മനോരമയ്ക്ക് കത്ത് ചോർത്തി നൽകിയത് വി എസ് സമ്മതിച്ചു; തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവർ ഇപ്പോൾ കൊലപാതകി ആക്കാൻ ശ്രമിക്കുന്നുവെന്ന് പിണറായി; വിഎസിന്റെ 52 അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തിയ പ്രവർത്തന റിപ്പോർട്ടുമായി ആഞ്ഞടിച്ച് പാർട്ടി സെക്രട്ടറി
ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തെ വിവാദത്തിൽ മുക്കിയ കത്ത് മലയാള മനോരമ ദിനപത്രത്തിന് ചോർത്തി നൽകിയത് വി എസ് അച്യുതാനന്ദനാണെന്ന് അദ്ദേഹം സമ്മതിച്ചുവെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ഇക്കാര്യം മാതൃഭൂമി ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തത്. പാർട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുന്ന വേളയിലാണ് പിണറായി വിജയൻ വിഎസിനെതിരെ ആഞ്ഞടിച്ചുവെന്നും പത്രം റിപ്പോർട്ട് ചെയ്തു. വിഎസിന്റെ 56 അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് പിണറായി വിജയൻ പ്രവർത്തന റിപ്പോർട്ട് സമ്മേളന അവതരിപ്പിച്ചത്. തന്നെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവർ ഇപ്പോൾ കൊലപാതകി ആക്കാനും ശ്രമിക്കുന്നതായി പിണറായി പറഞ്ഞുവെന്നാണ് മാതൃഭൂമി പുറത്തുവിട്ട വാർത്ത. ഇതൊന്നും സമ്മേളന പ്രതിനിധികളുടെ മുന്നിൽ പറയേണ്ടെന്ന് കരുതിയതാണ്, എന്നാൽ തനിക്ക് പറയാനുള്ള അവസാന അവസരം എന്ന നിലയിലാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പറയുന്നതെന്നും പിണറായി വിജയൻ പഞ്ഞു. വിഎസിനെതിരെ 56 പേജുകളുള്ള റിപ്പോർട്ടിൽ 52 ഇടത്താണ് വിഎസിന്റെ അച്ചടക്കലംഘംനം അക്കമിട്ട് നിരത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി വി എസ് അയച്ച കത്ത് മലയാള മനോരമയിലാണ് പ്രസിദ്ധീകരിച്ചത്. ഇതിന് തനിക്ക് നൽകിയ കത്തിൽ ചെറിയ മാറ്റം മാത്രം വരുത്തിയാണ് വി എസ് ചോർത്തി നൽകിയതെന്നാണ് പരാമർശിക്കുന്നത്. എസ്.എൻ.സി ലാവ്ലിൻ കേസിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിൻ അഴിമതി കേസിൽ വി എസ് കുടുക്കാൻ ശ്രമിച്ചു എന്നാണ് പ്രധാന വിമർശനം. ഈ ആക്ഷേപം സാധൂകരിക്കുന്ന പി.കരുണാകരൻ കമ്മിഷന്റെ റിപ്പോർട്ട് സഹിതമാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. വി.എസിന്റെ മുൻ െ്രെപവറ്റ് സെക്രട്ടറി രാജേന്ദ്രനാണ് കമ്മിഷന് മുമ്പാകെ ഇത്തരത്തിൽ മൊഴി നൽകിയത്. ഇതാണ് റിപ്പോർട്ടിൽ ഔദ്യോഗികപക്ഷം ആയുധമാക്കിയിരിക്കുന്നത്. റിപ്പോർട്ടിൽ മുപ്പത്തിരണ്ടോളം പേജിലായാണ് വി.എസിനെതിരെയുള്ള വിമർശനങ്ങൾ.
ലാവ്ലിൻ, കൂടങ്കുളം, ടി.പി വധക്കേസ് വിഷയങ്ങളിൽ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായ നിലപാടാണ് വി എസ് സ്വീകരിച്ചത്. ലാവ്ലിൻ കേസിൽ പാർട്ടിയെ മറികടന്ന് പിണറായി പ്രതിയാണെന്ന് വി എസ് നിലപാട് എടുത്തത് കടുത്ത അച്ചടക്ക ലംഘനമാണ്. പരസ്യ ശാസന അടക്കമുള്ള അച്ചടക്ക നടപടി ഉണ്ടായതിനെ തുടർന്ന് വി എസ് തെറ്റുകൾ ഏറ്റുപറഞ്ഞു. എന്നാൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വി എസ് വീണ്ടും അച്ചടക്ക ലംഘനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.പി വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും വി.എസിന് അതിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലം വി എസ് നടത്തിയ അച്ചടക്ക ലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് പ്രവർത്തന റിപ്പോർട്ട്.
പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയെയും റിപ്പോർട്ട് വിമർശിക്കുന്നു. കൊല്ലം ലോക്സഭാ സീറ്റിൽ തോറ്റതിനെ തുടർന്ന് നിയമസഭയിൽ ഹാജരാവാതിരുന്ന ബേബിയുടെ നടപടി ശരിയായില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പോളിറ്റ്ബ്യൂറോ അംഗമായ ബേബിയിൽ നിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം വി എസ് അച്യുതാനന്ദനെ സംസ്ഥാനകമ്മിറ്റിയിൽ നിലനിർത്തണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പാനൽ തയ്യാറാക്കുമ്പോൾ ഈ അഭിപ്രായം കേന്ദ്രനേതാക്കൾ സംസ്ഥാനത്തെ അറിയിക്കും. പ്രായപരിധി 80 ആയി നിശ്ചയിച്ചാലും വി എസിന് ഇളവ് നൽകണമെന്ന് നിർദ്ദേശിക്കും. ഇപ്പോഴത്തെ പ്രതിസന്ധി കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യും. നടപടി എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി കോൺഗ്രസിന് ശേഷമായിരിക്കും തീരുമാനം. സമ്മേളനത്തലേന്ന് വി.എസിനെതിരെയുള്ള പ്രമേയം പരസ്യപ്പെടുത്തിയതിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. സമ്മേളനത്തിന്റെ പ്രഭ കെടുത്തുന്നതായിരുന്നു ഈ നടപടിയെന്നാണ് വിലയിരുത്തൽ.
ഒരു കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചതിൽ മുൻനിര ദേശീയ നേതാക്കൾക്കും കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കുപോലും അതൃപ്തിയുണ്ട്. പരസ്യ ശാസന എന്ന നിലയിലേക്ക് പിണറായി വിജയന്റെ പത്രസമ്മേളനം അധപതിച്ചു. പ്രമേയം അംഗീകരിച്ചതിനേക്കാൾ ഗുരുതരം പുറത്തുവിട്ടതാണെന്നാണ് വിമർശം.
അതിനിടെ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിലെത്തിയ സഖാക്കളെ കാത്ത് വി എസ് അനുകൂല ലഘുലേഖകൾ പ്രത്യക്ഷപ്പെട്ടു. മൂന്ന് വട്ടം കോഴി കൂവും മുമ്പ് ഒറ്റുകാരനെ തിരിച്ചറിയണമെന്ന ആമുഖത്തോടെയാണ് ലഘുലേഖകൾ തുടങ്ങുന്നത്. സിപിഐ(എം) ഔദ്യാഗിക വിഭാഗത്തെിനെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയും രൂക്ഷമായ വിമർശനമുന്നയിക്കുന്ന ലഘുലേകൾ വിഭാഗീയത കേവലം വി എസ്സിന്റെ മനസ്സിൽ മാത്രമാണുള്ളതെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നു.. സിപിഐ(എം) നേതാവ് ജി സുധാകരനെയും ലഘുലേഖയിൽ വിമർശകർ വെറുതെ വിട്ടിട്ടില്ല. അദ്ദേഹത്തിനെതിരെ കനത്ത വിമർശനമാണ് ലഘുലേഖകളിലുള്ളത്.
വിഎസിന് എതിരായ പ്രമേയം നടപടി അല്ലെന്ന് കോടിയേരി
ആലപ്പുഴ: വി എസ് അച്യുതാനന്ദന് എതിരെയുള്ള പ്രമേയം നടപടി അല്ലെന്ന വാദവുമായി പിബി അംഗം കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. വിഎസിന്റെ കത്ത് പത്രം പ്രസിദ്ധീകരിച്ചതുകൊണ്ടാണ് പ്രമേയം പരസ്യപ്പെടുത്തിയത്. അണികളെയും പ്രവർത്തകരെയും ബോധ്യപ്പെടുത്താനാണ് പ്രമേയം പരസ്യപ്പെടുത്തിയത്. പ്രമേയം പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വിഎസിന്റെ കത്ത് പിബി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍