എല്ലാം രാജിയാകും; മുതിർന്ന നേതാവിനെ വിട്ടൊരു കളിക്ക് സിപിഎമ്മില്ല; സെക്രട്ടറിയേറ്റ് പ്രമേയം പിബി പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന നേതൃത്വം; സമ്മതം വാങ്ങിയാണ് വി എസ് സമ്മേളനത്തിൽ നിന്ന് പോയതെന്ന് കോടിയേരി; കേന്ദ്ര നേതാക്കളുടെ ഇടപെടൽ ഫലം കണ്ടു
ആലപ്പുഴ: സിപിഐ.എമ്മിനെ പോലൊരു പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ സംസ്ഥാന സമ്മേളനത്തിൽ നിന്ന് അൽപനേരം വിട്ടു നിന്നത് അച്ചടക്ക ലംഘനമായി കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഎസിനെ പുറത്താക്കില്ലെന്ന സൂചന നൽകിയാണ് കോടിയേരി വാർത്താ സമ്മേളനം നടത്തിയത്. വിഎസിനെതിരായ സെക്രട്ടറിയേറ്റ് പ്രമേയത്തിൽ അപാകതയുണ്ടെങ്കിൽ അത് പിബിക്ക് പരിശോധിക്കാം. തെറ്റ് ചൂണ്ടിക്കാണിക്കൂകയും ചെയ്യാം. വി എസ് തലമുതിർന്ന നേതാവാണ്. നാളെ സെക്രട്ടറിയേറ്റ് യോഗമുണ്ട്. പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു. അതായത് വി എസ് ഉന്നയിച്ച പ്രശ്നങ്ങൾ പിബി പരിശോധിക്കുന്നതിൽ തെറ്റില്ലെന്ന് സംസ്ഥാന നേതൃത്വവും സമ്മതിക്കുന്നു. ഈ ഉറപ്പ് വിഎസിന് നൽകി പ്രശ്നം പരിഹരിക്കുമെന്ന സൂചനയാണ് കോടിയേരി നൽകുന്നത്. സമ്മേളനത്തിനിടെ വി എസ് ഒരു അച്ചടക്ക ലംഘനവും നൽകിയില്ലെന്നും കോടിയേരി വിശദീകരിക്കുമ്പോൾ കാര്യങ്ങൾ തെളിയുകയാണ്.
കേരളത്തിൽ പാർട്ടി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സമാരാധ്യനായ നേതാവാണു വി എസ്. എന്നും കോടിയേരി കൂട്ടിച്ചേർത്തു. തുടർന്നു വി എസ്. പാർട്ടിയിലുണ്ടാവുമോ എന്ന ചോദ്യത്തെ അസംബന്ധം എന്നാണ് കോടിയേരി വിശേഷിപ്പിച്ചത്. വി എസ്. അനുകൂല പ്രകടനങ്ങൾ നടന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു. നാളെ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യം വി.എസിനോടു തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു. ശനിയാഴ്ച നടന്ന സമ്മേളന നടപടികളെക്കുറിച്ചു വിശദീകരിക്കവെയാണ് കോടിയേരി ഇക്കാര്യങ്ങൾ പറഞ്ഞത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വി എസ് രാവിലെ യോഗത്തിൽ പങ്കെടുത്തിരുന്നു. 11.15ഓടെ പോയി. പുറത്ത് പോയിട്ട് വരാം എന്ന് പാർട്ടിയെ അറിയിച്ചിട്ടാണ് പോയത്. തനിക്കെതിരായ വിമർശനത്തിൽ പ്രതിഷേധിച്ചാണ് പോയതെന്ന് വി എസ് പറഞ്ഞിട്ടില്ല. സമ്മേളനത്തിൽ നിന്ന് അൽപസമയം മാറി നിന്നത് അച്ചടക്ക ലംഘനമായി കാണാനാവില്ല. എന്നാൽ പാർട്ടി അംഗങ്ങൾ എല്ലാവരും അച്ചടക്കം പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. മാർക്സിസ്റ്റ്ലെനിനിസ്റ്റ് തത്വം പിന്തുടരേണ്ടത് അച്ചടക്കമുള്ള പാർട്ടിയുടെ ചുമതലയാണെന്നും കോടിയേരി പറഞ്ഞു. വിഎസിന്റെ പുറത്തുപോക്കലിൽ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ സമ്മേളനത്തിന് ശേഷം പാർട്ടി പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ജയിലിൽ കിടത്തുന്നത് പോലെ അല്ല സമ്മേളനം നടത്തുന്നത്. ഒരു പുതിയ പ്രശ്നവും വി എസ് ഉന്നയിച്ചിട്ടില്ല. വിവാദങ്ങളെല്ലാം മാദ്ധ്യമ സൃഷ്ടിയാണ്. നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഒന്നും നടക്കില്ല. എല്ലാ പ്രശ്നവും രണ്ട് ദിവസത്തിനുള്ളിൽ തീരും. ആരേയും പാർട്ടി വിട്ട് പോകാൻ അനുവദിക്കില്ല. ഏതെങ്കിലും മെമ്പർ വിട്ടുപോകുന്നത് ഒന്നും ചെയ്യില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ് സമ്മേളനം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംഘടനാ റിപ്പോർട്ട് ഒരു വ്യക്തിയെ കുറിച്ച് മാത്രമല്ല. എല്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പ്രവർത്തനവും വിലയിരുത്തുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണെന്നും കോടിയേരി പറഞ്ഞു.
ഇതോടെ വിഎസുമായി ഒത്തു തീർപ്പിന് സംസ്ഥാന നേതൃത്വം സാധ്യത തേടുന്നുവെന്നും വ്യക്തമായി. പ്രതിപക്ഷ നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം തുടരുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സംസ്ഥാന നേതൃത്വമാണ് അനുനയ ശ്രമം തുടങ്ങിയത്. വി എസ്സിനോട് അടുപ്പമുള്ള നേതാക്കളായ എസ് ശർമ, കെ ചന്ദ്രൻപിള്ള എന്നീ നേതാക്കളുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. ശർമയും ചന്ദ്രൻപിള്ളയും വി എസ്സിനെ ഇന്ന് രാത്രിയോടെ സന്ദർശിക്കും.
പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രൻ പിള്ളയും വി എസ്സിനെ കണ്ട് ചർച്ച നടത്തുമെന്നും സൂചനയുണ്ട്. വി എസ് വിട്ടുനിൽക്കുന്നത് സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തുമെന്ന് കേന്ദ്ര നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതോടെയാണ് സംസ്ഥാന നേതൃത്വംതന്നെ അനുനയ ശ്രമങ്ങളുമായി മുന്നിട്ടിറങ്ങിയതെന്നാണ് സൂചന. പൊതു ചർച്ചയിൽ രൂക്ഷ വിമർശം ഉയർന്നതിനെത്തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് വി എസ് സമ്മേളന വേദിവിട്ട് ഇറങ്ങിപ്പോയത്. കോഴിക്കോട് ജില്ലാ സെക്രട്ടറിയും ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ നേതാവുമായ പി മോഹനന്റെ നേതൃത്വത്തിൽ ആയിരുന്നു വി എസ്സിനെതിരായ വിമർശം. കാസർകോഡ് നിന്നുള്ള എം വി ബാലകൃഷ്ണനും തൃശ്ശൂരിൽ നിന്നുള്ള ബാബു എം പാലിശ്ശേരിയും വി എസ്സിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചു. പ്രകോപിതനായ വി എസ് പാർട്ടി ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പ്രതിഷേധം അറിയിച്ചശേഷമാണ് സമ്മേളന വേദിവിട്ടത്.
ഇതിനിടെ വി എസ് വാർത്താ സമ്മേളനം നടത്തുമെന്നും സൂചന ലഭിച്ചു. ഇതിനിടെ സീതാറാം യെച്ചൂരി ഇടപെട്ടു. വാർത്താ സമ്മേളനം വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. എല്ലാം പ്രശ്നവും പരിഹരിച്ചാൽ നാളെ സമ്മേളനത്തിന് എത്തുമെന്ന് വി എസ് വ്യക്തമാക്കിയതായാണ് സൂചന. അതിനിടെ വി എസ് പാർട്ടി വിടില്ലെന്ന് ബെർലിൻ കുഞ്ഞനന്തൻ നായർ വ്യക്തമാക്കി. വിഎസിനെ ഒപ്പം നിർത്തി സിപിഐ(എം) മുന്നോട്ട് പോകുമെന്ന് ബെർലിൻ വ്യക്തമാക്കി. വിഎസുമായി ഫോണിൽ സംസാരിച്ചെന്നും പറഞ്ഞു. അതിനിടെ വി എസ് ഇറങ്ങിപ്പോയ ശേഷവും പൊതു ചർച്ചയിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനങ്ങൾ ഉയർന്നു. ഇതൊന്നും കോടിയേരിയും നിഷേധിച്ചില്ല.
ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന വികാരവും പൊതു ചർച്ചയിൽ ഉയർന്നു. ഇടത് മുന്നണിക്ക് അന്പത് ശതമാനം ജനപിന്തുണ നേടാൻ കഴിയുന്നില്ല. അതിനാലാണ് അഞ്ചു വർഷം ഭരണത്തിലിരുന്ന ശേഷം പിന്നെ പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത്. അന്പത് ശതമാനം പിന്തുണ ആർജ്ജിക്കണമെങ്കിൽ മുഖ്യപാർട്ടിയായ സിപിഐ(എം) ശക്തിയും സ്വാധീനവും വർദ്ധിക്കേണ്ടത് ആവശ്യമാണ്. ദേശീയ തലത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായി. പശ്ചിമ ബംഗാളിലുണ്ടായ തിരിച്ചടി ഇതാണ് കാണിക്കുന്നതെന്ന് സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കേരളത്തിലെ യു.ഡി.എഫ് സർക്കാരിനെതിരായ സമരരീതികളിൽ മാറ്റം വരണം. യു.ഡി.എഫ് സർക്കാരിന്റെ ഭരണം അവസാനിപ്പിച്ചാൽ മാത്രമെ കേരളത്തിന്റെ സ്തംഭിച്ചു കിടക്കുന്ന വികസനം സാദ്ധ്യമാവൂ. കേരള രാഷ്ട്രീയത്തിൽ ജാതിമത സംഘടനകളുടെ ഇടപെടൽ കൂടി വരികയാണ്. അത് അപകടകരമാണെന്നും കോടിയേരി പറഞ്ഞു. ഇടത് ആശയങ്ങൾക്ക് എതിരായ ശക്തമായ പ്രചരണം നടക്കുന്നു. അതിനാൽ തന്നെ ഈ മേഖലയിൽ കൂടുതൽ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു. കേരളത്തിന്റെ വികസന കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാവണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു.
സംസ്ഥാനത്തിന്റെ പൊതുവായ വികസനത്തിന് നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിന് അന്താരാഷ്ട്ര പഠനകോൺഗ്രസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കണം. പ്രാദേശികമായ വികസന നിർദ്ദേശങ്ങളും സിപിഐ എമ്മിന്റെ മുൻകൈയോടെ ഉയരണം. പഞ്ചായത്ത്, മുനിസിപ്പൽ, നിയോജകമണ്ഡലം, ജില്ലാ അടിസ്ഥാനത്തിൽ വികസനപദ്ധതികൾ സിപിഐ എം മുൻകൈയെടുത്ത് നടപ്പാക്കണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു. പ്രവാസികൾ അനുഭവിക്കുന്ന ബഹുമുഖമായ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ പാർട്ടിക്കാവണം. ഈ മേഖലയിൽ പാർട്ടിക്കുള്ള സ്വാധീനക്കുറവ് പരിഹരിക്കണമെന്നും നിർദ്ദേശമുയർന്നു.
ജാതി മത സംഘടനകൾ കേരളീയ സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ആശയരംഗത്ത് ശക്തമായ കടന്നാക്രമണങ്ങളാണ് നടക്കുന്നത്. ഇത് നേരിടണം. ആശയപ്രചാരണ സംവിധാനങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു. 26 പേരാണ് പൊതുചർച്ചയിൽ പങ്കെടുത്തത്. പ്രവർത്തനറിപ്പോർട്ടിനോട് 14 ജില്ലാ ഘടകങ്ങളിലെ പ്രതിനിധികളും യോജിച്ചുവെന്നും കോടിയേരി പറഞ്ഞു. അധികാരവികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക, കേരളത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്താൻ യുഡിഎഫ് ഭരണം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- സഖാവിനെ ഓർമ്മിക്കാൻ പിണറായി തലശ്ശേരിയിൽ എത്തും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്