ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്തവരെല്ലാം ഇക്കുറി ആം ആദ്മിക്ക് വോട്ട് ചെയ്തു; സംഘത്തിന് മീതെ വളരാൻ ശ്രമിച്ചപ്പോൾ ആർഎസ്എസും മോദിക്ക് ക്ലിപ്പിട്ടു; കെജ്രിവാളിനേയും ഞെട്ടിച്ച ഭൂരിപക്ഷം ആപ്പ് നേടിയത് ഇങ്ങനെ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ കണക്ക് കൂട്ടലുകൾ പോലും ഞെട്ടിച്ച് അധികാരത്തിൽ എത്താൻ അവരെ സഹായിച്ചത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. മോദി വിരുദ്ധ കോൺഗ്രസ് വോട്ടർമാരിൽ ബഹു ഭൂരിഭാഗവും കൈപ്പത്തിയെ മറന്ന് ചൂലിനെ നെഞ്ചോട് ചേർത്തു.
അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് മൊത്തമായി കെജ്രിവാളിനെ പിന്തുണച്ചു. മറുഭാഗത്ത് ബിജെപിയുടെ ശക്തിയായി ഏവരും കരുതുന്ന ആർഎസ്എസും മോദിയെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചതോടെ ഡൽഹിയിൽ കെജ്രിവാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമായി. അതായത് മോദി വിരുദ്ധ വോട്ടുകൾ തന്നെയാണ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കുന്നത്. കോൺഗ്രസിന് ബിജെപിയെ വെല്ലുവിളിക്കാനാകില്ലെന്ന സാമാന്യയുക്തിയും ഫലത്തിൽ നിഴലിച്ചു.
2013ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 34 ശതമാനമായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ട്. 32 ശതമാനത്തോളം വോട്ട് ആംആദ്മിയും നേടി. കോൺഗ്രസിന് 22 ശതമാനത്തോളം വോട്ട് കിട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് 42 ശതമാനമായി. അവിടെ കോൺഗ്രസും ആംആദ്മിയും അപ്രസക്തരുമായി. അവിടെയാണ് ഡൽഹി രാഷ്ട്രീയം തുടങ്ങുന്നത്. ഡൽഹിക്കൊപ്പം ദേശീയ തലത്തിലും കോൺഗ്രസ് തകർന്നടിഞ്ഞു. മോദിക്ക് ബദലാകാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് ആകില്ലെന്ന് രാജ്യം തിരിച്ചറിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭരണത്തെ വിലയിരുത്താൻ കഴിയുന്ന സമയമായില്ലെങ്കിലും ചില ഏകാധിപത്യ പ്രവണതകൾ മോദിയുടെ ഭാഗത്ത് നിഴലിച്ചു. ആസൂത്രണ കമ്മീഷനെ നീതി ആയോഗ് ആക്കിയതും ബരാക് ഒബാമയുടെ ഡൽഹി സന്ദർശനത്തിലെല്ലാം മോദിയെന്ന ഒറ്റമുഖമാണ് ഉയർത്തിക്കാട്ടിയത്.
2013ലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപിയുടെ മുഖം ഹർഷവർദ്ധനെന്ന ഡോക്ടറായിരുന്നു. ഈ അഴിമതി കറപുരളാത്ത രാഷ്ട്രീയക്കാരനെ ഡൽഹിക്കും ഇഷ്ടമായിരുന്നു. അതുകൊണ്ട് കൂടിയാണ് 2013ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയത്. ലോക്സഭാ മാജിക്കിന് പിന്നിലും ഹർഷവർദ്ധന്റെ നേതൃഗുണമുണ്ടായിരുന്നു. എംപിയായി പാർലമെന്റിലെത്തിയ ഹർഷവർദ്ധൻ കേന്ദ്ര ആരോഗ്യമന്ത്രിയായി. ഇതിനിടെയിൽ എയിംസുമായി ബന്ധപ്പെട്ട വിവാദത്തിൽ മോദി അനുയായി ആയ ജെപി നദ്ദയുമായി ഹർഷവർദ്ധൻ ഉരസി. ഏകപക്ഷീയമായി ഹർഷവർദ്ധനെ ആരോഗ്യമന്ത്രാലയത്തിൽ നിന്ന് മാറ്റി അപ്രദാനമായ ശാസ്ത്ര സാങ്കേതിക വകുപ്പ് ഏൽപ്പിച്ചു. ഇതോടെ ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഹർഷവർദ്ധനെ അവതരിക്കുമെന്നും ഡൽഹി ജനത കരുതി.
പക്ഷേ ജെപി നദ്ദയെ ആരോഗ്യമന്ത്രിയാക്കിയ മോദി ഹർഷവർദ്ധനെ കൂടുതൽ അപമാനിച്ചു. ഡൽഹി പ്രചരണത്തിന്റെ ചുമതല ഹർഷവർദ്ധനെ ഏൽപ്പിച്ചില്ല. ഈ ഘട്ടത്തിലാണ് ഡൽഹിയിൽ ബിജെപിയെ അനുകൂലിച്ചവർ മാറി ചിന്തിച്ചു തുടങ്ങിയത്. അഭിമാന പോരാട്ടമായതിനാൽ ബിജെപി ദേശീയ അധ്യക്ഷൻ കിരൺ ബേദിയെന്ന തുറുപ്പു ചീട്ടിനെ ഇറക്കിയിട്ടും ഡൽഹിയിലെ വോട്ടർമാർ താമര ചിഹ്നത്തെ കൈവിട്ടു. പ്രചരണത്തിൽ ഹർഷവർദ്ധനെ ഇറക്കി നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളും അംഗീകരിച്ചില്ല. ഇതോടെ ബിജെപി ക്യാമ്പിൽ വിള്ളൽ വീണു. വോട്ടുകൾ ചോർന്നു. ആർഎസ്എസും മോദിക്ക് പണി നൽകാൻ പരസ്യമായി ഇറങ്ങി.
പരസ്യ പ്രചരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആർഎസ്എസ് പ്രവചനവുമായെത്തി. ബിജെപി തോൽക്കുമെന്ന് പരിവാർ പറഞ്ഞതോടെ അവരുടെ വോട്ട് ബാങ്ക് ചിന്തതുടങ്ങി. കടുത്ത ആർഎസ്എസുകാർ ബേദിയെ കൈവിട്ടു. എന്നും സംഘപരിവാറിന്റെ പ്രവർത്തന രീതിയാണ് ഇത്. ആരേയും അവർക്ക് മുകളിലെത്തിക്കാൻ ആർഎസ്എസ് അനുവദിക്കില്ല. ഏകപക്ഷീയ നിലപാടുമായി മോദി ആർഎസ്എസിനെ വിഴുങ്ങുമെന്ന് ചിലരെങ്കിലും കരുതി. ഘർവാപ്പസിയിലും മറ്റും ആർഎസ്എസ് നടത്തിയ നീക്കങ്ങളെ മോദി പിന്തുണച്ചില്ല. ഹിന്ദുത്വ അനുകൂല പരമാർശങ്ങൾ നടത്തിയ സംഘപരിവാർ എംപിമാരെ ശാസിച്ചു. അങ്ങനെ സംഘത്തിന് മുകളിൽ വളർന്ന് ഇന്ത്യയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചാൽ തിരിച്ചടി കിട്ടുമെന്ന് മോദിയെ പഠിപ്പിക്കാൻ ഡൽഹിയെ അവർ വേദിയാക്കി. അതോടെ 1993ന് ശേഷം ഡൽഹിയിൽ ബിജെപിയുടെ ഏറ്റവും വലിയ തകർച്ചയും ഉണ്ടായി.
ഇരുപത് സീറ്റെങ്കിലും കിട്ടുമെന്ന ബിജെപി പ്രതീക്ഷകൾ പോലും തകർത്തത് ആർഎസ്എസിന്റെ നീക്കമാണ്. പല ഘട്ടത്തിലും മൗനം പാലിച്ച് ബിജെപി വോട്ടുകൾ കുറയ്ക്കുന്ന പതിവ് തെരഞ്ഞെടുപ്പുകളിൽ ആർഎസ്എസ് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞു. ആർഎസ്എസ് നേതാക്കളെ തള്ളി ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കാമെന്ന മോഹം വേണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. അതുകൊണ്ട് തന്നെ ആർഎസ്എസിന്റെ പ്രവർത്തകരെ അണി നിരത്തി മുന്നേറിയില്ലെങ്കിൽ അധികാരത്തിലെ നാളുകൾ ശുഭകരമാകില്ലെന്ന് മോദിയും ഇനി തിരിച്ചറിയും. അത്തരത്തിലൊരു ഭരണ നയമാറ്റം മോദി സർക്കാരിൽ ഉണ്ടാകുമോ എന്നതാണ് നിർണ്ണായകം.
ആർഎസ്എസിന്റെ കാലുമാറ്റത്തിനൊപ്പമാണ് കോൺഗ്രസിന്റെ തകർച്ച. കോൺഗ്രസിന്റെ മൊത്തം വോട്ടുകളും ആംആദ്മിയിലേക്ക് ഒഴുകി. ത്രികോണ മത്സരത്തിന്റെ പ്രതീതി ഇല്ലാതെയായി. അജയ് മാക്കനെന്ന ക്ലീൻ കോൺഗ്രസുകാരനെ പോലും ഡൽഹി ജയിപ്പിച്ചില്ലെന്ന് പറയുമ്പോഴാണ് കോൺഗ്രസിന്റെ തകർച്ച വ്യക്തമാകുന്നത്. ഡൽഹിയിലെ 70 മണ്ഡലങ്ങളിലും പരമ്പരാഗത കോൺഗ്രസുകാർ ആപ്പിന് വോട്ട് കുത്തിയതോടെ കോൺഗ്രസ് തകർന്നു. എങ്കിലും അവർ സന്തുഷ്ടരാണ്. കാരണം മോദിയുടെ അഹങ്കാരത്തെ തടയാൻ കെജ്രിവാളിന്റെ കുതുപ്പിലൂടെ കഴിഞ്ഞു. ഈ മാതൃക തുടർന്നും കോൺഗ്രസ് വോട്ടർമാർ പിന്തുടർന്നാൽ കൈപ്പത്തിയുടെ കഷ്ടകാലം തുടരും. ബിജെപിയും ബിജെപി വിരുദ്ധരുമെന്ന രണ്ട രാഷ്ട്രീയ ചേരിയിലേക്ക് രാജ്യമെത്തുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഡൽഹിയിലെ ആംആദ്മിയുടെ ചരിത്ര വിജയം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍