രാഹുലിന് പ്രിയങ്കരനായി കൂടുതൽ കരുത്തു നേടിയ കെ സി വേണുഗോപാലിന്റെ പുതുനിയമനം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പു രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും; ഏകീകൃത 'ഐ'യിലെ സമവാക്യങ്ങൾ മാറിമറിയുന്ന ആശങ്കയിൽ ഗ്രൂപ്പ് നേതാവ് ചെന്നിത്തല; പാളയത്തിൽ ഉള്ളവർ മറുകണ്ടം ചാടുമോ എന്ന് സംശയം; ഐയിലെ ചലനങ്ങൾക്ക് സാകൂതം കാതോർത്ത് എ ഗ്രൂപ്പും; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ കണ്ണുവെച്ച് മറ്റൊരു നേതാവു കൂടി കോൺഗ്രസിനുള്ളിൽ ഉയർന്നുവരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായുള്ള കെ.സി.വേണുഗോപാലിന്റെ നിയമനം അങ്ങ് ഡൽഹിയിലാണ് നടന്നതെങ്കിലും ഈ നിയമനം കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കും. അതിന്റെ അലയൊലികൾ ഐ ഗ്രൂപ്പിൽ ഉയർന്നു തുടങ്ങിയതായാണ് ലഭിക്കുന്ന സൂചനകൾ. കരുണാകരനും ഉമ്മൻ ചാണ്ടിയും സജീവമായിരിക്കുമ്പോൾ തന്നെ വിശാല ഐയുടെ ഭാഗമായി ഐ ഗ്രൂപ്പിനെ നയിച്ചുകൊണ്ടിരിക്കുന്ന ചെന്നിത്തലയ്ക്ക് തന്നെയാണ് വേണുഗോപാലിന്റെ കയറ്റം ഭീഷണി സൃഷ്ടിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറിയായി ഡൽഹിയിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തുമ്പോഴും ഇപ്പോൾ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതനൽകുമ്പോഴും വേണുഗോപാലിന്റെ കണ്ണ് കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ തന്നെയാണ്.
വിശാല ഐയെ ഇപ്പോഴും നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തനും കേരളത്തിൽ അങ്ങോളമിങ്ങോളം വേരുകൾ ഉള്ള നേതാവ് ആണെങ്കിലും പദവിയിൽ ഇപ്പോൾ കെ.സി.വേണുഗോപാൽ ചെന്നിത്തലയെക്കാൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു പടി മുകളിലാണ്. മുൻപേ ചെന്നിത്തലയെ വെട്ടി ഐ ഗ്രൂപ്പ് നേതൃത്വം പിടിച്ചെടുക്കാൻ കെ.സി.വേണുഗോപാൽ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അതെല്ലാം പരാജയമായിരുന്നു. ഇപ്പോൾ സംഘടനാപരമായി സർവ ശക്തനായി നിലകൊള്ളുമ്പോൾ പഴയ പോലെ വേണുഗോപാലിനെ വെട്ടി ചെന്നിത്തലയ്ക്ക് മുന്നോട്ടു പോകാൻ പ്രയാസമായ അവസ്ഥയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് വന്നണയുകയാണ്. മുന്നണികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും സംഘടനാപരമായ ജനറൽ സെക്രട്ടറി എന്ന പോസ്റ്റ് വളരെ പരമ പ്രധാനമായി മാറുക തന്നെ ചെയ്യും. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ കെ.സി.വേണുഗോപാലിന്റെ പങ്ക് നിർണ്ണായകമാണെന്ന് വരുമ്പോഴാണ് ചെന്നിത്തല വേണുഗോപാലിനെ ഭയക്കേണ്ട സാഹചര്യം വരുന്നത്. സംഘടനാപരമായ സ്വാധീന ശക്തിയിൽ ഐ ഗ്രൂപ്പ് നേതാക്കൾ വേണുഗോപാലിന് മുകളിലാണെങ്കിലും ഡൽഹിയിൽ കാര്യങ്ങൾ നടക്കാൻ ഐ ഗ്രൂപ്പിന് വേണുഗോപാലിന്റെ കൂടി സഹായം കൂടി വേണം. അതുകൊണ്ട് തന്നെ നിർണ്ണായകമായ നീക്കങ്ങളിൽ സ്വയം മുഴുകുകയാണ് ഐ ഗ്രൂപ്പ് നേതാക്കൾ.
പുതിയ സ്ഥാനലബ്ധിയോടെ വേണുഗോപാലിന് ചുറ്റും നേതാക്കൾ കൂടും. ഇത് ചെന്നിത്തലയ്ക്ക് ക്ഷീണം ചെയ്യും. ചെന്നിത്തലയ്ക്കും വേണുഗോപാലിനെ പഴയപോലെ വെട്ടി മുന്നോട്ടു പോകാൻ കഴിയില്ല. കാരണം ഡൽഹിയിൽ വേണുഗോപാലിന്റെ സഹായം കൂടി വേണം. ഈ ഘട്ടത്തിലാണ് ഐ ഗ്രൂപ്പിലെ നീക്കങ്ങൾ രാഷ്ട്രീയ പ്രാധാന്യം വരുന്നത്. ചെറു ഗ്രൂപ്പുകൾ ഉള്ള വലിയ ഗ്രൂപ്പ് ആണ് ഐ ഗ്രൂപ്പ്. നിലവിൽ വിവിധ ഗ്രൂപ്പുകളെ നയിച്ചുകൊണ്ടാണ് ഓരോ ഐ ഗ്രൂപ്പ് നേതാവും നീങ്ങുന്നത്. കെ.മുരളീധരന് ഗ്രൂപ്പുണ്ട്, ചെന്നിത്തലയ്ക്ക് ഗ്രൂപ്പുണ്ട്.സുധാകരന് ഗ്രൂപ്പുണ്ട്. ഇങ്ങിനെ ഓരോ നേതാവിനെ എടുത്താലും എല്ലാവരും ഐയിലെ ചെറു ഗ്രൂപ്പുകളെ നയിച്ചുകൊണ്ടിരിക്കുകയാണ്.കെസിയുടെ പുതിയ സ്ഥാനലബ്ധിയോടെ ഈ ഗ്രൂപ്പുകൾ എങ്ങോട്ടു തിരിയും എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്ക് ഒരാൾ കൂടി ഉയർന്നുവരുമെന്ന ആശങ്കയും ശക്തമാണ്.
വേണുഗോപാൽ അല്ലാതെ തന്നെ ചെന്നിത്തലയ്ക്ക് മുന്നിൽ വേറെയും ഭീഷണികൾ ഉണ്ട്. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വേങ്ങരയിലെ നിയമസഭാ അംഗത്വം രാജിവെച്ച് മലപ്പുറത്ത് നിന്നും പാർലമെന്റിലേക്ക് പോയതിനു കാരണമായി പറഞ്ഞത് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്ത് നിൽക്കാൻ കഴിയില്ലാ എന്ന് പറഞ്ഞുകൊണ്ടാണ്. ബാർക്കോഴ കേസ് കത്തി നിൽക്കുമ്പോൾ ആഭ്യന്തര പദവിയിലിരുന്നു ചെന്നിത്തല കളിച്ച കളികളുടെ പേരിൽ കെ.എം.മാണിക്ക് കടുത്ത വൈരാഗ്യമാണ് ചെന്നിത്തലയ്ക്ക് നേരെയുള്ളത്. തത്വത്തിൽ യുഡിഎഫിലെ പ്രബല കക്ഷികളായ മുസ്ലിം ലീഗും കേരളാ കോൺഗ്രസും ചെന്നിത്തലയ്ക്ക് എതിരാണ്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല ശോഭിക്കുന്നില്ലെന്ന പരാതി കോൺഗ്രസിലും യുഡിഎഫിലും പ്രബലവുമാണ്. ഈ സാഹചര്യത്തിൽ ഐ ഗ്രൂപ്പ് ആണ് ചെന്നിത്തലയുടെ ശക്തമായ ആയുധം. ഈ ഗ്രൂപ്പിന്റെ മേധാവിത്തത്തിനു നേർക്കുള്ള ഭീഷണി അതുകൊണ്ട് തന്നെ ചെന്നിത്തലയ്ക്ക് നേരെയുള്ള വ്യക്തിപരമായ ഭീഷണികൂടിയാണ്. ഇതുകൊണ്ട് ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങൾക്കും വലിയ പ്രാധാന്യം കൈവരുന്ന ഘട്ടം കൂടിയാണിത്.
ചെന്നിത്തലക്കൊപ്പം മൂന്നാം ഗ്രൂപ്പിലും വിശാല ഐ ഗ്രൂപ്പിലും താഴെ നിന്ന വേണുഗോപാലാണ് ഇപ്പോൾ ചെന്നിത്തലയേക്കാളും വലിയ നേതാവാകുന്നത്. സ്വാഭാവികമായും ഐ ഗ്രൂപ്പ് എംഎൽഎമാർക്ക് ഒരാഭിമുഖ്യം വേണുഗോപാലിന് നേർക്ക് വരുകയും ചെയ്യും. ചെന്നിത്തല ഭയക്കേണ്ട സാഹചര്യം തന്നെയാണ് ഐ ഗ്രൂപ്പിൽ നിലനിൽക്കുന്നത്. മറുവശത്ത് ഐയ്ക്ക് എതിരായി നിൽക്കുന്നത് എ ഗ്രൂപ്പ് ആണ്. പക്ഷെ സംഘടനാപരമായി ഒരു ഏകശിലാ രൂപം എ ഗ്രൂപ്പിനുണ്ട്. ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറി ആയെങ്കിലും ഇപ്പോഴും എ ഗ്രൂപ്പിനെ നയിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയാണ്. പദവി ഉമ്മൻ ചാണ്ടിക്ക് പ്രശ്നവുമല്ല. കേരളത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. ഹൈക്കമാൻഡിലും ഉമ്മൻ ചാണ്ടിക്ക് പിടിപാടുണ്ട്. അതുകൊണ്ട് തന്നെ വിശാല ഐയെ നയിക്കുന്ന ചെന്നിത്തല നേരിടുന്ന പ്രശ്നം ഉമ്മൻ ചാണ്ടിക്ക് മുന്നിലില്ല. പ്രശ്നങ്ങൾ ഐ ഗ്രൂപ്പിലാണ് നിലനിൽക്കുന്നത്. അതിന് ആധാരമായ ഒട്ടുവളരെ കാര്യങ്ങൾ ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും മുൻപേയുണ്ട്.
കേരളത്തിൽ നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തെ നിയന്ത്രിച്ച എകെ ആന്റണിക്ക് പോലും സംഘടനാ ജനറൽ സെക്രട്ടറിയാകാൻ കഴിഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടിയും എഐസിസിയിൽ വെറും ജനറൽ സെക്രട്ടറിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അപ്പുറത്തേക്കാണ് വേണുഗോപാൽ നീങ്ങുന്നത്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒന്നാം നമ്പർ പദവിയിലേക്ക് എത്താനുള്ള ഹൈക്കമാണ്ട് പിൻബലം തനിക്കുണ്ടെന്ന് വേണുഗോപാൽ തെളിയിക്കുകയാണ്. അതുകൊണ്ട് തന്നെ പുതിയ സ്ഥാനാരോഹണത്തോടെ ഐ ഗ്രൂപ്പിൽ വേണുഗോപാൽ ശക്തിശ്രോതസ്സായി മാറുമോ എന്നതിലാണ് ഗ്രൂപ്പ് നേതാക്കളുടെ ശ്രദ്ധ പതിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍