ഇന്ദ്രപ്രസ്ഥം തൂത്തൂവാരി കെജ്രിവാളിന്റെ ചൂല്; 70ൽ 67 സീറ്റ് നേടി ആം ആദ്മി; കോൺഗ്രസ് വട്ടപ്പൂജ്യം; മോദി തരംഗത്തിൽ വിശ്വസിച്ച ബിജെപിക്ക് തലപൊക്കാനാവാത്ത നാണക്കേട്; കിരൺ ബേദിക്കും തോൽവി; വൻ വിജയം ഭയപ്പെടുത്തുന്നു, ഒന്നിച്ച് നിന്ന് കാര്യങ്ങൾ നേടാമെന്ന് കെജ്രിവാൾ
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ എന്ന ജനനേതാവിനെയും ആ ആദ്മി പാർട്ടിയെയും ഡൽഹി ജനത ഒരിക്കൽ കൂടി ഹൃദയത്തിലേറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷൻ അമിത് ഷായുടേയും പ്രചരണ തന്ത്രങ്ങളേയും കടത്തി വെട്ടിയാണ് കെജ്രിവാൾ മിന്നുന്ന വിജയം നേടിയത്. ബിജെപിക്ക് അവരുടെ തട്ടകങ്ങളിൽ പോലും കനത്ത തിരിച്ചടിയേറ്റു. ആം ആദ്മി മുന്നേറ്റത്തിൽ കോൺഗ്രസ് പാർട്ടി ഡൽഹിയിൽ നിന്നും തുടച്ചുനീക്കപ്പെട്ടു. എല്ലാത്തിന് ഉപരി സുസ്ഥിര സർക്കാരിനുള്ള മൃഗയ ഭൂരിപക്ഷം ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകിയെന്നതാണ് യാഥാർത്ഥ്യം.
എക്സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നും കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഡൽഹി പിടിച്ചത്. മൃഗീയ ഭൂരിപക്ഷം പാർട്ടിക്ക് ലഭിച്ചതോടെ ആം ആദ്മി കേന്ദ്രങ്ങളും അമ്പരന്നു. 70 സീറ്റിൽ 67 സീറ്റിൽ ആം ആദ്മി സ്ഥാനാർത്ഥികൾ വിജയിച്ചു. അവശേഷിച്ച മൂന്ന് സീറ്റിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് സംപൂജ്യരായി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാാനാർത്ഥി കിരൺ ബേദിയും മുൻ കേന്ദ്രമന്ത്രി അജയ് മാക്കനും ആം ആദ്മി തരംഗത്തിൽ തോൽവി ഏറ്റുവാങ്ങി.
ലീഡ് നില(ആകെ സീറ്റ് 70)
ആംആദ്മി 67
ബിജെപി 3
കോൺഗ്രസ് 0
മറ്റുള്ളവർ0
ചൂൽ ചിഹ്നമാക്കിയ കെജ്രിവാളിന്റെ പാർട്ടി എല്ലാ രാഷ്ട്രീയ മാലിന്യങ്ങളെയുംം തുടച്ചുകളയുന്ന വിജയമാണ് നേടിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി കൃഷണ് നഗർ മണ്ഡലത്തിൽ നിന്നുമാണ് പരാജയപ്പെട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി തുടർച്ചയായി വിജയിച്ചുവന്ന മണ്ഡലമാണ് കൃഷ്ണ നഗർ. അതുകൊണ്ട് തന്നെ ഇവിടുത്തെ തോൽവി ബിജെപിയിൽ ആഭ്യന്തര കലാപത്തിനും വഴിവെക്കും. 2456 വോട്ടുകൾക്കാണ് അവരുടെ തോൽവി. അതേസമയം കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ നയിച്ച മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ പരാജയം രുചിച്ചു.
ന്യൂ ഡൽഹി മണ്ഡലത്തിൽ ആം ആദ്മിയുടെ അരവിന്ദ് കെജ്രിവാൾ വിജയിച്ചു. 31,583 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരുന്നു കേജ്രിവാളിന്റെ ജയം. ബിജെപിയുടെ ഗ്ലാമർ താരം നൂപുർ ശർമയായിരുന്നു മുഖ്യഎതിരാളി. കിരൺ വാലിയ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.
പട്പട്ഗഞ്ചിൽ എഎപിയുടെ മനീഷ് സിസോദിയ വിജയിച്ചു. ചാന്ദ്നി ചൗക്കിലും ആംആദ്മി വിജയം നേടി. അൽക്ക ലാംബയാണ് ഇവിടെ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ പ്രമുഖനായ നേതാവും മുൻ മന്ത്രിയുമായ അജയ് മാക്കൻ സദർ ബസാറിൽ വന്മാർജിനിൽ തോറ്റു. ഇവിടെ 34,315 വോട്ടുകൾക്ക് ആം ആദ്മിയിലെ സോംദത്തിന്റെ വിജയം. പ്രവീൺ കുമാർ ജെയിനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയും പരാജയം രുചിച്ചു.
അതിനിടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഡൽഹി സർക്കാറുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കിരൺ ബേദിയും കെജ്രിവാളിനെ അഭിനന്ദിച്ചു. ഇനി ഡൽഹി നിങ്ങൾക്കുള്ളതാണ്. ഡൽഹിയുടെ വികസനം കൂടുതൽ ഉയരത്തിലെത്തട്ടെ. ഡൽഹിയെ ഒരു ലോകോത്തര നഗരമാക്കി മാറ്റൂവെന്ന് കിരൺ ബേദി പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കേജ്രിവാൾ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് 31,583 വോട്ടിന്റെ ഭൂരിപക്ഷം. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരുന്നു കേജ്രിവാളിന്റെ ജയം. ബിജെപിയുടെ ഗ്ലാമർ താരം നൂപുർ ശർമയായിരുന്നു മുഖ്യഎതിരാളി. കിരൺ വാലിയ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.
അതേസമയം ആദ്മി പാർട്ടി ഡൽഹി തൂത്തുവാരിയപ്പോൾ ആഘോഷമാക്കി എ.എ.പി പ്രവർത്തകർ. രാവിലെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഓഫീസിൽ എത്തിയ കെജ്രിവാൾ അവിടെയിരുന്ന് ടിവിയിലാണ് ഫലം വീക്ഷിച്ചത്. കെജ്രിവാളിന്റെ മുഖത്ത് തെരഞ്ഞെടുപ്പ ഫലം പുറത്തുവരുമ്പോൾ സന്തോഷം അലയടിക്കുകയായിരുന്നു. വിജയം വന്നതോടെ അനുയായികൾ പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഇത് ജനങ്ങളുടെ വിജയമാണെന്ന് മാത്രം പറഞ്ഞ് കെജ് രിവാൾ മറ്റുസ്ഥാനാർത്ഥികൾക്കൊപ്പം ഇരുന്ന് ഗൗരവത്തോടെ ഡൽഹി ജനവിധി തനിക്ക് അനുകൂലമാകുന്നത് വീക്ഷിച്ചു. പുറത്ത് അനുയായികൾ ഇളകിമറിഞ്ഞു. നിയന്ത്രിക്കാനാവാത്തത്ര ജനക്കൂട്ടം. എല്ലാവരും സാധാരണക്കാരന്റെ പാർട്ടിക്ക് ജയ് വിളിച്ചു.
എഎപിക്ക് ലഭിച്ച വലിയ വിജയം ഭയപ്പെടുത്തുന്നുവെന്ന് പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. അഹങ്കാരത്തോടുകൂടി പെരുമാറരുതെന്നും പ്രവർത്തകരോട് കെജ്രിവാൾ പറഞ്ഞു. അഹങ്കാരത്തോടുകൂടി പെരുമാറിയതിന്റെ ഫലമാണ് ഡൽഹിയിൽ ബിജെപിക്കും കോൺഗ്രസിനും പറ്റിയതെന്നും കെജ്രിവാൾ പറഞ്ഞു. വിജയത്തിന് പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഉത്തരവാദിത്വങ്ങൾ വളരെ വലുതാണെന്നും കെജ്രിവാൾ പറഞ്ഞു.
ഫലങ്ങൾ പുറത്തുവന്നത് മുതൽ തുടങ്ങിയതോടെ ബിജെപിയുടെ ആസ്ഥാനം തീർത്തും ശോകമൂകമായിരുന്നു. പ്രതികരണം കാത്ത് വൻ മാദ്ധ്യമപ്പട തന്നെ ബിജെപി കാര്യാലയത്തിന് മുന്നിൽ തമ്പടിച്ചിരുന്നെങ്കിലും പ്രവർത്തകരോ നേതാക്കളോ ഓഫീസിലെത്തിയിരുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾ അസ്ഥാനത്താണെന്ന് പറഞ്ഞവർ എന്തുപറയുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. പ്രാദേശിക നേതൃത്വത്തിന്റെ വികാരങ്ങളെ അവഗണിച്ച് ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള മോദി അമിത് ഷാ സഖ്യത്തിന്റെ തീരുമാനത്തിലുള്ള തിരിച്ചടി കൂടിയായാണ് ഫലം വിലയിരുത്തപ്പെടുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ മോദിയല്ല തോൽവിക്ക് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. മോദിയല്ല തോറ്റതെന്ന് വെങ്കയ്യനായിഡു മോദിയല്ല തോറ്റതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യനായിഡു. പാർട്ടിക്കെതിരായ ജനവിധിയല്ലെന്ന് ബിജെപി പ്രതികരിച്ചു. കിരൺ ബേദിയുടെ സ്ഥാനാർത്ഥിത്വം തെറ്റായിരുന്നില്ലെന്നും ബിജെപി.
ഡൽഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി അംഗീകരിച്ച് ബിജെപി. ജനങ്ങളുടെ മനഃസ്ഥിതി മനസിലാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതായി പാർട്ടി ലോക്കൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കെജ്രിവാളിനെ അദ്ദേഹം അഭിനന്ദിച്ചു. ബിജെപി മുൻപത്തെ പോലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളെയും അഭിനന്ദിച്ച് അണ്ണാഹസാരെയും രംഗത്തെത്തി. കെജ്രിവാൾ മുൻപത്തെ തെറ്റുകൾ ആവർത്തിക്കില്ലെന്ന് കരുതുന്നു. അവകാശങ്ങൾക്ക് വേണ്ടി കെജ്റിവാൾ പോരാടുമെന്ന് ജനത്തിന് വിശ്വാസമുണ്ട്. മോദി നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാനായില്ലെന്നും അണ്ണ ഹസാരെ പറഞ്ഞു.
ആം ആദ്മി പാർട്ടി ഡൽഹിയിൽ ഭൂരിപക്ഷം നേടിയതോടെ ബിജെപി വിരുദ്ധ ക്യാമ്പിന്റെ പുതിയ പ്രതീക്ഷയായി കെജ്രിവാൾ മാറുകയാണ്. നേതാക്കൾ ഇല്ലാത്തതിനാൽ ശോഷിച്ച് പോയ കോൺഗ്രസിന് ബദലായി അരവിന്ദ് കെജ്രിവാളിലൂടെ ആംആദ്മി ഉയർന്ന് വരുമെന്ന പ്രതീക്ഷയിലേയ്ക്ക് രാജ്യവുമെത്തുന്നു. കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലാതായ അവസ്ഥയിൽ ഡൽഹിയിൽ തെരഞ്ഞെടുപ്പിനെ നയിച്ച അജയ് മാക്കൻ പാർട്ടി പദവികൾ രാജിവച്ചു. സദർ ബസാറിൽ അജയ് മാക്കൻ (കോൺ) 7000 വോട്ടിന് പിന്നിലാണ് മാക്കൻ. എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു അജയ് മാക്കൻ.
അതിനിടെ കോൺഗ്രസ് തോറ്റതോടെ ഓഫീസിന് മുന്നിൽ പ്രതിഷേധവും ഉടലെടുത്തു. രാഹുൽ ഗാന്ധിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. രാഹുലിനെ ഉപാധ്യക്ഷനെന്ന സ്ഥാനത്തുനിന്നും മാറ്റണമെന്നും പ്രിയങ്കഗാന്ധിയെ മുന്നോട്ട് കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധം നടന്നു. എന്നാൽ അത് കോൺഗ്രസ് പ്രവർത്തകരാവില്ലെന്നും ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ അത്തരമൊരു ചർച്ചയ്ക്ക് സ്ഥാനമില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
എഴുപത് സീറ്റുകളിലേക്ക് ഇക്കഴിഞ്ഞ ഏഴിനാണ് വോട്ടെടുപ്പ് നടന്നത്. ഒന്നര വർഷത്തിനിടെ ഡൽഹിയിൽ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 673 സ്ഥാനാർത്ഥികൾ ജനവിധി തേടിയ തിരഞ്ഞെടുപ്പിൽ 67.14 ശതമാനം ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. 1.33 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.
പതിനാറു വർഷമായി ഭരണത്തിന് പുറത്തുള്ള ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. കിരൺ ബേദിയിലൂടെ ഡൽഹി പിടിക്കാനുള്ള തന്ത്രങ്ങൾ പാളുമ്പോൾ ബിജെപിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ശക്തമാകുമെന്ന കാര്യവും ഉറപ്പായി. എവിടെയാണ് പഴിച്ചതെന്ന് കണ്ടെത്തി പരിഹാരം നിർദ്ദേശിക്കുന്നതിന് മുമ്പ് തന്നെ ബിഹാർ തെരഞ്ഞെടുപ്പ് എത്തും. അവിടേയും കെജ്രിവാൾ ഫാക്ടർ മോദി വിരുദ്ധർക്ക് തുണയാകും. ഇരു പാർട്ടികളും വാശിയേറിയ പ്രചാരണ പോരാട്ടമാണ് ഡൽഹിയിൽ കാഴ്ചവച്ചതും. അതിൽ കെജ്രിവാളിന്റെ മുദ്രാവക്യങ്ങൾ ഡൽഹി മുഴുവൻ ഏറ്റുവാങ്ങി. കനത്ത തിരിച്ചടി തന്നെയാണ് ബിജെപിക്ക് മോദിക്കും ഡൽഹി നൽകിയത്.
ആം ആദ്മി പാർട്ടിയും കോൺഗ്രസും ബി.എസ്പിയും മുഴുവൻ സീറ്റുകളിൽ മത്സരിച്ചപ്പോൾ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദളിനൊപ്പമാണ് മത്സരിച്ചത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ഐക്യ ജനതാദളും ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ അവർ മത്സരിക്കാത്ത 56 മണ്ഡലങ്ങളിലെ പിന്തുണ ആപ്പിന് വാഗ്ദാനം ചെയ്തിരുന്നു.
ആം ആദ്മി സർക്കാറിന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 14ന്
അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ 14ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹി രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ നടക്കുക. 2013ലും രാംലീല മൈതാനത്ത് വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കായി മൈതാനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി കേന്ദ്ര സർക്കാരിനോട് അനുമതി തേടും.
മൂന്ന് പേരെ ഉള്ളൂവെങ്കിലും ബിജെപിക്ക് ആംആദ്മി പ്രതിപക്ഷ സ്ഥാനം നൽകമെന്ന് ആം ആദ്മി പാർട്ടി.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക് നീങ്ങുന്നതോടെ പ്രതിപക്ഷം ഉണ്ടാകില്ല. 70ൽ 67 സീറ്റുകളിൽ വിജയം ഉറപ്പിച്ചാണ് ആം ആദ്മിയുടെ മുന്നേറ്റം. ഇതോടെ ബിജെപി കേവലം മൂന്ന് സീറ്റിൽ ഒതുങ്ങി. ഏഴ് പേരില്ലെങ്കിൽ പ്രതിപക്ഷ പദവി നൽകാന് സാധിക്കില്ല. എന്നാൽ മൂന്ന് അംഗങ്ങളേ ഉള്ളൂവെങ്കിലും ബിജെപിക്ക് പ്രതിപക്ഷ സ്ഥാനം നൽകുമെന്ന് ആം ആദ്മി നേതാക്കൾ പരിഹസിച്ചു.
നേരത്തെ ഷീലാ ദീക്ഷിത് ഭരിച്ചപ്പോൾ ബിജെപിയായിരുന്നു പ്രതിപക്ഷ പാർട്ടിയുടെ സ്ഥാനത്ത്. നേരത്തെ ലോക്സഭയിൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നൽകില്ലെന്ന തീരുമാനമാണ് ബിജെപിയും പ്രധാനമന്ത്രി മോദിയും കൈക്കൊണ്ടത്. എന്നാൽ, ഡൽഹിയിൽ തങ്ങൾക്ക് പ്രതിപക്ഷ വേണമെന്ന പക്ഷക്കാരനാണ് കെജ്രിവാൾ.
2013 ഡിസംബറിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ അങ്കംകുറിച്ചപ്പോൾ ആം ആദ്മിയുടെ വോട്ട് വിഹിതം 29.64 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ അത് 50 ശതമാനത്തിന് മുകളിലാണ്. എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത് ആം ആദ്മിക്ക് 41 മുതൽ 43 ശതമാനം വരെ വോട്ട് ലഭിക്കുമെന്നാണ്. അത് മറികടന്നിരിക്കുകയാണ് പാർട്ടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്