കാർത്തികേയൻ മത്സരിച്ചപ്പോൾ വോട്ടു ചെയ്യാത്ത 25,000 പേർ ആർക്കാണു വോട്ടു ചെയ്തത്? 50,000 കടക്കാത്തവർക്കു വിജയമുണ്ടാകില്ലെന്നു തീർച്ച; വോട്ടിങ് ദിനത്തിൽ സുരേഷ് ഗോപി അപമാനിക്കപ്പെട്ടത് ബിജെപിക്കു ഗുണം ചെയ്തേക്കും
തിരുവനന്തപുരം: കനത്ത മഴയെ അതിജീവിച്ചും 77 ശതമാനത്തിൽ അധികം പേർ വോട്ടുചെയ്യാൻ എത്തിയതാണ് അരുവിക്കര തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. മഴ ഉണ്ടായിരുന്നില്ലെങ്കിൽ അത് 80 ശതമാനം കടക്കുമായിരുന്നു എന്നാണു വിലയിരുത്തൽ.
രാവിലത്തെ പോളിങ് ശതമാനം സൂചിപ്പിച്ചതും അതുതന്നെയാണ്. കാർത്തികേയൻ മത്സരിച്ചപ്പോൾ രേഖപ്പെടുത്താത്തതിനേക്കാൾ 23,582ലേറെ വോട്ടുകളാണ് ഇക്കുറി പുതിയതായി രേഖപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ പുതിയതായി ചേർക്കപ്പെട്ട 20,000 പേരായിരിക്കില്ല അതെന്നാണു കണക്കുകൂട്ടൽ. അവർ ആർക്കു വോട്ടു ചെയ്യും എന്നതാണ് ഫലനിർണയത്തിന്റെ പ്രധാന കാതൽ.
കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് 77.35% പേർ വോട്ടു രേഖപ്പെടുത്തിയത്. 2011ൽ ജി കാർത്തികേയൻ ജയിച്ച തിരഞ്ഞെടുപ്പിൽ 70.28 ശതമാനമായിരുന്നു പോളിങ്. ഏഴുശതമാനത്തിലേറെ പേരാണ് ഇത്തവണ കൂടുതലായി വോട്ടു ചെയ്തത്. 1960 ലാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയ മണ്ഡലത്തിലെ റെക്കോർഡ് പോളിങ്. 82.83% ആണ് അന്ന രേഖപ്പെടുത്തിയത്. എൽഡിഎഫ്യുഡിഎഫ് മത്സരം രൂപപ്പെട്ടശേഷം കനത്ത പോളിങ് നടന്നത് 1987ലാണ്. 77.3 %. അതു മറികടക്കുന്ന തരത്തിലായിരുന്നു ഇന്നലെ ബൂത്തുകളിലേക്ക് ജനങ്ങൾ ഒഴുകി എത്തിയത്.
മത്സരിച്ച പ്രധാന സ്ഥാനാർത്ഥികളായ മൂന്നുപേരും വിജയപ്രതീക്ഷയിൽ തന്നെയാണ്. എന്നാൽ 50,000 വോട്ടെങ്കിലും ഇല്ലാതെ വിജയം ഉറപ്പിക്കാൻ സാധിക്കില്ല എന്നത് ബിജെപിക്ക് പ്രതീക്ഷ നഷ്ടപ്പെടുത്തിയിട്ടുണ്ട്. 30,000 35,000 വോട്ടുകളിൽ ഒതുങ്ങി നിർക്കും പ്രകടനമെന്നാണ് ബിജെപി തന്നെ വിലയിരുത്തുന്നത്. വി എസ് ഇറക്കി വിട്ട ആവേശവും കാർത്തികേയൻ തരംഗവും ഇടതുവലത് മുന്നണികൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ വോട്ടിങ്ങ് ദിനത്തിൽ പെരുന്നയിൽനിന്നും അപമാനിക്കപ്പെട്ട് പുറത്തായ സുരേഷ് ഗോപിയുടെ അവസ്ഥ ബിജെപിക്ക് ഗുണം ചെയ്തേക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. സുകുമാരൻ നായരുടെ അഹന്തയോടുള്ള എതിർപ്പുമായി നായർ വോട്ടുകൾ ബിജെപിക്ക് വീഴുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ.
ഇത്തവണ വൻ പോളിങ്ങ് നടന്നത് ആരെ തുണയ്ക്കുമെന്ന കാര്യം ഉറപ്പിച്ചു പറയാൻ ഒരുമുന്നണിയും തയ്യാറാകുന്നില്ല. 1987 ൽ 77% പോളിങ് നടന്നപ്പോൾ ജയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ. പങ്കജാക്ഷനാണ്. ഇക്കാര്യം മാറ്റി നിർത്തിയാൽ താഴ്ന്ന പോളിങ്ങാണു അരുവിക്കരയ്ക്കുള്ളത്. 70നു താഴേക്കും പോളിങ് എത്തിയിരുന്നു. എന്നാൽ, ഇത്തവണ ഉച്ചയോടെതന്നെ 50% വോട്ട് രേഖപ്പെടുത്തിയിരുന്നു. ആ നില തുടർന്നിരുന്നുവെങ്കിൽ പോളിങ് എൺപതിനു മുകളിൽ എത്തിയേനെ. പക്ഷേ, കനത്ത മഴ അതിനു തടസ്സമായി. എന്നാൽ മഴയെ വകവയ്ക്കാതെയും വോട്ടർമാരെത്തി.
ഇക്കുറി വോട്ടു ചെയ്തത് 1.40 ലക്ഷം പേരാണ്. ത്രികോണ മൽസരമായതിനാൽത്തിൽ ജയിക്കാൻ കുറഞ്ഞത് 46,000 വോട്ട് എങ്കിലും വേണം. എന്നാൽ ബിജെപിക്ക് വേണ്ടത്ര വോട്ടു കിട്ടുമെന്ന് അവർ പോലും പ്രതീക്ഷിക്കുന്നില്ലെന്നാണ് ഇടതു വലതു മുന്നണികൾ ആരോപിക്കുന്നത്. 30,000 വോട്ടിൽ കൂടുതൽ ബിജെപി പിടിക്കുമെന്ന് അവർ വിലയിരുത്തുന്നില്ല. 22,000 മുതൽ 25,000 വരെ വോട്ടുകൾ മാത്രമാകും ബിജെപി പിടിക്കുക എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്. അഴിമതിവിരുദ്ധ മുന്നണിയുടെ കെ. ദാസും പിഡിപിയുടെ പൂന്തുറ സിറാജും മറ്റു 11 സ്ഥാനാർത്ഥികളും ചേർന്നു പരമാവധി 8000 വോട്ടു പിടിച്ചേക്കാം. അങ്ങനെ വരുമ്പോൾ ജയിക്കാൻ 52,000 വോട്ടെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ അത് ഉറപ്പായും വന്നുചേരും എന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്നാൽ, ഘടകകക്ഷികളാണ് നേരത്തെ ഇവിടെ മത്സരിച്ചിരുന്നത് എന്ന വാദമാണ് സിപിഐ(എം) ഉയർത്തുന്നത്. ഇത്തവണ പാർട്ടി നേരിട്ട് രംഗത്തിറങ്ങിയതിനാൽ കൂടുതൽ പഴയ സ്ഥിതിയാകില്ല ഇവിടെയെന്നും സിപിഐ(എം) ഉറപ്പിക്കുന്നു. നാടാർ, മുസ്ലിം വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട് എന്നതു യുഡിഎഫിനു പ്രതീക്ഷ കൂട്ടുന്ന ഘടകമാണ്. ഈഴവ വോട്ടുകൾ കൂടുതൽ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോയത് എന്ന കാര്യത്തിൽ തർക്കവുമുണ്ട്. നായർ വോട്ടുകൾ വിഭജിക്കപ്പെട്ടിട്ടുണ്ട്.
ആര്യനാട്ടാണ് ഏറ്റവും കൂടുതൽ പോളിങ് എന്നത് എൽഡിഎഫിന് പ്രതീക്ഷയാണ്. എൽഡിഎഫ് ഇവിടെ മുന്നിലെത്തും എന്നുതന്നെയാണ് വിലയിരുത്തൽ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പൂവച്ചലും വെള്ളനാടും തൊട്ടുപിന്നാലെയുണ്ട്. യുഡിഎഫ് മുന്നിലെത്തുമെന്നു കരുതുകയും എൽഡിഎഫിന്റെ എം. വിജയകുമാറിന്റെ നാടായ പനയ്ക്കോട് ഉൾപ്പെടുകയും ചെയ്യുന്ന തൊളിക്കോടാണ് ഏറ്റവും കുറഞ്ഞ പോളിങ്. മൂന്നു കൂട്ടർക്കും പ്രതീക്ഷയുള്ള കുറ്റിച്ചൽ പിന്നിൽ നിന്നു രണ്ടാമതും. എട്ടു പഞ്ചായത്തുകളിലും ശരാശരി 75% പോളിങ് നടന്നിട്ടുണ്ട്.
എട്ടു പഞ്ചായത്തുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ കനത്ത പോളിങ്ങാണ് ഉണ്ടായത്. തൊളിക്കോടു ഒഴിച്ച് ഏഴു പഞ്ചായത്തുകളിലും 75% കടന്നു. കൂടുതൽ ആര്യനാട്ടാണ്. 79.07%. ആകെയുള്ള 154 ബൂത്തുകളിൽ അപൂർവം ഇടത്ത് വോട്ടിങ് യന്ത്രം കേടായത് ചെറുതായി ബാധിച്ചത് ഒഴിച്ചാൽ വോട്ടെടുപ്പു സുഗമമായിരുന്നു. ചില്ലറ തർക്കങ്ങൾ മാറ്റിവച്ചാൽ സമാധാനപരവും. ഉഴമലയ്ക്കലിൽ മൂന്നു മണിക്കൂറോളം ക്യൂ നിൽക്കേണ്ടിവന്നതിൽ പ്രതിഷേധിച്ച് ചിലർ ബൂത്ത് വിടാൻ ഒരുങ്ങിയിരുന്നു. അരുവിക്കര ഗവ. എച്ച്എസ്എസിൽ പോളിങ് സമയം അവസാനിക്കുംമുമ്പെത്തിയ വനിതാ വോട്ടർക്ക് അവസരം നിഷേധിച്ചതിൽ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. 113-ാംനമ്പർ ബൂത്തിൽ വോട്ടുചെയ്യാനെത്തിയ വട്ടകുളം അജിത മൻസിലിൽ സിയയ്ക്കാണ് അവസരം നിഷേധിച്ചത്. 4.55ന് ഗേറ്റ് കടന്ന് ഉള്ളിൽ കയറിയ സിയയ്ക്ക് ബൂത്ത് ലെവൽ ഓഫീസർ സ്ലിപ്പ് നൽകി. എന്നാൽ, ബൂത്തിനുള്ളിൽ കയറിയപ്പോൾ സ്ലിപ്പ് വാങ്ങിയെങ്കിലും പ്രിസൈഡിങ് ഓഫീസർ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് വോട്ടുചെയ്യാൻ അനുവദിച്ചില്ല. സിയ സ്ലിപ്പ് വാങ്ങുന്ന സമയം ഗേറ്റ് കടന്നുവന്ന മൂന്നുപേർ തൊട്ടടുത്ത മുറിയിലെ 112ാംനമ്പർ ബൂത്തിൽ കയറി വോട്ടുചെയ്യുന്നത് ദൃശ്യമാദ്ധ്യമങ്ങൾ മുഴുവൻ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളുൾപ്പെടെ കലക്ടറെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ പ്രവർത്തകർ സ്കൂൾ ഗേറ്റിനുമുന്നിൽ പ്രതിഷേധിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാർ എത്തി പ്രിസൈഡിങ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയശേഷമാണ് സമരം നിർത്തിയത്.
അഞ്ചു മണി വരെയായിരുന്നു പോളിങ് എങ്കിലും അതിനു മുൻപ് എത്തിയ മുഴുവൻ പേരെയും വോട്ടു ചെയ്യാൻ അനുവദിച്ചതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് സമാപിച്ചത് ആറു മണിയും കഴിഞ്ഞാണ്. 80 ശതമാനം കടക്കും എന്നു കരുതിയ പോളിങ് അതിലേക്ക് ഉയരാത്തത് ആരെയാകും ബാധിക്കുക എന്ന ചർച്ച മുന്നണികളിൽ ആരംഭിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെയും പോളിങ് ശതമാനത്തെ ഉപതെരഞ്ഞെടുപ്പ് പിന്നിലാക്കി. 2011ൽ 70.29 ശതമാനവും 2014ൽ 69.25 ശതമാനവുമായിരുന്നു പോളിങ്. അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ഫലം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ അറിയാം. തിരുവനന്തപുരം സംഗീത കോളജിൽ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും. ആദ്യസൂചനകൾ എട്ടരയോടെ ലഭ്യമാകും. ഏതെങ്കിലും ബൂത്തിലെ വോട്ട് വീണ്ടും എണ്ണേണ്ടിവന്നാൽ പ്രഖ്യാപനം നീളും. വിവിധ പഞ്ചായത്തുകളിലെ വോട്ടിങ് ശതമാനം ഇങ്ങനെയാണ്:
ആര്യനാട് 79.07
അരുവിക്കര 78.22
വെള്ളനാട് 78.83
പൂവച്ചൽ 76.98
വിതുര 75.82
ഉഴമലയ്ക്കൽ 78.45
കുറ്റിച്ചൽ 75.44
തൊളിക്കോട് 74.83
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്