മോദിയുടെ ബിജെപി സർക്കാരിന് രാജ്യം നാളെ മുതൽ മാർക്കിടും; വ്യാഴാഴ്ച പുലരുമ്പോൾ വോട്ടർമാരുടെ വിരലിൽ മഷിയെഴുതാൻ തയ്യാറെടുത്ത് 91 മണ്ഡലങ്ങൾ; 18 സംസ്ഥാനങ്ങളിലും രണ്ടുകേന്ദ്രഭരണപ്രദേശങ്ങളിലുമായി ആദ്യഘട്ട ലോക്സഭാതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ആന്ധ്ര-സിക്കിം-അരുണാചൽ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നാളെ; ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് നിധിൻ ഗഡ്കരി അടക്കമുള്ള പ്രമുഖർ; പോളിങ് മേഖലകളിൽ അതീവസുരക്ഷ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കാത്തിരിപ്പിന് വിരാമമായി. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ വോട്ടെടുപ്പ് നാളെ. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിൽ വോട്ടർമാർ വിധിയെഴുതും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ആൻഡമാൻ, ലക്ഷദ്വീപ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പൂർണമായും നാളെ പോളിങ് ബൂത്തിലേക്ക് പോകും. അസം, ബിഹാർ, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡീഷ, ത്രിപുര, യുപി, ബംഗാൾ എന്നിവിടങ്ങളിലെ ചില മണ്ഡലങ്ങളും ആദ്യഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്നുണ്ട്.
മെയ് 19ന് ഏഴാമത്തേയും അവസാനത്തേയും ഘട്ടവും പൂർത്തിയാകുമ്പോൾ 543 ലോക്സഭ മണ്ഡലങ്ങളിലേയും വോട്ടർമാർ വിധിയെഴുതും 23നാണ് വിധി. ആദ്യ ഘട്ടത്തിൽ 187 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് തെരഞ്ഞെടുപ്പ്. ഇതിൽ പത്ത് സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും എല്ലാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പൂർത്തിയാകും.
ആന്ധ്ര, സിക്കിം, അരുണാചൽ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും. ഒഡീഷയിലെ 147 നിയമസഭാ മണ്ഡലങ്ങളിൽ 28 ഇടത്തെ വോട്ടെടുപ്പും 11ന് നടക്കുന്നുണ്ട്. മിക്ക പാർലമെന്ററി മണ്ഡലങ്ങളിലും വോട്ടിങ് സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്്ഥാനങ്ങളിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും സമയത്തിൽ ചെറിയ മാറ്റമുണ്ട്. രാവിലെ എഴുമുതൽ വൈകിട്ട് 5 വരെയും നാലുവരെയുമൊക്കെ സമയം നിശ്ചയിച്ചിട്ടുണ്ട്.
പ്രമുഖ കേന്ദ്രമന്ത്രിമാരിൽ, മഹാരാഷ്ട്രയിലെ നാഗ്പുരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ബിജെപി. സ്ഥാനാർത്ഥി. കോൺഗ്രസ് രംഗത്തിറക്കിയ ബിജെപി. മുൻനേതാവ് നാനാ പട്ടോലെയാണ് എതിരാളി. നാഗ്പൂരടക്കം മഹാരാഷ്ട്രയിലെ ഏഴു മണ്ഡലങ്ങളിൽ വ്യാഴാഴ്ച വിധിയെഴുതും. മഹാരാഷ്ട്രയിൽ മാത്രമാണ് ബിജെപിയും കോൺഗ്രസും പരസ്പരം ഏറ്റുമുട്ടുന്നത് എന്നതാണ് പ്രത്യേകത. പ്രാദേശിക കക്ഷികൾ ആണ് മറ്റ് സംസ്ഥാനങ്ങളിൽ ഏറ്റുമുട്ടുന്നത്. മറുവശത്ത് കോൺഗ്രസോ ബിജെപിയോ ഉണ്ട്.
പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഇങ്ങനെ
1. ആന്ധ്ര പ്രദേശ്
25 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയിൽ ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസും തമ്മിലാണ് പോരാട്ടം. ദേശീയ വിഷയങ്ങൾക്കൊപ്പം തന്നെ പ്രാദേശിക വിഷയങ്ങളാണ് ഇവിടെ കൂടുതൽ ചർച്ചയാവുക. ക്ഷേമ പദ്ധതികളും വികസനങ്ങളും എണ്ണിപ്പറഞ്ഞ് ടിഡിപി വോട്ട് തേടുമ്പോൾ ഗ്രാമങ്ങളിൽ അലയടിക്കുന്ന കർഷകരോഷവും ഭരണവിരുദ്ധ വികാരവും തങ്ങൾക്ക് തുണയാകും എന്നാണ് വൈഎസ്ആർ കോൺഗ്രസ് വിശ്വസിക്കുന്നത്. ഇവിടെ നിയയമസഭ തെരഞ്ഞെടുപ്പും ഒപ്പം തന്നെ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് പാർട്ടിക്ക് അനുകൂലമായി വിധിയെഴുത്തുണ്ടാകുന്നോ അവർക്ക് തന്നെ ലോക്സഭയിലും മേൽകൊയ്മ ഉണ്ടാകും എന്ന കണക്കുകൂട്ടലിലാണ് ഇരുപക്ഷവും. 25 ലോക്സഭ സീറ്റുകളിലും 175 നിയമസഭ സീറ്റുകളിലേക്കും കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെങ്കിലും ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, എന്നിവരോട് മുട്ടി നിൽക്കുക എളുപ്പമല്ല,
2. തെലങ്കാന
ക്ഷേമപ്രവർത്തനങ്ങളും കർഷകരുടെ വോട്ട്ബാങ്കും തന്നെയാണ് തെലങ്കാനയിലും പ്രധാനമായും ചർച്ചയാവുക. കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ന്യായ് ചന്ദ്രശേഖർ റാവു കഴിഞ്ഞ മെയ് മാസത്തിൽ കർഷകർക്കായി പുറത്തിറക്കിയ ഋിതു ബന്ധു എന്നിവ തമ്മിലാണ് പോരാട്ടം. കോൺഗ്രസിന്റെ ന്യായ് പ്രതിവർഷം 72,000 രൂപ ഓരോരുത്തർക്കും ലഭിക്കുമെന്ന് പദ്ധതിയാണെങ്കിൽ തെലങ്കാനയിൽ കസിആർ കൊണ്ട് വന്ന പദ്ധതി പ്രകാരം കർഷകർക്ക് ഓരോ ഏക്കറിനും 8000 രൂപ വീതവും ഒരോ വിളയ്ക്കും 4000 രൂപ വീതവുമാണ് ലഭിക്കുക. അറുപത് ലക്ഷം കർഷകർക്ക് കഴിഞ്ഞ വർഷം ഇതിന്റെ ഗുണം ലഭിച്ചുവെന്നാണ് ടിആർഎസ് നിരത്തുന്ന കണക്കുകൾ. ഇത് അവർക്ക് തെരഞ്ഞെടുപ്പിൽ ഗുണമാകുമെന്നും കഴിഞ്ഞ ഡിസംബറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടതിന്റെ ആവർത്തനമായിരിക്കും ലോക്സഭയിലും കാണുക എന്നാണ് ടിആർഎസ് അവകാശവാദം. ന്യായ് പദ്ധതിയിലൂടെ ടിആർഎസ് അനുകൂല വികാരം മറികടക്കാൻ കഴിയുമെന്ന് തന്നെയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
3. ഉത്തർപ്രദേശ്
80 ലോക്സഭ മണ്ഡലങ്ങളുള്ള രാജ്യത്തെ ഏറ്റവും അധികം മണ്ഡലങ്ങളുള്ള യുപിയിലെ 8 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്ക് വലിയ നേട്ടം സമ്മാനിച്ച യുപിയിൽ പക്ഷേ ഇത്തവണ ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. കഴിഞ്ഞ തവണ എസ്പി ബിഎസ്പി വോട്ടുകൾ ഭിന്നിച്ചത് ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം സമ്മാനിച്ചെങ്കിലും നിയമസഭയിലും തോൽവി ആവർത്തിച്ചതോടെ പാഠം പടിക്കുകയും ഒരുമിച്ച് മത്സരിക്കാനും ബദ്ധവൈരികളായ എസ്പി ബിഎസ്പി സഖ്യം തീരുമാനിച്ചതും ബിജെപിക്ക് തിരിച്ചടിയായി. കോൺഗ്രസ് ഇവർക്കൊപ്പം സഖ്യത്തിലില്ല എങ്കിലും ബിജെപി വിജയിക്കുന്നത് സ്വാഭാവികമായും കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. പ്രിയങ്കത ഗാന്ധി കൂടി എത്തിയതോടെ വലിയ പ്രതീക്ഷയാണ് കോൺഗ്രസിന് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത് പ്രിയങ്കയ്ക്ക് ചുമതലയുള്ള പ്രദേശങ്ങളിൽ അല്ല എങ്കില പോലും പ്രിയങ്ക എത്തിയത് എത്രത്തോളം ഗുണമാകും എന്നും വിലയിരുത്തലാകും.
4. മഹാരാഷ്ട്ര
7 മണ്ഡലങ്ങളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ശിവസേന സഖ്യം മത്സരിക്കുന്ന മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻസിപി സഖ്യത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്താൻ കഴിയില്ല എന്നും സംസ്ഥാനം 2014 പോലെ ബിജെപിക്ക് ഒപ്പം നിൽക്കും എന്നുമാണ് പ്രതീക്ഷ. കർഷകരുടെ പ്രതിഷേധവും അമർഷവും റൂറൽ മണ്ഡലങ്ങളിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്താനും സാധ്യതയുണ്ട്.മഹാരാഷ്ട്രയിൽ മൊത്തം 48 സീറ്റുകളിൽ സഖ്യമായി മത്സരിക്കുന്ന ബിജെപി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഇതിൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി ആണ് മത്സരിക്കുന്നതിലെ പ്രമുഖൻ.
അതീവജാഗ്രതാ മണ്ഡലങ്ങൾ
സത്യവാങമൂലത്തിൽ തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയ മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളാണ് അതീവജാഗ്രതാ മണ്ഡലങ്ങൾ. 91 മണ്ഡലങ്ങളിൽ 37 എണ്ണമാണ് ഇത്തവണ അതീവ ജാഗ്രത മണ്ഡലങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടുന്നില്ല
കശ്മീരിൽ ഹർത്താൽ പ്രഖ്യാപിച്ച് വിഘടനവാദികൾ
ഹൂറിയത്ത് കോൺഫറൻസ് നേതാക്കൾക്കും ബന്ധുക്കൾക്കും എതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് വിഘടനവാദികൾ നാളെ കശ്മീർ താഴ് വരയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ജമ്മു, ബാരാമുള്ള ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിൽ നിന്നുവിട്ടുനിൽക്കാനും ആഹ്വാനമുണ്ട്. ജെകെഎൽഎഫ് ചെയർമാൻ മുഹമ്മദ് യാസിൻ മാലിക്കിനെതിരെയുള്ള നടപടി, മിർവായിസ് ഒമർ പറൂഖിനെ നിരന്തരമായി ചോദ്യം ചെയ്യൽ, സയിദ് അലി ഷാ ഗിലാനിയുടെ പുത്രന്മാരെ ഡൽഹിയിൽ ആവർത്തിച്ച് ചോദ്യം ചെയ്യാൻ എൻഐഎ വിളിച്ചുവരുത്തിയത് തുടങ്ങിയ കാര്യങ്ങളാണ് വിഘടനവാദികൾ ഉന്നയിക്കുന്നത്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് താഴ് വരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് തലേന്ന് 'റഫാൽ' കേന്ദ്രസർക്കാരിന് തിരിച്ചടി
ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുതലേന്ന് റഫാൽ ഇടപാടിൽ വന്ന സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിന് തിരിച്ചടിയായി. കേസിൽ കേന്ദ്രസർക്കാർ വാദങ്ങൾ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി. റഫാൽ രേഖകൾക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹർജികളിൽ വാദം കേൾക്കുമ്പോൾ പരിഗണിക്കരുതെന്നുമുള്ള കേന്ദ്രസർക്കാർ വാദത്തിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
റഫാൽ രേഖകൾ പുനപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹർജിക്കാർ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്