ഏഴുമണിക്ക് മുമ്പേ ജനങ്ങൾ ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി; വൈകിട്ടത്തെ മഴ പേടിച്ച് മിക്ക വോട്ടുകളും ഉച്ചക്ക് മുമ്പ് തീർന്നേക്കും; ഉറക്കിളച്ചു സ്ഥാനാർത്ഥികളും നേതാക്കളും ഇന്നലെ വീടുകൾ കയറി; അവസാന നിമിഷം കൈമാറിയത് ഊഹാപോഹങ്ങളും ആരോപണങ്ങളും; ഒമ്പത് മണിയോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും; പ്രതീക്ഷയോടെ മുന്നണികളും; ആരു ജയിച്ചാലും ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയെന്ന് റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: പരമ്പരാഗത യുഡിഎഫ് മണ്ഡലം ഡി വിജയകുമാറിലൂടെ കോൺഗ്രസ് തിരിച്ചു പിടിക്കുമോ? അതോ കഴിഞ്ഞ തവണ കെ കെ രാമചന്ദ്രൻ തിരിച്ചു പിടിച്ച മണ്ഡലം നിലനിർത്താൻ സജി ചെറിയാന് സാധിക്കുമോ? ഇരുമുന്നണികളെയും അട്ടിമറിച്ച്് വിജയം കൊയ്യാൻ ബിജെപിയിലെ ശ്രീധരൻ പിള്ളയ്ക്ക് സാധിക്കുമോ? കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് തുടങ്ങി. രാവിലെ മുതൽ വോട്ടു രേഖപ്പെടുത്തി മടങ്ങാൻ വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് വനന്നു തുടങ്ങി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെ 17 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. പുറമേ നോട്ടയും. 164 വോട്ടെടുപ്പു കേന്ദ്രങ്ങളുണ്ട്. 17 സഹായ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി ജനങ്ങൾ ബൂത്തിലെത്തിയിട്ടുണ്ട്. പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമാണ്. മഴയുള്ളതിനാൽ രാവിലെ തന്നെ വോട്ടു ചെയ്തു മടങ്ങാനാണ് വോട്ടർമാരുടെ ലക്ഷ്യം. ഇതു കൂടാതെ രാവിലെ വോട്ടു ചെയ്തു ജോലിക്കു പോകാനായി എത്തുന്നവരും കൂടുതലാണ്. അതുകൊണ്ടു തന്നെ ഭൂരിപക്ഷം വോട്ടുകളും ഉച്ചക്ക് മുമ്പു തന്നെ ചെയ്തു തീരുമെന്നാണ് റിപ്പോർട്ടുകൾ. ഓരോ ബൂത്തിലും രണ്ടു വോട്ടിങ് യന്ത്രങ്ങൾ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. 1,99,340 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. മഴ പെയ്താൽ വോട്ടർമാർ നനയാതിരിക്കാനുള്ള സൗകര്യങ്ങൾ ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്.
കുടിവെള്ള വിതരണം, ഭിന്നശേഷിക്കാർക്കു പ്രത്യേക സൗകര്യം, പ്രായമായവർക്കു വിശ്രമ സൗകര്യം തുടങ്ങിയവയും ബൂത്തുകളിലുണ്ടാകും. റമസാൻകാലമായതിനാൽ ഉദ്യോഗസ്ഥർക്കു പ്രാർത്ഥിക്കാനും നോമ്പ് തുറക്കാനും സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) സംസ്ഥാനത്ത് ആദ്യം ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പാണിത്. വിവി പാറ്റ് ഉപയോഗിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്.
ചെങ്ങന്നൂരിൽ രാവിലെ ആറിനു മോക് പോൾ നടത്തി ശേഷമാണ് വോട്ടിങ് തുടങ്ങിയത്. പ്രിസൈഡിങ് ഓഫിസർമാർ ഇതു പരിശോധിച്ചു തൃപ്തികരമാണെന്നു സർട്ടിഫിക്കറ്റ് തയാറാക്കും. മണ്ഡലത്തിൽ 17 സഹായക ബൂത്തുകൾ ഉൾപ്പെടെ 181 ബൂത്തുകളുണ്ട്. പ്രശ്നസാധ്യതയുള്ള 22 ബൂത്തുകളിലും വെബ് ക്യാമറ സംവിധാനത്തിലൂടെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാർത്ഥിയുടെ ഏജന്റ്മാർ നിശ്ചിതസമയത്തു ഹാജരായില്ലെങ്കിൽ പ്രിസൈഡിങ് ഓഫിസർ ബന്ധപ്പെട്ട വരണാധികാരിയെ വിവരമറിയിക്കണം. വോട്ടെടുപ്പു നിരീക്ഷിക്കാൻ എല്ലാ ബൂത്തിലും മൈക്രോ നിരീക്ഷകരുണ്ട്. വോട്ടിങ് യന്ത്രം തകരാറിലായാൽ വോട്ടെടുപ്പു തടസ്സപ്പെടാതിരിക്കാൻ സെക്ടർ ഓഫിസർമാർ ശ്രദ്ധിക്കണം. അര മണിക്കൂറിനുള്ളിൽ വോട്ടെടുപ്പു യന്ത്രം മാറ്റിവയ്ക്കണം. പരാതിയുണ്ടായാൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കി പരാതി പരിഹരിക്കാൻ നടപടിയെടുക്കണം.
ആകെ വോട്ടർമാർ: 1,99,340
പുരുഷന്മാർ: 92,919
സ്ത്രീകൾ: 1,06,421
പോളിങ് ബൂത്തുകൾ: 164
സഹായക ബൂത്തുകൾ: 17
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ കെ രാമചന്ദ്രൻനായർ 52,880, കോൺഗ്രസിലെ പി സി വിഷ്ണുനാഥ് 44,897, ബിജെപിയിലെ പി എസ് ശ്രീധരൻപിള്ള 42682 വോട്ടും നേടി. മറ്റ് കക്ഷികൾ നേടിയത് 5,059 വോട്ട് ആയിരുന്നു. 7983 വോട്ടിനാണ് കെകെ രാമചന്ദ്രൻ നായർ ചെങ്ങന്നൂരിൽ വിജയക്കൊടി പാറിച്ചത്.ഇത്തവണയും പോളിങ് ശതമാനം ഉയരുമെന്നും അത് തങ്ങൾക്ക് ഗുണകരമാകുമെന്നുമാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ മറുനാടൻ മലയാളി നടത്തിയ സർവ്വേയിൽ സജി ചെറിയാന് നേരിയ മുൻതൂക്കമുള്ളതായാണ് സർവ്വേ ഫലം പുറത്ത് വന്നത്. എന്നാൽ പ്രചരണത്തിന്റെ അവസാന നിമിഷം ചിത്രം മാറിമറിഞ്ഞെന്നാണ് വിലയിരുത്തൽ.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയടക്കം 1500 പേരെ നിയോഗിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവർ അറിയിച്ചു. ഏഴ് ഡിവൈ.എസ്പിമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സ്ട്രൈക്കിങ് ഫോഴ്സ്, വാഹന പട്രോളിങ്, പിങ്ക് പട്രോളിങ് എന്നിവരടങ്ങുന്ന 150ഓളം ഉദ്യോഗസ്ഥരെ വേറെ നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശപ്രകാരമാണ് ഒരു കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ തീരുമാനിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾ ജില്ല പൊലീസ് മേധാവി തത്സമയം വിലയിരുത്തും.
മേഖലയിലെ 22 ബൂത്ത് പ്രശ്നബാധിതമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്. സുരേന്ദ്രൻ വ്യക്തമാക്കി. ഇവിടങ്ങളിൽ അധികം സേനകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സി.സി.ടി.വി കാമറകളും സ്ഥാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ മണ്ഡലത്തിൽ വാഹന ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കാൻ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് വന്ന കേസുകളുടെ ഹിയറിങ് ഉടൻ പൂർത്തിയാകും. അതിനുശേഷം ഉചിത നടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.
ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്. നേരിയെ വോട്ട് വ്യത്യാസം പോലും നിർണ്ണായകമാകുന്ന സാഹചര്യത്തിലാണ് കെഎം മാണി യുഡിഎഫിന് പിന്തുണയുമായി രംഗത്ത വരുന്നത്. നേരത്തെ മലപ്പുറം വേങ്ങര തെരഞ്ഞെടുപ്പുകളിൽ ലീഗിനാണ് പിന്തുണയെന്ന വ്യക്തമാക്കിയിരുന്ന മാണി ഇത്തവണ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് യുഡിഎഫിന് പിന്തുണയുമായി രംഗതെത്തിയത്. നേരത്തെ എൽഡിഎഫും ബിജെപിയും മാണിയുടെ പിന്തുണയുറപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അവസാന ഘട്ടത്തിലാണ് യുഡഎഫ് പാളയത്തിലേക്ക് മാണി പിന്തുണയുമായി എത്തിയത്.
ആരു ജയിച്ചാലും ഭൂരിപക്ഷം അയ്യായിരം കടക്കില്ല
നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ മുന്നണി സ്ഥാനാർത്ഥികൾ രാത്രി വൈകിയും വീടുകൾ കയറി വോട്ടുപിടിച്ചു. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകൾ വർധിക്കുമെന്നും മണ്ഡലം നിലനിർത്താനാകുമെന്നും സിപിഎം പ്രതീക്ഷിക്കുമ്പോൾ മണ്ഡലം തിരികെ പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു കോൺഗ്രസ്. കഴിഞ്ഞ തവണ ഭൂരിപക്ഷം വർധിപ്പിച്ച് ഇരുമുന്നണികളേയും ഞെട്ടിച്ച ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതേസമയം ആരും ജയിച്ചാലും ഭൂരിപക്ഷം അയ്യായിരം കടക്കില്ലെന്നാണ് വിലയിരുത്തൽ.
ചെങ്ങന്നൂരിലെ എട്ടു ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആയിരുന്നു മുന്നിൽ വന്നത്. ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പുലിയൂർ, വെൺമണി, ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തുകൾ. പാണ്ടനാട് ഗ്രാമപഞ്ചായത്തിലും ചെങ്ങന്നൂർ നഗരസഭയിലും യുഡിഎഫ് മുന്നിലെത്തി. തിരുവൻവണ്ടൂരിൽ ബിജെപിയാണ് മുന്നിലെത്തിയത്.
ചെങ്ങന്നൂർ നഗരസഭയിലും പാണ്ടനാടും എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തി. മാന്നാർ, തിരുവൻവണ്ടൂർ, മുളക്കുഴ, ആല, ചെന്നിത്തല, തൃപ്പെരുന്തുറ എന്നിവിടങ്ങളിൽ യുഡിഎഫ് രണ്ടാം സ്ഥാനത്തെത്തി. പുലിയൂർ, ബുധനൂർ, ചെറിയനാട്, വെൺമണി എന്നിവിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആകെ 154 ബൂത്തുകളിൽ 76 ബൂത്തുകളിൽ എൽഡിഎഫ് മുന്നിലായിരുന്നു. ബിജെപി: 44, യുഡിഎഫ്: 34. 65 ബൂത്തുകളിൽ യുഡിഎഫ് രണ്ടാം സ്ഥാനത്ത്. എൽഡിഎഫ്: 48, ബിജെപി: 42.
5039 പുതിയ വോട്ടർമാരിൽ ഭൂരിപക്ഷത്തിന്റെയും വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നും, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വർധിക്കുമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻനായർ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിജയത്തിൽ നിർണായക ഘടകമാകും. എല്ലാ ജാതീയ ഘടകങ്ങളും അനുകൂലമാകുമെന്നാണ് അവസാനവട്ട പ്രതീക്ഷ.
കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സഖ്യവും സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യവും ചെങ്ങന്നൂരിലെ വോട്ടിലും പ്രതിഫലിക്കുമെന്നും വിശ്വസിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടാനാകുമെന്നാണു ചെങ്ങന്നൂർ എൽഡിഎഫ് മണ്ഡലം കമ്മറ്റിയുടെ കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ 8000- 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ചെങ്ങന്നൂർ നഗരസഭയിലെ വോട്ടിനെക്കുറിച്ചാണ് ആശങ്ക. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചപ്പോഴും 4491 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. യുഡിഎഫിന് 4992 വോട്ടുകൾ ലഭിച്ചു.
കഴിഞ്ഞ തവണ യുഡിഎഫ് വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാകുകയും അതു ബിജെപിക്ക് അനുകൂലമാകുകയും ചെയ്ത സാഹചര്യത്തെ ഇത്തവണ മറികടക്കാനാകുമെന്നു പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ തവണ കുറഞ്ഞ 20,000 വോട്ടുകളിൽ പകുതി തിരിച്ചെത്തുമെന്നും വിജയം ഉറപ്പിക്കാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. ബിജെപിയുടെ പ്രചാരണങ്ങളിൽ ബിഡിജെഎസ് പങ്കെടുക്കാത്തതു തിരിച്ചടിയാണെന്ന് പാർട്ടി കണക്കു കൂട്ടുന്നു.
സഹായിക്കുന്നവർക്ക് വോട്ടു കൊടുക്കുമെന്ന എസ്എൻഡിപിയുടെ നിലപാട് യുഡിഎഫിന് ഗുണം ചെയ്യും. ഒരു വിഭാഗം എസ്എൻഡിപി യൂണിയനുകളുടെ പിന്തുണ ലഭിക്കും. ഇതോടൊപ്പം യുഡിഎഫിന് അനുകൂലമായി ഹൈന്ദവവോട്ടുകൾ ഏകീകരിക്കാൻ സാധ്യതയുണ്ടെന്നും പാർട്ടി വിശ്വസിക്കുന്നു. മാന്നാർ അടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ പറയുന്നു. ബൂത്തിന്റെ ചുമതല ഡിസിസി ജനറൽ സെക്രട്ടറിമാർക്കു നൽകിയത് ഗുണം ചെയ്യും. എൻഎസ്എസ് പിന്തുണ കോൺഗ്രസ് സ്ഥാനാർത്ഥി ഡി.വിജയകുമാറിനു ലഭിക്കും. കാര്യങ്ങൾ അനുകൂലമായാൽ 3000-5000 വോട്ടിന്റെ ഭൂരിപക്ഷം. ഏഴു പഞ്ചായത്തുകളിൽ മുന്നിൽ വരും.
കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം ഒന്നാം സ്ഥാനമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോൺഗ്രസ്-സിപിഎം അവിശുദ്ധ ബന്ധം ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും അതു ഗുണകരമാകുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. മോദി പ്രഭാവത്തിലാണ് ഇത്തവണയും പ്രതീക്ഷ. എസ്എൻഡിപി പിന്തുണ സംബന്ധിച്ച പ്രചാരണങ്ങളിൽ വാസ്തവമില്ലെന്നും ബിഡിജെഎസ് ബിജെപിയോട് അകന്നിട്ടില്ലെന്നും നേതൃത്വം പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്