ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കി മലയാളികൾ; ആവേശത്തോടെ വോട്ടർമാർ ഒഴുകിയെത്തിയപ്പോൾ കനത്ത പോളിങ്; വോട്ടർമാരുടെ നിര നീണ്ടതോടെ രാത്രി വൈകിയും വോട്ടെടുപ്പ് തുടർന്നു; 77 ശതമാനവും കവിഞ്ഞ് മുന്നോട്ട്; ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിൽ; രാഹുലിന്റെ വരവ് കൊണ്ടാടിയ വയനാട്ടിലും റെക്കോഡ് പോളിങ്; ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലും പോളിങ് കുതിച്ചുയർന്നു; ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ പോളിങ് സമാധാനപരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വോട്ടർമാർ ആവേശത്തോടെ തിരഞ്ഞെടുപ്പിനെ വരവേറ്റപ്പോൾ സംസ്ഥാനത്ത് റെക്കോഡ് പോളിങ്. എല്ലാ മണ്ഡലങ്ങളിലും പോളിങ് 70 ശതമാനം കവിഞ്ഞു. ആറുമണിക്ക് പോളിങ് സമയം കഴിഞ്ഞിട്ടും വോട്ടർമാരുടെ നിര നീണ്ടതോടെ രാത്രിയിലും വോട്ടെടുപ്പ് തുടർന്നു. രാത്രി 10 മണിക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം 77.13 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കഴിഞ്ഞ വട്ടം-73.06% ഇതിൽ മാറ്റങ്ങൾ വരാം.
കണ്ണൂരിലാണ് ഏറ്റവും ഉയർന്ന പോളിങ്-82.26%
വയനാട്-80.01 %,
വടകര-79.86%,
കോഴിക്കോട്-79.39%,
കാസർകോഡ്-79.65%
മലപ്പുറം-75.22%
പൊന്നാനി-74.35 %
പാലക്കാട്-77.38%
ആലത്തൂർ-79.81%
തൃശൂർ-77.49%
ചാലക്കുടി-79.94%
എറണാകുളം-76.48%
ഇടുക്കി-76.21%
കോട്ടയം-75.25%
ആലപ്പുഴ-79.87%
മാവേലിക്കര-74.04%
പത്തനംതിട്ട-75.04%
കൊല്ലം-74.33%
ആറ്റിങ്ങൽ-74.13%
തിരുവനന്തപുരം-73.37 %
ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും, തൃശൂരും, പത്തനംതിട്ടയിലും പോളിങ് ശതമാനം ഗണ്യമായി ഉയർന്നതാണ് ശ്രദ്ധേയമായ സവിശേഷത. തിരുവനന്തപുരത്തും, തൃശൂരും നാലുശതമാനവും, പത്തനംതിട്ടയിൽ എട്ടുശതമാനവും പോളിങ് ഉയർന്നു. ഇത് തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്നുമുന്നണികളും അവകാശപ്പെട്ടു. വയനാട് റെക്കോഡ് പോളിങ് രേഖപ്പെടുത്തി. ശതമാനം 80 കവിഞ്ഞു. മൂന്നു നിയമസഭാ മണ്ഡലങ്ങളിലും പോളിങ് 80 ശതമാനമാണ്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ വോട്ടുചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. എട്ടുശതമാനത്തോളം വർദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു. എല്ലായിടത്തും വോട്ടർമാർ രാവിലെ മുതൽ തന്നെ ആവേശത്തോടെ പോളിങ് ബൂത്തുകളിലേക്ക് എത്തി. പോളിങ് അവസാനിക്കുന്ന വൈകുന്നേരം ആറു മണിക്കും നൂറുകണക്കിനു പേർ വോട്ട് രേഖപ്പെടുത്താൻ വരിയിൽ കാത്തുനിൽക്കുന്ന കാഴ്ചയാണ് പലബൂത്തുകളിലും കാണാൻ സാധിച്ചത്. നിരയിലുണ്ടായിരുന്നവർക്കു സ്ലിപ്പ് നൽകിയതിനാൽ വോട്ടെടുപ്പു രാത്രിയിലേക്കു നീണ്ടു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ രാജ്യശ്രദ്ധയിൽ ഇടംനേടി വയനാട്ടിൽ ഇക്കുറി പ്രതീക്ഷച്ചതുപോലെ റിക്കാർഡ് പോളിംഗാണ് ഉണ്ടായത്. ബത്തേരിയിലും കൽപ്പറ്റയിലും കനത്ത മഴയെ അവഗണിച്ചാണ് വോട്ടർമാർ സമ്മദിദാന അവകാശം രേഖപ്പെടുത്താൻ എത്തിയത്. ശബരിമല വിഷയത്തോടെ ശ്രദ്ധേയമായ മണ്ഡലമായ പത്തനംതിട്ടയിലും അതിശക്തമായ പോളിംഗാണ് ഉണ്ടായത്. മണ്ഡലത്തിൽ 75.04 ശതമാനം പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 65.47 ശതമാനം മാത്രമായിരുന്നു പോളിങ്. സംസ്ഥാനത്തെ കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഇത്.
ത്രികോണ മത്സരം അരങ്ങേറുന്ന തിരുവനന്തപുരം മണ്ഡലത്തിലും റിക്കാർഡ് പോളിംഗാണ് ഉണ്ടായത്. 73.37 ശതമാനം പോളിങ് തലസ്ഥാനത്ത് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 68 ശതമാനം മാത്രമായിരുന്നു തിരുവനന്തപുരത്തെ പോളിങ്. കണ്ണൂരിലും ഇത്തവണ കനത്ത പോളിംഗായിരുന്നു. 82.26%
സംസ്ഥാനത്തു പലയിടങ്ങളിലും വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്നു വോട്ടെടുപ്പു മണിക്കൂറുകളോളം തടസപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്ത ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി. ചെയ്ത വോട്ട് കാണാൻ കഴിയുന്ന വിവി പാറ്റ് ഉപയോഗിച്ചതിനാലാണ് അധിക സമയം വേണ്ടി വന്നതെന്നാണു വിശദീകരണം.
സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകപരാതി ഉയർന്നു. തിരുവനന്തപുരം ചൊവ്വരയിൽ കൈപ്പത്തിയിൽ വോട്ട് ചെയ്യുമ്പോൾ താമരചിഹ്നം തെളിയുന്നുവെന്ന് പരാതി ഉയർന്നു. ചേർത്തലയിൽ മോക്ക് പോളിൽ ചെയ്ത വോട്ടെല്ലാം താമരയിൽ പതിഞ്ഞതും വൻ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ചൊവ്വരയിലെ പരാതി അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് യൂണിറ്റ് ജാം ആയതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.എന്നാൽ വോട്ടിങ് യന്ത്രത്തകരാറു കൊണ്ടോ മറ്റ് സാങ്കേതിക കാരണങ്ങൾ കാരണമോ പോളിങ് വൈകിയ സ്ഥലങ്ങളിൽ ഒരു മണിക്കൂർ അധികം സമയം അനുവദിക്കണമെന്ന് യുഡിഎഫ്. പ്രതിപക്ഷ നേതാവ് ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം പാൽകുളങ്ങര യുപി സ്കൂളിലെ 37ാം ബൂത്തിൽ കള്ളവോട്ടെന്ന് ആരോപണം ഉയർന്നിരുന്നു. പൊന്നമ്മാൾ ഭഗവതി എന്ന 78 കാരിയാണ് ആരോപണവുമായി എത്തിയത്. വോട്ടിന് കൈയിൽ മഷി പുരട്ടിയതിന് ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചു. മറ്റൊരാൾ വോട്ട് ചെയ്തെന്ന് ബൂത്ത് ഏജൻുമാർ അറിയിച്ചതിനെ തുടർന്നാണ് വോട്ട് നിഷേധിച്ചത്.
തിരുവനന്തപുരം പാൽകുളങ്ങരയിലും കൊല്ലത്തും കള്ളവോട്ടുകളും റിപ്പോർട്ട് ചെയ്തു.പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചു വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവർ ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം.പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണം . ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണം എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് പോളിങ്ങിനിടെ 9 പേർ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാൻ വരി നിൽക്കുന്നതിനിടയിലാണ് മരണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂർ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ (74) എന്നിവരാണ് മരിച്ചത്.
മാവേലിക്കര കണ്ടിയൂർ ശ്രീരാമകൃഷ്ണ യു പി സ്കൂളിൽ വോട്ട് ചെയ്യാൻ വന്നപ്പോഴാണ് പ്രഭാകരൻ കുഴഞ്ഞ് വീണ് മരിച്ചത്. പാറപ്പുറം കുമാരനാശാൻ മെമോറിയൽ യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൽ രക്ഷിക്കാനായില്ല. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
പാനൂരിനടുത്ത് ചൊക്ലിയിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു വിജയി കുഴഞ്ഞ് വീണ് മരിച്ചത്. വടകര മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ് ചൊക്ലി. മൃതദേഹം ഇപ്പോൾ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: കുമാരൻ, മക്കൾ: രേഷ്മ, വിജേഷ്. പത്തനംതുട്ട വടശേരിക്കര പേഴുംപാറ പോളിങ് ബൂത്തിൽ വച്ചാണ് ചാക്കോ മത്തായി മരിച്ചത്
കൊല്ലം കിളികൊല്ലൂരിൽ വോട്ട് ചെയ്യാനെത്തി പോളിങ് ബൂത്തിൽ കുഴഞ്ഞ് വീണ മണി മരിച്ചത് ആശുപത്രിയിൽ വച്ചാണ്. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്കൂളിൽ അഞ്ചാം നമ്പർ ബൂത്തിൽ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വോട്ടേഴ്സ് ലിസ്റ്റിൽ പേര് കാണാത്തതിനെത്തുടർന്ന് പോളിംങ്ങ് ഓഫീസറുമായി സംസാരിക്കവേയാണ് കുഴഞ്ഞുവീഴുത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അക്രമസംഭവങ്ങൾ
സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവെ സമാധനപരമായിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ ഉണ്ടായെങ്കിലും പൊലീസിന്റെയും നേതാക്കളുടെയും അവസരോചിതമായ ഇടപെടൽ കൊണ്ട് പ്രശ്നം രൂക്ഷമായില്ല. കാസർകോട് തെക്കിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകൻ ജലീലിനാണ് കുത്തേറ്റത്. മൂന്ന് പേർക്ക് പരിക്കേറ്റു. ടിബി കബീർ, അബ്ദുൾ ഖാദർ, എന്നിവർക്കാണ് പരിക്കേറ്റത്.
കാസർഗോഡ് ഉദുമ നിയോജക മണ്ഡലത്തിലെ 132-ാം ബൂത്തായ കൂട്ടക്കനി സ്കൂളിലെ ബിജെപി ബൂത്ത് ഏജന്റിന് മർദനമേറ്റു. ആളു മാറി വോട്ടു ചെയ്യാനെത്തിയത് ബിജെപിയുടെ ബൂത്ത് ഏജന്റായ സന്ദീപ് ചോദ്യം ചെയ്തതാണ് പ്രശനങ്ങൾക്ക് തുടക്കം. ഇതിനെത്തുടർന്ന് ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ മകൻ പത്മകുമാറിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മർദിച്ചതായാണ് ആരോപണം. കള്ളവോട്ട് ചോദ്യം ചെയ്തതിനെതുടർന്നാണ് ബൂത്ത് ഏജന്റായ സന്ദീപിനെ മർദിച്ചതെന്നാണ് പരാതി.സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ജില്ലാ കളക്ടർക്കും ഡിവൈഎസ്പിക്കും പരാതി നൽകി.
കായംകുളം കട്ടച്ചിറ ക്യാപ്റ്റൻ മെമോറിയൽ സ്കൂളിന് മുന്നിൽ നേരിയ സംഘർഷമുണ്ടായി. പോളിങ് ബൂത്തിന് മുന്നിലേക്ക് വാഹനം കയറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇതോടെ പൊലീസും വാഹനം കയറ്റാൻ ശ്രമിച്ചവരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിപിഎം പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.
ചൊക്ലിയിൽ കെ.മുരളീധരന് നേരെ കൈയേറ്റ ശ്രമമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. നോർത്ത് മേനപ്രം എൽ.പി സ്കൂളിലെ 157 നമ്പർ ബൂത്തിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു മുരളീധരനെ ഒരു സംഘം സി പി എമ്മുകാർ തടഞ്ഞ് അസഭ്യ വർഷം നടത്തുകയും,കൈയറ്റം ചെയ്യാൻ ശ്രമിച്ചതും. പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
വൈകിട്ട് ബൂത്ത് സന്ദർശനത്തിന് കായംകുളത്തെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ സിപിഎം പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിനിടയാക്കി. ഷാനിമോൾ ഉസ്മാനെ ബൂത്തിൽ കയറ്റാൻ അനുവദിക്കില്ലെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ നിലപാട്. ഷാനിമോൾ ബൂത്തിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്