സമ്മേളനത്തിന് എത്താൻ 4 ഉപാധികൾ; നേതൃത്വം അയയുമ്പോൾ നിലപാട് കടുപ്പിച്ച് വി എസ്; നിർദ്ദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തിരുവനന്തപുരത്തേക്ക് മടങ്ങും; തലമുതിർന്ന നേതാവിനെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചകൾക്ക് കേന്ദ്ര നേതാക്കൾ; പറയുന്നതെല്ലാം അതുപോലെ അംഗീകരിക്കാൻ കഴിയില്ലെന്ന് പിണറായിയും
ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ തുടർന്നും പങ്കെടുക്കമണമെങ്കിൽ വി എസ്. അച്യുതാനന്ദൻ പാർട്ടി നേതൃത്വത്തിന് മുന്നിൽ നാല് ഉപാധികൾ മുന്നോട്ടുവച്ചു. തനിക്കെതിരായ സെക്രട്ടറിയേറ്റ് പ്രമേയം പിൻവലിക്കണം, പൊതു ചർച്ചയിലെ ഏകപക്ഷീയ വിമർശനം അവസാനിപ്പിക്കണം, ടി.പി.കേസ് പ്രതികൾക്കെതിരെ പാർട്ടി നടപടി വേണം, സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കരുത് തുടങ്ങിയ നാല് ഉപാധികളാണ് വി എസ് മുന്നോട്ടുവച്ചിരിക്കുന്നത്. സമവായ ചർച്ചകൾക്കായി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം തന്നെ വന്നുകണ്ട വിശ്വസ്തരായ ചന്ദ്രൻ പിള്ളയോടും എസ്.ശർമയോടുമാണ് വി എസ് തന്റെ നിലപാടറിയിച്ചത്.
ഉപാധികൾ അംഗീകരിക്കുന്നില്ലെങ്കിൽ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും വി എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി എട്ടരയോടെയാണ് ചന്ദ്രൻ പിള്ളയും എസ്.ശർമയും വി.എസിനെ അദ്ദേഹത്തിന്റെ വേലിക്കകത്തെ വീട്ടിലെത്തി കണ്ടത്. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയാറായില്ല. വിഎസുമായി 20 മിനിറ്റോളം ഇരുവരും ചർച്ച നടത്തി. സമ്മേളനത്തിൽ ഇപ്പോഴും തനിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിലും വിഎസിന് പ്രതിഷേധമുണ്ട്. സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനിടെ വേദി വിട്ടിറങ്ങിയ വി എസ്. അച്യുതാനന്ദനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളായ എസ്.ചന്ദ്രൻപിള്ളയേയും എസ്.ശർമ്മയേയും സിപിഐ(എം) കേന്ദ്ര നേതൃത്വമാണ് ചുമതലപ്പെടുത്തിയത്.
ശർമ്മയോടും ചന്ദ്രൻപിള്ളയോടും ഫോണിൽ സംസാരിക്കാൻ വി എസ്. വിസമ്മതിച്ചിനെ തുടർന്ന് ഇരുവരും നേരിട്ടെത്തുകയായിരുന്നു. നേതാക്കൾ എത്തിയ സമയം വി എസ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച് ഒരു സംഘം പ്രവർത്തകർ വീടിനു മുന്നിൽ തടച്ചുകൂടുകയുണ്ടായി. നേരത്തെ, പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ അനുനയ ശ്രമം നടത്തിയിരുന്നെങ്കിലും വിഫലമായിരുന്നു. വി.എസിനെ യെച്ചൂരി വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായാണ് സൂചന. സീതാറാം യച്ചൂരിയുടെ നേതൃത്വത്തിലെ അനുനയ ശ്രമങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷ കേന്ദ്ര നേതാക്കൾക്കുണ്ട്. വി എസ് പത്രസമ്മേളനം നടത്താത്തത് പാർട്ടിക്ക് വഴങ്ങുമെന്നതിന്റെ സൂചനയായി അവരും കാണുന്നു. എന്നാൽ നാല് നിർദ്ദേശങ്ങളും അതേ പടി അംഗീകരിക്കുന്നതിനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ എതിർക്കുകയാണ്. എങ്കിലും പാർട്ടിയിൽ ഭിന്നത ഒഴിവാക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് കേന്ദ്ര നേതാക്കൾ തയ്യാറാണ്.
സെക്രട്ടറിയേറ്റ് പ്രമേയം പിൻവലിക്കാൻ കഴിയല്ല, വേണമെങ്കിൽ പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യട്ടേ എന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വം എത്തിക്കഴിഞ്ഞു. ടിപി വധക്കേസ് പ്രതികളുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. വിഎസിനെ സംസ്ഥാന സമിതിയിൽ നിലനിർത്താനും തയ്യാറാണ്. അതുകൊണ്ട് തന്നെ പ്രശ്ന പരിഹാരമെന്ന ഫോർമുല അംഗീകരിച്ചതായി വിഎസിനെ കേന്ദ്ര നേതാക്കൾ അറിയിക്കും. ഉറപ്പുകിട്ടിയാൽ വി എസ് സമ്മേളനത്തിന് എത്തും. അല്ലെങ്കിൽ നാളെ ഉച്ചയോടെ തിരുവനന്തപുരത്തേക്ക് മടങ്ങും. പ്രതിപക്ഷ നേതൃസ്ഥാനവും ഒഴിയാനാണ് സാധ്യത. സെക്രട്ടറിയേറ്റ് പ്രമേയവും പിണറായിയുടെ പ്ത്രസമ്മേളനവുമാണ് കാര്യങ്ങൾ വഷളാക്കിയത് എന്ന വിഎസിന്റെ നിലപാടിനെ യച്ചൂരിയടക്കമുള്ള ചില കേന്ദ്ര നേതാക്കൾ പിന്തുണച്ചിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തന്റെ വിശ്വസ്തരെ വി എസ് പുന്നപ്രയിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയിട്ടുണ്ട്. നിരവധിപ്പേർ അദ്ദേഹത്തിന് പിന്തുണയുമായി പുന്നപ്രയിലെ വിഎസിന്റെ വസതിയിലെത്തിയിട്ടുണ്ട്. വി എസ് ഇന്ന് വൈകിട്ട് വാർത്താ സമ്മേളനം വിളിക്കുമെന്നായിരുന്നു റിപ്പോർട്ട്. ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരും വരെ കാത്തിരിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ കടുത്ത വിമർശനം ഉന്നയിച്ചതിനെത്തുടർന്നാണ് വി എസ് വേദി വിട്ടത്.
നേരേ പുന്നപ്രയിലെ വസതിയിലേക്കു പോയ വി എസ് ആരെയും സന്ദർശകരായും അനുവദിച്ചില്ല. വീട്ടിലെത്തിയ വി എസ് തന്റെ വിശ്വസ്തരുമായി ഫോണിൽ ബന്ധപ്പെട്ടു. കടുത്ത അതൃപ്തിയുമായാണ് വി എസ് സമ്മേളനവേദി വിട്ടതെന്ന് വിശ്വസ്തർ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു. 'നിങ്ങൾ തീരുമാനിക്ക്; ഞാൻ പോകുന്നു' എന്നു പറഞ്ഞാണ് അച്യുതാനന്ദൻ വേദിവിട്ടതെന്നാണ് സൂചന. വേദിവിട്ടതിനു പിന്നാലെ വി എസിനെ പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചുരി ഫോണിൽ വിളിച്ചു സമ്മേളനവേദിയിലേക്കു മടങ്ങാൻ അഭ്യർത്ഥിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രവർത്തന റിപ്പോർട്ട് കേന്ദ്ര നേതൃത്വം തള്ളാതെ താൻ മടങ്ങില്ലെന്നായിരുന്നു വി എസിന്റെ പ്രതികരണം. മുമ്പും പലപ്പോഴും നേതൃത്വവുമായി വി എസ് ഇടഞ്ഞപ്പോഴും അനുനയവുമായി രംഗത്തെത്തിയത് യെച്ചുരിയായിരുന്നു.
രാവിലെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമായി വി എസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി ഇക്കണക്കിനാണ് മുന്നോട്ടു പോകുന്നതെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കേണ്ടിവരുമെന്നായിരുന്നു വി എസ് കാരാട്ടിനെ അറിയിച്ചത്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- സഖാവിനെ ഓർമ്മിക്കാൻ പിണറായി തലശ്ശേരിയിൽ എത്തും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍