രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും; ഇതിനൊപ്പം വോട്ടിങ് മെഷീനുകളിലെ ടേബിളുകളും സജീവമാകും; ഒരു നിയമസഭാ മണ്ഡലത്തിലുള്ളത് കുറഞ്ഞത് 14 കൗണ്ടിങ് സ്റ്റേഷനുകൾ; ഒൻപത് മണിയോടെ ആദ്യ ഫല സൂചന; പത്തരയ്ക്ക് ട്രെന്റ് വ്യക്തമാകും; ഫലം അനൗദ്യോഗികമായി 12 മണിയോടെ അറിയാം; വിവിപാറ്റുകൾ എണ്ണി അന്തിമ ഫലപ്രഖ്യാപനം വൈകിട്ട് അഞ്ച് മണിയോടെയും; 542 ലോക്സഭയിലേയും ഫലമറിയിക്കാൻ വിപുലമായ സൗകര്യങ്ങളുമായി മറുനാടനും; ഇന്ത്യയുടെ മനസ്സ് എങ്ങോട്ട്?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരളത്തിലെ 20 എണ്ണം ഉൾപ്പെടെ രാജ്യത്ത് തിരഞ്ഞെടുപ്പുനടന്ന 542 ലോക്സഭാമണ്ഡലങ്ങളിലെ വിജയികൾ ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ തുടങ്ങി അരമണിക്കൂറിനുള്ളിൽ ഫലസൂചനകളെത്തും. ഉച്ചയോടെ ഫലവും. എന്നാൽ വിവിപാറ്റുകൾ എണ്ണിയ ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനനം നടക്കൂ. ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റേയും തമിഴ്നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും നിർണ്ണായകമാണ്. തമിഴ്നാട്ടിൽ ഭരണമാറ്റത്തിന് പോലും സാധ്യതയൊരുക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ്. രാജ്യത്ത് 543 ലോക്സഭാ മണ്ഡലമാണുള്ളത്. ഇതിൽ തമിഴ്നാട്ടിലെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ബാക്കിയുള്ളിടത്താണ് വോട്ടെണ്ണുന്നത്.
കേരളത്തിൽ 29 കൗണ്ടിങ് സ്റ്റേഷനുകളാണുള്ളത്. തിരുവനന്തപുരം പോലുള്ള ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ എല്ലാം ഒരു സ്റ്റേഷനിലാണുള്ളത്. എന്നാൽ ഒന്നിലധികം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മണ്ഡലങ്ങളിൽ ഒന്നിലധികം കൗണ്ടിങ് സ്റ്റേഷനുകൾ ഉണ്ട്. അതുകൊണ്ടാണ് 20 ലോക്സഭാ മണ്ഡലമുള്ള കേരളത്തിൽ കൗണ്ടിങ് സ്റ്റേഷനുളുടെ എണ്ണം 29 ആയത്. ഓരോ നിയമസഭാമണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകൾ ഉണ്ടാകും. ആവശ്യമെങ്കിൽ കൂടുതലെണ്ണം സജ്ജീകരിക്കും. നാല് കൗണ്ടിങ് ടേബിളുകളിൽ തപാൽബാലറ്റ് എണ്ണും. ആവശ്യമെങ്കിൽ അധികം ടേബിളുകൾ ഒരുക്കും. രാവിലെ എട്ടുവരെ ലഭിക്കുന്ന തപാൽവോട്ട് പരിഗണിക്കും.
ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവറും കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും. ഓരോ നിയമസഭാമണ്ഡലത്തിലെയും അഞ്ചുബൂത്തിലെവീതം വിവി പാറ്റ് രസീതുകൾ എണ്ണും. വോട്ടിങ് യന്ത്രത്തിലെ ഫലവുമായി വ്യത്യാസമുണ്ടെങ്കിൽ അന്തിമമായി കണക്കിലെടുക്കുക വിവിപാറ്റ്. അതിനുശേഷമേ ഫലപ്രഖ്യാപനമുണ്ടാകൂ. വോട്ടിങ് യന്ത്രത്തിലെ ഫലം മുഴുവൻ വന്ന ശേഷമേ വിവിപാറ്റുകൾ എണ്ണൂ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാസംവിധാനമാണ് ഉള്ളത്. എക്സിറ്റ് പോളുകളുടെ ഫല സൂചനകൾ വീണ്ടും മോദി ഭരണമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ പ്രവചനങ്ങൾ തെറ്റുമെന്നും വിജയം നേടുമെന്നും കോൺഗ്രസും പറയുന്നു.
ഏഴ് ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നത്. ഇതിന് മുന്നോടിയായി വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകൾ എല്ലാം എൻഡിഎ സർക്കാരിന്റെ തുടർഭരണമാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎയ്ക്ക് 300, യുപിഎയ്ക്ക് 122, മറ്റുള്ളവർക്ക് 114 എന്നിങ്ങനെയാണ് എക്സിറ്റ് പോളുകൾ പറഞ്ഞിരിക്കുന്നത്. സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ കേവല ഭൂരിപക്ഷം നേടുമെന്നാണ് എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് പുറമേനിന്ന് വേറെ യന്ത്രങ്ങൾ എത്തിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ശ്രമങ്ങളെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നത്. അതുകൊണ്ട് തന്നെ വോട്ടെണ്ണൽ അതീവ സുരക്ഷയിലാകും നടക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ ഇന്നു രാവിലെ എട്ടരയോടെ ലഭിക്കും. ഒമ്പതോടെ ഓരോ മണ്ഡലത്തിലേയും ഏകദേശ ട്രെൻഡ് അറിയാം. ഉച്ചയോടെ മുഴുവൻ ഫലങ്ങളും അറിയാൻ കഴിയും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഒരു ലോക്സഭാ മണ്ഡലത്തിലെ എല്ലാ തപാൽ വോട്ടുകളും ചേർത്ത് ഒരിടത്താണ് എണ്ണുക. തപാൽ വോട്ടുകൾ എണ്ണിത്തീർക്കാൻ കാത്തു നിൽക്കാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ട് എണ്ണും. സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് ഒരു നിയമസഭാ മണ്ഡലത്തിനായി ക്രമീകരിച്ചിട്ടുള്ളത്. ഓരോ മെഷീൻ വീതമുള്ള 14 ടേബിളും എണ്ണുന്നതാണ് ഒരു റൗണ്ടായി കണക്കാക്കുന്നത്. ഓരോ റൗണ്ടും എണ്ണിത്തീരുന്പോൾ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ (സുവിധ, ട്രെൻഡ്) എന്നിവയിൽ അപ്ലോഡ് ചെയ്യും. ഇതിനു ശേഷമേ അടുത്ത റൗണ്ടിലേക്കു കടക്കുകയുള്ളു. ഒരു റൗണ്ട് പൂർത്തിയാകാൻ 15 മുതൽ 30 മിനിറ്റുവരെ എടുക്കാമെന്നാണ് അധികൃതർ പറയുന്നത്. നേരിയ ഭൂരിപക്ഷത്തിന്റെയോ മറ്റോ പേരിൽ തർക്കമില്ലാത്ത മണ്ഡലങ്ങളിലെ ഫലം അനൗദ്യോഗികമായി നേരത്തെ അറിയാനാകും.
മെഷീനിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞശേഷമാണ് വിവി പാറ്റിലെ പേപ്പർ സ്ലിപ്പുകൾ എണ്ണിത്തുടങ്ങുക. മെഷീനിലെ ഫലവും പേപ്പർ സ്ലിപ്പിന്റെ എണ്ണവും തമ്മിൽ വ്യത്യാസം വന്നാൽ പേപ്പർ സ്ലിപ്പുകൾ വീണ്ടും എണ്ണും. പേപ്പർ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമമായി കണക്കാക്കുക. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റ് സ്ലിപ്പുകൾ ആണ് എണ്ണുക. വിവി പാറ്റുകൾകൂടി എണ്ണി ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കാൻ ഒൻപത്- പത്ത് മണിക്കൂർ വേണ്ടിവരും, കേരളത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ 69 ഐഎഎസ് ഉദ്യോഗസ്ഥർക്കൊപ്പം വോട്ടെണ്ണൽ വേഗത്തിലാക്കാൻ 140 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരെ കൂടി നിയോഗിച്ചു. നാല് ടേബിളുകളാണ് തപാൽ വോട്ട് എണ്ണാൻ സജ്ജീകരിക്കുക. മൊത്തം ലഭിച്ച തപാൽ ബാലറ്റുകളേക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷമെങ്കിൽ തപാൽ വോട്ടുകൾ വീണ്ടും എണ്ണും. അതു വീഡിയോയിൽ ചിത്രീകരിക്കും.
വോട്ടെണ്ണൽ കേന്ദ്രത്തിൽ കൂടുതൽ കൗണ്ടിങ് ടേബിളുകൾ വേണമെങ്കിൽ സജ്ജീകരിക്കാം. ഔദ്യോഗിക വീഡിയോ കാമറ മാത്രമേ ഹാളിൽ അനുവദിക്കു. കൗണ്ടിങ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ളവർ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, ഇലക്ഷൻ ഏജന്റ്, കൗണ്ടിങ്് ഏജന്റ് എന്നിവർക്കു മാത്രമാണു ഹാളിൽ പ്രവേശനം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇന്നലെ മുതൽ സുരക്ഷ കർശനമാക്കി. 100 മീറ്റർ പരിധിയിൽ ലോക്കൽ പൊലീസിനെയും കവാടത്തിൽ സായുധ പൊലീസിനെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ കേന്ദ്ര റിസർവ് പൊലീസിനെയും വിന്യസിച്ചു.
അതിനിടെ വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സംഘർഷങ്ങളുണ്ടായിരുന്നു. ബംഗാളിൽ നിരവധി തവണ അക്രമസംഭവങ്ങളും വെടിവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലായം ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന നഗരങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അണികൾ എക്സിറ്റ് പോളുകളിൽ നിരാശരാകേണ്ടെന്ന ഉപദേശവുമായി രാഹുൽ ഗാന്ധി എത്തിയിരുന്നു. അടുത്ത 24 മണിക്കൂർ ജാഗ്രതയോടെ ഭയരഹിതമായി ഇരിക്കാനാണ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ട്വീറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 'അടുത്ത 24 മണിക്കൂർ നിർണായകമാണ്. ജാഗ്രതയോടെ ഇരിക്കുക. ഭയപ്പെടരുത്. നിങ്ങൾ സത്യത്തിന് വേണ്ടിയാണ് പോരാടിയത്. അജണ്ടകളോടെ വന്നിട്ടുള്ള വ്യാജ എക്സിറ്റ് പോളുകളിൽ നിരാശരാകരുത്. ആത്മ വിശ്വാസവും കോൺഗ്രസിനോടുള്ള വിശ്വാസവും തുടരുക. നിങ്ങൾ നടത്തിയ കഠിനാധ്വാനം ഒരിക്കലും പാഴായി പോവില്ല, ജയ് ഹിന്ദ്'- രാഹുൽ ഗാന്ധി ട്വറ്ററിൽ കുറിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്