ചാണക്യ തന്ത്രങ്ങൾ ജനമനസ്സിൽ മന്ത്രമായി; നമോയുടെ സർജിക്കൽ സ്ട്രൈക്ക് വീണ്ടും; ഹിന്ദി ഹൃദയഭൂമിയായ ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലുറപ്പിച്ചതിനൊപ്പം ബംഗാളിലും ഒഡീഷയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മധുരമുള്ള വിജയങ്ങൾ: 352 സീറ്റുകളുമായി 2014 നേക്കാൾ തിളങ്ങുന്ന വിജയത്തോടെ എൻഡിഎ രണ്ടാം വട്ടവും അധികാരത്തിലേക്ക്; ജയിച്ചത് താനല്ലെന്നും രാജ്യവും ജനങ്ങളുമെന്നും മോദി; സൂപ്പർ ഹീറോ മോദി തന്നെയെന്ന് അമിത്ഷാ; പരാജയം അംഗീകരിച്ച് രാഹുൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അതെ രണ്ടാം വട്ടവും നമോ തന്നെ. ദേശീയത, ദേശസുരക്ഷ, ഹിന്ദു ആത്മാഭിമാനം, പുതിയഭാരതം എന്നീ മോദിയുടെ സന്ദേശങ്ങൾ നെഞ്ചിലേറ്റി വോട്ടർമാർ രണ്ടാം വട്ടവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ രാജ്യത്തെ നയിക്കാൻ തിരഞ്ഞെടുത്തു. തനിക്ക് എതിരാളികളില്ലെന്ന് 68 കാരനായ മോദി തെളിയിച്ചപ്പോൾ, 352 സീറ്റുകൾ നേടി എൻഡിഎ 2014 ലെ പ്രകടനം മറികടന്നു. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ തിരഞ്ഞെടുപ്പിൽ 302 സീറ്റാണ് സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു.
രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾ തൂത്തുവാരിയ ബിജെപി യുപിയിലും മഹാരാഷ്ട്രയിലും പ്രതിപക്ഷത്തിന്റെ ശക്തമായ വെല്ലുവിളികളെ ചെറുക്കുകയും ചെയതു. കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി കിട്ടാനും സാധ്യതയില്ല. മധ്യപ്രദേശിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും സമീപകാലത്ത് നേടിയ വിജയം ആവർത്തിക്കുന്നതിൽ കോൺ്ഗ്രസ് അമ്പേ പരാജയപ്പെട്ടു. പഞ്ചാബിലെയും, കേരളത്തിലെയും മികച്ച പ്രകടനം മാത്രമാണ് കോൺഗ്രസിന് ആശ്വാസം.
ഇത് ജനാധിപത്യത്തിന്റെ വിജയം-മോദി പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരോട് പറഞ്ഞു. ലോകത്തിന് ഭാരതത്തിന്റെ ജനാധിപത്യ ശക്തി ഇനി അംഗീകരിക്കേണ്ടി വരും. വിജയം ഇന്ത്യയുടേതാണ്, മോദിയുടേതല്ല. ഈ വിജയം രാജ്യത്ത അദ്ധ്വാനശീലരായ മധ്യവർഗ്ഗത്തിനായി സമർപ്പിക്കുന്നു. അതുപോലെ തന്നെ സത്യസന്ധരായ നികുതി ദായകരോടും. കേന്ദ്ര സർക്കാരിനെതിരെ ഒരുഅഴിമതി ആരോപണവും ഉണ്ടായിട്ടില്ലെന്ന് മോദി ആവർത്തിച്ചു. ഭരണഘടനയാണ് ഏറ്റവും പരമപ്രധാനം. ഭരണഘടനയിലെ ഓരോ വാക്കും നമ്മൾ പിന്തുടരണം. 17 ാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ, മതേതരത്വത്തിന്റെ പേരിൽ ഒരുപാർട്ടി രാജ്യത്തെ തെറ്റായ വഴിക്ക് നയിക്കാൻ ശ്രമിച്ചുവെന്നും പ്രതിപക്ഷ പാർട്ടികളെ ലാക്കാക്കി, പ്രത്യേകിച്ച് കോൺ്ഗ്രസിനെ ലാക്കാക്കി മോദി പറഞ്ഞു.
വാരണാസിയിൽ മോദി 4.3 ലക്ഷത്തിലേറെ വോട്ടിനും അമിത്ഷാ ഗാന്ധിനഗറിൽ 5.5 ലക്ഷം വോട്ടിനും വിജയിച്ചു. ബിജെപിയുടെ ഉജ്ജ്വല വിജയത്തിൽ സൂപ്പർ ഹീറോ മോദിയെന്ന് അമിത്ഷാ വിശേഷിപ്പിച്ചു. മോദിയുടെ പ്രശസ്തിയുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
അമേഠിക്കാർ ഉപേക്ഷിച്ചു; വിഷമത്തോടെ രാഹുൽ
2004 മുതൽ ജയിച്ചുവരുന്ന രാഹുലിനെ അമേഠിയിലെ ജനങ്ങൾ ഉപേക്ഷിച്ചു. കഴിഞ്ഞ തവണ ഒരുലക്ഷത്തിൽപരം വോട്ടിനു തോൽപ്പിച്ച സ്മൃതി ഇറാനിയോടാണ് ഇത്തവണ രാഹുൽ അടിയറവ് പറഞ്ഞിരിക്കുന്നത്. 38,000 ത്തിലേറെ വോട്ടിനാണ് സ്മൃതി ഇറാനിയോട് പരാജയം.
രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത, യുഡിഎഫ് സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിക്കുന്ന വയനാട്ടിൽനിന്ന് രാഹുൽ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഏതായാലും രാഹുൽ സ്മൃതിയുടെ ജയത്തിൽ അഭിനന്ദനങ്ങൾ നേർന്നു.
പരാജയം അംഗീകരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ
തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകർപ്പൻ വിജയവും അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പിൽ നടന്നത്. അതിൽ മോദി വിജയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധി മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നതായി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഏഴു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ലീഡു നിലയിൽ ബിജെപി ഒറ്റയ്ക്ക് തന്നെ 300 പിന്നിട്ടതിനു പിന്നാലെയാണ് രാഹുൽ ജനവിധി അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
'സത്യം പറയട്ടെ, തിരഞ്ഞെടുപ്പു തോൽവിയുടെ കാരണം വിലയിരുത്താനുള്ള ദിനമാണ് ഇതെന്നു ഞാൻ കരുതുന്നില്ല. ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയാണ് അവരുടെ പ്രധാനമന്ത്രിയെന്ന് വിധിയെഴുതിയിരിക്കുന്നു. ആ ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയിൽ ഞാനും മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നു. അവിടെ വിജയിച്ച സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങൾ. അമേഠിയിലെ ജനങ്ങളുടെ കാര്യത്തിൽ സ്നേഹപൂർവമുള്ള കരുതൽ വേണമെന്ന് അഭ്യർത്ഥിക്കുന്നു' രാഹുൽ പറഞ്ഞു.
ഹിന്ദി ഹൃദയഭൂമിയിൽ ആധിപത്യം സ്ഥാപിച്ച് ബിജെപി
അനുഭവങ്ങളിൽ നിന്ന് ബിജെപി പാഠം പഠിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നുസംസ്ഥനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ പാളിപ്പോയപ്പോൾ, അതിൽ നിന്ന് അമിത് ഷായും മോദിയും കൃത്യമായ പാഠം പഠിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ 10 സംസ്ഥാനങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഛണ്ഡീഗഡ്. മധ്യപ്രദേശിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയിൽ നിന്ന് ബിജെപി കരകയറിയപ്പോൾ, തിരിച്ചടി സംഭവിച്ചത് കോൺഗ്രസിന്. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബറിൽ ഈ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ച കോൺഗ്രസിന് എന്തുസംഭവിച്ചു എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. മൂന്നുസംസ്ഥാനങ്ങളിലെ 65 സീറ്റുകളിൽ 62 സീറ്റ് നേടിയാണ് ബിജെപി 2014 ൽ തൂത്തുവാരിയത്. 2019 ൽ 61 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നത് ബിജെപി തന്നെ.
ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ജാർഖണ്ഡ്, രാജസ്ഥാൻ യുപി എന്നീ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 2014 ൽ നേടിയതിനേക്കാൾ ഉജ്ജ്വല ജയം നേടുന്ന കാഴ്ചയാണ് ഫലം വരുമ്പോൾ കാണുന്നത്. ബിജെപിയും, സഖ്യകക്ഷികളും ഏഴുസംസ്ഥാനങ്ങളിൽ എല്ലാ സീറ്റുകളും തൂത്തുവാരിയിരിക്കുകയാണ്. ബിഹാറിലെ 40 ൽ 38, യുപിയിലെ 80 ൽ 60, രാജസ്ഥാനിലെ 25 ൽ 24, മധ്യപ്രദേശിലെ 29 ൽ 28 , ഗുജറാത്തിലെ 26 സീറ്റുകൾ- എന്നിവിടങ്ങളിലെല്ലാം ബിജെപി തന്നെ. ഹിന്ദി ഹൃദയഭൂമിയിലെ എട്ടുസംസ്ഥാനങ്ങളിൽ നിന്നായി 216 സ്ഥാനാർത്ഥികളാണ് 2014 ൽ ജയിച്ചുകയറിയത്. അതായാത് ഹിന്ദി ഹൃദയഭൂമി തന്നെയാണ് ബിജെപി കേന്ദ്രത്തിൽ അധികാരക്കസേര വലിച്ചിട്ടിരിക്കുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന്.
40 സീറ്റുള്ള ബിഹാറിൽ 17 സ്ഥാനാർത്ഥികളെ മാത്രമാണ് ബിജെപി മത്സരിപ്പിച്ചത്്. അവശേഷിച്ച സീറ്റുകളിൽ സഖ്യകക്ഷികളാണ് മാറ്റുരച്ചത്. 16 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ജെഡിയു 15 ലും. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ബിജെപി 23 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എ പ്രദേശിക കക്ഷികൾ 18 ഇടക്കും എൻ.സി.പി അഞ്ചും സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസിനാകട്ടെ ഒരു സീറ്റിലാണ് ലീഡ്. ബിഹാറിലെ 40 ഇടങ്ങളിൽ ബിജെപി 16 ഇടത്ത് ലീഡ് ചെയ്യുന്നു. ജെ.ഡി.യു 16, എൽ.ജെ.പി ആറും സീറ്റുകളിൽ മുന്നിലാണ്. ബംഗാളിലെ 16 സീറ്റുകളിലും ലീഡ് ഉണ്ട്. മധ്യപ്രദേശിൽ 29ൽ 28 സീറ്റുകൾ ബിജെപി മുന്നണിക്കാണ്. കോൺഗ്രസ് ഒരുസീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. കർണാടകയിൽ 28ൽ 19 സീറ്റുകൾ ബിജെപി സഖ്യം പിടിച്ചെടുത്തു. 2014 ൽ മധ്യപ്രദേശിലെ ഇരുപത്തൊൻപത് സീറ്റുകളിൽ ഇരുപത്തേഴെണ്ണവും ബിജെപിക്കായിരുന്നു
ഗുജറാത്തിലെ 26ൽ 26 സീറ്റും ബിജെപി തൂത്തുവാരി. ഝാർഖണ്ഡിലെ 14ൽ 10ഉം, അസ്സമിലെ 14ൽ 9 ഉം, ഛത്തീസ്ഗഡിലെ 11ൽ 9ഉം ഹരിയാനയിലെ 10ൽ 9ഉം ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ചും, ഹിമാചൽ പ്രദേശിലെ നാലും ത്രിപുരയിലെ രണ്ടും അരുണാചൽ പ്രദേശിലെ രണ്ടും സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവ കൂടി ചേരുന്ന ഈ മേഖലയിൽ ആകെയുള്ള 225 സീറ്റുകളിൽ 2014 ൽ ബിജെപിയും ഘടകകക്ഷികളും കൂടി നേടിയത് 203 സീറ്റാണ്. രാജസ്ഥാനിൽ ബിജെപി 24 സീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി ഒരുസീറ്റിലും മുന്നിലാണ്. ഛത്തീസ്ഗഡിൽ, ബിജെപി 9 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, കോൺഗ്രസ് രണ്ടുസീറ്റിൽ മാത്രമാണ് മുന്നിലുള്ളത്.
എക്സിറ്റ് പോളുകളെയും മറികടക്കുന്ന പ്രകടനം
എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന തരത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകൾ ഏവരേയും ഞെട്ടിച്ചു. വെല്ലുവിളികളൊന്നും തടസ്സമാകാതെ രാജ്യത്ത് എൻഡിഎ മുന്നേറ്റം വീണ്ടും ദൃശ്യമാവുകയാണ്. രാവിലെ ഒൻപതരയോടെയുള്ള ഫലസൂചനകളിൽ പത്ത് മണിയോടെ തന്നെ 542 ൽ 250 ലേറെ സീറ്റുകളിലേക്ക് എൻഡിഎയുടെ ലീഡ് ഉയർന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.
10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടുമെന്നായിരുന്നു. എന്നാൽ ഇതും മറികടക്കുന്നതാണ് പ്രകടനം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്