ഒരു മുഴം മുമ്പേ എറിഞ്ഞ ചന്ദ്രശേഖര റാവുവിന് തെലങ്കാനയിൽ കാലിടറുമോ? വിശാല സഖ്യം ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവാതെ ടിആർഎസ്; പിന്നോക്ക സമുദായ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് സ്ഥിതി പ്രവചനാതീതം
മറുനാടൻ ഡെസ്ക്
ഹൈദരാബാദ്: എല്ലാം കൈവിട്ടു പോയ അവസ്ഥയിലാണ് ഇപ്പോൾ തെലങ്കാന. നിലവിലുള്ള നിയമസഭാ കാലാവധി അവസാനിക്കാൻ ഒമ്പതു മാസം കൂടി ഉണ്ടായിരിക്കേയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സഭ പിരിച്ചുവിടുന്നത്. ഏതാനും മാസങ്ങൾ നഷ്ടമായാലെന്താ അടുത്ത അഞ്ചു വർഷത്തേക്ക് മുഖ്യമന്ത്രിക്കസേര ഭദ്രമാക്കാമല്ലോ എന്ന ചിന്തയിൽ തീരുമാനം കൈക്കൊണ്ട റാവുവിന് പക്ഷേ നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടിയാണ്. പ്രതിപക്ഷത്തെ ഞെട്ടിക്കാൻ എടുത്ത തീരുമാനത്തിൽ പക്ഷേ, പെട്ടത് റാവു തന്നെ.
തെലങ്കാന രൂപീകരണ ശേഷമുള്ള ആദ്യത്തെ മുഖ്യമന്ത്രിയായ ചന്ദ്രശേഖരറാവു വീണ്ടും മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടാണ് ഡിസംബർ ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ കോൺഗ്രസും ടിഡിപിയും സിപിഐയും തെലങ്കാന ജനസമിതിയും ചേർന്ന വിശാല സഖ്യം തെലങ്കാനയുടെ സാരഥ്യം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഇതോടെ തെരഞ്ഞെടുപ്പു ഗോദ ഏറെ കടുപ്പമുള്ളതായി തീരുകയും ചെയ്തു. നിലവിൽ തെരഞ്ഞെടുപ്പു നേരിടുന്ന മറ്റ് നാലു സംസ്ഥാനങ്ങളിലും ആധിപത്യം നേടിയിട്ടുള്ള ബിജെപി ഇവിടെ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഭീഷണി ഉയർത്തി വിശാല സഖ്യം
സംസ്ഥാനരൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഡിസംബർ ഏഴിന് നടക്കുന്നത്. ഒട്ടേറെ ജനപ്രിയപദ്ധതികൾ നടപ്പാക്കി ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയിട്ടുള്ള റാവു രാഷ്ട്രീയഘടകങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന ധാരണയിലാണ് നിയമസഭ പിരിച്ചുവിടുകയെന്ന സാഹസിക നീക്കത്തിന് മുതിർന്നത്. എന്നാൽ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് എതിരു നിന്നിരുന്ന തെലുങ്കു ദേശം തങ്ങളുടെ ബദ്ധശത്രുവായ കോൺഗ്രസുമായി ചേർന്ന് സഖ്യം രൂപീകരിച്ചത് റാവുവിന്റെ തെലങ്കാന രാഷ്ട്രസിമിതി (ടിആർഎസ്) തിരിച്ചടിയായി. സർക്കാരിന് അനുകൂലമായി നിലനിൽക്കുന്ന വികാരം വോട്ടാക്കി മാറ്റാം എന്ന ആത്മവിശ്വാസം വിശാല സഖ്യ രൂപീകരണത്തോടെ റാവുവിന് ഇല്ലാതായി.
കോൺഗ്രസ്- ടിഡിപി സഖ്യത്തിനൊപ്പം സിപിഐയും തെലങ്കാന ജനസമിതിയും കൈകോർത്തതോടെ റാവുവിന്റെ കണക്കുകൂട്ടലുകൾ മൊത്തം തെറ്റി. നിലവിൽ മൊത്തമുള്ള 119 സീറ്റുകളിൽ 63 എണ്ണമാണ് ടിആർസിനുള്ളത്. ടിആർഎസിന്റെ സാധ്യതകളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മുന്നേറുന്ന വിശാലസഖ്യത്തിന് സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയുമെന്ന വിശ്വാസം നേതാക്കൾക്കുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടുന്ന മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റം നടത്തിയാൽ അത് തന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് കരുതിയാണ് ചന്ദ്രശേഖര റാവുവിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ച മറ്റൊരു ഘടകം.
പിന്നോക്ക വോട്ടുകൾ
പിന്നോക്ക വിഭാഗക്കാർക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്തെ ജനസംഖ്യയിൽ പകുതിയോളം വരുന്ന പിന്നോക്ക വിഭാഗത്തിന് തെരഞ്ഞെടുപ്പിൽ നിർണായകസ്ഥാനമാണുള്ളത്. ദളിത്, ന്യൂനപക്ഷം തുടങ്ങി വിവിധ സാമൂഹ്യശക്തികളും കമ്യൂണിസ്റ്റുകാരും ബുദ്ധിജീവുകളും ചേർന്ന് അതിവിപുലമായൊരു ബഹുജനമുന്നണി തെലങ്കാനയിൽ രൂപംകൊണ്ടിരുന്നു. ജനങ്ങളുടെ അടിസ്ഥാന സാമ്പത്തിക സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ബിഎൽഎഫ് ലക്ഷ്യമായി പ്രഖ്യാപിച്ചത്. തെലങ്കാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിലവിൽ വൻ പൊളിച്ചെഴുത്ത് നടത്താൻ ബിഎൽഎഫിന് സ്വാധീനമില്ലെങ്കിലും അധികാരം സ്വപ്നം കാണുന്ന ടിആർഎസിനും വിശാലസഖ്യത്തിനും ഇവരുടെ വോട്ടുകൾ നിർണായകമാണ്. തെരഞ്ഞെടുപ്പിൽ ബിഎൽഎഫ് ആർക്കൊപ്പം നിൽക്കുന്നു എന്നതും വിജയസാധ്യതയ്ക്ക് പ്രധാന ഘടകമാണ്.
ഉത്തർപ്രദേശിലെയും ബിഹാറിലെയും ബഹുജൻ രാഷ്ട്രീയം ഉയർത്തിക്കാട്ടി തെലങ്കാനയിൽ രൂപംകൊണ്ട ബഹുജനമുന്നണിക്കും ആയുസ്സില്ലെന്നാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണമെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് ബിഎൽഎഫിനെ പരിഗണിക്കാതിരിക്കാൻ കഴിയില്ല. പിന്നോക്ക സമുദായക്കാർക്കിടയിൽ ഏറെ സ്വാധീമുള്ള എംഎൽഎയാണ് ടിഡിപിയുടെ ആർ കൃഷ്ണയ്യ. അതുകൊണ്ടു തന്നെ ടിഡിപിക്ക് പിന്നോക്ക സമുദായത്തിലെ നല്ലൊരു ശതമാനം ആൾക്കാർക്കിടയിലും മികച്ച സ്വാധീനവും ചെലുത്താൻ സാധിക്കുന്നുണ്ട്. പിന്നോക്ക സമുദായത്തിൽ നിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകുകയാണെങ്കിൽ അത് കൃഷ്ണയ്യ ആണെന്നു വരെ പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ രാഘവേന്ദ്ര റെഡ്ഡി പറയുന്നു.
ഭരണവിരുദ്ധ വികാരം
ഏതൊരു ഭരണകക്ഷിയും നേരിടുന്നതു പോലെ ടിആർഎസും നേരിടുന്ന പ്രശ്നമാണ് ഭരണവിരുദ്ധ വികാരം. ജനപ്രിയപദ്ധതികൾ നടപ്പിലാക്കാൻ റാവു അതു വോട്ടാക്കി മാറ്റാൻ പറ്റുമെന്ന വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം ടിആർഎസ് ബിജെപി അനൗദ്യോഗിക സഖ്യം ഉയർത്തിക്കാട്ടി കോൺഗ്രസ്-ടിഡിപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നതും റാവുവിന് തലവേദന സൃഷ്ടിക്കുന്നു. കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ സഭയിൽ നിന്നുവിട്ടുനിന്നത് ടിആർഎസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ സർക്കാർ പരാജയമാണെന്നും ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ കാരണമായി.
അധികാരത്തിൽ വന്ന ശേഷം മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചുവെന്നതും റാവു നേരിടുന്ന പ്രധാന ആരോപണമാണ്. മകൻ കെ ടി രാമറാവുവിനെ മന്ത്രിസഭയിലെ രണ്ടാമനാക്കി പ്രഖ്യാപിച്ചതും മകൾ കവിതയെ കേന്ദ്രത്തിലേക്ക് അയച്ചതുമെല്ലാം റാവുവിനെതിരേയുള്ള ആയുധമായി കരുതുന്നവരുണ്ട്. കൂടാതെ അഴിമതി ആരോപണങ്ങളും റാവുവിനു മേലുള്ള കരിനിഴലായി അവശേഷിക്കുന്നു.
കോൺഗ്രസിന്റെ പോരായ്മ എടുത്തുകാട്ടാനില്ലാത്ത നേതൃത്വം
വിശാല സഖ്യം രൂപീകരിച്ച് ടിആർഎസിനെ നേരിടുന്നുണ്ടെങ്കിലും റാവുവിനൊപ്പം നിൽക്കുന്ന ഒരു നേതാവിനെ എടുത്തുകാട്ടാനില്ല എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാനപ്രശ്നം. ആദ്യത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനുള്ള വ്യക്തിപ്രഭാവം ഈയവസരത്തിൽ കോൺഗ്രസ്-ടിഡിപി ഉൾപ്പെടുന്ന വിശാലസഖ്യത്തിന് കാണാതിരിക്കാൻ കഴിയില്ല. തെലുങ്കു മണ്ണിൽ ശക്തരായി വിലസിയിരുന്ന കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കാണിക്കാൻ ഇപ്പോഴൊരു നേതാവില്ല എന്ന അവസ്ഥയാണ്. തെലങ്കാന രൂപീകരണത്തിന് മുഖം തിരിച്ചുനിന്ന തെലുങ്കു ദേശം പാർട്ടിയെ ജനം എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നതും കണ്ടറിയണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍