ബ്രിട്ടൺ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്; നാളെ രാവിലെ തന്നെ ഫലം അറിയാം; പ്രതീക്ഷയോടെ ഇടതു-വലതു പാർട്ടികൾ
ലണ്ടൻ: ബ്രിട്ടീഷുകാർ ഇന്ന് നിർണ്ണായക ജനവിധി രേഖപ്പെടുത്തും. ബ്രിട്ടനിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു തൂക്കു പാർലമെന്റിനെയാവും വീണ്ടും സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തൽ. ഭരണത്തിലുള്ള കൺസർവേറ്റീവുകൾ എന്ന ടോറികൾ(യാഥാസ്ഥിതിക പാർട്ടി) വലിയ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടേക്കാം, പക്ഷെ അവർക്ക് ഭൂരിപക്ഷം ലഭിക്കില്ല. തൊട്ടടുത്ത് ലേബർ പാർട്ടിയാണ്. ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ ഉള്ള യാഥാസ്ഥിതിക പാർട്ടി വിരുദ്ധ സീറ്റുകൾക്കാണ് ഈ പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ കഴിയുക എന്നതാണ് ഈ അഭിപ്രായ വോട്ടെടുപ്പുകൾ നൽകുന്ന പ്രധാന സൂചന.
എന്നാൽ കൺസർവേറ്റികൾ ജയിക്കുമെന്ന തരത്തിലാണ് ബ്രിട്ടണിലെ മിക്കവാറും മാദ്ധ്യമങ്ങളും രംഗത്തുള്ളത്. മാദ്ധ്യമങ്ങളുടെ പിന്തുണയിൽ വീണ്ടും അധികാരത്തിലെത്താമെന്നാണ് ജെയിംസ് കാമറൂണിന്റെ പ്രതീക്ഷ. ലേബർ പാർട്ടിയെ എങ്ങനേയും അധികാരത്തിൽ മാറ്റി നിർത്താനുള്ള തന്ത്രങ്ങളാണ് മുഖ്യധാര മാദ്ധ്യങ്ങൾ നടത്തുന്നത്. ഇത് വിജയിച്ചില്ലെങ്കിൽ എഡ് മിലിബാൻഡിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി വീണ്ടും ബ്രിട്ടണിൽ അധികാരത്തിലെത്തും. മത്സരം കടക്കുമ്പോൾ ചെറുപാർട്ടികളെ കൂട്ടുപിടിച്ച് അധികാരത്തിലെത്താൻ ബ്രിട്ടണിലെ പ്രധാന രണ്ട് പാർട്ടികളും ശ്രമം തുടങ്ങിയിട്ടുണ്ട്.
കേവല ഭൂരിപക്ഷത്തിന് 326 സീറ്റുകൾ വേണ്ടിടത്ത് ഭരണകക്ഷിയായ കൺസർവേറ്റിവുകൾ 283 വരെ സീറ്റ് നേടിയേക്കാമെന്നാണ് പ്രവചനങ്ങൾ. എന്നാൽ ഇതിനെ മറികടക്കാനുള്ള കരുത്ത് എഡ് മിലിബാൻഡിനുണ്ട്. ചിട്ടയായ പ്രവർത്തനമാണ് അവർ നടത്തുന്നത്. ഏഴു പ്രമുഖ കക്ഷികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളതെങ്കിലും വലതുപക്ഷ ആഭിമുഖ്യമുള്ള കൺസർവേറ്റിവുകളും ഇടത് ആഭിമുഖ്യമുള്ള ലേബറും തമ്മിലാണ് പ്രധാന മത്സരം. 13 വർഷം നീണ്ട ലേബർ ഭരണത്തിനൊടുവിൽ 2010ൽ അധികാരം തിരിച്ചുപിടിച്ച കാമറൂൺ തന്നെയാണ് കൺസർവേറ്റിവുകളെ പ്രതിനിധാനം ചെയ്യുന്നതെങ്കിൽ പ്രതിപക്ഷ നേതാവ് എഡ് മിലിബാൻഡാണ് ലേബർ പ്രതിനിധി.
ടോണി ബ്ളെയറിന്റെ പിൻഗാമിയായി 2010ൽ രംഗത്തുവന്ന മിലിബാൻഡ് ജനകീയനാണെങ്കിലും പ്രധാനമന്ത്രി പദത്തിനു ചേരില്ലെന്ന തരത്തിലാണ് പ്രചാരണം. സ്കോട്ട്ലൻഡിൽ ശക്തിയാർജിച്ച സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി)യും ലേബർ കോട്ടകളിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. യൂറോപ്യൻ യൂനിയനോടും കുടിയേറ്റ അനുകൂല നയങ്ങളോടും കടുത്ത നിലപാടുകളുമായി അടുത്തിടെ രംഗത്തുവന്ന യുകിപ് കൺസർവേറ്റിവുകൾക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് തൂക്ക് പാർലമെന്റിനുള്ള സാധ്യത സജീവമാകുന്നത്.
ചെറുപാർട്ടിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയെ സ്വാധീനിച്ച് ഭൂരിപക്ഷം തികയ്ക്കാൻ ലേബർപാർട്ടി ശ്രമിക്കുന്നതായും സൂചനയുണ്ട്. നിക്കോളാസ് സ്റ്റർജിയോണിന്റെ നേതൃത്വത്തിലുള്ള സ്കോട്ടിഷ് നാഷണൽ പാർട്ടി ലിബറൽ ഡെമോക്രാറ്റുകളെ പിന്തള്ളി മൂന്നാംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം. കാമറൺ സർക്കാരിന് നിലവിൽ പിന്തുണ നൽകുന്ന നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഏതുപക്ഷത്തേക്കും ചാടാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിക്കുന്ന പാർട്ടിക്കൊപ്പം നിൽക്കുമെന്ന് ക്ലെഗ്ഗ് പ്രഖ്യാപിച്ചു. രാജ്യത്തെ ട്രേഡ് യൂണിയനുകളുടെ ശക്തമായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ലേബർ പാർട്ടി. കൺസർവേറ്റീവ് പാർട്ടി 34 ശതമാനവും ലേബർപാർട്ടി 33 ശതമാനവും വോട്ട് നേടുമെന്നാണ് അവസാന പ്രവചനം.
ലോകപ്രശസ്ത തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ നേറ്റ് സിൽവറുടെ പ്രവചനം അനുസരിച്ച് കൺസർവേറ്റിവ് കക്ഷിയാകും മുന്നിൽ 283 സീറ്റുകൾ. രണ്ടാം സ്ഥാനത്തുള്ള ലേബറിന് 270 സീറ്റുകളുണ്ടാകും. എസ്.എൻ.പി 48, ലിബറൽ ഡെമോക്രാറ്റുകൾ 24, ഡി.യു.പി എട്ട്, യുകിപ് ഒന്ന്, മറ്റു കക്ഷികൾ 16 എന്നിങ്ങനെയാകും സീറ്റുകൾ. കമാറൂണിനെ എതിർക്കുന്നവരെ കൂട്ടുപിടിച്ച് ലേബർ നേതാവ് എഡ് മിലിബാൻഡിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ സർക്കാർ രാജ്യത്ത് അധികാരത്തിലത്തെുമെന്നും സിൽവർ പ്രവചിക്കുന്നു. ഏതായാലും നാളെ രാവിലെ തന്നെ ഫല പ്രഖ്യാപനം എത്തിതുടങ്ങും. ഇതോടുകൂടി ബ്രിട്ടണിലെ ഭരണം ആർക്കെന്ന ചർച്ചകൾക്കും വിരാമമാകും.
ഇന്ത്യയിലേതിനു സമാനമായ പാർലമെന്റ് തെരഞ്ഞെടുപ്പ് സംവിധാനമാണ് ബ്രിട്ടനിൽ. അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്കുള്ള പ്രതിനിധികളെയാണ് തെരഞ്ഞെടുക്കുക. 650 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇംഗ്ളണ്ടിൽ 533, സ്കോട്ട്ലൻഡിൽ 59, വെയിൽസിൽ 40, വടക്കൻ അയർലൻഡിൽ 18. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 326 സീറ്റുകൾ. ഒരു കക്ഷിക്കും ഇത് നേടാനായില്ളെങ്കിൽ തൂക്കുസഭയാകും. തുടർന്ന്, സഖ്യകക്ഷി സർക്കാറിന് ശ്രമം തുടരും. രണ്ടാം ലോകയുദ്ധത്തിനുശേഷം രണ്ടു തവണ മാത്രമാണ് വലിയ ഒറ്റക്കക്ഷി കേവല ഭൂരിപക്ഷം നേടാതിരുന്നത്.
ബ്രിട്ടനിൽ വെള്ളക്കാരല്ലാത്ത ഏറ്റവും വലിയ സമൂഹമായ ഇന്ത്യൻ വംശജരുടെ വോട്ടുകൾ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാണ്. 14 ലക്ഷം ഇന്ത്യൻ വംശജർ രാജ്യത്തുള്ളതിൽ 6,15,000 വോട്ടർമാരാണുള്ളത്. മൊത്തം വോട്ടർമാർ 4.5 കോടിയുണ്ടെങ്കിലും ഇന്ത്യൻ വംശജർ ചില മണ്ഡലത്തിൽ സുപ്രധാന സാന്നിധ്യമാണ്. ഇന്ത്യക്കാരെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി സിഖ് ഗുരുദ്വാരകൾ സന്ദർശിച്ചിരുന്നു.ബ്രിട്ടീഷ് സന്ദർശനത്തിനത്തെിയ ബോളിവുഡ് നടൻ അഭിഷേക് ബച്ചനൊപ്പം ലേബർ സ്ഥാനാർത്ഥി തുറന്ന ജീപ്പിൽ നടത്തിയ യാത്രയും വാർത്തയായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍