ഉപതെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കിയത് ബിജെപിയും എസ് ഡി പി ഐയും; എൽഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് മൂന്ന് സീറ്റും നഷ്ടമായപ്പോൾ എസ് ഡി പി ഐയ്ക്കും ബിജെപിക്കും ഓരോ സീറ്റുകൾ ഉയർന്നു; 39ൽ 20 നേടിയ എൽഡിഎഫ് മുൻതൂക്കം നിലനിർത്തിയപ്പോൾ 12 സീറ്റുകൾ നേടി യുഡിഎഫും മാനം കാത്തു; തദ്ദേശ സ്വയം ഭരണ വാർഡുകളിലെ ഫലം അന്തിമമാകുമ്പോൾ സിപിഎമ്മിനെ ഉയർത്തികാട്ടിയ നേട്ടത്തിന്റെ തിളക്കം കുറഞ്ഞു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്നലെ 39 തദ്ദേശ സ്വയം ഭരണ വാർഡുകളിലെ ഫലമാണ് പുറത്തു വന്നത്. സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 20, യുഡിഎഫ് 11, ബിജെപി 2, എസ്ഡിപിഐ 2, കേരളാ കോൺഗ്രസ് (എം) 1, സ്വതന്ത്രർ 3 വീതം സീറ്റുകൾ നേടി. ഇതോടെ കേരളത്തിൽ ഇടത് തരംഗമെന്ന വാദവും സിപിഎം ഉയർത്തി. ഇത് ചർച്ചയാവുകയും ചെയ്തു. എന്നാൽ തീർത്തും പ്രാദേശികമായി നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റ് നഷ്ടമാവുകയായിരുന്നു. യുഡിഎഫിന് മൂന്നും. നേട്ടമുണ്ടാക്കിയത് ബിജെപിയും എസ് ഡി പി ഐയുമാണ്. തൃശൂരിലെ സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും ആലപ്പുഴയിലെ രണ്ട് സീറ്റ് നേട്ടം ബിജെപിയെ തുണച്ചു. പന്തളത്തെ വിജയത്തോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ എസ് ഡി പി ഐയ്ക്കുള്ള സ്ഥാനവും ചർച്ചയാകുന്നു. ഏതായാലും ഫലത്തിന്റെ അന്തിമ വിലയിരുത്തലിൽ നേട്ടം പ്രധാനമുന്നികളുടേത് അല്ലാതാകുന്നു.
നെല്ലിമൂട്, മാരാംകുളങ്ങര, ചെറിയാപ്പിള്ളി, മടപ്ലാത്തുരുത്ത് കിഴക്ക്, എന്നീ വാർഡുകൾ യുഡിഎഫിൽനിന്നും പറപ്പൂക്കര പള്ളം ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. കുന്നിക്കോട് വടക്ക്, മുനിയറ, കരുവള്ളിക്കുന്ന് വാർഡുകൾ എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുത്തു. പന്തളത്തും ആലപ്പുഴ പുന്നപ്ര തെക്കും എസ് ഡി പി ഐ പടയോട്ടം നടത്തി. ആലപ്പുഴയിലെ തകഴി - വേഴപ്രത്തും കാവാലത്തെ വടക്കൻവെളിയനാടും ബിജെപിയാണ് ജയിച്ചത്. ആലപ്പുഴയിൽ വർഗ്ഗീയ ധ്രൂവീകരണം അതിവേഗം നടക്കുന്നുവെന്നതിന്റെ തെളിവാണ് ബിജെപിയുടേയും എസ് ഡി പി ഐയുടേയും വിജയം. ബിഡിജെഎസിലൂടെ ഈഴവ വോട്ടുകളെ അടുപ്പിച്ച് നിർത്താനും ബിജെപിക്ക് കഴിയുന്നതായി വിലയിരുത്തലെത്തുന്നു. മത്സരിച്ച മിക്കവാറും എല്ലായിടത്തും ബിജെപിക്കും എസ് ഡി പി ഐയ്ക്കും വോട്ട് കൂടുകയും ചെയ്തു.
പന്തളത്തും പത്തനംതിട്ടയിലും ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതായി സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായി. പന്തളത്ത് എസ് ഡി പി ഐ ജയിക്കുമ്പോൾ ബിജെപിക്ക് കിട്ടിയത് വെറും 7 വോട്ടായിരുന്നു. ശബരിമല വിഷയം ബിജെപിക്ക് ഗുണകരമായില്ലെന്നും വാദമെത്തി. ഭക്തർ പോലും ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് 7 വോട്ടിലേക്ക് കാര്യങ്ങളെത്തിയെന്നും വാദമെത്തി. ഇത് സൈബർ സഖാക്കൾ ആഘോഷമാക്കി. എന്നാൽ ഉപതെരഞ്ഞെടുപ്പ് നടന്ന പന്തളത്തെ വാർഡിൽ ബിജെപിക്ക് ഒരു സ്വാധീനവുമില്ലെന്നതാണ് വസ്തുത. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇവിടെ കിട്ടിയത് വെറും 5 വോട്ടായിരുന്നു. അതായത് 2 വോട്ടിന്റെ നേട്ടമാണ് ബിജെപി ഇവിടെ ഉണ്ടാക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പത്ത് ഹിന്ദു വീടുകൾ മാത്രമാണുള്ളതെന്നതാണ് വസ്തുത.
പത്തനംതിട്ട നഗരസഭയിലെ പത്താം വാർഡിലും ബിജെപിക്ക് വോട്ട് തീരെ കുറവായിരുന്നു. കുലശേഖരപതിയിലും ഹിന്ദു വോട്ടർമാർ കുറവാണ്. 2015ൽ ഇവിടെ ബിജെപിക്ക് സ്ഥാനാർത്ഥി പോലും ഇല്ലായിരുന്നു. സിപിഐയുടെ വിഎസ ഷാജഹാൻ നല്ല ഭൂരിപക്ഷത്തിൽ അന്ന് ജയിച്ചു. എന്നാൽ ഷാജഹാന്റെ മകൻ അൻസർ വിജയിച്ചു. അച്ഛൻ സിപിഎമ്മുകാരനാണെങ്കിലും മകൻ കോൺഗ്രസിലാണ്. ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്നു യുഡിഎഫിനായി വിജയിച്ചത്. അതുകൊണ്ട് ഇവിടെ വിജയം സ്വതന്ത്രനായി മത്സരിച്ച അൻസറിനും. ബിജെപിക്ക് 11 വോട്ടും കിട്ടി. അതായത് കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ നിർത്താൻ പോലും കഴിയാത്തിടത്താണ് 11 വോട്ട് ബിജെപിക്ക് കിട്ടുന്നത്. അതുകൊണ്ട് തന്നെ പത്തനംതിട്ടയിലെ പന്തളത്തും നഗരസഭയിലും ബിജെപിക്ക് അയ്യപ്പ കോപം ഉണ്ടായില്ലെന്ന് നേതാക്കൾ പറയുന്നു. ബൂത്തുകൾ പോലും സജീവമല്ലാത്തിടത്ത് സ്ഥാനാർത്ഥിയെ കിട്ടിയതു പോലും ഗുണകരമായി അവർ കരുതുന്നു.
തിരുവനന്തപുരത്ത് കോൺഗ്രസ് ഓരോ കോർപറേഷൻ, പഞ്ചായത്ത് വാർഡ് നിലനിർത്തി. ഒരു പഞ്ചായത്ത് വാർഡ് സിപിഎം കോൺഗ്രസിൽനിന്നു പിടിച്ചെടുത്തു. ഇവിടെയെല്ലാം ബിജെപിക്ക് വോട്ട് കൂടുകയും ചെയ്തു. കൊല്ലം വിളക്കുടി പഞ്ചായത്തിൽ 28 വർഷമായി എൽഡിഎഫ് കുത്തകയാക്കി വച്ചിരുന്ന സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. പത്തനംതിട്ടയിലെ പന്തളം നഗരസഭയിൽ സിപിഎം സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. സിപിഎം ഇവിടെ കോൺഗ്രസിനും പിന്നിൽ മൂന്നാമതായി. പത്തനംതിട്ട നഗരസഭയിലാകട്ടെ, സിറ്റിങ് സീറ്റിൽ സിപിഎം നാലാമതായി. യുഡിഎഫ് (മുസ്ലിംലീഗ്) സ്ഥാനാർത്ഥിയെ കോൺഗ്രസ് വിമതൻ തോൽപിച്ചു. എസ്ഡിപിഐ ആണു മൂന്നാമത്. ആലപ്പുഴയിൽ യുഡിഎഫിന്റെ 2 പഞ്ചായത്ത് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. കാവാലം പഞ്ചായത്തിലെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് മൂന്നാമതായി. സിപിഎമ്മും കോൺഗ്രസും എസ്ഡിപിഐയും ഓരോ സീറ്റ് നിലനിർത്തി.
കോട്ടയം: രാമപുരം പഞ്ചായത്തിൽ കോൺഗ്രസ് സീറ്റ് കേരള കോൺഗ്രസ് (എം) പിടിച്ചെടുത്തു. സിപിഎം മൂന്നാമത്. ഇടുക്കി സിപിഎമ്മിനു 2 സിറ്റിങ് സീറ്റ് നഷ്ടം. കുടയത്തൂർ പഞ്ചായത്തിൽ സിപിഐ സ്വതന്ത്രനും അടിമാലി പഞ്ചായത്തിൽ കോൺഗ്രസും ജയിച്ചു. കൊന്നത്തടി പഞ്ചായത്ത് വാർഡ് കോൺഗ്രസ് നിലനിർത്തി. എറണാകുളത്ത് 2 സീറ്റുകൾ നിലനിർത്തിയ സിപിഎം 3 യുഎഡിഎഫ് സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തു. തൃപ്പൂണിത്തുറ നഗരസഭയിലെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് ബിജെപിക്കും പിന്നിൽ മൂന്നാമതായി. ഇവിടെല്ലാം ബിജെപിക്ക് വോട്ട് കൂടിയിട്ടുണ്ട്. തൃശൂരിൽ 4 സീറ്റ് നിലനിർത്തിയ എൽഡിഎഫ് ഒരു സീറ്റ് ബിജെപിയിൽനിന്നു പിടിച്ചെടുത്തു. പള്ളത്തെ തോൽവി ബിജെപിക്ക് അപ്രതീക്ഷിതമായി. ഇതാണ് ബിജെപിയുടെ വോട്ട് ഉയർത്തലിന് പോലും തിരിച്ചടിയായത്. പാലക്കാട് ഓരോ ബ്ലോക്ക്, പഞ്ചായത്ത് വാർഡുകൾ സിപിഎം നിലനിർത്തി.
മലപ്പുറംത്ത് 4 വാർഡുകളിൽ യുഡിഎഫിനും എൽഡിഎഫിനും രണ്ടു വീതം. ഒരെണ്ണം എൽഡിഎഫ് പിടിച്ചെടുത്തതാണ്. മലപ്പുറത്ത് സിപിഎമ്മിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഇത്. കോഴിക്കോട് ഒരു സീറ്റ് എൽഡിഎഫ് നിലനിർത്തി. വയനാട് ബത്തേരി നഗരസഭയിൽ സിപിഎം സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തതോടെ ഇരുമുന്നണികൾക്കും 17 വീതം സീറ്റായി. നഗരസഭയിലെ ഏക ബിജെപി അംഗത്തിന്റെ നിലപാട് അനുസരിച്ചാകും നിലവിലുള്ള എൽഡിഎഫ് ഭരണത്തിന്റെ ഭാവി. കണ്ണൂരിൽ എൽഡിഎഫും യുഡിഎഫും രണ്ടു സീറ്റുകൾ വീതം നിലനിർത്തി. കാസർകോട് 2 സീറ്റുകൾ എൽഡിഎഫ് നിലനിർത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം വിശദമായി ഇങ്ങനെ
എൽഡിഎഫ് വിജയിച്ച സീറ്റുകൾ
വാർഡ്, സ്ഥാനാർത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ:
തിരുവനന്തപുരം- അതിയന്നൂർ ഗ്രാമപഞ്ചായത്ത് - 12 നെല്ലിമൂട് - ചന്ദ്രിക.എൽ - 91, ആലപ്പുഴ - അമ്പലപ്പുഴ തെക്ക് - 06 കരുമാടി പടിഞ്ഞാറ് - ജിത്തു കൃഷ്ണൻ - 176, എറണാകുളം - തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റി - 49 മാരംകുളങ്ങര - കെ.ജെ.ജോഷി - 450, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് - 22 ചെറിയാപ്പിള്ളി - ആശ സിന്തിൽ - 32, വടക്കേക്കര - 09 മടപ്ലാത്തുരുത്ത് കിഴക്ക് - റ്റി.എ.ജോസ് - 181, എളങ്കുന്നപ്പുഴ - 22 പഞ്ചായത്ത് വാർഡ് - സമ്പത്ത് കുമാർ വി.കെ - 47, പറവൂർ ബ്ലോക്ക് പഞ്ചായത്ത് - 13 വാവക്കാട് - രജിതാ ശങ്കർ - 821.
തൃശൂർ - ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി - 02 ബംഗ്ലാവ് - കെ.എം. കൃഷ്ണകുമാർ - 85, കടവല്ലൂർ ഗ്രാമ പഞ്ചായത്ത് - 05.കോടത്തുംകുണ്ടൺ - കെ.വി.രാജൻ - 149, ചേലക്കര ഗ്രാമപഞ്ചായത്ത് - 02.വെങ്ങാനെല്ലൂർ നോർത്ത് - ഗിരീഷ് (മണി) പറങ്ങോടത്ത് - 121, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് - 14.യത്തീംഖാന - പി. നിർമ്മലാദേവി - 343, പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് - 02.പറപ്പൂക്കര പള്ളം - പി. ജെ. സിബി - 161, പാലക്കാട് - പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് - 21 കൊളക്കൺണ്ടാംപറ്റ - ഷിമൽകുമാർ. റ്റി.എം - 614, തൃത്താല ബ്ലോക്ക് പഞ്ചായത്ത് - 10, കോതച്ചിറ - ഉഷ - 2373.
മലപ്പുറം - വട്ടംകുളം ഗ്രാമപഞ്ചായത്ത് - 19 മേൽമുറി - കെ. വി. കുമാരൻ - 61, കോഴിക്കോട് - പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് - 04. പാലേരി - കിഴക്കയിൽ ബാലൻ - 1192, കണ്ണൂർ - പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് - 06.കോട്ടക്കുന്ന് - അഡ്വ. സുലേഖ ഷംസുദ്ദീൻ - 229, കണ്ണൂർ - കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് - 13 വൻകുളത്ത് വയൽ - പി. പ്രസീത - 1717, കാസർകോഡ് - ബേഡഡുക്ക ഗ്രാമപഞ്ചായത്ത് - 05.ബീമ്പുങ്കാൽ - സി.എം. വിജയകുമാർ - 543, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് - 05 ചെറിയാക്കര - പി. ഇന്ദിര - 300.
യുഡിഎഫ് വിജയിച്ച സീറ്റുകൾ
തിരുവനന്തപുരം - മുനിസിപ്പൽ കോർപ്പറേഷൻ - 12 കിണവൂർ - ശീലാസ് - 733, ബാലരാമപുരം ഗ്രാമപഞ്ചായത്ത് - 12 പാലച്ചകോണം - രാജൻ.ജെ -233, കൊല്ലം - വിളക്കുടി ഗ്രാമപഞ്ചായത്ത് - 1 കുന്നിക്കോട്വടക്ക് - ലീനാ റാണി - 146, ആലപ്പുഴ - തകഴി ഗ്രാമപഞ്ചായത്ത് - 11 കുന്നുമ്മ - ഗീതാജ്ഞലി - 19, ഇടുക്കി - അടിമാലിഗ്രാമ പഞ്ചായത്ത് - 09. തലമാലി - മഞ്ചു ബിജു - 144, കൊന്നത്തടി - 04. മുനിയറ - ബിനോയ് മാത്യു - 194.
മലപ്പുറം - വളാഞ്ചേരി മുനിസിപ്പാലിറ്റി - 28. മീമ്പാറ - ഫാത്തിമ നസിയ - 55, മലപ്പുറം - കൊണ്ടേൺാട്ടി ബ്ലോക്ക്പഞ്ചായത്ത് - 15 ഐക്കരപ്പടി - ഫൈസൽ കൊല്ലോളി - 1354, വയനാട് - സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി - 08 കരുവള്ളിക്കുന്ന് - റിനു ജോൺ - 51, കണ്ണൂർ - നടുവിൽ ഗ്രാമപഞ്ചായത്ത് - 16. അറയ്ക്കൽ താഴെ - കെ. മുഹമ്മദ് കുഞ്ഞി - 594, ന്യൂമാഹി - 12.ചവോക്കുന്ന് - സി. കെ. മഹറൂഫ് - 50.
ബിജെപി വിജയിച്ച സീറ്റുകൾ
ആലപ്പുഴ - തകഴി - വേഴപ്രം - വാസുദേവൻ - 40, കാവാലം - വടക്കൻവെളിയനാട് - അജിത - 46.
എസ് ഡിപിഐ വിജയിച്ച സീറ്റുകൾ
പത്തനംതിട്ട -പന്തളം മുനിസിപ്പാലിറ്റി - 10. കടയ്ക്കാട് - ഹസീന.എം.ആർ - 9, ആലപ്പുഴ - പുന്നപ്ര തെക്ക് - 10 പവർഹൗസ് - സീനത്ത് - 132.
കേരള കോൺഗ്രസ് വിജയിച്ച സീറ്റുകൾ
കോട്ടയം - രാമപുരം ഗ്രാമ പഞ്ചായത്ത് - 18 അമനകര - ബെന്നി അബ്രഹാം - 129
സ്വതന്ത്രർ വിജയിച്ച സീറ്റുകൾ
പത്തനംതിട്ട - പത്തനംതിട്ട മുനിസിപ്പാലിറ്റി - 13.കുലശേഖരപതി - അൻസർ മുഹമ്മദ് - 251, ഇടുക്കി - കുടയത്തൂർ ഗ്രാമപഞ്ചായത്ത് - 02.കൈപ്പ - ശശി.പി.കെ - 56, മലപ്പുറം - അമരമ്പലം ഗ്രാമപഞ്ചായത്ത് - 02 ഉപ്പുവള്ളി - അനിത രാജു - 146.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്