സുകുമാരൻ നായർ ഇടപെട്ടപ്പോൾ കോന്നിയിൽ പി.മോഹൻരാജിന് നറുക്ക് വീണു; അടൂർ പ്രകാശിന്റെ നോമിനി റോബിൻ പീറ്ററിനെ വെട്ടി; സാമുദായിക പ്രാതിനിധ്യം നോക്കിയപ്പോൾ അരൂരിൽ ഷാനിമോൾ ഉസ്മാൻ; എറണാകുളത്ത് കെ.വി.തോമസിന്റെ എതിർപ്പിനെ മറികടന്ന് ടി.ജെ.വിനോദ്; വട്ടിയൂർക്കാവിൽ കെ.മോഹൻകുമാറും; കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു; ഔദ്യോഗിക പ്രഖ്യാപനം നാളെ; പാലാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ക്ഷീണം മാറ്റാൻ സ്ഥാനാർത്ഥി പട്ടിക വൈകിക്കാതെ നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് തീരുമാനിച്ചു. അരൂരിൽ ഷാനിമോൾ ഉസ്മാനാണ് സ്ഥാനാർത്ഥി. കോന്നിയിൽ പി.മോഹൻരാജും. എറണാകുളത്ത് ടി.ജെ.വിനോദും, വട്ടിയൂർക്കാവിൽ കെമോഹൻ കുമാറും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. മഞ്ചേശ്വരം മണ്ഡലത്തിൽ എം സി ഖമറുദ്ദീനെ സ്ഥാനാർത്ഥിയായി മുസ്ലിംലീഗ് പ്രഖ്യാപിച്ചിരുന്നു.
കോന്നിയിൽ പി.മോഹൻ രാജ്
അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥി റോബിൻ പീറ്ററിനെ വെട്ടിയാണ് പി.മോഹൻ രാജിനെ ഉൾപ്പെടുത്തിയത്. അടൂർ പ്രകാശ് തന്റെ നിലപാടിൽ ഉറഞ്ഞു നിന്നതോടെ കോന്നി മണ്ഡലത്തിലെ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നിരുന്നു. റോബിനല്ലാതെ ഏതു സ്ഥാനാർത്ഥി വന്നാലും ഒന്നടങ്കം രാജി വയ്ക്കുമെന്ന് യൂത്ത്കോൺഗ്രസിന്റെ കമ്മറ്റികൾ ഭീഷണി മുഴക്കി. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് തീരുമാനം.
എൻഎസ്എസ് നോമിനി ആയിട്ടാണ് മോഹൻരാജ് മൽസരിക്കാനെത്തുന്നത്. പഴകുളം മധുവും നായർ സമുദായാംഗമാണെങ്കിലും മോഹൻരാജിന് സീറ്റ് നൽകി പ്രായശ്ചിത്തം ചെയ്യാൻ നേതൃത്വം തയാറാവുകയാണ്. 2001 ലും 2006 ലും പത്തനംതിട്ട മണ്ഡലത്തിൽ മോഹൻരാജിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. പോസ്റ്റർ ഒട്ടിച്ച് പ്രചാരണവും തുടങ്ങി. 2001 ൽ കെകെ നായർക്ക് വേണ്ടി മോഹൻരാജ് മാറിക്കൊടുക്കേണ്ടി വന്നു.2006 ൽ ശിവദാസൻ നായർക്ക് വേണ്ടിയാണ് മാറി നിൽക്കേണ്ടി വന്നത്. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും മോഹൻരാജിനെ സ്ഥാനാർത്ഥിയായി കെപിസിസി നിശ്ചയിച്ചു. പക്ഷേ, അന്ന് എകെ ആന്റണി ആന്റോ ആന്റണിയെ ഇവിടേക്ക് കെട്ടിയിറക്കി. പത്തനംതിട്ട നഗരസഭയുടെ മുൻചെയർമാൻ കൂടിയായ മോഹൻരാജിന് നിയമസഭാ സീറ്റ് എന്നേ കിട്ടേണ്ടിയിരുന്നതാണ്. ഓരോ കാലങ്ങളിൽ ഓരോരുത്തർ വന്നപ്പോൾ അദ്ദേഹം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ തവണയും കോന്നിയിലേക്ക് മോഹൻരാജിനെ പരിഗണിച്ചിരുന്നു. അന്ന് അടൂർ പ്രകാശിന് സീറ്റിന് വേണ്ടി മോഹൻരാജിനെ വെട്ടിയത് തലതൊട്ടപ്പനായ ഉമ്മൻ ചാണ്ടി ആയിരുന്നു.
നേരത്തേ അടൂർ പ്രകാശിന്റെ സ്ഥാനാർത്ഥിയായ റോബിൻ പീറ്ററിന് എതിരേ ഒന്നിച്ചവരാണ് എ,ഐ ഗ്രൂപ്പുകാർ. അപ്പോൾ ഇവർ പറഞ്ഞത് റോബിൻ ഒഴികെ ആരെങ്കിലും വന്നോട്ടെ എന്നാണ്. ഇപ്പോൾ മോഹൻരാജ് വരുമ്പോൾ 'അങ്ങനെ പറയരുത്' എന്നാണ് ഇവരുടെ നിലപാട്. സുകുമാരൻ നായരുടെ നിർബന്ധമാണ് മോഹൻരാജിന് സീറ്റ് കിട്ടാൻ കാരണമായിരിക്കുന്നത്.
അരൂരിൽ ഷാനിമോൾ ഉസ്മാൻ
സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിരവധി മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടതും അരൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവുമാണ് ഷാനിമോളെ തിരഞ്ഞെടുക്കാൻ കാരണം.അരൂരിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുയർന്നിരുന്നു. എം ലിജുവിനെ മത്സരിപ്പിക്കാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.തേസമയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂരിൽ ലീഡ് നില ഉയർത്തിയ ഷാനിമോളെ തന്നെ മത്സരിപ്പിക്കാൻ ഐ ഗ്രൂപ്പിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു. കെ മുരളീധരൻ എംപിയും ഷാനി മോൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
വട്ടിയൂർക്കാവിൽ കെ.മോഹൻകുമാർ
വട്ടിയൂർക്കാവിൽ മുൻ എംഎൽഎ കെ മോഹൻ കുമാർ യുഡിഎഫ് സ്ഥാനാർത്ഥിയാകും. നിലവിൽ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായ അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് കൈമാറിയിരുന്നു. കെ മുരളീധരൻ വടകര എംപിയായപ്പോൾ ഒഴിവു വന്ന മണ്ഡലത്തിൽ മുരളീധരന്റെ നോമിനിയായ പീതാംബരക്കുറുപ്പിനെ വെട്ടിയാണ് കെ മോഹൻ കുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. മോഹൻകുമാറിന്റെ സ്ഥാനാർത്ഥിത്വം ആദ്യം എതിർത്ത കെ.മുരളീധരനെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചത്
ദേശിക നേതൃത്വം ഉയർത്തിയ പ്രതിച്ഛായ പ്രശ്നവും എതിർസ്ഥാനാർത്ഥികളേയും പരിഗണിച്ചപ്പോൾ വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് പകരം മോഹൻകുമാറിന് നറുക്ക് വീഴുകയായിരുന്നു. പ്രാദേശിക നേതൃത്വം ഉയർത്തിയ പ്രതിച്ഛായ പ്രശ്നവും എതിർസ്ഥാനാർത്ഥികളേയും പരിഗണിച്ചപ്പോൾ വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിന് പകരം മോഹൻകുമാറായിരിക്കും നല്ലതെന്ന ആലോചനയാണ് നേതൃത്വത്തിലുണ്ടായത്. ആദ്യം മുതൽ തന്നെ കെ മോഹൻ കുമാറിന്റെ പേര് അംഗീകരിക്കാൻ കെ മുരളീധരന് താൽപര്യമുണ്ടായിരുന്നില്ല. വളരെ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് മുരളീധരനെ അനുനയിപ്പിച്ചത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുരളീധരൻ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ ചൊല്ലി ഒരു തർക്കത്തിനില്ലെന്ന് വ്യക്തമാക്കി. ഞാനായിട്ട് പാർട്ടിക്ക് പ്രശ്നമുണ്ടാക്കില്ല. എന്റെ അഭിപ്രായം പാർട്ടി ഫോറത്തിൽ കൃത്യമായി അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് അനുകൂലമായൊരു ട്രെൻഡ് ഇപ്പോൾ നിലവിലുണ്ട് അതു ഞാനായിട്ട് ഇല്ലാതാക്കില്ല. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് നിശ്ചയിക്കും. കോൺഗ്രസ് ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും ജയിക്കും - മുരളീധരൻ പറഞ്ഞു.
പീതാംബരക്കുറുപ്പിനെ തഴഞ്ഞ് മോഹൻകുമാറിനെ പരിഗണിക്കുന്നതിൽ മുരളീധരന് എതിർപ്പുള്ളതായുള്ള വാർത്തകൾ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതോടെ മുരളീധരന്റെ വസതിയിലെത്തിയ മോഹൻ കുമാർ അദ്ദേഹത്തെ നേരിൽ കണ്ട് ചർച്ച നടത്തി.
2001ൽ അന്ന് തിരുവനന്തപുരം നോർത്ത് ആയിരുന്ന മണ്ഡലത്തിൽ നാലാം ജയം തേടി മത്സരിച്ച എം വിജയകുമാറിനെ 6384 വോട്ടുകൾക്ക് കെ മോഹൻ കുമാർ അട്ടിമറിച്ചിരുന്നു. എന്നാൽ 2006ൽ വീണ്ടും വിജയകുമാറുമായി മത്സരിച്ചപ്പോൾ 9724 വോട്ടുകൾക്ക് മോഹൻകുമാർ പരാജയപ്പെട്ടിരുന്നു. പിന്നീട് സംഘടന രംഗത്തേക്ക് മാറിയ അദ്ദേഹം മണ്ഡലം വട്ടിയൂർക്കാവായി പുനർനിർണയിക്കപ്പെട്ടപ്പോൾ സീറ്റ് കെ മുരളീധരന് നൽകാൻ ധാരണയാവുകയായിരുന്നു. ഇപ്പോൾ 13 വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രയത്തിലേക്ക് മടങ്ങുമ്പോൾ മറുവശത്ത് ജനകീയനും യുവ നേതാവുമായ വികെ പ്രശാന്ത ആണ് സ്ഥാനാർത്ഥി.
എറണാകുളത്ത് ടി.ജെ.വിനോദ്
കെവി തോമസ് സ്ഥാനാർത്ഥിത്വത്തിനായി ശക്തമായി രംഗത്ത് വന്നെങ്കിലും ടി.ജെ.വിനോദിനാണ് ഒടുവിൽ നറുക്ക് വീണത്. കൊച്ചി ഡെപ്യൂട്ടി മേയർക്കാണ് പാർട്ടി മുൻതൂക്കം നൽകിയത്. എംഎൽഎ ആയിരുന്ന ഹൈബിക്കും താൽപര്യം വിനോദിനെ മത്സരിപ്പിക്കാനായിരുന്നു. പാർലമെന്റ് സീറ്റ് ലഭിക്കാത്തതിന്റെ പിണക്കം കെവി തോമസിന് ഉണ്ട്. അവസാന നിമിഷംവരെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാൽ സിറ്റിങ് എംപിയായ തോമസിന് പകരം ഹൈബി ഈഡൻ എംഎൽഎക്ക് സീറ്റ് നൽകാനായിരുന്നു പാർട്ടി തീരുമാനം. ഇതോടെ അതൃപ്തി പരസ്യമാക്കി കെവി തോമസ് രംഗത്ത് എത്തിയിരുന്നു.
ഇതോടെയാണ് എറണാകുളം നിയമസഭ മണ്ഡലത്തിൽ തന്നെയും പരിഗണിക്കണമെന്ന് കെ വി തോമസ് കോൺഗ്രസിന്റെ സംസ്ഥാന തെരഞ്ഞെടുപ്പു സമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് നീതിപൂർവമാകണം എന്നും ലോക്സഭ സ്ഥാനാർത്ഥി നിർണയ വേളയിൽ തനിക്ക് അത് ലഭിച്ചില്ലെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടുന്നു. നിയമസഭയിലേക്കും ലോക്സഭയിലേക്കും പലതവണ ജയിച്ചതാണോ തനിക്കുള്ള അയോഗ്യത എന്നാണ് കെ വി തോമസ് ചോദിക്കുന്നത്. പ്രായക്കൂടുതലാണെങ്കിൽ ഇപ്പോൾ പരിഗണിക്കുന്ന ചിലരുടെ പ്രായം തനിക്കില്ലെന്നും കെ വി തോമസ് തുറന്നടിച്ചു. ലോക്സഭ സ്ഥാനാർത്ഥിത്വത്തിൽ നിന്നു മാറണമെങ്കിൽ അതിന് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അപ്പോഴെല്ലാം മൽസരിക്കണമെന്ന അഭിപ്രായമാണ് നേതാക്കൾ പ്രകടിപ്പിച്ചത്. സമയമായപ്പോൽ പൂർണമായും ഇരുട്ടിൽ നിർത്തി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കി. ഇല്ലാത്ത ആക്ഷേപങ്ങൾ അതിന് മറയാക്കുകയും ചെയ്തുവെന്ന് കെ വി തോമസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്