മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഎസിനെ തള്ളി ഒന്നാമതായി ഉമ്മൻ ചാണ്ടി; യുഡിഎഫിന്റെ മദ്യനിരോധനത്തേക്കാൾ ഇഷ്ടം എൽഡിഎഫിന്റെ മദ്യവർജ്ജനത്തെ; എൽഡിഎഫിന് ഭരണമെന്ന ഏഷ്യാനെറ്റ് സർവേ ഫലത്തിലും ലീഡ് കുറഞ്ഞതിൽ ആശങ്കപ്പെട്ട് നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങളുടെ ഘോഷയാത്ര തന്നെ അഞ്ച് വർഷത്തിനിടെ ഉണ്ടായിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സിപിഎമ്മിലെ വിവാദങ്ങളും വി എസ് - പിണറായി പോരുമൊക്കെ മുറുകി കൊണ്ട് എൽഡിഎഫ് പ്രതിരോധത്തിൽ പോകുന്ന കാഴ്ച്ചയാണ് കാണുന്നത്. വിസ്മൃതിയിലാണ്ട ലാവലിൻ കേസും ഉയർന്നു പൊങ്ങി എത്തിയിട്ടുണ്ട്. അതേസമയം മറുവശത്ത് യുഡിഎഫ് സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലുമുണ്ടായ തർക്കങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടെന്ന പ്രതിച്ഛായ ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെയാണ് മാദ്ധ്യമങ്ങളുടെ ഇടപെടലോടെ വിഎസോ പിണറായിയോ മുഖ്യമന്ത്രിയെന്ന ചോദ്യം ഉയർന്നിരിക്കുന്നത്. ഇതിനിടെയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് സീഫോർ തെരഞ്ഞെടുപ്പ് സർവേയുടെ രണ്ടാഘട്ട ഫലം പുറത്തുവരുന്നത്. എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രവചിക്കുന്ന സർവേയിൽ പക്ഷേ യുഡിഎഫിനും ആശ്വസിക്കാൻ ഏറെ വക നൽകുന്ന കാര്യങ്ങളുണ്ട്.
ഇതിൽ ഒന്നാമത്തെത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള കാര്യങ്ങളാണ്. അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് സർവേയുടെ ഒന്നാം ഘട്ടത്തിൽ വി എസ് ആയിരുന്നു മുന്നിൽ അന്ന് രണ്ടാം സ്ഥാനത്തായിരുന്ന ഉമ്മൻ ചാണ്ടി രണ്ടാം ഘട്ടമായപ്പോഴേക്കും വിഎസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഉമ്മൻ ചാണ്ടി. മാത്രമല്ല, കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നതെന്ന പ്രതീതിയും ഉണ്ടായിട്ടണ്ട്. ആധികാരികമായി എൽഡിഎഫ് വിജയിക്കുമെന്ന് പറയുന്നില്ലെന്നത് ഇടതു നേതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
യുഡിഎഫ് സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മദ്യനയവും അവസാവസാന നാളിലെ കടുംവെട്ടും തിരിച്ചടിയാകുമെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. മദ്യനയവു യുഡിഎഫിന് തന്നെ വിനയാകുമെന്നാണ് വ്യക്തമാകുന്നത്. ർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ സോളാർബാർക്കോഴ ആരോപണങ്ങൾ. ഉമ്മൻ ചാണ്ടി-സുധീരൻ ബലാബലത്തിലൂടെ വന്ന സമ്പൂർണമദ്യനിരോധനം. സർവ്വേപ്രകാരം ഇതു രണ്ടും സർക്കാരിനെ തിരിച്ചുകുത്തും. യുഡിഎഫിന്റെ മദ്യനിരോധനമല്ല, ഇടതുമുന്നണിയുടെ മദ്യവർജനമാണ് നല്ലതെന്ന് ഭൂരിഭാഗവും കരുതുന്നുവെന്നാണ് സർവേയിൽ പറയുന്നത്.
സോളാർ കേസിൽ സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് സർവ്വേയിൽ പങ്കെടുത്തവരിൽ 52ശതമാനവും വിശ്വസിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്കാണെന്ന സർക്കാർ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ബാർക്കോഴക്കേസിലെ ഇരട്ടത്താപ്പിന് സർക്കാർ തന്നെയാണ് കുറ്റക്കാർ എന്നും കൂടുതൽ പേർ പറയുന്നു.
ആരോപണവിധേയർക്ക് സീറ്റ് നിഷേധിക്കരുതെന്ന് ഉമ്മൻ ചാണ്ടി വാശിപിടിച്ചത് മറ്റൊരു തിരിച്ചടിയായേക്കും. 55ശതമാനം ആളുകളാണ് ഉമ്മൻ ചാണ്ടിയുടെ ഈ നിലപാടിനെ എതിർക്കുന്നത്. ഏതുമുന്നിണിയിലായാലും അഴിമതി ആരോപണങ്ങളിൽപ്പെട്ടവർ മത്സരിക്കണ്ട എന്നാണ് ജന വികാരം. ാനാർത്ഥി നിർണയ സമയത്തെ ഉമ്മൻ ചാണ്ടി-സുധീരൻ തർക്കവും വിനയാകാം. സർക്കാർ പോകുന്ന പോക്കിൽ നടത്തിയ തിരക്കിട്ട ഭൂമിഇടപാടുകളിൽ അഴിമതി ഉണ്ട്.എന്നാൽഅധികാരത്തിൽ വന്നാൽ എൽഡിഎഫ് ഈ ഉത്തരവുകൾ പിൻവലിക്കുംമെന്ന വിശ്വാസം ആളുകൾക്കില്ലെന്നും സർവ്വേഫലം വ്യക്തമാക്കുന്നു.
ഇത്രയേറെ ആരോപണങ്ങൾ ഉണ്ടെങ്കിലും നൂറ് സീറ്റ് വരെ എൽഡിഎഫിന് കിട്ടുമെന്ന പ്രതീക്ഷയില്ല. മറിച്ച് 81 സീറ്റുകൾ വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോർ സർവ്വേ ഫലം വ്യക്തമാക്കുന്നത്. അതേസമയം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസത്തിന് വക നൽകുന്നതാണ്ഫലം. ചരിത്രത്തിലാദ്യമായി എൻഡിഎ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. അഞ്ച് സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.
ഫെബ്രുവരി 17 ന് പുറത്തുവിട്ട ആദ്യഘട്ട തെരഞ്ഞെടുപ്പ് അഭിപ്രായ സർവ്വേയോട് ചേർന്നുനിൽക്കുന്ന ഫലമാണ് രണ്ടാംഘട്ട അഭിപ്രായ സർവ്വേയിലും പുറത്തുവരുന്നത്. ഭരണത്തുടർച്ചയ്ക്കല്ല, ഭരണമാറ്റത്തിന് തന്നെയാണ് സാധ്യത. ഇടതുമുന്നണി അധികാരത്തിലെത്തും. 40 ശതമാനം വോട്ട് നേടി, 75 മുതൽ 81 വരെ സീറ്റുകളിൽ വിജയം ഇടതിനൊപ്പം എന്നാണ് സർവ്വേഫലം. ഇതിന് മുന്‍പത്തെ സർവ്വേയിൽ 77 മുതൽ 82 വരെ സീറ്റാണ് എൽഡിഎഫിന് പ്രവചിച്ചിരുന്നത്. കഴിഞ്ഞ സർവ്വേയിൽ 60 സീറ്റ് വരെ പ്രതീക്ഷിച്ചിരുന്ന യുഡിഎഫ്, നില മെച്ചപ്പെടുത്തി 56 മുതൽ 62 സീറ്റ് വരെ നേടുമെന്നാണ് പുതിയ പ്രവനം. ബിജെപി മുന്നണി 3 മുതൽ 5 സീറ്റ് വരെ നേടും. കഴിഞ്ഞ സർവ്വേയിലും ബിജെപി ഇതേ നിലയിൽ തന്നെ ആയിരുന്നു. കേരളത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാൽ, മലബാറിലെ 49 നിയമസഭാ മണ്ഡലങ്ങളിൽ എൽ!ഡിഎഫ് 29 സീറ്റുകൾ വരെ നേടാം. എൻഡിഎക്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്നത് മലബാറിലാണെന്നും അഭിപ്രായ സർവ്വേ പ്രവചിക്കുന്നു. ഇവിടെ മുന്നണി രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെ നേടും.
മധ്യകേരളത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം അവകാശപ്പെടാം. ആകെയുള്ള 44 സീറ്റുകളിൽ 24 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 20 മുതൽ 22 വരെ സീറ്റ് . എൻഡിഎക്ക് ഒരു സീറ്റ് കിട്ടിയേക്കാം. തിരുവിതാംകൂറിലാണ് എൽഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നത്. ആകെയുള്ള 47 ൽ 31 സീറ്റും ഇടതുമുന്നണി നേടും. യുഡിഎഫിന് 17 സീറ്റുകൾ വരെ മാത്രമേ കിട്ടാനിടയുള്ളൂ എന്നാണ് പ്രവചനം. ബിജെപി മുന്നണിക്ക് രണ്ട് സീറ്റുവരെ ലഭിച്ചേക്കാം. എന്നാൽ ബിഡിജെഎസ് കാര്യമായ സ്വാധീനമുണ്ടാക്കില്ല എന്നും സർവ്വേ പ്രവചിക്കുന്നു.
യുഡിഎഫ് തോൽക്കുമെന്ന് അഭിപ്രായപ്പെട്ട ഭൂരിപക്ഷം പേരും പക്ഷെ അടുത്ത മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നത് ഉമ്മൻ ചാണ്ടിയെ ആണ്. 29 ശതമാനം. വി എസിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കുന്നത് 26 ശതമാനം പേർ മാത്രം. പിണറായിക്കും കുമ്മനത്തിനും 16 ശതമാനം പേരുടെ പിന്തുണയുണ്ട്. ഏപ്രിൽ 7 മുതൽ 18 വരെ കേരളത്തിലെ അരക്കോടിയോളം വോട്ടർമാരെ നേരിൽ കണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോർ സർവ്വേ നടത്തിയത്.
അതേസമയം ഏഷ്യാനെറ്റിന്റെ സർവേയെ തള്ളിക്കൊണ്ടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തുവന്നത്. സർവേയിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്നും യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ബിജെപിക്ക് സർവേ പ്രവചിക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍