ഒരു മാസം നീണ്ട പ്രചാരണത്തിൽ ചർച്ചയായത് `മാണി സാറിന്റെ ഓർമ്മകൾ` മുതൽ അഴിമതി വരെ; നാലാം അങ്കത്തിലെങ്കിലും നിയമസഭയിലേക്ക് ഒരു അവസരം ചോദിച്ച് മാണി സി കാപ്പൻ; മുൻതൂക്കം യുഡിഎഫിനെങ്കിലും അടിയൊഴുക്കുകൾ തിരിച്ചടിയാകുമോ എന്നും ആശങ്ക; 176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടർമാർ; മുന്നണി സ്ഥാനാർത്ഥികളുൾപ്പടെ രംഗത്തുള്ളത് 13 പേർ; പാലായിൽ നാളെ ജനവിധി
മറുനാടൻ മലയാളി ബ്യൂറോ
പാലാ: ഒരു മാസത്തെ ചൂടേറിയ പ്രചാരണത്തിന് ഒടുവിൽ പാലാ മണ്ഡലത്തിലെ വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്. പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്. ത്രികോണ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. തെരഞ്ഞെടുപ്പിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പാലാ കാർമൽ സ്കൂളിൽ നിന്ന് പോളിങ് സാമഗ്രികൾ വിതരണം ചെയ്തു. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിങ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.സുരക്ഷയ്ക്കായി 700 കേന്ദ്രസേനാംഗങ്ങളെ പാലായിൽ വിന്യസിച്ചു. അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയിൽ പകർത്തും. മണ്ഡലത്തിൽ അഞ്ച് മാതൃകാ ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേലും ഇടത് സ്ഥാനാർത്ഥിയായി മാണി സി കാപ്പനും ബിജെപി സാരഥിയായി ജില്ലാ പ്രസിഡന്റ് എൻ ഹരിയും തമ്മിലാണ് പ്രധാന പോരാട്ടം. കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒവിവ് വന്ന നിയമസഭ മണ്ഡലത്തിൽ കേരള കോൺഗ്രസിലെ വിഭാഗീയത തന്നെയാണ് യുഡിഎഫിന് തിരിച്ചടിയായത്. സ്ഥാനാർത്ഥി നിർണയം മുതൽ ഉടക്കി നിന്ന പിജെ ജോസഫ്, ജോസ് കെ മാണി എന്നിവർ തമ്മിലുള്ള വ്യക്തിവൈരാഗ്യം ആദ്യ ഘട്ടത്തിൽ യുഡിഎഫിന് തിരിച്ചടിയായിരുന്നു. മണ്ഡലത്തിൽ തന്റെ സ്ഥാനാർത്ഥിയെ നിർ്ത്താൻ കഴിയാതെ വരികയും തന്റെ ചെയർമാൻ സ്ഥാനം അംഗീകരിക്കാൻ ജോസ് കെ മാണി വിഭാഗം മടിച്ചതിലുള്ള പകയും കാരണം സ്ഥാനാർത്ഥിക്ക രണ്ടില ചിഹ്നം ലഭിക്കാത്ത സാഹചര്യവും മണ്ഡലത്തിലുണ്ടായിരുന്നു.
തുടക്കം തന്നെ യുഡിഎഫിന് ആകെ അങ്കലാപ്പും ആശയക്കുഴപ്പവുമായിരുന്നു. രണ്ടിലച്ചിഹ്നത്തിന്മേലും സ്ഥാനാർത്ഥിയെച്ചൊല്ലിയും ജോസ് കെ മാണിയും ജോസഫും തമ്മിലടിച്ചു. നിഷ ജോസ് കെ മാണി മത്സരിക്കാനിറങ്ങുമെന്ന് ജോസ് പക്ഷം. സമ്മതിക്കില്ലെന്ന് ജോസഫ് പക്ഷം. വിട്ടുവീഴ്ചയില്ലാതെ കടുത്ത നിലപാടെടുത്തു. ഒടുവിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്തിന് കുഞ്ഞാലിക്കുട്ടിയും വരെ എത്തി സമവായനീക്കം നടത്തി. പക്ഷേ ചിഹ്നം വിട്ടുകൊടുത്തില്ല ജോസഫ്. ഒടുവിൽ കൈതച്ചക്ക ചിഹ്നത്തിൽ ജോസ് ടോം എന്ന സ്ഥാനാർത്ഥിയിറങ്ങി.
മൂന്ന് തവണ കെഎം മാണിയോട് തോറ്റ മാണി സി കാപ്പൻ ഒരു തവണ അവസാന ഒന്നര വർഷത്തേക്ക് തനിക്ക് അവസരം തരണം എന്ന് പറഞ്ഞ് വോട്ട് ചോദിച്ചതും ഒപ്പം തന്നെ ഭരണപക്ഷ എംഎൽഎ ആയാൽ ഗുണം പാലാക്കാർക്ക് തന്നെയാണ് എന്ന മു്ഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളും രംഗം ചൂട് പിടിപ്പിച്ചു. കെഎം മാണിയുടെ മരണവും തുടർന്നുള്ള സഹതാപ തരംഗവും വോട്ടായി മാറും എന്ന് തന്നെയാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അഴിമതി ആരോപണങ്ങളാണ് ഇരു മുന്നണികളും പരസ്പരം ആരോപിച്ചത്. പാലാരിവട്ടം പാലം അഴിമതിയിൽ ഊന്നിയും പാലായിലെ വികസന മുരടിപ്പും പറഞ്ഞായിരുന്നു എൽഡിഎഫ് വോട്ട് ചോദിച്ചത്. കിഫ്ബിയിലെ അഴിമതിയാണ് പ്രധാനമായും യുഡിഎഫ് ആരോപിക്കുന്നത്.
യുഡിഎഫിന് തന്നെയാണ് മുൻതൂക്കമെങ്കിലും അടിയൊഴുക്കുകൾ ഉണ്ടായാൽ കളം മാറുമെന്നത് ഉറപ്പാണ്. ഒ രാജഗോപാൽ നേമത്ത് വിജയിച്ചു കയറിയതിൽ മുഖ്യമായ കാര്യം ഈ സഹാതാപ തരംഗമായിരുന്നു. അതുപോലെ ഒന്നര കൊല്ലമെങ്കിലും എന്നെ എംഎൽഎ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പിൽ സഹതാപത്തോടെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് പാലാക്കാർ. ഇത് വോട്ടായി മാറിയാൽ ജോസ് ടോമിന് മുന്നിൽ പ്രതിസന്ധിയാകും. മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടുകളിൽ ഒരു പങ്ക് കെ എം മാണിക്ക് ലഭിച്ചിരുന്നു. ഇക്കുറി അതുണ്ടാകില്ലെന്നതും യുഡിഎഫിന് പ്രതിബന്ധമായി മാറുന്ന കാര്യമാണ്.
അതേസമയം ഇക്കുറി ബിജെപി കൂടുതൽ വോട്ടുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്നാണ് റിപ്പോർട്ടുള്ളത്. കോട്ടയത്തെ കോൺഗ്രസുകാർക്ക് കേരളാ കോൺഗ്രസ് പ്രാദേശിയ നേതൃത്വത്തോട് അത്രയ്ക്ക് മതിപ്പില്ല. ജില്ലാ പഞ്ചായത്തിൽ അടക്കം ദ്വീർഘകാലം ഭരണം കോൺഗ്രസിന് മുമ്പ് നഷ്ടമാകാൻ ഇടയാക്കിയത് അടക്കമുള്ള പ്രദേശിക വികാരം അവിടെ നിലനിൽക്കുന്നു. ഇവർ അവസരം മുതലെടുത്ത് അടിയൊഴുക്കിന് വഴിമരുന്നിട്ടാൽ അത് തിരിച്ചടിയാകുക കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്കാകും.
അടുത്തിടെ പി ജെ ജോസഫിനോട് ചേർന്നു നിൽക്കുന്നത് കേരളാ കോൺഗ്രസുകാരും പാലം വലിക്കുമോ എന്ന ഭയം യുഡിഎഫ് സ്ഥാനാർത്ഥിക്കുണ്ട്. എങ്കിലും നേരിയ ഭൂരിപക്ഷത്ത് എങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ. മുമ്പിൽ നിന്നും പോരാടി പിന്നിൽ നിന്നും പണി കൊടുക്കുന്ന കോൺഗ്രസ് തന്ത്രം കൂടിയായാൽ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെയാകും. വമ്പൻ ഭൂരിപക്ഷമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിശ്വസിക്കുമ്പോഴും പാലയിൽ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നുണ്ട്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ നാൽപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പാലാ മണ്ഡലത്തിൽ നേടിയത്. ഇത്രയും വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറിയും ഉണ്ടാകുമെന്ന് ജോസ് കെ മാണിയും കൂട്ടരും പ്രതീക്ഷിക്കുന്നത്. അതിനിടെ പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണ ഉണ്ടെന്ന് ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ആരോപിച്ചിച്ചിട്ടുണ്ട്. യുഡിഎഫിന് വോട്ട് മറിക്കാനാണ് ബിജെപി ധാരണ. ഒരോ ബൂത്തിൽ നിന്നും 35 വോട്ട് വീതം യുഡിഎഫിന് നൽകാൻ ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ ആരോപിച്ചു. യുഡിഎഫിന് പരാജയ ഭീതിയാണ്. അതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു.
പോളിങ് ബൂത്തുകളിൽ ഉപയോഗിക്കുവാനുള്ള പുതിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച എം3 വോട്ടിങ് മെഷീനുകളും വി.വി.പാറ്റുകളും ഫസ്റ്റ് ലെവൽ ചെക്കിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഫസ്റ്റ് ലെവൽ ചെക്കിങ് കഴിഞ്ഞ 5% മെഷിനുകളിൽ 1000 വോട്ട് വീതം ചെയ്ത് മോക്ക് പോൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനിൽ ഉപയോഗിച്ചിട്ടുള്ളത്.പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ പോളിങ് ബൂത്തുകളിലും റാമ്പുകൾ നിർമ്മിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മഴയുടെ ആധിക്യം പരിഗണിച്ച് എല്ലാ പോളിങ് ബൂത്തുകളിലും ഷേഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ശുലിമുറി, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍