ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ നടന്ന ആക്രമണം ക്രിസ്ത്യൻ-മുസ്ലിം വോട്ടുകൾ ആപ്പിന് അനുകൂലമായി ഒരുമിപ്പിച്ചു; സംയമനം വെടിയാതെയുള്ള ക്രൈസ്തവ സഭയുടെ പ്രതികാരം ഹിന്ദുവോട്ടുകളുടെ ധ്രൂവീകരണത്തിന് കാരണമായുമില്ല
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അവിടുത്ത ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ തുടർക്കഥയായത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരാധാനാലയങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ സമീപകാല ഇന്ത്യൻ രാഷ്ട്രീയം പലതവണ കണ്ടതാണ്. ഉത്തർപ്രദേശ് പിടിക്കാൻ മുസ്ലിംങ്ങളെ ബിജെപി ദേശീയ അധ്യക്ഷൻ പ്രകോപിപ്പിച്ചുവെന്ന ആരോപണം പോലുമുണ്ട്. എന്തായാലും ആ ആക്രമണത്തിന്റെ ഗുണഭോക്താക്കൾ ബിജെപിയായിരുന്നു. പള്ളിയിലെ അക്രമങ്ങൾ തെരുവിലേക്ക് എത്തിയപ്പോൾ ഭൂരിപക്ഷമായ ഹൈന്ദവ സമുദായം ഒന്നിച്ചു. അത് മോദിക്ക് അനുകൂലമായ വോട്ടായി മാറി. പന്ത്രണ്ട് ന്യൂനപക്ഷ മണ്ഡലങ്ങളിലും ആപ്പ് വിജയം നേടിയത് ഇതിന്റെ സൂചനയാണ്. വർഗ്ഗീയ സംഘർഷമുണ്ടായ ത്രിലോക്പുരിയിലും ബിജെപി തോറ്റു.
ഇതിന് സമാനമായ തന്ത്രമല്ലേ ഡൽഹിയിലെ പള്ളികൾക്ക് നേരെയുണ്ടായതെന്ന ചോദ്യങ്ങളും ഉയർന്നു. പക്ഷേ ഉത്തർപ്രദേശിലും ഗുജറാത്തിലുമൊക്കെ നടന്നത് ഡൽഹിയിൽ സംഭവിച്ചില്ല. പള്ളികൾക്ക് നേരെയുണ്ടായ ആക്രമണത്തെ സമചിത്തതയോടെ ക്രൈസ്തവർ ഏറ്റെടുത്തു. ആരാധനാലയങ്ങളിലെ ആക്രമത്തിന്റെ പേരിൽ ആരും ആയുധമെടുത്തില്ല. ഡിസംബറിന് ശേഷം ഡൽഹിയിൽ പള്ളികൾക്ക് നേരെ അഞ്ച് തവണയാണ് അക്രമമുണ്ടായത്.
പ്രകോപനത്തിന് വിശ്വാസികൾ തെരുവിലിറങ്ങുമെന്ന് ഉറപ്പിച്ച് നടത്തിയ ആക്രമണങ്ങൾ തന്നെയാകണം അത്. അതുകൊണ്ട് കൂടിയാണ് ഒന്നിലധികം പള്ളികളെ ലക്ഷ്യം വച്ചത്. പക്ഷേ നിയമപരമായി ഇവയെ നേരിട്ടു. അക്രമികളെ പിടികൂടണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനേയും സഭാ നേതാക്കൾ കണ്ടു. പള്ളികൾക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ചുകൾ സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾ അതിരുവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
പള്ളി അക്രമണങ്ങളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുടെ ബോധമുണ്ടായെന്നത് വസ്തുതയാണ്. ക്രൈസ്തവരിൽ മാത്രമല്ല ഇത് ചലനമുണ്ടാക്കിയത്. മുസ്ലിം മതവിഭാഗത്തേയും സ്വാധീനിച്ചു. കോൺഗ്രിസിന്റെ ശക്തിക്ഷയം തിരിച്ചറിഞ്ഞ് ക്രൈസ്തവരും മുസ്ലീങ്ങളും ആം ആദ്മി പാർട്ടിക്ക് പിന്നിൽ അണിനിരന്നു. ഈ അടിയൊഴുക്ക് വായിച്ചെടുക്കാൻ ബിജെപിയ്ക്കോ കോൺഗ്രസിനോ ആയില്ല. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനൊപ്പം സാധാരണ ജനങ്ങളും ഒന്നിച്ചതോടെ ബിജെപിക്ക് സമ്പൂർണ്ണ പരാജയമായി. പള്ളികളിൽ ആക്രമണം നടത്തിയവർ ബിജെപിക്കാരെന്ന് ആരും ആരോപിച്ചില്ല. പക്ഷേ കുറ്റവാളികളെ കണ്ടെത്താൻ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പൊലീസ് യാതൊരു ശ്രമവും നടത്തിയില്ല. ഇതാണ് ബിജെപി സർക്കാരിനെ സംശയത്തിലാക്കിയത്. ഘർവാപ്പിസി കൂടിയായപ്പോൾ ഹൈന്ദവ അജണ്ടിയിലേക്ക് രാജ്യം പോകുമോ എന്ന ഭയം ന്യൂനപക്ഷങ്ങളിൽ സജീവവുമായി.
ഇവിടെ ആക്രമത്തിന്റെ വഴിയിലേക്ക് ക്രൈസ്തവർ നീങ്ങാത്തതും ശ്രദ്ധേയമായി. അത്തരം അക്രമങ്ങൾ ഉണ്ടാവാത്തതിനാൽ ഭൂരിപക്ഷ ഹൈന്ദവ വോട്ട് ബാങ്കുകളെ സ്വാധീനിച്ചതുമില്ല. ആർക്കും അനുകൂലമായി അത് ഏകീകരിച്ചുമില്ല. പക്ഷേ നിശബ്ദമായി ന്യൂനപക്ഷം പള്ളി തകർത്തതിന്റെ ഉത്തരവാദികളെ കണ്ടെത്താനാകാത്ത ഭരണകൂടത്തിന് ബാലറ്റിലൂടെ മറുപടി നൽകി. അതുകൊണ്ട് തന്നെ ഡൽഹി തെരഞ്ഞെടുപ്പിൽ വർഗ്ഗീയത വിഷയമായില്ലെന്ന വാദങ്ങളെ തള്ളാനുമാകില്ല. ആം ആദ്മിയുടെ വിജയത്തെ ന്യൂനപക്ഷ വർഗ്ഗീയതയും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ ബഹളങ്ങളൊന്നും പ്രചരണത്തിൽ കണ്ടില്ല. ആരും തരിച്ചറിഞ്ഞതുമില്ല. നിശബ്ദമായി ഈ വോട്ടുകൾ ആംആദ്മിക്ക് അധികാര വഴിയൊരുക്കി. അങ്ങനെ പള്ളി തകർക്കലിന് രാഷ്ട്രീയമായി തന്നെ മറുപടി നൽകാൻ കഴിയുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലും ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. വസന്ത് കുഞ്ചിലെ സെന്റ് അൽഫോൻസ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ദേവാലയത്തിന്റെ വാതിലുകൾ അക്രമി സംഘം തകർത്തു. ഡിസംബറിന് ശേഷം ഡൽഹിയിൽ പള്ളികൾക്ക് നേരെയുണ്ടാകുന്ന അഞ്ചാമത്തെ ആക്രമണം ആയിരുന്നു അത്. പള്ളിയുടെ മതിൽചാടി കടന്നെത്തിയ സംഘം വാതിലുകൾ അടിച്ച് തകർക്കുകയായിരുന്നു. തുടർന്ന് പള്ളിക്കുള്ളിലെ അലമാരയും മറ്റം നശിപ്പിച്ചു. അതുകൊണ്ട് കൂടിയാണ് വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന പള്ളി ആക്രമണങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കാൻ കാരണം. അത് ബിജെപിക്ക് വേണ്ടിയോ ബിജെപിയുടെ ഇമേജ് മോശമാക്കനോ ചെയ്തതാകാം. പക്ഷേ കുറ്റവാളികളെ പിടികൂടാനാക്കതുകൊണ്ട് മാത്രം മോദിക്കും ബിജെപിക്കും ഇത് തിരിച്ചടിയായി.
ജനവരി 14ന് പശ്ചിമഡൽഹിയിലെ വികാസ്പുരിയിൽ ഔവർ ലേഡി ഓഫ് ഗ്രെയ്സസ് ചർച്ചിന്റെ രൂപക്കൂട് തകർത്തിരുന്നു. മലയാളികളടക്കമുള്ള വിശ്വാസികൾ പ്രാർത്ഥന നടത്തുന്നതാണ് ഈ ദേവാലയങ്ങൾ. 2014 ഡിസംബർ ആദ്യം കിഴക്കൻ ഡൽഹിയിലെ ദിൽഷാദ് ഗാർഡനിൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം തീയിട്ട് നശിപ്പിച്ചിരുന്നു. പിന്നീട് തെക്കൻ ഡൽഹിയിലെ ഓഖ്ലയി പള്ളിക്കുനേരെ കല്ലേറുണ്ടായി. രോഹിണിയിൽ ക്രിസ്മസ്സിനുശേഷം പള്ളിയിലെ പുൽക്കൂട് നശിപ്പിച്ചു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ വർഗ്ഗീയത ആളികത്തിക്കാനുള്ള ശ്രമമാണ് പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളെന്ന് ഇവയെന്ന ആക്ഷേപം ഉയർന്നിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും പരസ്പരം പഴിചാരി രംഗത്ത് വരികയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും സുതാര്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തുമെന്നും വ്യക്തമാക്കി. എന്നാൽ അന്വേഷണങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍