അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ വോട്ടിന് ജയിക്കുമെന്ന് പ്രതീക്ഷയിൽ ഹൈബി ഈഡനും പ്രവർത്തകരും; രാഹുൽ പ്രഭാവവും സമുദായ സമവാക്യങ്ങളും ഗുണം ചെയ്യുമെന്ന് ഐക്യമുന്നണി; പി രാജീവിന്റെ ക്ലീൻ ഇമേജും സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും തുണയാവുമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി; ഓടി നടന്ന് വോട്ടുയർത്താൻ കണ്ണന്താനവും; എറണാകുളും ഇത്തവണയും യുഡിഎഫ് കോട്ടയായി തുടരും; അവസാനവട്ടത്തിൽ ചർച്ച ഹൈബിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം
ആർ പീയൂഷ്
കൊച്ചി: ആവേശപ്പോരാട്ടം അന്തിമഘട്ടത്തിലേക്ക കടക്കുമ്പോൾ എറണാംകുളത്ത് യുഡിഎഫിന് വ്യക്തമായ മൂൻതൂക്കം. ഐക്യമുന്നണി സ്ഥാനാർത്ഥി ഹൈബി ഈഡൻ അരലക്ഷത്തിൽ കുറയാത്ത വോട്ടുകൾക്ക് ജയിച്ചുകയറുമെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ഉറപ്പിക്കുന്നു. രാഹുൽ ഗാന്ധി തരംഗം ആഞ്ഞു വീശുകയാണെങ്കിൽ ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്നും ഇവർ പ്രവചിക്കുന്നു. എല്ലാ തെരഞ്ഞെടുപ്പ് സർവേകളും ഒരുപോലൊയണ്് ഹൈബിയുടെ വിജയം പ്രവചിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലത്തിൽ കടുത്ത പ്രചാരണമാണ് ഇടതുമുന്നണി സ്ഥാനാർത്ഥി പി രാജീവ് നടത്തിയത്. രാജീവ് പതിനായിരം വോട്ടിനെങ്കിലും കടുന്നുകൂടുമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എൻഡിഎ സ്ഥാനാർത്ഥിയായ അൽഫോൽസ് കണ്ണന്താനവും ഓടിനടന്ന് വോട്ട് പിടിക്കുന്നുണ്ട്. കണ്ണന്താനം ബിജെപിയുടെ വോട്ട ഉയർത്തുമെന്നും വ്യക്തമാണ്.
രാഹുൽഗാന്ധിയുടെ വരവോടെ രൂപപ്പെടുന്ന ക്രിസ്ത്യൻ - മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിലാണ് യുഡിഎഫ് നോട്ടം. ജാതി സമകാവ്യങ്ങളും ശബരിമലയും തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം കരുതുന്നത്. പി രാജീവിന്റെ ക്ലീൻ ഇമേജും, സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങളും തുണയാവുമെന്നാണ് ഇടതുമുന്നണി പറയുന്നത്.
2014 ലെ 87047 വോട്ട് ഭൂരിപക്ഷത്തിനപ്പുറത്തേക്കാണു യുഡിഎഫിന്റെ ചിന്ത. 2009 ൽ ഇത് 11790 മാത്രമായിരുന്നു. എൽഡിഎഫ് ഈ കണക്കേ എടുത്തിട്ടുള്ളു. പറവൂർ, കളമശേരി, വൈപ്പിൻ, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് എറണാകുളം മണ്ഡലം. ഇതിൽ തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങൾ നിയമസഭയിൽ എൽഡിഎഫിന് ഒപ്പം. 4 യുഡിഎഫിന്. നിയമസഭാ മണ്ഡലത്തിലെ ഭൂരിപക്ഷക്കണക്കനുസരിച്ചാണെങ്കിൽപ്പോലും യുഡിഎഫിന് 41791 വോട്ട് അധികമുണ്ട്. യുഡിഎഫ് ഒരു മണ്ഡലവും വിട്ടുകളയുന്നില്ല. ഒരു ലക്ഷത്തിനപ്പുറമുള്ള ഭൂരിപക്ഷമാണു മനസിൽ.
പറവൂർ, തൃപ്പൂണിത്തുറ വൈപ്പിൻ, കളമശേരി മണ്ഡലങ്ങൾ ഭൂരിപക്ഷം തരുമെന്നും കൊച്ചി ഒപ്പം പിടിക്കുമെന്നും എൽഡിഎഫ് വിശ്വസിക്കുന്നു. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ ഭേദപ്പെട്ട പ്രകടനവുമായാൽ മണ്ഡലം പിടിക്കാമെന്നു പ്രതീക്ഷ. വികസന രാഷ്ട്രീയം ചർച്ച ചെയ്ത മണ്ഡലത്തിൽ പ്രളയവും ശബരിമല പ്രക്ഷോഭങ്ങളുമെല്ലാം ഇടവിളകളായുണ്ട്. ഇതിന്റെ വൈകാരിക പ്രതികരണങ്ങൾ ബാലറ്റ്് യൂണിറ്റിലേ അറിയൂ.
സിറ്റിങ്ങ് എം പിയെ മാറ്റിയിട്ടും പ്രതിഷേധം കാര്യമായില്ല
എറണാകുളം മണ്ഡലത്തിൽ സിറ്റിങ് എംപിയെ മാറ്റിയാണ് യുഡിഎഫ് ഇക്കൊല്ലം പടക്കളത്തിലേക്കിറങ്ങിയത്. കെ വി തോമസിന്റെ എതിപ്പുകൾ വളരെ പെട്ടെന്നുതന്നെ സമാധാനിപ്പിക്കാൻ കഴിഞ്ഞ് യുഡിഎഫിന് നേട്ടമായി. സ്വതന്ത്ര പരീക്ഷണം അവസാനിപ്പിച്ചാണ് എൽഡിഎഫ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയെ തന്നെ രംഗത്തിറക്കി കലം പിടിക്കാനായി ബിജെപി ഇക്കുറി വേറിട്ട മൽസരത്തിലുമാണ്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ എറണാകുളത്ത് ഇതു വരെ 18 തിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. അഞ്ചെണ്ണം ഒഴിച്ചു ബാക്കി 13 ലും യു.ഡി.എഫിനായിരുന്നു വിജയത്തിളക്കം. മണ്ഡലത്തിന്റെ കണക്കിലും കിടപ്പിലും യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. എൽഡിഎഫിനാകട്ടെ അവതരിപ്പിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് പി.രാജീവ്. സ്വന്തം നിലയിൽ പറയാൻ പി. രാജീവിന് ഏറെക്കാര്യങ്ങളുണ്ട്. യുഡിഎഫും അങ്ങനെതന്നെ, പരമ്പരാഗത കോൺഗ്രസ് മണ്ഡലമെന്നതിനു പുറമേ, ഹൈബി ഈഡനു സ്വന്തം നിലയിൽ വോട്ട് സ്വാധീനിക്കാനുള്ള ഘടകങ്ങളുണ്ട്. അൽഫോൻസ് കണ്ണന്താനത്തിനു പാർട്ടിവോട്ടും സ്വന്തം നിലയിൽ നേടിയെടുക്കാനാവുന്ന വോട്ടുംകൂട്ടി ലക്ഷത്തിനപ്പുറത്തേക്കു കടന്നാൽ അതു നേട്ടം. കഴിഞ്ഞവട്ടം ബിജെപി വോട്ട് ഒരു ലക്ഷത്തിനടുത്താണ്.
മണ്ഡലത്തിൽ വോട്ട് ചോദിച്ച് ആദ്യമെത്തിയത് ഇടത് സ്ഥാനാർത്ഥി പി. രാജീവാണ്. കഴിഞ്ഞ ഒരുമാസത്തോളം കൊടും ചൂടിന്റെ കാഠിന്യം നന്നായി അനുഭവിച്ച പി. രാജീവ് താൻ എറണാകുളത്തിന്റെ എംപിയായാൽ പ്രകൃതിക്ക് തണലൊരുക്കുമെന്നൊവാഗ്ദാനം കൂടി മുന്നോട്ട് വയ്ക്കുന്നു. കുറഞ്ഞ സമയം കൊണ്ട് പ്രചാരണത്തിൽ ഇടത് സ്ഥാനാർത്ഥിക്കൊപ്പം ഓടിയെത്തിയതാണ് യുഡിഎഫിന്റെ ഹൈബി ഈഡനും ആത്മവിശ്വാസത്തിൽ ഒട്ടും പിറകിലല്ല. പ്രചാരണം വൈകിയെങ്കിലും പരമ്പരാഗത കോൺഗ്രസ് മണ്ഡലമായ എറണാകുളം ഇക്കുറിയും വലതിനെ കൈവിടില്ലെന്നാണ് യുഡിഎഫ് ക്യാംപിലെ ഉറച്ച വിശ്വാസം. എംഎൽഎ എന്ന നിലയിലുള്ള തന്റെ പ്രകടനത്തിന്റെ വിലയിരുത്തൽ കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും ഹൈബി ആവർത്തിക്കുന്നു.
പ്രചാരണം കൊഴുപ്പിച്ച് പി.രാജീവ്
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ദേശാഭിമാനി പത്രാധിപർ എന്നീ ചുമതലകൾ വഹിച്ചുവരികയാണ് അമ്പതുകാരനായ രാജീവ്.
ഏറെക്കാലം സിപിഎം ജില്ലാസെക്രട്ടറിയായിരുന്ന പി.രാജീവിന് എറണാകുളം മണ്ഡലത്തിലെ ഓരോ മുക്കും മൂലയും സുപരിചിതമാണ്. രാജ്യസഭാ എംപിയായിരിക്കെ എറണാകുളത്ത് നടത്തിയ പ്രവർത്തനങ്ങൾ സാമുദായിക പരിഗണനകൾക്കപ്പുറമുള്ള സ്വീകാര്യത രാജീവിന് നേടിക്കൊടുത്തുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ദുർബലരായ പൊതുസ്വതന്ത്രരെ നിർത്തുന്നതാണ് യുഡിഎഫിന്റെ വിജയത്തിനു കാരണമെന്ന ആക്ഷേപത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ രാജീവിനെ സിപിഎം കളത്തിലിറക്കിയത്. ചാലക്കുടി മണ്ഡലത്തിലേക്കും രാജീവിന്റെ പേര് ഉയർന്നെങ്കിലും എറണാകുളത്ത് പൊതുസ്വീകാര്യനായ മറ്റൊരു നേതാവിനെ കണ്ടെത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. മികച്ച പാർലമെന്റേറിയൻ എന്ന അംഗീകാരവും രാജീവിനു തുണയായി. രാജീവിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്.
'ഒരു മണ്ഡലവും ആരുടെയും കുത്തക അല്ല. അങ്ങനെ പറയുമ്പോൾ ജനങ്ങളെ നമ്മൾ വിലകുറച്ചു കാണുകയാണ്. ജനങ്ങൾ ഓരൊ ഘട്ടത്തിലും അവരുടെ മുൻപിൽ വരുന്ന സ്ഥാനാർത്ഥികൾ, മുൻപിൽ വരുന്ന പ്രശ്നങ്ങൾ. അതിനടിസ്ഥാനപ്പെടുത്തി കൊണ്ട് അവർ നിലപാടുകൾ സ്വീകരിക്കും. അപ്പോൾ ജനങ്ങളെ നമ്മൾ വിലകുറച്ചു കാണിക്കാൻ പാടില്ല. കാരണം ഏതെങ്കിലും ഒരു നിലപാട് എപ്പോഴും സ്വീകരിക്കുന്നവരല്ല ജനങ്ങൾ. അവർ നല്ല വിവേകമുള്ളവരാണ്, തിരിച്ചറിവുള്ളവരാണ്. ഓരോ ഘട്ടത്തിലും അവർ ഓരോ നിലപാട് സ്വീകരിക്കും. അവരുടെ പ്രതീക്ഷകൾക്ക് ഒത്ത് ഒരു നിലപാട് സ്വീകരിക്കുന്ന സ്ഥാനാർത്ഥിയായി എന്നെ കരുതുന്നുവെങ്കിൽ അവർ എന്നോടൊപ്പം നിലകൊള്ളും എന്നു തന്നെയാണ് ഞാൻ കരുതുന്നത്.'- രാജീവ് പറയുന്നു.
നിശ്ചയ ദാർഡ്യത്തോടെ ഹൈബി
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. പ്രചാരണത്തിൽ വളരെ പൊസീറ്റിവായിട്ടുള്ള പ്രതികരണമാണ് മണ്ഡലത്തിലെ എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നതെന്നും പ്രചാരണത്തിലുടനീളം നല്ല സ്വീകരണമാണ് ആളുകളിൽ നിന്നുമുണ്ടായതെന്നും അദ്ദേഹം പറയുന്നു. . എല്ലാ മേഖലയിൽ നിന്നുമുള്ള ജനങ്ങളിൽ നിന്നും പരിപൂർണ്ണ പിൻതുണയാണ് ലഭിക്കുന്നത്. എംഎൽഎ ആയി പ്രവർത്തിച്ച കഴിഞ്ഞ എട്ട് വർഷവും ജനങ്ങൾക്കിടയിൽ നിന്നാണ് ഞാൻ പ്രവർത്തിച്ചത്. എറണാകുളത്തിന്റെ വികസനം ഉറപ്പാക്കാൻ എല്ലാ തരത്തിലും ശ്രമിച്ചു. പ്രളയകാലത്തും ശേഷവും ദുരിതബാധിതർക്കൊപ്പം ഞാനുണ്ടായിരുന്നു എന്നും ഹൈബി പറഞ്ഞു.
ഹൈബിക്ക് വേണ്ടി വോട്ട് തേടി മകൾ ക്ലാരയും ഭാര്യ അന്നയും രംഗത്തിറങ്ങിയിരുന്നു. പിതാവിന് വേണ്ടി പാട്ടിലൂടെ വോട്ട് തേടുന്നത്. പാട്ടിനൊടുവിൽ വോട്ട് ഫോർ അപ്പ എന്ന് അഭ്യർത്ഥിക്കുന്നുണ്ട് ക്ലാര. ഹൈബിയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിനായുള്ള ഫേസ്ബുക്ക് പേജിലാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. ഉള്ളം തൊടും ഹൈബി ഈഡൻ എന്ന ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ ഹൈബിയുടെ ഭാര്യ അന്നയുമുണ്ട്.ഹൈബിയുടെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് മുമ്പ് ക്ലാര പാടിയ 'പറയൂ പറയൂ തത്തമ്മേ' എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയുടെ കൈയടി നേടിരുന്നു. മെജോ ജോസഫ് അയച്ചു കൊടുത്ത മൂന്ന് ട്യൂണുകളിൽ ക്ലാര ഇഷ്ട്ടപ്പെട്ട ഈണം തിരഞ്ഞെടുക്കുകയായിരുന്നു. വിനായക് ശശികുമാറിന്റെതാണ് വരികൾ. ഈ ഗാനം ചിത്രീകരിക്കാൻ ഒന്നര മണിക്കൂറിൽ താഴെ മാത്രമാണ് വേണ്ടിവന്നത് എന്നും ഇത് മറക്കാനാവാത്ത അനുഭവമായിരുന്നു എന്നും മെജോ ജോസഫും സംഘവും പറയുന്നു. കുഞ്ഞു ക്ലാരയുടെ പാട്ടിലൂടെ വോട്ട് ഹൈബിയുടെ പെട്ടിയിൽ വീഴുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ.
പാർട്ടിയെ നയിക്കാൻ യുവതലമുറയെ കണ്ടെത്താനുള്ള രാഹുലിന്റെ വിജയിച്ച ശ്രമങ്ങളിൽ ഒന്നു തന്നെയായിരുന്നു ഹൈബി. കിച്ചൻ കാബിനറ്റുകാർക്ക് നിർബന്ധിത റിട്ടയർമെന്റ് വിധിച്ചു തുടങ്ങിയ രാഹുലിന്റെ ലക്ഷ്യബോധങ്ങളെ പ്രതിഫലിക്കുന്ന തീരുമാനമായിരുന്നു ഹൈബി ഈഡനെ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാതിലും ഉള്ളത്.
വോട്ടുയർത്താൻ കണ്ണന്താനം
വിജയിച്ചാൽ കൊച്ചിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന വാഗ്ദാനവുമായാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വോട്ടു പിടിക്കാനായി കളത്തിലിറങ്ങിയത്. കൊച്ചിയെ വലിയൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും എന്ന വാഗ്ദാനമാണ് മുന്നോട്ട് വയ്ക്കുന്നത്. ജാതിയുടേയോ മതത്തിന്റെയോ പേരിൽ വോട്ട് ചോദിക്കില്ലെന്നും തനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയിൽ ചെയ്തു കാണിച്ചിട്ടുണ്ട്, ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറയുന്നു. വലിയ ആത്മ വിശ്വാസത്തിലാണ് കണ്ണന്താനം.
അതേ സമയം ഇന്നലെ കണ്ണന്താനത്തിന് ആശിർവാദവുമായി ശബരിമലയിലെ മുൻ മേൽശാന്തിമാർ രംഗത്ത് വന്നിരുന്നു. ഇടമന ദാമോദരൻ പോറ്റി, എഴിക്കോട് ശശി നമ്പൂതിരി എന്നിവർ അദ്ദേഹത്തെ ചന്ദനമാല അണിയിച്ചു. ശബരിമലയിലെ മുൻ മേൽശാന്തിമാരുടെ കൂട്ടായ്മയുടെ പ്രതിനിധികളായാണ് ഇരുവരുമെത്തിയത്. ഭാരത സംസ്കാരം സംരക്ഷിക്കുകയെന്ന കടമയാണു ബിജെപി ചെയ്യുന്നതെന്നു മുൻ മേൽശാന്തിമാർ പറഞ്ഞു. കണ്ണന്താനത്തിന്റെ ഇന്നലത്തെ പ്രചാരണം ഏലൂരിൽ ഫാക്ടിനു മുന്നിൽ നിന്നാരംഭിച്ചു. കേന്ദ്രമന്ത്രി മഹേഷ് ശർമ ഉദ്ഘാടനം ചെയ്തു. പൊതു തിരഞ്ഞെടുപ്പു കേവലം എംപിയെ നിശ്ചയിക്കാൻ വേണ്ടിയുള്ളതല്ല, മറിച്ചു രാജ്യരക്ഷയ്ക്കായി എൻഡിഎ ഭരണം തുടരുമെന്ന് ഉറപ്പാക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ ഹൈന്ദവ വിശ്വാസികളുടെ വോട്ട് കണ്ണന്താനത്തിന് പോക്കറ്റിലാക്കാൻ കഴിയുമെന്നാണ് വിശ്വാസം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്