! ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം. മാണിക്ക് അനുകൂലമായ വിജിലൻസ് ഏറെ ചർച്ചയായിരുന്നു. ഒന്നല്ല മൂന്ന് തവണ അന്വേഷിച്ചാണ് ബാർ കോഴയിൽ അനുകൂല റിപ്പോർട്ട് വിജിലൻസ് നൽകിയത്. ഇതിന് വേണ്ടി സാക്ഷാൽ ജേക്കബ് തോമസിനെ ഇടത് സർക്കാർ കൈവിടുകയും ചെയ്തു. ബാർ കോഴയിലെ ഇടപെടലുകൾക്ക് മടിച്ചതാണ് ജേക്കബ് തോമസിനെ കൈവിടാൻ പിണറായിയെ പ്രേരിപ്പിച്ചത്. എന്നിട്ടും കെ എം മാണി ഇടതു മുന്നണിയെ ചതിച്ചു. ചെങ്ങനൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് യുഡിഎഫ് പാളയത്തിൽ പോയി. പിണറായി സർക്കാരിനെ വിമർശിച്ചു. ഇതിനുള്ള ശിക്ഷയാണ് ബാർകോവയിലെ പുനരന്വേഷണം. ഇനി എന്തും സംഭവിക്കാം. തെളിവുണ്ടെന്ന് റിപ്പോർട്ട് കൊടുത്ത് മാണിയെ അഴിമതിക്കാരന്റെ ബാനറിൽ തളയ്ക്കാം. ഏതായാലും അവസാനിച്ചെന്ന് കരുതിയ അഴിമതി ഭൂതം വീണ്ടും മാണിയെ തേടിയെത്തുകയാണ്.
മാണിയെ ഉപരാഷ്ട്രപതിയാക്കുന്നതിന് പ്രധാനമന്ത്രി മോദി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതാണ്. ഇതിന് വിഘാതമായത് ബാർ കോഴയിലെ ആരോപങ്ങളാണ്. രാഷ്ട്രീയത്തിൽ അമ്പതാണ്ട് പിന്നിട്ട പാലായിലെ മാണിക്യത്തിന് ഏറെ മോഹങ്ങൾ ഇപ്പോഴുമുണ്ട്. ഇതിനെല്ലാം തടസം തന്നെയാണ് ബാർ കോഴക്കേസ്. തുടരന്വേഷണത്തിൽ മാണിയെ കുറ്റക്കാരനെന്ന് വിജിലൻസ് വിധിച്ചാൽ നിയമപോരാട്ടം തുടരുന്ന സ്ഥിതിയുണ്ടാകും. കേസിനും മറ്റുമായി മാണിക്ക് സമയവും മാറ്റി വയ്ക്കേണ്ടി വരും. സമയം തെറ്റി യുഡിഎഫിലേക്ക് പോയതാണ് ഇതിന് കാരണമെന്ന് മാണിക്കും അറിയാം. അതുകൊണ്ട് തന്നെ അന്തിമ വിധി വരെ കാത്തിരിക്കുന്നതായിരുന്നു നല്ലതെന്ന ചർച്ച ഈ ഘട്ടത്തിൽ കേരളാ കോൺഗ്രസിലും സജീവമാണ്. പാർട്ടിയിലെ ജോസഫ് ഗ്രൂപ്പിനെ ഒപ്പം നിർത്താനായുള്ള യുഡിഎഫിലേക്കുള്ള കൂടുമാറ്റം പിഴക്കുമ്പോൾ ബാർ കോഴ വീണ്ടും ചർച്ചായക്കുകയാണ്.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. പൂട്ടിയ ബാറുകൾ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. മാണിയുടെ വസതിയിൽ ബാർ അസോസിയേഷൻ പ്രതിനിധികൾ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാൽ പണം മാണിക്ക് കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമാണ് വി എസ്. അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം.
തുടരന്വേഷണത്തിനുത്തരവിട്ടാൽ അതിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു വിജിലൻസ് നിയമോപദേശകൻ മറുപടി നൽകിയിരുന്നു. മാണി കുറ്റക്കാരനല്ലെന്ന് വിധിയെഴുതിയ വിജിലൻസിന്റെ ഈ മലക്കം മറിച്ചിലാണ് ബാർ കോഴയിൽ വീണ്ടും പുനരന്വേഷണത്തിന് സാധ്യത ഒരുക്കിയത്. സാധാരണ നിലയിൽ പുനരന്വേഷണമെന്ന ആവശ്യത്തെ വിജിലൻസ് എതിർക്കും. എന്നാൽ മാണി വലതു പക്ഷത്തേക്ക് പോയതോടെ ഇക്കാര്യത്തിൽ വിജിലൻസ് നിലപാട് മാറ്റി. ഇതോടെ പുനരന്വേഷണവും എത്തി.
ഇടതുപക്ഷത്ത് മാണി വരുമെന്ന് തന്നെയായിരുന്നു സിപിഎം പ്രതീക്ഷ. സിപിഐ എതിർത്തപ്പോഴും തന്ത്രപരമായ നീക്കങ്ങൾ സിപിഎം നടത്തിയിരുന്നു. വിഎസിനെ നിശബ്ദനാക്കി മുന്നണി വിപുലീകരണത്തിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു നീക്കം. ദേശിയ തലത്തിൽ ബിജെപി വിരുദ്ധ ചർച്ചയാക്കി മാണിയെ ഒപ്പം നിർത്താനായിരുന്നു ശ്രമം. ചെങ്ങന്നൂരിൽ മാണിയിൽ നിന്ന് പരസ്യ പിന്തുണയും പ്രതീക്ഷിച്ചു. സിപിഎമ്മിന്റെ തൃശൂർ സമ്മേളനത്തിൽ മാണിയെ ക്ഷണിച്ചു വരുത്തി വേദി നൽകിയതും ബന്ധങ്ങൾ വളർത്താനായിരുന്നു. എന്നാൽ അതിനിർണ്ണായക സമയത്ത് ബാർ കോഴ പോയെന്ന് കരുതി മാണി യുഡിഎഫിലേക്ക് കളം മാറി. ഇതോടെ ബിജു രമേശിനെ വീണ്ടും സജീവമാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ബാർ കോഴ ശക്തമാക്കി. നിർണ്ണായക സമയത്ത് വിജിലൻസ് തന്നെ മലക്കം മറിയുകയും ചെയ്തു.
മാണി കൈകൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള മൂന്നാമത്തെ റിപ്പോർട്ടാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി തള്ളിയത്. കോഴ കേസിന്റെ അന്വേഷണം പൂർണതയിൽ എത്തിയിരുന്നില്ല. അതിനാൽ പൂർണ റിപ്പോർട്ടല്ല കോടതിയുടെ മുമ്പാകെ വന്നിട്ടുള്ളത്. അതിനാൽ റഫർ റിപ്പോർട്ട് തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാവും കേസിൽ തുടരന്വേഷണ സാധ്യത പരിശോധിക്കുക. ഭേദഗതി പ്രകാരം ഗൗരവതരമായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ മുൻകൂർ അനുമതി നൽകേണ്ടതുണ്ട്. അതിനാൽ പ്രോസിക്യൂഷന് വേണ്ട അനുമതി സർക്കാറിനെ സമീപിച്ച് വാങ്ങണമെന്ന് വിജിലൻസ് സംഘത്തോട് കോടതി നിർദ്ദേശിച്ചു. അനുമതി വാങ്ങിയ വിവരം ഡിസംബർ പത്തിന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കേസ് പരിഗണിക്കുന്നത് ഡിസംബർ പത്തിലേക്ക് മാറ്റി.
ആ അനുമതി സർക്കാർ കൊടുക്കാനാണിട. ഇടത് കൺവീനർ വിജയരാഘവന്റെ വാക്കുകൾ ഈ സൂചനയാണ് നൽകുന്നത്. വിധി സ്വാഗതാർഹമെന്നും അഴിമതിക്കാർ കുടുങ്ങിയേ മതിയാവൂ എന്നും ഇടത് കൺവീനർ പറയുന്നു. കോടതി വിധി എന്താണോ അതനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് മന്ത്രി ഇപി ജയരാജനും പറയുന്നു. ജനങ്ങൾക്കുള്ള സമ്മാനം. മാണി കുടുങ്ങും.. വ്യക്തമായ തെളിവുകളുണ്ട്. കോഴ വാങ്ങിയ മാണി കുടുങ്ങിയേ മതിയാവു എന്നാണ് പരാതിക്കാരനായ ബിജു രമേശിന്റെ പ്രസ്താവന. വിഷയത്തിൽ മാണിയെ യുഡിഎഫ് തള്ളിപ്പറയില്ല. എന്നാൽ കോൺഗ്രസിലെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളവർ മാണിയെ പരസ്യമായി അനുകൂലിക്കില്ല. വി എം സുധീരന്റെ നിലപാടും നിർണ്ണായകമാകും. ബാർ കോഴയിൽ യുഡിഎഫിനെ തളയ്ക്കാനാകുമെന്ന പ്രതീക്ഷയാണ് ഇടത് നേതൃത്വം വീണ്ടും സജീവമാക്കുന്നതെന്നാണ് വിലയിരുത്തൽ.
പൂട്ടിയ ബാറുകൾ തുറക്കാനായി ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരു കോടി രൂപ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് കോഴയാരോപണം പുറത്തുവന്നത്. തുടർന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ വിൽസൻ എം. പോളിന് കത്ത് നൽകി. പ്രാഥമിക പരിശോധനക്ക് ശേഷം കേസ് രജിസ്റ്റർ ചെയ്തു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്ന് എസ്പിയായിരുന്ന ആർ. സുകേശൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മാണിക്കെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് കോടതിയിൽ നിലനിൽക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാണിയെ കുറ്റമുക്തനാക്കാൻ വേണ്ടി 2015ൽ ആദ്യ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
വിജിലൻസ് ഡയറക്ടറെ രൂക്ഷമായി വിമർശിച്ച ജഡ്ജി ആദ്യ റിപ്പോർട്ട് തള്ളുകയായിരുന്നു. മാണിയുടെ പാലായിലെ വീട്ടിൽ കൊണ്ടു പോയി 50 ലക്ഷം രൂപ നൽകിയതിന് തെളിവുണ്ടാക്കണം, ബാറുടമ ബിജു രമേശ് നൽകിയ ശബ്ദരേഖ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടറായിരിക്കെ സുകേശൻ തന്നെ തുടരന്വേഷണം നടത്തുകയും തെളിവുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാമത്തെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ശേഷം ഇടത് സർക്കാർ ഭരണത്തിൽ വരികയും ജേക്കബ് തോമസ് വിജിലൻസിന്റെ മേധാവിയാവുകയും ചെയ്തു. തുടർന്ന് ബാർ കോഴ കേസിൽ ശരിയായ നിലയിൽ അന്വേഷണം നടത്താൻ സാധിച്ചില്ലെന്ന നിലപാട് ചൂണ്ടിക്കാട്ടി സുകേശൻ തന്നെ അപേക്ഷ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, കോടതി തുടരന്വേഷണത്തിൽ വീണ്ടും ഉത്തരവിടുകയായിരുന്നു.
മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ വി എസ് അച്യുതാനന്ദൻ, വി എസ് സുനിൽകുമാർ, ബിജെപി നേതാവ് വി.മുരളീധരൻ, സിപിഐ അഭിഭാഷക സംഘടന എന്നിവരാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്