വെളുത്തുള്ളിപ്പേടിയിൽ കുരുങ്ങി ബിജെപി; കാർഷിക മേഖലയുടെ തകർച്ച വീഴ്ചയ്ക്ക് ആക്കം കൂട്ടി; പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത് ആയുധമാക്കി പ്രതിപക്ഷം; കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി കൂടിയായപ്പോൾ അടിപതറി ബിജെപി നേതൃത്വം; രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് പറയാൻ കാരണങ്ങൾ ഏറെ
മറുനാടൻ ഡെസ്ക്
ജയ്പൂർ: കാലിന് അടിയിലെ മണ്ണുചോർന്നു പോകുന്ന അവസ്ഥ. രാജസ്ഥാനിൽ ബിജെപിയുടെ സ്ഥിതി ഇപ്പോൾ ഇതാണ്. വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തിൽ ഭരണത്തുടർച്ച സ്വപ്നം കാണുന്നുണ്ടെങ്കിലും സഫലമാകാത്ത ഒരു സ്വപ്നമാണിതെന്ന് രഹസ്യമായിട്ടെങ്കിലും ബിജെപി സമ്മതിക്കും. കാർഷികമേഖയുടെ തകർച്ചയും ഭരണവിരുദ്ധ വികാരവും ഇന്ധനവില വർധനയുമെല്ലാം ബിജെപിയുടെ പ്രഭാവത്തിന് മങ്ങലേല്പിച്ചതിനു പിന്നാലെ ദൗസ എംപിയും നാഗോർ എംഎൽഎയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതോടെ അവസാന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്.
വെളുത്തുള്ളിപ്പേടിയിൽ കുരുങ്ങിക്കിടക്കുന്ന വോട്ട്
രാജസ്ഥാനിലെ സുപ്രധാന തെരഞ്ഞെടുപ്പു വിഷയമായിരുന്നു വെളുത്തുള്ളി. ഒരു കിലോ വെളുത്തുള്ളി വിറ്റാൽ കർഷകർക്ക് ഒടുവിൽ കൈയിലെത്തുന്നത് രണ്ടു രൂപാ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉത്പാദനത്തിന്റെ നല്ലൊരു ഭാഗവും രാജസ്ഥാനിൽ നിന്നാകയാൽ വെളുത്തുള്ളി കർഷകരുടെ രാഷ്ട്രീയ നിലപാട് ഇവിടെ അധികാരത്തിൽ ആരു വരണമെന്നതിൽ നിർണായകമാണ്. 2016-ൽ ഒരു കിലോ വെളുത്തുള്ളിക്ക് സീസണിൽ കർഷകർക്ക് 100 രൂപയ്ക്ക് മുകളിൽ ലഭിച്ചിരുന്നു. ഒരു ക്വിന്റൽ വെളുത്തുള്ളി 13,000 രൂപയ്ക്കു വരെ വിറ്റ ചരിത്രം ഇവിടുത്തെ കർഷകർക്കുണ്ട്.
എന്നാൽ നോട്ട് നിരോധനം വന്നതോടെ എല്ലാം കീഴ്മേൽ മറിയുകയായിരുന്നു. പിന്നീടങ്ങോട്ട് കുത്തനെ വിലയിടിവാണ് കർഷകർക്ക് നേരിടേണ്ടി വന്നത്. കൃഷിക്ക് ചെലവാക്കുന്ന തുക പോലും കൈയിൽ കിട്ടാത്ത അവസ്ഥയിലായി കർഷകർ. കഴിഞ്ഞ രണ്ടു വർഷം സംസ്ഥാനത്ത് വെളുത്തുള്ളി ഉൽപ്പാദനം വർദ്ധിച്ചതും തിരിച്ചടിയായി. ഉത്പാദനം വർധിച്ചതോടെ കർഷകർക്ക് കിലോയ്ക്ക് രണ്ട് രൂപയും മാത്രം കിട്ടുന്ന അവസ്ഥയായി. വെളുത്തുള്ളി കർഷകരെ രക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. വിലയിടിവിനെ തുടർന്ന് ഈ വർഷം അഞ്ചു വെളുത്തുള്ളി കർഷകരാണ് ആത്മഹത്യ ചെയ്തത്. ഗ്രാമീണ മേഖലകളിൽ ഉയർന്നിരിക്കുന്ന ജനരോഷം ബിജെപി സർക്കാരിന് പ്രതികൂലമായി തന്നെ ഇത്തവണ ബാധിക്കും. വിളകളുടെ വില മെച്ചപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും വോട്ടായി പെട്ടിയിൽ വീഴാൻ സാധ്യതയില്ല.
പാർട്ടിയിലെ ഭിന്നത
ബിജെപിയുടെ അടിത്തറ ഇളക്കിക്കൊണ്ട് കൂട്ടരാജി തുടരുന്നത് പാർട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചില്ലറയല്ല. ദൗസ മണ്ഡലത്തിൽ നിന്നുള്ള എംപി ഹരീഷ് ചന്ദ്ര മീണ ബുധനാഴ്ചയാണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. സീറ്റ് നിഷേധിച്ചതിലും മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായികളെ പട്ടികയിൽ കുത്തിത്തിരുകിയതിലും പ്രതിഷേധിച്ച് മന്ത്രിയായ സുരേന്ദ്ര ഗോയലും മുൻ ജനറൽ സെക്രട്ടറി കുൽദീപ് ദാൻഖറും എംഎൽഎ ഹാബിബുർ റഹ്മാനും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവ് ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്രസിങ് കഴിഞ്ഞമാസം ബിജെപിവിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
ജാതി സമവാക്യങ്ങൾ ശക്തമായിട്ടുള്ള രാജസ്ഥാനിൽ കിഴക്കൻ മേഖലകളിൽ നിർണായമാകുന്ന മീണ വിഭാഗത്തിൽ നിന്നുള്ള മീണ വിഭാഗത്തിൽ നിന്നുള്ള ഹരീഷ് ചന്ദ്രയുടെ രാജി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ്. പാളയത്തിൽ പട എന്ന അവസ്ഥ നേരിടുന്ന ബിജെപിക്ക് ഇവയെ മറികടക്കാൻ നിലവിലുള്ള സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. ബിജെപിയിലെ അസ്വാരസ്യം മറനീക്കി പുറത്തു വന്നതോടെ ബിജെപിയുടെ പ്രധാന കോട്ടയായ രാജസ്ഥാൻ കൈവിട്ടു പോകുമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും തമ്മിലുള്ള ഭിന്നതയും സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. വസുന്ധര രാജെയുടെ പ്രവർത്തനരീതികളോട് കടുത്ത എതിർപ്പുള്ള വലിയൊരു പക്ഷവും പാർട്ടിക്കുള്ളിലുണ്ട്.
ഭരണവിരുദ്ധ വികാരം
വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ കടുത്ത ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്. 2003 മുതൽ 2008 വരെയും പിന്നീട് 2013 മുതൽ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ വാണ വസുന്ധര രാജെ സിന്ധ്യയ്ക്ക് പക്ഷേ ജനങ്ങളുടെ മനസിൽ കൂടുകൂട്ടാൻ സാധിച്ചില്ലെന്നു വേണം പറയാൻ. 67 മണ്ഡലങ്ങളിലെ വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനത്തിൽ 65 ശതമാനം പേരും അതൃപ്തരാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ വസുന്ധര രാജെ പരാജയമാണെന്നാണ് 48 ശതമാനത്തിന്റെ വിലയിരുത്തൽ.
നിരവധി പുതുമുഖങ്ങളെ അവതരിപ്പിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ഇത്തവണ ബിജെപി ശ്രമിച്ചത്. ആഭ്യന്തര മന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെയെല്ലാം ജനങ്ങൾക്കിടയിൽ വിരുദ്ധാഭിപ്രായം ഉണ്ട്. പുതുമുഖങ്ങളെ അവതരിപ്പിച്ചപ്പോൾ പലർക്കും സീറ്റ് നഷ്ടമായി. ഇതും പാർട്ടിക്കുള്ളിൽ തന്നെ ബിജെപിക്കേറ്റ് തിരിച്ചടിയാണ്. പാർട്ടിയുടെ പ്രധാന വോട്ടു ബാങ്കായ രജപുത്രർ അടക്കമുള്ളവർ ഇടഞ്ഞുതന്നെയാണ് നിൽക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയുള്ള ഏകാധിപത്യ ഭരണത്തിൽ കടുത്ത എതിർപ്പാണ് പാർട്ടിക്കുള്ളിലും പുറത്തും അലയടിക്കുന്നത്.
കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ്
ഭരണം തിരിച്ചുപിടിക്കാമെന്ന് ഏതാണ്ട് ഉറപ്പായ കോൺഗ്രസ് തുടക്കം മുതൽ തന്നെ മികച്ച തന്ത്രങ്ങൾ മെനയുകയായിരുന്നു. ഉള്ളിലുള്ള വിമതരെ തന്നെ കൂട്ടുപിടിച്ച് ബിജെപിയെ ദുർബലപ്പെടുത്തുക എന്ന തന്ത്രമാണ് ആദ്യം മുതൽ ഇവിടെ പരീക്ഷിച്ചത്. കാർഷിക മേഖലയുടെ ഇടിവ്. കർഷക ആത്മഹത്യ, ഇന്ധനവില തുടങ്ങിയവയെല്ലാം എടുത്തു കാട്ടി ബിജെപി സർക്കാരിനെ താഴെയിറക്കാൻ പയറ്റുന്ന കോൺഗ്രസ് അധികാര വഴിയിലേക്കുള്ള തിരിച്ചുവരവാണ് സ്വപ്നം കാണുന്നത്. സമുദായ-ജാതസമവാക്യങ്ങൾ പാലിച്ചു നോട്ടം കൊയ്യാനും കോൺഗ്രസ് ഇവിടെ ശ്രമിക്കുന്നുണ്ട്. ഒബിസി വിഭാഗത്തിൽ പെട്ട സച്ചിൻ പൈലറ്റ് (ഗുജ്ജർ), അശോക് ഗലോട്ട്(മാലി) എന്നിവരുടെ സാന്നിധ്യം ഇതിൽ നിർണായകമാണ്.
പൊതുവേ പാർട്ടിക്കുള്ളിൽ ഉണ്ടാകാറുള്ള ചേരിപ്പോര് ഒഴിവാക്കിക്കൊണ്ടാണ് ഇത്തവണ കോൺഗ്രസ് രാജസ്ഥാനിൽ പയറ്റുന്നത്. സച്ചിൻ പൈലറ്റിനേയും അശോക് ഗലോട്ടിനേയും ഒരേ പ്രാധാന്യത്തോടെ തന്നെ ഉയർത്തിക്കാട്ടിയാണ് ചേരിപ്പോര് ഒഴിവാക്കിയിരിക്കുന്നത്. രണ്ടും കല്പിച്ച് കളത്തിലിറങ്ങിയിരിക്കുന്ന കോൺഗ്രസ് ഏതുവിധേനയും അധികാരം പിടിച്ചെടുക്കും എന്ന മട്ടിൽ തന്നെയാണ് മുന്നേറുന്നത്. അതുകൊണ്ടു തന്നെ എല്ലാ സർവേ ഫലങ്ങളും ഇവിടെ കോൺഗ്രസിന് അനുകൂലമാണ്. ബിജെപിക്ക് ഉടനെയൊരു തിരിച്ചുവരവ് അസാധ്യം എന്നു തന്നെയാണ് എല്ലാ ഫലങ്ങളും ചൂണ്ടിക്കാട്ടുന്നത്.
മൂന്നാം മുന്നണിയുടെ സാന്നിധ്യം
പത്രികാ സമർപ്പണം ആരംഭിച്ച സംസ്ഥാനത്ത് മൂന്നാം മുന്നണിയുടെ സാന്നിധ്യം ബിജെപിയുടേയും കോൺഗ്രസിന്റേയും ഉറക്കം കെടുത്തുന്നതാണ്. ബിജെപി വിട്ട ജാട്ട് നേതാവ് ഹനുമാൻ ബേനിവാൾ എംഎൽഎ, ബ്രാഹ്മണ നേതാവ് ഘനശ്യാം തിവാരി എംഎൽഎ, എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണിക്കുള്ള കളമൊരുങ്ങുന്നത്. ഇവരുടെ രാഷ്ട്രീയലോക് താന്ത്രിക് പാർട്ടി, വാഹിനി പാർട്ടി എന്നിവ സിപിഎം നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെ 200 സീറ്റുകളിൽ മത്സരിക്കുന്ന ബിഎസ്പിയേയും കൂടെക്കൂട്ടാൻ ഇവർ ശ്രമിക്കുന്നുണ്ട്. പ്രബലർ ഒരുമിക്കുന്ന മൂന്നാം മുന്നണിയുടെ സാന്നിധ്യം ഭൂരിപക്ഷം കുറയ്ക്കാൻ പോലും വഴിവച്ചേക്കും.
ജാതി സമവാക്യങ്ങൾ
ജാതി സമവാക്യങ്ങൾ ഏറ്റവും വിജയകരമായി അനുകൂലമാക്കിയിട്ടുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. രജപുത്ര, ജാട്ട്, ഗുജ്ജർ, മീണ തുടങ്ങിയ വിഭാഗങ്ങളാണ് ഇതിൽ പ്രധാനം. ബിജെപിക്ക് അനുകൂലമായി രജപുത്രർ വോട്ടു ചെയ്യുമ്പോൾ കോൺഗ്രസ് അനുഭാവികളാണ് ജാട്ടുകൾ. പരമ്പരാഗതമായി ഇത്തരത്തിലാണ് ജാതി വോട്ടുകൾ വിഭജിക്കപ്പെടുന്നത്. വസുന്ധര രാജെയുടെ ഭരണത്തിൽ രജപുത്രർ തികച്ചും അതൃപ്തരാണെന്നുള്ള കാര്യം പകൽപോലെ വ്യക്തമാണിപ്പോൾ. വസുന്ധരാ രാജെയുടെ പല തീരുമാനങ്ങളിലും പാളിച്ച പറ്റി എന്നു വിശ്വസിക്കുന്നവരാണ് രജപുത്രരിൽ ഏറെയും.
Stories you may Like
- രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം!
- ഭജൻലാൽ ശർമയുടെ സ്ഥാനക്കയറ്റം കേന്ദ്രനേതൃത്വത്തിന്റെ സസ്പെൻസ്
- രാജസ്ഥാനിൽ ആരാകും മുഖ്യമന്ത്രി? ബിജെപി അധികാരം ഉറപ്പിച്ചതോടെ പ്രമുഖരുടെ നിര
- പ്രമുഖരെ 'വെട്ടിയ' ഭജൻ ലാലിനെ നിർദേശിച്ചത് വസുന്ധര രാജ സിന്ധ്യ
- മുഖ്യമന്ത്രിമാരെ നിശ്ചയിക്കാനുള്ള ബിജെപിയുടെ നിർണായക യോഗം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്