ആദ്യം തെളിഞ്ഞതുകൊല്ലത്തെ ചിത്രം; പ്രേമചന്ദ്രനും കെഎൻ ബാലഗോപാലും ഏറ്റുമുട്ടുമ്പോൾ ജനം ആർക്കൊപ്പം നിൽക്കും; എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം കലഞ്ഞൂർ മധുവിന്റെ സഹോദരനെ സുകുമാരൻ നായർ കൈവിടുമോ? സുരേഷ് ഗോപി മുതൽ സിവി ആനന്ദബോസ് വരെയുള്ളവരുടെ പേരുയർത്തുമ്പോഴും ഒരു സ്ഥിരീകരണവുമില്ലാതെ ബിജെപിക്ക് കിതപ്പ്; ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കൊല്ലം ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ അങ്കത്തട്ടുയരുന്നതുകൊല്ലത്താണ്. കൊല്ലം കണ്ടാൽ ഇല്ലം വേണ്ടെന്ന് പറഞ്ഞ് കേരളത്തിലെ പ്രധാനമന്ത്രി മോദിയുടെ പ്രചരണത്തിന് തുടക്കമിട്ടത് അവിടെയാണ്. കൊല്ലം ബൈപ്പാസിലാണ് പ്രചരണത്തിലെ മറ്റൊരു വികസന അജണ്ട. ഇപ്പോൾ കൊല്ലത്ത് സ്ഥാനാർത്ഥി ചിത്രവും തെളിയുകാണ്. യുഡിഎഫിന് വേണ്ടി ആർ എസ് പി പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടത് പക്ഷത്ത് സിപിഎമ്മിൽ നിന്ന് കെ എൻ ബാലഗോപാലും എത്തിയക്കും. ഇതോടെ കൊല്ലത്ത് പോരാട്ട വേദിയിലുള്ള പ്രധാനികളുടെ ചിത്രം വ്യക്തമായി കഴിഞ്ഞു. ബിജെപിക്ക് കൊല്ലത്ത് അട്ടിമറിക്ക് കരുത്തുണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ സ്ഥാനാർത്ഥിയാരെന്നതുകൊല്ലത്ത് അതിനിർണ്ണായകമല്ല. എന്നാൽ വോട്ട് കൂടുതൽ പിടിച്ച് ആരു ജയിക്കണമെന്ന് നിശ്ചയിക്കുന്ന ശക്തിയായി ബിജെപി മാറാനും സാധ്യയുണ്ട്.
കേളികൊട്ടുയരുമ്പോൾ രണ്ട് പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളെക്കുറിച്ച് വ്യക്തതവന്നതുകൊല്ലത്തുമാത്രമാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി എൻ.കെ.പ്രേമചന്ദ്രനും എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി കെ.എൻ.ബാലഗോപാലും മത്സരിക്കും. പ്രേമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം വെള്ളിയാഴ്ച കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആർ.എസ്പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പ്രഖ്യാപിക്കുകയും ചെയ്തു. ബാലഗോപാലിന്റെ സ്ഥാനാർത്ഥിത്വം സിപിഎം. നേതൃത്വവും ഉറപ്പിച്ചു. കൊല്ലത്തെ മുൻ കളക്ടർകൂടിയായ സി.വി.ആനന്ദബോസിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി. നേതാക്കൾ ശ്രമം നടത്തുന്നുണ്ട്. ഇതിനൊപ്പം സുരേഷ് ഗോപിയുടെ പേരും ചർച്ചയാക്കുന്നു. ബിഡിജെഎസിന് സീറ്റ് നൽകി തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കണമെന്നും ബിജെപിക്ക് ആഗ്രഹമുണ്ട്.
കൊല്ലത്ത് എൻ എസ് എസ്-എസ് എൻ ഡി പി വോട്ടുകളാകും വിജയം നിശ്ചയിക്കുക. ഈ സാഹചര്യത്തിൽ ബിഡിജെസിന്റെ വോട്ട് നിർണ്ണായകമാകും. എസ് എൻ ഡി പിക്ക് അപ്പുറം എൻ എസ് എസ് ആർക്കൊപ്പം നിൽക്കുമെന്നാണ് കൊല്ലത്ത് പ്രധാന ഘടകം. ചവറയിൽ മുമ്പ് പ്രേമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിച്ച് തോറ്റിരുന്നു. നായർ വോട്ടുകളായിരുന്നു അന്ന് തന്നെ ചതിച്ചതെന്ന് പ്രേമചന്ദ്രനും തിരിച്ചറിഞ്ഞു. പിന്നീട് ഇടതിൽ നിന്ന് വലതു മാറി കൊല്ലത്ത് പാർലമെന്റിലെത്തിയപ്പോൾ എസ് എസ് എസ് വീണ്ടും പ്രേമചന്ദ്രന് ഒപ്പമായി. ശബരിമല വിഷയത്തിൽ എൻ എസ് എസ് നിലപാട് തിരിച്ചറിഞ്ഞ് വിശ്വാസികൾക്ക് വേണ്ടി പാർലമെന്റിൽ പോരാട്ടം നയിക്കാനും പ്രേമചന്ദ്രൻ ഉണ്ടായിരുന്നു. ബൈപ്പാസിൽ ഇടതുപക്ഷത്തെ മലർത്തിയടിച്ച് നരേന്ദ്ര മോദിയെ എത്തിച്ചതും പ്രേമചന്ദ്രന്റെ ഇടപെടലായിരുന്നു. ഇതിനെല്ലാം അപ്പുറം അതിപ്രഗത്ഭനായ പാർലമെന്റേറിയനാണ് പ്രേമചന്ദ്രൻ. കത്തിക്കയറുന്ന പ്രസംഗവുമായി ലോക്സഭയിലെ താരമായ എംപി. അതുകൊണ്ട് തന്നെ പ്രേമചന്ദ്രൻ ജയിക്കുമെന്ന് തന്നെയാണ് യുഡിഎഫ് വിലയിരുത്തൽ.
കൊല്ലത്തെ ജനകീയ നേതാവായ പ്രേമചന്ദ്രനെ തളയക്കാൻ സിപിഎം മുന്നിൽ കാണുന്നത് എൻ എസ് എസ് വോട്ടുകളാണ്. ഇതിന് വേണ്ടിയാണ് ബാലഗോപാലിനെ തന്നെ സ്ഥാനാർത്ഥിയാക്കുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വലം കൈയാണ് കലഞ്ഞൂർ മധു. മധുവിന്റെ സഹോദരനാണ് ബാലഗോപാൽ. എൻ എസ് എസ് കുടുംബത്തിൽ നിന്നുള്ള ബാലഗോപാലിനെ സുകുമാരൻ നായർക്കും ഏറെ താൽപ്പര്യമുണ്ട്. സുകുമാരൻ നായരുടെ മനസ്സ് അറിഞ്ഞാണ് ബാലഗോപാലിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പോലും ഉൾപ്പെടുത്തിയത്. എം വിജകുമാറിനെ പോലുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞതും സുകുമാരൻ നായർക്ക് വേണ്ടിയായിരുന്നു. അത്തരത്തിലൊരു നേതാവ് കൊല്ലത്ത് സ്ഥാനാർത്ഥിയാകുമ്പോൾ എൻ എസ് എസ് ഒന്നടങ്കം സിപിഎമ്മിന് വോട്ട് ചെയ്യുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഈ വോട്ടുകൾ ബാലഗോപാലിന് വിജയമൊരുക്കുമെന്നും കരുതുന്നു.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കൊല്ലം ജീവന്മരണ പോരാട്ടമാണ്. മണ്ഡലത്തിലെ എല്ലാ എംഎൽഎമാരും ഇടതുപക്ഷക്കാർ. അതുകൊണ്ട് തന്നെ വ്യക്തമായ മുൻതൂക്കം സിപിഎമ്മിന് രാഷ്ട്രീയമായുണ്ട്. ആർ എസ് പിയുടെ പ്രേമചന്ദ്രന്റെ വ്യക്തിബന്ധങ്ങളെ അപ്പോഴും സിപിഎം ഭയക്കുന്നു. ഇതിനൊപ്പമാണ് വിജയത്തെ സ്വാധീനിക്കാൻ ബിജെപിക്ക് കഴിയുമെന്ന യാഥാർത്ഥ്യവും. ശബരിമല വിഷയവും കൊല്ലത്തെ പിടിച്ചുലയ്ക്കും. സുരേഷ് ഗോപി കൊല്ലത്ത് സ്ഥാനാർത്ഥിയായാൽ ജയം ഉറപ്പെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാൽ ജയിക്കാനൊരിക്കലും കൊല്ലത്ത് ബിജെപിക്കാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എൻ.കെ.പ്രേമചന്ദ്രനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അദ്ദേഹത്തിന്റെ മാത്രമല്ല, ആർ.എസ്പി.യുടെയും നിലനിൽപ്പിന് അനിവാര്യമാണ്. സിപിഎമ്മിന് അഭിമാനപ്രശ്നമാണ് ഈ തിരഞ്ഞെടുപ്പ്. പൊളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബി, കൊല്ലത്ത് 2014-ൽ തോറ്റതിന്റെ ക്ഷീണം ഇപ്പോഴും പാർട്ടിക്ക് വിട്ടുമാറിയിട്ടില്ല.
നീണ്ട കാലത്തിനുശേഷം രണ്ടുതവണ തുടർച്ചയായി ജയിക്കുകയും തുടർച്ചയായി രണ്ടുതവണ കൈവിട്ടുപോവുകയും ചെയ്ത കൊല്ലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. എംപി.യെന്നനിലയിൽ എൻ.കെ.പ്രേമചന്ദ്രൻ മണ്ഡലമാകെ നിറഞ്ഞുനിൽക്കുന്നു. സിപിഎം. ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീനിലകളിൽ കെ.എൻ.ബാലഗോപാലിന് ജില്ലയുടെ മുക്കുംമൂലയും പ്രശ്നങ്ങളും അടുത്തറിയാം. പാർലമെന്റേറിയന്മാർ എന്നനിലയിലും ഇരുവരും പ്രാഗല്ഭ്യം തെളിയിച്ചു. കെ.എൻ.ബാലഗോപാൽ രാജ്യസഭാംഗമായിരുന്നു. ഇതിനൊപ്പമാണ് എൻ എസ് എസ് നേതാവിന്റെ അനുജനെന്ന വിശേഷണവും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി തന്നെ നേരിട്ട് ക്ഷണിച്ചിരുന്നെന്നും താൻ നല്ല സ്ഥാനാർത്ഥിയായിരിക്കില്ലെന്നതു കൊണ്ടാണ് ആ ക്ഷണം വിനയപൂർവം നിരസിച്ചതെന്നും സി.വി.ആനന്ദബോസ് പറഞ്ഞു. എങ്കിലും അദ്ദേഹം ബിജെപി. സ്ഥാനാർത്ഥിയാകുമെന്ന വിലയിരുത്തൽ സജീവമാണ്. സുരേഷ് ഗോപിക്ക് കൊല്ലത്ത് മത്സരിക്കാൻ താൽപ്പര്യക്കുറവുണ്ട്. തിരുവനന്തപുരത്തിനോടാണ് സുരേഷ് ഗോപിക്ക് താൽപ്പര്യമെന്നതാണ് ഇതിന് കാരണം.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- തീപ്പൊരി പാർലിമെന്റേറിയൻ: എൻ കെ പ്രേമചന്ദ്രൻ വീണ്ടും വാർത്തകളിൽ
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- സത്നാം സിങ് കൊലക്കേസിൽ ആറാം പ്രതിയെ ഹാജരാക്കണം
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍