കനത്ത മഴയും അരുവിക്കരയുടെ ആവേശം കെടുത്തിയില്ല; ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്; 76.31 ശതമാനം പോളിങ് ഉറച്ച വിജയ പ്രതീക്ഷ നൽകുന്നുവെന്നു മുന്നണികൾ
മറുനാടൻ മലയാളി ബ്യൂറോ
അരുവിക്കര: രാഷ്ട്രീയ കേരളത്തിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വീറും വാശിയും ഏറിയ പോളിങ്. കനത്ത മഴയെയും അവഗണിച്ച് അരുവിക്കരയിൽ വോട്ടർമാർ ബൂത്തിലെത്തിയപ്പോൾ പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയർന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ മത്സരിച്ചതോടെ പോളിങ് ശതമാനം 76.31ലെത്തി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രിയോടെയേ അന്തിമ കണക്കുകൾ പുറത്തുവരികയുള്ളൂ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70.21 ശതമാനവും 2014 ലോക്സഭാതെരഞ്ഞെടുപ്പിൽ 69.25 ശതമാനവുമായിരുന്നു പോളിങ്. ഇത്തവണ മഴ ശക്തമായിരുന്നിട്ടും പ്രചാരണ രംഗത്തെ ആവേശം വോട്ടെടുപ്പ് ദിനത്തിലും പ്രതിഫലിപ്പിക്കാൻ പാർട്ടികൾക്കും മുന്നണികൾക്കുമായി. സർക്കാരിന്റെ കാലാവധി തീരാൻ ഏതാനും മാസമേ ബാക്കിയുള്ളൂവെങ്കിലും വോട്ടർമാരിൽനിന്നും നല്ല പ്രതികരണമാണ് തെരഞ്ഞെടുപ്പിന് ലഭിച്ചത്.
ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ആര്യനാട് പഞ്ചായത്തിലാണ് 78.9 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് തൊളിക്കോട് പഞ്ചായത്തിലും (74.12%). പൂവച്ചൽ- 76.28, വെള്ളനാട്- 76.73, വിതുര- 75.88, ഉഴമലയ്ക്കൽ- 75.54, കുറ്റിച്ചൽ- 74.29, അരുവിക്കര- 77.34 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം.
അഞ്ചുമണിയോടെ തന്നെ വോട്ടു രേഖപ്പെടുത്തിയവർ 75 ശതമാനത്തിൽ എത്തിയിരുന്നു. പതിവിന് വിരുദ്ധമായി ഉച്ചയോട് കൂടി തന്നെ 50 ശതമാനത്തിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തി. എട്ട് പഞ്ചായത്തുകളിലും വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കാൻ ക്യൂ നിൽക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. കനത്ത മഴ തിരിച്ചടിയായെങ്കിലും വോട്ടർമാരെ പ്രത്യേക വാഹനങ്ങളിലും മറ്റുമായി എത്തിച്ചു. വൈകുന്നേരം മൂന്നരയോടെ നാല് ശതമാനം പോളിംഗാണ് രേഖപ്പെടുത്തിത്. പതിവിന് വിരുദ്ധമായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് രാവിലെ കൂടുതലായി വോട്ട് ചെയ്യാനെത്തിയത്.
സമയം അവസാനിച്ചിട്ടും പോളിങ് സ്റ്റേഷനുമുന്നിൽ നൂറിലേരെപ്പേർ കാത്തുനിൽക്കുന്ന കാഴ്ചയും അരുവിക്കര മണ്ഡലത്തിൽ കണ്ടു. വിവിധ പഞ്ചായത്തുകളിലെ ബൂത്തുകളിലെല്ലാം ഈ കാഴ്ച കാണാനുണ്ടായിരുന്നു. യന്ത്രത്തകരാറും വൈദ്യുതി തടസവും പോളിങ്ങ് വൈകുന്നതിന് ഇടയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. മഴയും വോട്ടിങ്ങിനുണ്ടായ തടസവും പോളിങ് ശതമാനം കുറച്ചാൽ ആരെ ബാധിക്കുമെന്നറിയാതെ ഉഴലുകയാണ് ഇരുപക്ഷവും.
അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെ വിതുരയിൽ പോളിങ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണ സംഭവവും ഉണ്ടായി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിതുരയിലെ 32-ാം ബൂത്തിലെ ഉദ്യോഗസ്ഥനാണ് കുഴഞ്ഞു വീണത്. പോളിങ് തടസപ്പെട്ടില്ല.
രാവിലെ കാര്യമായ മഴ ഇല്ലാതിരുന്നതാണ് രാവിലെ വോട്ടിങ് ശതമാനം കൂടാൻ കാരണമായത്. മഴയില്ലാതിരുന്നതിനാൽ രാവിലെ തന്നെ വോട്ട് ചെയ്യാൻ വോട്ടർമാർ തീരുമാനിക്കുകയായിരുന്നു. ആര്യനാടും വിതുരയിലുമാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. വെള്ളനാടും തൊളിക്കോടും പിന്നാലെയും. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോൾ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. പ്രചാരണത്തിൽ എല്ലാ പാർട്ടികളും കാഴ്ചവച്ച ആവേശം വോട്ടെടുപ്പിലും പ്രതിഫലിക്കുന്നതായാണ് ഉയർന്ന പോളിങ് ശതമാനം തെളിയിക്കുന്നത്. ആദ്യ മൂന്നു മണിക്കൂറിൽ തന്നെ 23 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 74 ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടർന്നാണ് പോളിങ് തടസ്സപ്പെട്ടത്. പിന്നീട് മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
കെ.എസ്.ശബരീനാഥൻ (യു.ഡി.എഫ്.), എം.വിജയകുമാർ (എൽ.ഡി.എഫ്.), ഒ. രാജഗോപാൽ (ബിജെപി.) എന്നീ പ്രധാന സ്ഥാനാർത്ഥികളിൽ ആർക്കും വ്യക്തമായ ആധിപത്യം നേടാൻ പ്രചരണത്തിൽ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അരുവിക്കരക്കാരുടെ മനസ്സ് എങ്ങനെ എന്നത് വ്യക്തമല്ല. മണ്ഡലത്തിൽ മൂന്ന് സ്ഥാനാർത്ഥികൾക്കും വോട്ടില്ല. എങ്കിലും ബൂത്തുകളിൽ സന്ദർശകരായി ഇവർ എത്തി. സ്ഥാനാർത്ഥികൾ മൂവരും വിജയപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
രാത്രി മുഴുവൻ കനത്ത മഴയായിരുന്നെങ്കിലും രാവിലെ മഴ മാറിനിന്നത് വോട്ടർമാർക്ക് ആശ്വാസമായി. എങ്കിലും അന്തരീക്ഷം മൂടിക്കെട്ടിയതായിരുന്നു. ചിലയിടങ്ങളിൽ ചെറുതായി മഴ പെയ്തിരുന്നു. കനത്ത മഴ ഉണ്ടാകുമെന്ന ആശങ്കയിൽ പലരും രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. മഴയെ പേടിച്ച് വോട്ടർമാരെ രാവിലെ പോളിങ് ബൂത്തിലെത്തിക്കാൻ രാഷ്ട്രീയ പ്രവർത്തകരും ശ്രമിച്ചു. അത് ആദ്യമണിക്കൂറിലെ പോളിങ് വർദ്ധിക്കുകയായിരുന്നു. ചില മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.
അത്യന്തം വാശിയേറിയ പ്രചാരണ കോലാഹലങ്ങൾക്ക് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം മുമ്പത്തെക്കാൾ കുതിച്ചുയരുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. ജി.കാർത്തികേയൻ മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70.02 ശതമാനമായിരുന്നു പോളിങ്. സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേന ഉൾപ്പടെ കനത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കുകയുമുണ്ടായി. എന്നാൽ കാര്യമായ സംഘർഷം എവിടെയും ഉണ്ടായില്ല. ആകെ 154 ബൂത്തുകളാണുള്ളത്. ആകെ 1,84,223 വോട്ടർമാർ. 97,535 സ്ത്രീകളും 86,688 പുരുഷന്മാരും. കഴിഞ്ഞ തവണ പോൾ ചെയ്തത് 1,16,436 വോട്ട് . ഇത്തവണ ഇതിന് മേൽ ആളുകൾ വോട്ടു ചെയ്യുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വോട്ടിങ് മെഷീനിൽ ഇതാദ്യമായി ചിഹ്നത്തിന് പുറമെ സ്ഥാനാർത്ഥികളുടെ ചിത്രവും പതിഞ്ഞിട്ടുണ്ടെന്ന കാര്യവും ശ്രദ്ദേശമാണ്. 16 സ്ഥാനാർത്ഥികളും 'നോട്ടോ' ബട്ടണും ഉള്ളതിനാൽ ഓരോ ബൂത്തിലും രണ്ട് വോട്ടിങ് യന്ത്രങ്ങൾ.
ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ വോട്ടിങ് മെഷീനിലെ ആദ്യത്തെ പേരുകാരൻ. സിപിഐ(എം) സ്ഥാനാർത്ഥി എം.വിജയ കുമാർ രണ്ടാമനും കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥൻ മൂന്നാമനുമാണ്. തിരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമായാലും ഭരണതലത്തിലും മുന്നണിതലത്തിലും കാതലായ മാറ്റങ്ങൾ അനിവാര്യമാകും. അതുകൊണ്ടുതന്നെ, തോൽവി ആരും സമ്മതിക്കുന്നില്ല. ഭൂരിപക്ഷത്തിൽ ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും വിജയം സുനിശ്ചിതമെന്ന് ഇരുമുന്നണികളും ബിജെപി.യും തിരഞ്ഞെടുപ്പ് തലേന്നും തറപ്പിച്ചുപറയുന്നു.
ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിക്കപ്പെട്ട പ്രചാരണം യുദ്ധലക്ഷണങ്ങൾ കാണിച്ചു. യുദ്ധത്തിൽ രണ്ടാംസ്ഥാനം എന്നൊന്നില്ല; സമനിലയുമില്ല. േതാൽവി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മരണതുല്യമാണ് മുന്നണികൾക്ക്. അരുവിക്കരയിൽ ആര് ജയിച്ചാലും ആ വിജയത്തിന്റെ പകിട്ട് ഉടനെ മങ്ങില്ല. ആ തിളക്കത്തിൽ ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പും അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും തലയെടുപ്പോടെ നേരിടാം.
എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് സിപിഎമ്മിന് ഒരു വിജയം അനിവാര്യമാണ്. 2006ന് ശേഷം ഒരു ഉപതിരഞ്ഞെടുപ്പും മുന്നണിയോ പാർട്ടിയോ വിജയിച്ചിട്ടില്ല. മുൻ ഉപതിരഞ്ഞെടുപ്പുകളിലെ തോൽവികൾക്ക് ജനങ്ങളോട് പറയാൻ, ന്യായങ്ങളുണ്ടായിരുന്നു. ഉൾപ്പാർട്ടി പ്രശ്നങ്ങളല്ലാതെ, മറ്റ് പ്രതിസന്ധികളില്ലാതെയാണ് സിപിഐ(എം). തിരഞ്ഞെടുപ്പിനെ അരുവിക്കരയിൽ നേരിടുന്നത്. അതുകൊണ്ട് സിപിഎമ്മിന് ജയിച്ചേ മതിയാവൂ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍