പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലി മടയിൽ ചെന്നാണ്; രാഹുലിനെ കളിയാക്കാൻ ഇടത് സ്ഥാനാർത്ഥിയെ വെറും എലിയാക്കിയ മന്ത്രി കെടി ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നിരാശപ്പെടുത്തുന്നത് വയനാട്ടിലെ എൽഡിഎഫ് പ്രവർത്തകരെ; രാഹുൽ ചർച്ചകളിൽ മുഴുവൻ ഇടതുപക്ഷവും പറയുന്നത് യുഡിഎഫ് വിജയത്തെ കുറിച്ച്; എന്തിന് വേണ്ടി പ്രവർത്തിക്കണം എന്ന് ചോദിച്ച് പിന്നോട്ട് വലിഞ്ഞ് പ്രവർത്തകർ; എലിയെന്ന് വിളിച്ചത് ബിജെപിയെ എന്ന് വിശദീകരിച്ച് തലയൂരാൻ ജലീലും
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: 2004ലെ ലോക്സഭയിൽ സിപിഎമ്മിനുണ്ടായിരുന്നത് 43 അംഗങ്ങൾ. 2009ൽ അത് 16 ആയി. ബംഗാൾ പൂർണ്ണമായും പോയതോടെ 2014ൽ എണ്ണം 9 ആയി. ഇപ്പോൾ ത്രിപുരയിലും സിപിഎം ഇല്ല. അതുകൊണ്ട് തന്നെ കേരളത്തിൽ മാത്രമാണ് പ്രതീക്ഷ. ഇതിനിടെയാണ് കോൺഗ്രസ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നത്. രാഹുൽ വയനാട് മത്സരിച്ചാൽ കേരളത്തിലാകെ രാഹുൽ തരംഗം അലയടിക്കും. ഇത് കേരളത്തിലും സിപിഎമ്മിന് തിരിച്ചടിയാകും. ഇത് മനസ്സിലാക്കിയ സിപിഎം ആകെ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് വയനാട്ടിലെ അണികളെ നിരാശരാക്കി മന്ത്രി കെടി ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എത്തിയത്. രാഹുലിനെ മത്സരത്തിൽ നിന്ന് പിന്മാറ്റിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജലീൽ പോസ്റ്റിട്ടത്. എന്നാൽ പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ് എന്ന ജലീലിന്റെ പോസ്റ്റ് കൊണ്ടത് സിപിഐയ്ക്കാണ്. വയനാട്ടിലെ സിപിഐ സ്ഥാനാർത്ഥി വെറുമൊരു എലിയാണെന്ന് പറയുകയായിരുന്നു ഇടത് മന്ത്രിസഭയിലെ പ്രമുഖൻ.
'പുലിയെ പിടിക്കാൻ എലിമാളത്തിലെത്തിയ രാഹുൽജി' എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്' എന്നാണ് ജലീൽ കുറിച്ചത്. വയനാട്ടിലെ എൽഡിഎഫ് സീറ്റിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥിയെ വിലകുറച്ചു കാണുന്നതാണ് പോസ്റ്റെന്നു വിമർശനമുയർന്നു. 'പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ' എന്ന ട്രോളും അതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു വംശീയാധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടി ഏറെപ്പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. രാഹുലിനെ ഉത്തരേന്ത്യൻ തൊഴിലാളിയായി ചിത്രീകരിക്കുന്ന തരത്തിലാണ് ജലീലിന്റെ പോസ്റ്റിനെ സോഷ്യൽ മീഡിയ കാണുന്നത്. ഏതായാലും സിപിഐ സ്ഥാനാർത്ഥി സുനീർ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്. ഇനി എന്തിനാണ് താൻ മത്സരിക്കുന്നതെന്നാണ് സുനീർ ചോദിക്കുന്നത്. വയനാട്ടിൽ സിപിഐയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ജലീൽ തന്നെ സമ്മതിക്കുമ്പോൾ മത്സരത്തിന്റെ പ്രസക്തി തന്നെ പോയെന്ന് സുനീർ പറയുന്നു. ഇനി എന്തിനാണ് വയനാട്ടിൽ പ്രവർത്തിക്കേണ്ടതെന്ന ചോദ്യമാണ് ഇടത് പ്രവർത്തകരും ഉയർത്തുന്നത്. സിപിഐ നേതാക്കളും പ്രവർത്തകരും പോലും നിരാശരാണ്.
സംഭവം വിവാദമായതോടെ പുതിയ വിശദീകരണവുമായി ജലീലും രംഗത്ത് വന്നു. ജലീലിന്റെ പുതിയ പോസ്റ്റ് ചുവടെ
പ്രിയ രാഹുൽജി, പുലിയെ നേരിടേണ്ടത് പുലിമടയിൽ ചെന്നാണ്, അല്ലാതെ എലിയുടെ മാളത്തൽ ചെന്നല്ല. രാഷ്ട്രീയ ശക്തി കൊണ്ട് ബിജെപി ഉത്തേരേന്ത്യയിൽ ഒരു പുലിയാണെങ്കിൽ മലയാളക്കരയിൽ വെറുമൊരു എലിയാണ്. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടു കൂടിയാണ് കോൺഗ്രസ് മത്സരിക്കുന്നത് എന്ന കാര്യം താങ്കൾക്ക് അറിയാമെന്ന് കരുതുന്നു. പൈശചികമായ പുൽവാമ ഭീകരാക്രമണത്തിനു ശേഷം റെയ്ഡ് ചെയ്യപ്പെട്ട ഒരേയൊരു മത സംഘടനാ ഓഫീസ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെതാണ്.
ഈ സംഘടനയുടെ പേരിലുള്ള 'കാശ്മീർ' എന്ന പദം ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ട മുഖം വ്യഞ്ജിപ്പിക്കുന്നുണ്ടെന്ന് പറയട്ടെ. അവരുടെ യഥാർഥ മുഖം കാശ്മീരൊഴികെയുള്ള ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ മറച്ചു പിടിച്ചിരിക്കുകയാണെന്ന ആരോപണം കാലാകാലങ്ങളായി നിലനിൽക്കുന്നുണ്ട്. ഇത്തരമൊരാക്ഷേപം നിലനിൽക്കെ കേരളത്തിൽ അവരുടെ പിന്തുണയോടെ അങ്ങയെപ്പോലുള്ള ഒരാൾ മത്സരിക്കുന്നത് രാഷ്ട്രത്തിന് തെറ്റായ സന്ദേശമാണ് നൽകുക എന്ന് സൂചിപ്പിക്കട്ടെ
ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊതുവേ യു.ഡി.എഫ് അനുകൂല മണ്ഡലമായാണ് വയനാടിനെ വിലയിരുത്തുന്നത്. 2009-ലും 2014-ലും എം.ഐ ഷാനവാസിനായിരുന്നു ഇവിടെ വിജയം നേടാനായത്. ഇത്തവണ യു.ഡി.എഫ് ടി. സിദ്ദീഖിനെ മത്സരരംഗത്തിറക്കുമ്പോൾ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി പി.പി സുനീറാണ്. എട്ട് വർഷത്തോളം സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സുനീർ നിലവിൽ പാർട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. സ്കൂൾ പഠനകാലത്തുതന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പാർട്ടി പ്രവർത്തനങ്ങൾ ആരംഭിച്ച സുനീർ പിന്നീട് തൃശൂർ കേരള വർമ്മ കോളേജിലും പഠന കാലത്ത് എ.ഐ.എസ്.എഫിന്റെ സജീവ പ്രവർത്തകനായിരുന്നു. നേരത്തെ 1999-ലും 2004-ലും പാർട്ടിയുടെ സ്ഥാനാർത്ഥിയായി പൊന്നാനിയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. വയനാട്ടിലും പ്രതീക്ഷകളുമായാണ് സുനീർ എത്തിയത്. എന്നാൽ രാഹുൽ എത്തുന്നതോടെ വയനാട് കോൺഗ്രസിന്റെ കോട്ടയായി തുടരനാണ് സാധ്യത. ഈ വിലയിരുത്തലുകൾ ശരിവയ്ക്കും വിധമായിരുന്നു ജലീലിന്റെ പോസ്റ്റ്.
അതിനിടെ രാഹുൽ ഗാന്ധിയെ കളിയാക്കിയ ജലീലിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് ഫിറോസും വിടി ബൽറാം എംഎൽഎയും രംഗത്ത് എത്തി. ജലീലിന്റെ വിവാദ പോസ്റ്റിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. 'പുലിയെ നേരിടാൻ രാഹുൽ ഗാന്ധിക്കു മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നുപറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്' ഫിറോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ജലീലിന്റെ പോസ്റ്റിനെ വിമർശിച്ച് വി.ടി.ബൽറാം എംഎൽഎയും. 'ഉത്തരേന്ത്യക്കാരെ അപമാനിക്കും വിധം കേരള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ വംശീയ പരാമർശം. എത്ര വിവേകശൂന്യനാണ് ഈ അൽപ്പബുദ്ധി! അപലപിക്കുന്നു' ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഈ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ജലീലിനെതിരായ വികാരമായി വൈറലാവുകയാണ്.
ദേശീയ രാഷ്ടീയത്തിൽ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വർധിക്കേണ്ടതുണ്ട്. ആദ്യഘട്ട പ്രചാരണം പിന്നിട്ടപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു വയനാട്ടിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും. കോൺഗ്രസിലെ ഗ്രൂപ്പ് പോരെല്ലാം വോട്ടായി മാറുമെന്ന് കരുതി. ആദ്യ ബിജെപി. സർക്കാരിനെ പുറത്താക്കി അധികാരം തിരിച്ചുപിടിച്ചതിൽ ഇടത് എംപി.മാർക്ക് വലിയ പങ്കുണ്ടായിരുന്നു. അന്ന് 62 ഇടത് എംപി.മാർ പാർലമെന്റിലെത്തി. രണ്ടാം ബിജെപി. സർക്കാരിനെ താഴെയിറക്കാനും എൽ.ഡി.എഫിന്റെ വിജയം ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തിൽ മതനിരപേക്ഷത നിലനിർത്താനും ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ ഭരണത്തുടർച്ചയിലേക്കും ഈ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വഴിതെളിയുമെന്നായിരുന്നു സുനീർ മുന്നോട്ട് വച്ച ചർച്ച. ഇതെല്ലാം അട്ടിമറിക്കുന്ന തരത്തിലാണ് ജലീലിന്റെ പോസ്റ്റ് എത്തിയത്.
കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ ജനങ്ങൾക്കിടയിൽ പൊതുവികാരം വളർന്നിട്ടുണ്ട്. അദൃശ്യനായ എംപി.യാണ് വയനാട്ടിൽ ഇതുവരെ ഉണ്ടായിരുന്നത്. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുകയല്ല. ജനപ്രതിനിധി തെറ്റായവഴിയാണ് പോകുന്നതെങ്കിൽ തിരുത്താൻ പാർട്ടിക്ക് അധികാരമുണ്ട്. എന്നാൽ യു.ഡി.എഫ്. നേതൃത്വം വീഴ്ചകളെ തിരുത്താൻ തയ്യാറായില്ല. വയനാടിനെക്കുറിച്ച് കോൺഗ്രസ് വക്താക്കളുടെ അഭിപ്രായങ്ങൾ ജനങ്ങൾ കേട്ടതാണ്. പിന്തള്ളപ്പെട്ട പ്രദേശമായാണ് വയനാടിനെ കാണുന്നതെന്ന് ഒരാൾ പറഞ്ഞപ്പോൾ, ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും വിജയം ഉറപ്പാണെന്നാണ് മറ്റൊരാൾ പറഞ്ഞത്. വോട്ടർമാർ തിരഞ്ഞെടുപ്പിൽ ഇതിനെല്ലാം മറുപടി കൊടുക്കുമെന്നും സുനീർ പ്രചരണത്തിൽ ആഞ്ഞടിച്ചിരുന്നു. എന്നാൽ സുനീറിനെ എലിയാക്കുക വഴി ഇടത് മന്ത്രിയും കോൺഗ്രസ് നിലപാടിനെ അംഗീകരിക്കുകയാണ് ചെയ്തത്.
2014-ലെ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തേത്. അന്ന് ഏഴ് മണ്ഡലങ്ങളിലും യു.ഡി.എഫ്. എംഎൽഎ.മാരാണ് ഉണ്ടായിരുന്നത്. അതിൽ മൂന്ന് മന്ത്രിമാരുമുണ്ട്. ഇന്ന് മണ്ഡലത്തിൽ നാല് എൽ.ഡി.എഫ്. എംഎൽഎ.മാരുണ്ട്. അഞ്ചിൽ നാല് നഗരസഭകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. എൽ.ജെ.ഡി., ഐ.എൻ.എൽ. പോലുള്ള ഘടകകക്ഷികളുടെ വരവും ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വയനാട്ടിൽ അട്ടിമറിക്കായിരുന്നു സുനീറിന്റെ ശ്രമം. എന്നാൽ ജലീലിന്റെ കളിയാക്കലോടെ രാഹുലിന് പകരം ടി സിദ്ദിഖ് തന്നെ സ്ഥാനാർത്ഥിയായാലും സുനീർ വിജയിക്കില്ലെന്ന് ഉറപ്പായെന്ന് ഇടത് പ്രവർത്തകർ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്