പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിക്ക് പണം ഒഴുക്കിയത് കോൺഗ്രസ് നേതൃത്വമോ? അവസാന നിമിഷത്തെ അടിയൊഴുക്കുകൾ തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി സൃഷ്ടിക്കുമോ?
തിരുവനന്തരപുരം: ഏറെ കാത്തിരുന്ന പോളിങ്ങ് അവസാനിച്ച് കഴിഞ്ഞപ്പോൾ കേരളത്തിലെ ഇരു മുന്നണികൾക്കും ആശങ്ക ബാക്കി. പോളിന് തൊട്ട് മുമ്പുള്ള രണ്ട് ദിവസങ്ങളിൽ വൻ അടിയൊഴുക്കുകളാണ് കേരളത്തിൽ നടന്നത്. വർഷങ്ങളായി വോട്ട് കച്ചവടക്കാരായി മുദ്ര കുത്തപ്പെട്ട ബിജെപി ഇക്കുറി ഒരു വോട്ട് പോലും പാഴാക്കാതെ സ്വന്തം വോട്ട് പലതരത്തിൽ ശേഖരിച്ചത് തന്നെയാകും ഈ തെരഞ്ഞെടുപ്പ് വിധിയിൽ നിർണ്ണായകമാകുക. ബിജെപിക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ പാലക്കാട് ഒഴികെ എല്ലായിടത്തും മുഴുവൻ വോട്ടുകളും നേതൃത്വം പെട്ടിയിൽ വീഴ്ത്തിയതായാണ് റിപ്പോർട്ട്. ഇത് ആർക്കു ഗുണം ഉണ്ടാക്കും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ചിലയിടങ്ങളിൽ എങ്കിലും ബിജെപി വോട്ട് ധ്രുവീകരണം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് സൂചന.
വോട്ട് കച്ചവടം നടക്കില്ല എന്ന് ഉറപ്പായിട്ടും ചില ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി കോൺഗ്രസ് നേതൃത്വം രംഗത്തിറങ്ങിയതായാണ് അവസാന നിമിഷം ലഭിക്കുന്ന റിപ്പോർട്ട്. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചാണക്യ തന്ത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നീക്കം നടന്നത് പ്രധാനമായും പത്തനംതിട്ടയിലായിരുന്നു. മണ്ഡലത്തിലെ സിറ്റിങ്ങ് എംപിയായ ആന്റോ ആന്റണി തോൽക്കപ്പെടും എന്ന റിപ്പോർട്ടിനെത്തുടർന്ന് മണ്ഡലംകാരനായ പി ജെ കുര്യൻ എഴുതിയുണ്ടാക്കിയ തിരക്കഥ ആയിരുന്നു ഇതെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപി സ്ഥാനാർത്ഥി എംടി രമേഷിന്റെ പ്രചരണത്തിന് പണം ഒഴുക്കിയും പിന്തുണ നൽകിയുമാണ് ആന്റണിയുടെ അനിവാര്യമായ പരാജയം കോൺഗ്രസ് നേതൃത്വം തടഞ്ഞത്. ആന്റോ വിരുദ്ധ വോട്ടുകൾ പീലിപ്പോസിന് പോകാതെ രമേശിന് പോകാൻ വേണ്ടി ആയിരുന്നു ഈ ചാണക്യ തന്ത്രം സൃഷ്ടിച്ചത്.
പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അതുകൊണ്ട് തന്നെ ഇത്തവണ വൻ മുന്നേറ്റം നടത്തുമെന്നാണ് സൂചന. ഏറ്റവും കുറഞ്ഞത് ഒന്നര ലക്ഷം വോട്ടെങ്കിലും എംടി രമേശിന് ലഭിക്കാൻ സാധ്യതയുണ്ട്. ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷമാണ്. മണ്ഡലത്തിലെ സർവ്വ ഹിന്ദു വോട്ടുകളും രമേശിന് അനുകൂലമായി ധ്രുവീകരിക്കപ്പെടുകയായിരുന്നു. ആറന്മുള എയർപോർട്ട് അടക്കമുള്ള വിഷയങ്ങളിൽ മണ്ഡലത്തിലെ ഹിന്ദുക്കൾക്കുള്ള പ്രതിഷേധമാണ് രമേശിന് അനുകൂലമായി മാറിയത്. ഈ ധ്രുവീകരണം മൂലം ത്രികോണ മത്സരത്തിന്റെ സ്വഭാവം പൂണ്ടതിനാൽ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വിജയിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
മറുനാടൻ മലയാളി സർവ്വേയിൽ ഇടത് മുന്നണിക്ക് ലഭിക്കുമെന്ന് സൂചിപ്പിച്ച ഏഴ് മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. ഇത് യുഡിഎഫിന് അനുകൂലമായി മാറുമ്പോൾ പക്ഷേ, യുഡിഎഫിന് അനുകൂലമായി നിന്ന ഇടുക്കിയിൽ വൻ അടിയൊഴുക്ക് നടന്നു എന്നത് ഇടത് മുന്നണിക്ക് ആശ്വാസമാകുന്നുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ കഴിഞ്ഞെങ്കിലും ഹൈറേഞ്ചിൽ യുഡിഎഫിന് ഇത്തവണ തിരിച്ചടിയുണ്ടാകുമെന്നാണ് വോട്ടിങ്ങിന് ശേഷം ലഭിക്കുന്ന സൂചനകൾ. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടത് മുന്നണിയും സംയുക്തമായി നിർത്തിയ സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന് അനുകൂലമായി സഭാനേതൃത്വം പരസ്യമായി തന്നെ രംഗത്തിറങ്ങിയതും കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ തിരിച്ചടിയെക്കുറിച്ചുള്ള ആശങ്ക തുടർന്നതും തങ്ങളുടെ സ്വന്തം പ്രതിനിധി എംപിയായി ഉണ്ടാകുന്നതാണ് ഉചിതം എന്ന തോന്നലിലേക്ക് രാഷ്ട്രീയ ജാതി മതഭേദമനേ്യ ഹൈറേഞ്ചിലെ വോട്ടർമാരെ തിരിച്ചതായി സൂചന ഉണ്ട്. ഇവിടങ്ങളിലെ കേരളാ കോൺഗ്രസ് പ്രവർത്തകരും നിർജ്ജീവമായിരുന്നു.
മലബാറിന്റെ ഉയർന്ന പോളിങ് ശതമാനം ഇരുമുന്നണികളും തങ്ങൾക്ക് അനുകൂലമാണ് എന്ന് പറയുന്നുണ്ട്. വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. വടകര, നാദാപുരം പ്രദേശങ്ങളിൽ ഇഞ്ചോടിഞ്ച് വോട്ടിങ് നടന്നു. ഇവിടെ ആർഎംപി സ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ടും ബിജെപി വോട്ടുകളും നിർണായകമാകും. അവസാന നിമിഷത്തിൽ ബിജെപി വോട്ടുകൾ പോക്കറ്റിൽ വീഴ്ത്താൻ യുഡിഎഫ് ശ്രമം ഉണ്ടായെങ്കിലും അത് വിജയിച്ചതായി അറിവില്ല. അതേസമയം 20,000 വോട്ടുകൾക്കെങ്കിലും വടകര തിരിച്ചു പിടിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. എന്നാൽ യുഡിഎഫ് ഇവിടെ അവകാശവാദങ്ങൾക്ക് തയ്യാറായിട്ടില്ല.
എസ്ഡിപിഐയ്ക്കും വെൽഫെയർ പാർട്ടിക്കും സ്ഥാനാർഥികളുണ്ടായത് മണ്ഡലത്തിലെ മോദി വിരുദ്ധ വോട്ടുകളെ ഛിന്നഭിന്നമാക്കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിലും സമാനമായ സ്ഥിതിയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എസ്ഡിപിഐ പോലുള്ള കക്ഷികൾക്ക് ശക്തി പരീക്ഷണത്തിന്റെ കൂടി വേദിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ പരമാവധി വോട്ടുകൾ സ്വന്തമാക്കാൻ ഇവിടെ എസ്ഡിപിഐയും ശ്രമിച്ചിട്ടുണ്ട്. ഇത് ഇരുമുന്നണികളെയും ഒരു പോലെ ആശങ്കയിലാക്കിയിട്ടുണ്ട്.
കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. കോഴിക്കോട് വിജയരാഘവന് പ്രതീക്ഷയുണ്ടെങ്കിലും ഇടതുകേന്ദ്രങ്ങളിൽ മുന്നേറാൻ സാധിച്ചില്ലെങ്കിൽ ആ പ്രതീക്ഷ അസ്ഥാനത്താകും. ബാലുശ്ശേരി, എലത്തൂർ മണ്ഡലങ്ങളിൽ കൂടിയ പോളിങ് നടന്നത് ഇടതിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. അതേസമയം കൊടുവള്ളിയിലും കുന്ദമംഗലത്തും മുസ്ലിംലീഗ് വോട്ടുകൾ രാഘവന് അനുകൂലമാകുമെങ്കിലും ഇവിടങ്ങളിൽ നിന്നും എത്രവോട്ടിന്റെ ലീഡ് നേടാൻ സാധിക്കുമെന്നതാണ് ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. മലപ്പുറത്തും പൊന്നാനിയിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കില്ലെന്നാണ് വിലയിരുത്തൽ. പൊന്നാനിയിൽ സിപിഐ(എം) വോട്ടർമാരിൽ കാര്യമായ ആവേശം ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് മുഴുവനായും സംഭവിച്ച ഹിന്ദു വോട്ട് ധ്രുവീകരണത്തിൽ പ്രതീക്ഷ അർപ്പിച്ച് കഴിയുകയാണ് ബിജെപിയും. പത്തനംതിട്ടയിൽ സംഭവിച്ചത് പോലെയുള്ള ധ്രുവീകരണം നടന്നാൽ തിരുവനന്തപുരത്ത് ജയിക്കാമെന്ന കണക്ക് കൂട്ടൽ ഇപ്പോഴും ബിജെപിക്കുണ്ട്. ഇടത് സ്ഥാനാർത്ഥിയുടെ മികവിനെക്കുറിച്ചും ഉണ്ടായ ആക്ഷേപവും ജാതീയമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതും വലിയതോതിൽ ദോഷം ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലിം വോട്ടുകൾ ശശിതരൂരിന് അനുകൂലമായി വീണതായാണ് കോൺഗ്രസ് കണക്കുകൂട്ടൽ. എന്നാൽ ഹിന്ദു വോട്ട് ഏകീകരിച്ചാൽ ജയം തങ്ങൾക്കൊപ്പം ആണെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ട്. മോദി ഘടകവും ഒ രാജഗോപാലിന് പ്രതീക്ഷ നൽകുന്നതാണ്. അതേസമയം കാസർഗോഡ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ നടത്തിയ പടയോട്ടം തങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക സിപിഎമ്മിന് ശക്തമായുണ്ട്. മോദി വിരുദ്ധ ന്യൂനപക്ഷ വോട്ടുകൾ യുഡിഫ് സ്ഥാനാർത്ഥി സിദ്ധിഖിന് അനുകൂലമാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം പാലക്കാട് എംപി വീരേന്ദ്രകുമാർ ബിജെപി വോട്ട് വിലക്ക് വാങ്ങി എന്ന ആരോപണം സജീവമായിട്ടുണ്ട്. ബിജെപിയുടെ വിമത നേതാവായ ശോഭാ സുരേന്ദ്രൻ കൂടുതൽ വോട്ട് നേടാൻ നേതൃത്വത്തിനു പോലും താൽപര്യം ഇല്ലാത്ത സാഹചര്യത്തിൽ വീരേന്ദ്രകുമാർ അതിൽ പലതും വശത്താക്കി എന്നാണ് ആരോപണം. രണ്ടായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ വിജയിച്ച എംബി രാജേഷിന് ആശങ്ക നൽകുന്നതാണ് ഈ റിപ്പോർട്ട്. മണ്ഡലത്തിന്റെ പ്രവർത്തന മികവിന്റെ വെളിച്ചത്തിൽ മാത്രമാണ് രാജേഷ് വിജയം പ്രതീക്ഷിക്കുന്നത്.
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- ത്രികോണ പോരിൽ 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്