ആ കനൽ, തീപ്പന്തമായി തിരിച്ചു വരുന്നു; നരേന്ദ്ര മോദിയെയും, രാഹുലിനെയും കടന്നാക്രമിച്ചും രാഷ്ട്രീയം പറഞ്ഞും തീപ്പൊരി പ്രസംഗവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്ന ടി ശശിധരന്റെ മടങ്ങിവരവ്; പഴയ തീപ്പൊരിയുടെ വീര്യത്തിൽ ഒട്ടും ചോർച്ചയുണ്ടായിട്ടില്ലെന്ന് തെളിയിച്ച് ശശിധരൻ; ഒടുവിൽ പാർട്ടി ശശിധരനു മുന്നിൽ കീഴടങ്ങി
കെ എം അക്ബർ
തൃശൂർ: ഒരു കാലത്തെ തീപ്പൊരി പ്രാസംഗികനിൽ നിന്നും പാർട്ടി അച്ചടക്ക നടപടിയെ തുടർന്ന് തളച്ചിടപ്പെട്ട സിപിഎം നേതാവ് ടി.ശശീധരൻ വീണ്ടും രാഷ്ട്രീയ പൊതുയോഗ വേദികളിൽ സജീവമായി. പൊതുവേദികളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്ന സിപിഎം തന്നെയാണ് പഴയ ആ തീപ്പൊരിക്കാരനെ വീണ്ടും സജീവമാക്കിയിരിക്കുന്നതും. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ ശശീധരൻ സജീവമാണ്. സംഘാടക മികവിലും പ്രാഭാഷണ മികവിലും തിളങ്ങി നിന്നിരുന്ന ശശീധരൻ അച്ചടക്കനടപടിയെ തുടർന്ന് പത്ത് വർഷത്തിലധികം രാഷ്ട്രീയ വേദികളിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടെങ്കിലും, ഉള്ളിലെ കനൽ അണഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ആ തിരി തീപ്പന്തമായി ജ്വലിക്കുന്നുവെന്നാണ് വർഷങ്ങൾക്കിപ്പുറമുള്ള രാഷ്ട്രീയ വേദികളിൽ അനുഭവപ്പെടുന്നത്.
ദിവസവും മൂന്നും നാലും പൊതുയോഗ വേദികളാണ് ശശിധരന് പാർട്ടി നിശ്ചയിച്ച് നൽകിയിരിക്കുന്നത്. അച്ചടക്കനടപടിയുടെ കാലത്ത് സാംസ്കാരിക വേദികളിൽ സംസ്ഥാനത്താകെ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ വേദികൾ പാർട്ടി പ്രാദേശിക ഘടകളിൽ മാത്രമായി ഒതുങ്ങിയിരുന്നു. സമൂഹമാധ്യമത്തിൽ ശശീധരൻ രാഷ്ട്രീയം നിരന്തരം പറഞ്ഞു കൊണ്ടിരുന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ്കാലത്ത് പഴയ തീപ്പൊരിക്കാരനെ പാർട്ടി നേതൃത്വം തന്നെ ചുമതലയേൽപ്പിച്ച് വേദികൾ നൽകിയിരിക്കുകയാണ്. ആർ.എസ്.എസിനെയും, കോൺഗ്രസിനെയും നരേന്ദ്ര മോദിയെയും, രാഹുലിനെയും കടന്നാക്രമിച്ചും രാഷ്ട്രീയം പറഞ്ഞും ശശീധരൻ പഴയ തീപ്പൊരിയുടെ വീര്യത്തിൽ ഒട്ടും ചോർച്ചയുണ്ടായിട്ടില്ലെന്ന് അനുഭവപ്പെടുത്തുകയാണ്.
ഗൗരവമുള്ള രാഷ്ട്രീയത്തിലും മേമ്പൊടി ചേർത്തുള്ള ശശീധരന്റെ വേറിട്ട പ്രസംഗ ശൈലിക്ക് ആരാധാകരേറെയായിരുന്നു. ആൾക്കൂട്ടത്തെ ആകർഷിക്കാനും, ആവേശം കൊളിക്കാനും ശശീധരന്റേത് കഴിവ് ശ്രദ്ദേയമായിരുന്നു. ശശീധരന്റെ വരവ് സമൂഹമാധ്യമങ്ങളിലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിലെ പൊതുയോഗത്തിലെ പ്രസംഗം ആയിരക്കണക്കിനാളുകളാണ് ഷെയർചെയ്തിരിക്കുന്നത്. ശശിധരനെതിരെ നടപടിയെടുത്തതിനെ തുടർന്ന് മാറി നിന്നിരുന്ന ഇടതുപക്ഷക്കാരും വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. ശശീധരന്റെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്നും ഇടവേളക്ക് ശേഷം സന്തോഷം തോന്നുവെന്നതടക്കം സമൂഹമാധ്യമങ്ങൾ പങ്കുവെക്കുന്നു.
വി എസ്.അച്യുതാനന്ദന്റെ വലംകൈയായിരുന്ന ഡിവൈഎഫ്ഐ. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്ന ടി.ശശിധരനെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിലാണ് 2006ൽ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. 2013ലാണ് മാള ഏരിയാ കമ്മിറ്റി അംഗമായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. മലപ്പുറം സമ്മേളനത്തിൽ വി എസ് പക്ഷത്തിനുവേണ്ടി മത്സരിച്ചു പരാജയപ്പെട്ട 12 പേരിലൊരാളാണു ശശിധരൻ. ഔദ്യോഗിക നേതൃത്വത്തിനെതിരെ വിഎസിന്റെ ഒരു പടനായകനായും കരുതപ്പെട്ടിരുന്ന ടി. ശശിധരൻ ഇതിനിടെ പാർട്ടി വിടുന്നുവെന്ന് വാർത്തയും പ്രചരിച്ചിരുന്നു. ശശിധരന്റെ ഫേസ് ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചാരണം. ''വർത്തമാന കാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യം വലിയ വാചാലത്തയേക്കാൾ ചെറിയ മൗനം ആണു നല്ലത് എന്ന് എന്റെ മനസ്സ് പറയാൻ തുടങ്ങിയിരിക്കുന്നു.
12ാമത്തെ വയസ്സിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച് നാലു പതിറ്റാണ്ടുകൾക്കു ശേഷം തിരിഞ്ഞ് നോക്കുമ്പോൾ വിപൽവ രാഷ്ട്രീയം ഏറ്റവും ശരിയാണ് എന്ന് ഊന്നി ഊന്നി പറയാൻ എനിക്ക് മടിയില്ല. മാർകിസ്റ്റ ദാർശനികത ചൂഷണം ഉള്ള കാലത്തോളം നവോഢയായി തുടരുക തന്നെ ചെയ്യും.എന്നാൽ വ്യക്തിപരമായി ഞാൻ ഇത്രയും വലിയ മഹാപ്രസ്ഥാനത്തിനു പറ്റിയ ആൾ തന്നെയാണോ എന്ന് എനിക്ക് തന്നെ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. കോളേജ് രാഷ്ട്രിയ കാലം മുതൽ പ്രസംഗം ആരംഭിച്ചതാണ് .ആയിരക്കണക്കിന് ചെറുതും, വലുതുമായ പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ എന്റെ പ്രസ്ഥാനം എന്നെ അനുവദിക്കുകയും ചെയ്തു.
അവിടെയും ,ഇവിടെയുമായി വിലക്ക്, തടസ്സം ,പ്രതിരോധം എന്നിവ ഉണ്ടായിരുന്നെങ്കിലും ഇപ്പോളും പ്രഭാഷണങ്ങൾ തുടർന്നേ കൊണ്ടേരിക്കുന്നു. പഴയ കാലത്തെ സഖാകളെയും, പുതിയ കാലത്തെ കുരുന്ന് കുട്ടികളെയും കാണുവാനും അവരുടെയല്ലാം സ്നേഹത്തിൽ പൊതിഞ്ഞ ഊഷ്മളത്ത തൊട്ടു അറിയുവാനും എനിക്ക് കഴിഞ്ഞു എന്നത് അഭിമാനകരമായി ഞാൻ കാണുന്നു. പക്ഷേ താൽകാലികമായിട്ട് എങ്കിലും വർത്തമാനകാല രാഷ്ട്രീയ പ്രസംഗത്തിൽ നിന്നും പിന്മാറേണ്ടതു അത്യാവശ്യാം ആണ് എന്ന് എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു.ഇത് പൂർണ്ണമായ പിൻവാങ്ങൽ അല്ല.മാർച്ച് 30 ത്തോടു കൂടി ഇപ്പോൾ ഉള്ള പരിമിതികൾ അവസാനിക്കുന്ന തോടു കൂടി വീണ്ടും സാമ്രാജ്യത വിരുദ്ധവും, ഫാസിസ്റ്റ വിരുദ്ധവുമായ ആശയങ്ങൾ എനിക്ക് കഴിയാവുന്നിടത്തോള്ളം പ്രചരിപ്പിക്കുവാൻ ഞാൻ പരിശ്രമിക്കുക തന്നെ ചെയ്യും''.
ഇതായിരുന്നു ശശിധരൻ പാർട്ടി വിടുന്നുവെന്ന് പ്രചരിച്ചതിനു കാരണമായ ഫേസ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ശശിധരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. എന്നാൽ നേതൃത്വം അത് അംഗീകരിച്ചില്ല. പ്രൊഫ. കെ.യു അരുണനെയാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. ഇക്കഴിഞ്ഞ സിപിഎം സമ്മേളന വേദികളിൽ പ്രസംഗിക്കുന്നതിനും ശശിധരന് പാർട്ടി വിലക്കേർപ്പെടുത്തിയിരുന്നു. തൃശൂരിനു പുറത്തുള്ള ജില്ലകളിലെ സമ്മേളനങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനങ്ങളിൽ ശശിധരനെ വിളിക്കേണ്ടതില്ലെന്നാണു ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്തായിരുന്നു ഇത്. തിരുവനന്തപുരം കാട്ടാക്കട ലോക്കൽ സമ്മേളനത്തിന്റെ സമാപനയോഗത്തിൽ ശശിധരൻ എത്തുമെന്നു നോട്ടിസും ബോ!വരെ തയാറായെങ്കിലും ഒടുവിൽ വിലക്ക് വന്നു.
തിരുവനന്തപുരത്തു തന്നെ പാളയം, പേരൂർക്കട ഏരിയകൾക്കു കീഴിലുള്ള ലോക്കൽ സമ്മേളനങ്ങൾക്കായും ശശിധരനു ക്ഷണം പോയിരുന്നു. തിരുവനന്തപുരം ജില്ലാ നേതൃത്വം തന്നെ ശശിധരനു വേണ്ടി ഇടപെട്ടുവെങ്കിലും ഫലമുണ്ടായില്ല. തൃശൂരിനു പുറത്തു സമ്മേളന പ്രസംഗമൊന്നും തൽക്കാലം വേണ്ടെന്ന് അദ്ദേഹത്തോടു തൃശൂർ നേതൃത്വം നിർദ്ദേശിച്ചുവെന്നായിരുന്നു വിവരം. ഗോപി കോട്ടമുറിക്കലും പി ശശിക്കും മുന്നിൽ പാർട്ടി വാതിലുകൾ തുറന്നിട്ടപ്പോൾ ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഉജ്വല വാഗ്മിയുമായിരുന്ന ടി. ശശിധരനെ തിരിച്ചെത്തിക്കാൻ ആരും മുൻകയ്യെടുക്കാത്തത് എന്താണെന്ന ചോദ്യം പാർട്ടിക്കുള്ളിൽ തന്നെ ഈയിടേയായി ഉയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍