പത്തനംതിട്ടയും ആറ്റിങ്ങലും ആലപ്പുഴയും അടക്കം എട്ട് സീറ്റുകൾ ചോദിച്ച് ബിഡിജെഎസ്; ആറിൽ ഒതുക്കാൻ ബിജെപി; ആറ്റിങ്ങലിൽ ഇടത് വാഗ്ദാനം ചൂണ്ടിക്കാട്ടി വിലപേശൽ തുടരുന്നു; ചെറു പാർട്ടികൾക്കും വേണം ഓരോ സീറ്റുകൾ; ഒരിടത്ത് പോലും വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും കേരളത്തിലെ എൻ ഡി എയിൽ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു; എല്ലാം ഭദ്രമെന്ന് പ്രഖ്യാപിച്ച് ശ്രീധരൻ പിള്ള
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിക്ക് എന്തെങ്കിലും സാധ്യതയുള്ളത് തിരുവനന്തപുരത്താണ്. എന്നാൽ ശബരിമല പ്രക്ഷോഭങ്ങളുടെ കരുത്തിൽ പാർട്ടിയുടേയും മുന്നണിയുടേയും പ്രതീക്ഷകൾ വാനോളമാണ്. എന്നാൽ വോട്ടു ശതമാനത്തിൽ ഉയർച്ച നേടാമെന്നല്ലാതെ വിജയത്തിലേക്ക് ഇവ എത്തിക്കില്ലെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൻ.ഡി.എ.യിൽ സീറ്റ് വിഭജന ചർച്ചകൾക്കു തുടക്കമാകുന്നത്. കേരളത്തിൽ എട്ട് സീറ്റ് വേണമെന്ന് ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ബിജെപി തയ്യാറാകില്ല. ആറ്റിങ്ങലിൽ തുഷാർ വെള്ളാപ്പള്ളിയെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം തയ്യാറാണ്. ഈ സാഹചര്യത്തിലാണ് വലിയ വിലപേശലുകൾക്ക് ബിഡിജെഎസ് ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പു കാര്യങ്ങളാലോചിക്കാൻ എൻ.ഡി.എ. യോഗം കൊച്ചിയിൽ ചേരുന്നതിനു തൊട്ടുമുമ്പാണ് ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട്, ആലത്തൂർ, തൃശ്ശൂർ, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്താമെന്ന് ബിജെപി. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വയനാട്, ആലത്തൂർ, ആലപ്പുഴ, ഇടുക്കി, കൊല്ലം സീറ്റുകൾ ബിഡിജെഎസിന് കൊടുക്കാൻ ബിജെപി തയ്യാറാണ്. ഇതിനൊപ്പം രണ്ട് സീറ്റുകൾ കൂടി വിട്ടു കൊടുക്കും. ചാലക്കുടി നൽകാനും തയ്യാറായേക്കും. മലപ്പുറത്തെ ഒരു സീറ്റും കൊടുക്കും.
എന്നാൽ പത്തനംതിട്ട, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപി വിട്ടു കൊടുക്കാനിടയില്ല. പത്തനംതിട്ടയിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മത്സരിക്കുമെന്ന് സൂചനയുണ്ട്. ആറ്റിങ്ങലിൽ ടി പി സെൻകുമാറിനേയും തൃശൂരിൽ കെ സുരേന്ദ്രനേയും മത്സരിപ്പിക്കാനാണ് ബിജെപിക്ക് താൽപ്പര്യം. അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് എൻഡിഎയിലെ ഘടകകക്ഷികളുമായി സംസ്ഥാനത്തു സീറ്റു ധാരണയായെന്നും ഘടകകക്ഷികളുടെ നിർദ്ദേശങ്ങളടക്കം പരിഗണിച്ച് കേന്ദ്രകമ്മിറ്റി ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും എൻഡിഎ സംസ്ഥാന ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.
ബിഡിജെഎസിനെ പോലെ എൻ ഡി എയിയലെ ചെറുപാർട്ടികളും മത്സരിക്കാൻ തയ്യാറാണ്. 20 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ മൽസരിക്കുമെന്ന് ഇന്നലെ ചേർന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. എൻഡിഎക്കു പാകമായ അന്തരീക്ഷമാണ് കേരളത്തിലെന്നു യോഗം വിലയിരുത്തി. ഫെബ്രുവരി 20നകം ലോക്സഭാ കൺവൻഷനുകൾ പൂർത്തിയാക്കും. ഇതിൽ പിസി തോമസിന്റെ കേരളാ കോൺഗ്രസും സീറ്റ് കിട്ടിയേ തീരൂവെന്ന നിലപാടിലാണ്. പി സി തോമസ് മുന്നണി വിട്ടു പോകുമെന്ന ആശങ്കയും മുന്നണിയിലുണ്ട്.
പി.എസ്. ശ്രീധരൻപിള്ള, എ.എൻ. രാധാകൃഷ്ണൻ, എം ടി. രമേശ്, പി.കെ. കൃഷ്ണദാസ്, എം. ഗണേശ് (ബിജെപി), തുഷാർ വെള്ളാപ്പള്ളി, സുരേഷ്ബാബു, വി. ഗോപകുമാർ (ബിഡിജെഎസ്), അഹമദ് തോട്ടത്തിൽ, രാജൻ കണ്ണാട് (കേരള കോൺ.), മെഹബൂബ്, ജയ്സൺ (എൽജെപി), വി.വി. രാജേന്ദ്രൻ, എംപി. ജോയി (എസ്ജെഡി), പി.സി. തോമസ്, കുരുവിള മാത്യൂസ്, എം.എൻ. ഗിരി (നാഷണലിസ്റ്റ് കേരള കോൺ), കെ.കെ. പൊന്നപ്പൻ (പിഎസ്പി) എന്നിവരാണ് എൻഡിഎ യോഗത്തിൽ പങ്കെടുത്തത്.
ബി.ഡി.ജെ.എസ്. പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുത്തില്ലെന്ന് തുഷാർ യോഗത്തിൽ വിശദീകരിച്ചു. സർക്കാർപരിപാടി എന്ന നിലയിൽ എസ്.എൻ.ഡി.പി. യോഗം പ്രവർത്തകരാണ് പങ്കെടുത്തത്. പാർട്ടിക്ക് അതുമായി ബന്ധമില്ലെന്ന് അദ്ദേഹം യോഗത്തിലും പുറത്തും വിശദീകരിച്ചു. ശബരിമലവിഷയത്തിൽ സർക്കാരിനെതിരേ സ്വീകരിച്ച ഒരു കോടി ഒപ്പ് 17-ന് മുന്നണിനേതാക്കൾ ഗവർണർക്ക് കൈമാറും. എൻ.ഡി.എ.ക്ക് അനുകൂലമായ സാഹചര്യം കേരളത്തിൽ ഉടലെടുത്തിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് 16-ന് ജില്ലകളിൽ മുന്നണി ഉപവാസ സമരങ്ങൾ സംഘടിപ്പിക്കും. 15-നും 27-നും സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഓരോ യോഗം കഴിയുമ്പോഴും മുന്നണിയിൽനിന്ന് ഘടകകക്ഷികൾ കൊഴിഞ്ഞുപോകുന്നതിലെ ആശങ്ക ചില കക്ഷികൾ യോഗത്തിൽ അറിയിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകണമെന്നും അവർ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ നിഷ്ക്രിയത്വവും എൽഡിഎഫിന്റെ അക്രമരാഷ്ട്രീയവും മടുത്ത ജനങ്ങൾ എൻഡിഎയ്ക്കു പിന്തുണ നൽകുമെന്നാണ് പൊതുവായ വിലയിരുത്തൽ. ബിജെപി കേന്ദ്രനേതൃത്വം നടത്തിയ സർവേകളിലെല്ലാം കേരളത്തിൽ എൻഡിഎയുടെ സാധ്യതകൾ വ്യക്തമായിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഇത്രയും അധഃപതിച്ച ഭരണം കേരളത്തിലുണ്ടായിട്ടില്ല. ഇതു കൈമുതലാക്കി എൻഡിഎ മുന്നേറും. സുവർണാവസരം എന്നു പറഞ്ഞാലും തെറ്റില്ലെന്ന്, പഴയ യുവമോർച്ച പ്രസംഗവിവാദം ഓർമിച്ച് ശ്രീധരൻപിള്ള പറഞ്ഞു. സുവർണാവസരം തന്നെയാണ്, അതിലൊരപാകതയുമില്ല. എന്നാലും പദങ്ങൾ സൂക്ഷിച്ചുപയോഗിക്കുകയാണ് - ശ്രീധരൻപിള്ള പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍