ഇടുക്കിയിൽ ഇത്തവണ ജോയ്സ് ജോർജിന് അടിതെറ്റും; കസ്തൂരിരംഗനും സഭയും തുണച്ച സാഹചര്യം ഇക്കുറിയില്ല; കർഷക ആത്മഹത്യകളും കാർഷിക വിലത്തകർച്ചയും ഭരണവിരുദ്ധ വികാരവും തുണയാവുന്നത് ഐക്യ മുന്നണിക്ക്; ഡീൻ ചുരുങ്ങിയത് അരലക്ഷത്തോളം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ് നേതാക്കൾ; രാഹുൽ തരംഗം വന്നാൽ ലീഡ് ഒരുലക്ഷം കടക്കും; മിക്ക സർവേകളിലും വിജയം പ്രവചിക്കുന്നത് ഐക്യമുന്നണിയുടെ ആവേശം കൂട്ടുന്നു; യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലം ഇത്തവണ ഡീൻ തിരിച്ചുപിടിക്കും
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: മലയോര ജില്ലായായ ഇടുക്കിയിൽ പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യക്കോസിന് വ്യക്തമായ ആധിപത്യം. സഭയുടെ പിന്തുണ അടക്കമുള്ള കഴിഞ്ഞ വർഷത്തെ അനുകൂല ഘടകങ്ങൾ ഒന്നുമില്ലാത്ത എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജ് വീഴാനാണ് ഇത്തവണ സാധ്യതകൾ ഏറെയുള്ളത്. യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലമായ ഇടുക്കിയിൽ കഴിഞ്ഞ തവണ, കസ്തുരിരംഗൻ റിപ്പോർട്ട് അടക്കമുള്ള വൈകാരിക പ്രശ്നങ്ങൾ കത്തിച്ചായിരുന്നു എൽഡിഎഫിന്റെ ജയം. എന്നാൽ ഇത്തവണ കർഷക ആത്മഹത്യയടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഇടതുമുന്നണിക്ക് വിനയാവുകയാണ്.
കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ഈ ഇരട്ട വിരുന്ധ വികാരത്തിന്റെ ആനുകൂല്യം ശരിക്ക് കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ അരലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് ഡീൻ പുഷ്പംപോലെ ജയിച്ചുകയറുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. രാഹുൽ തരംഗം ആഞ്ഞുവീശിയാൽ ഒരു ലക്ഷത്തിന് പുറത്തുള്ള ലീഡും യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. ഏതാണ്ട് എല്ലാ സർവേകളും പ്രവചിക്കുന്നതും യുഡിഎഫിന്റെ മുന്നേറ്റം തന്നെയാണ്.
ബി ഡി ജെ എസിൽ നിന്നുള്ള ബിജു കൃഷ്ണനാണ് ഇടുക്കിയിലെ എൻ ഡി എ സ്ഥാനാർത്ഥി.തന്റെ സ്ഥാർത്ഥിത്വം ഇരുമുന്നണികൾക്കും ശക്തമായ ഭീഷിണിയാണെന്നാണ് ബിജു കൃഷ്ണന്റെ വാദം.പ്രചാരണ രംഗത്ത് എൻ ഡി എ നല്ലരീതിയിൽ മുന്നേറുന്നുണ്ട്.മുൻ തിരഞ്ഞെടുപ്പുകളേക്കാൾ ഇക്കുറി നില മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
ഇക്കുറി മണ്ഡലം യൂഡിഎഫിനൊപ്പം
കഴിഞ്ഞ തവണ തന്റെ എതിരാളി അഡ്വ.ജോയിസ് ജോർജ്ജ് വിജയം നേടിയത് ജനങ്ങളെ കബളിപ്പിച്ചാണെന്ന വാദമുയർത്തിയാണ് ഡീൻ കുര്യക്കോസ് പ്രധാനമായും വോട്ട് തേടുന്നത്.കസ്തൂരിരംഗൻ ,മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകളെ കുറിച്ച് ജനങ്ങളിൽ തെറ്റായ ധാരണ സൃഷ്ടിക്കാനായതാണ് ജോയിസിന്റെ വിജയത്തിന് വഴിയൊരുക്കിയത്. ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പിറവിയെടുത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻതുണയും അനുകൂല ഘടകമായി. ഇടുക്കിയെ ദോഷകരമായി ബാധിക്കുന്ന കസ്തൂരി രംഗൻ ,മാധവ് ഗാഡ്കിൽ റിപ്പോർട്ടുകളിൽ നിലവിലെ എംപിക്ക് ഒന്നും ചെയ്യാനായിട്ടില്ലന്ന് ഇവിടുത്തെ പ്രധാന പ്രചാരണം.
ഇവിടെ പ്രളയാനന്തര ദുരിതാശ്വപ്രവർത്തനങ്ങൾ പേരിനുപോലുമെത്താ പ്രദേശങ്ങൾ നിരവധിയാണ്. വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ മുന്നോട്ടുവച്ചിട്ടുള്ള പദ്ധതികളിൽ മിക്കവയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപിത നയ -പരിപാടികളുടെ ഭാഗമായി നടന്നതാണ്. ഇതിന്റെ പേരിൽ വോട്ടർമാരെ ഇനിയും കബളിപ്പിക്കാമെന്നത് വ്യാമോഹമാണെന്നാണ് കോൺഗ്രസ് നേതാക്കൾ എല്ലാ പ്രചാരണ യോഗങ്ങളിലും പറയുന്നത്. പ്രചാരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ ഹൈറേഞ്ചിൽ ഡീൻ കുര്യക്കോസ്സിന് സ്വീകാര്യത വർധിച്ചുവരുന്നുണ്ട്.
സഭയുടെ നിലപാട് നിർണ്ണായകം
ഇടുക്കി മണ്ഡലത്തിൽ സഭയുടെ നിലപാട് ഇരുമുന്നണികൾക്കും നിർണ്ണായകമാണ്. ഇലക്ഷൻ പ്രഖ്യാപിച്ച് താമസിയാതെ തന്നെ ഇടുക്കി രൂപത നിലപാട് വ്യക്തമാക്കിയിരുന്നു. ഒരു സ്ഥാനാർത്ഥിക്കുവേണ്ടിയും പരസ്യപ്രചാരണത്തിനിറങ്ങരുതെന്ന് വൈദീകരോട് രൂപത നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ മുഖ്യചുമതലക്കാരായ വൈദികരോട് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് യൂ ഡി എഫിന് ഗുണം ചെയ്യുമെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്ന് കാണിച്ച് ഫാ.സെബാസ്റ്റ്യാൻ കൊച്ചുപുരയ്ക്കൽ നൽകിയ പരാതിയിൽ കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇത് തിരഞ്ഞെടുപ്പിൽ എത്രത്തോളം പ്രതിഫലിക്കുമെന്ന് കണ്ടറിയണം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ബാനറിൽ ജോയിസ് ജോർജ്ജ് മത്സര രംഗത്തിറങ്ങുകയും ഇടതുമുന്നണി ആവശ്യപ്പെടാതെ തന്നെ പിൻതുണയുമായി എത്തുകയുമായിരുന്നു. ഇക്കുറി ജോയിസ് ജോർജ്ജ് രംഗപ്രവേശം ചെയ്തത് തന്നെ ഇടതുമുന്നണി സ്ഥാനാർത്ഥിയായിട്ടാണ്.ഇത് രൂപതയിലെ ഒരു വിഭാഗം വിശ്വാസികളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.വോട്ടെടുപ്പിൽ ഇക്കൂട്ടരുടെ മനസ്സ് തങ്ങളോടൊപ്പമായിരിക്കുമെന്നാണ് യൂ ഡി എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സഭ ആർക്കൊപ്പമെന്ന കാര്യത്തിൽ ഇപ്പോഴും പരസ്യനിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും പിന്തുണ യുഡിഎഫിനാണെന്നത് വ്യക്തമാണ്. എന്നാൽ മനസാക്ഷി വോട്ട് എന്നതിനാണ് ഇക്കുറി സഭ പ്രാമുഖ്യം നൽകുക എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ജോയിസ് ജോർജ്ജ്
ഇടുക്കിയെ ദോഷകരമായി ബാധിക്കുന്ന കസ്തൂരിരംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിനെതിയുള്ള നീക്കം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിന് നടത്തിയ ഇടപെടലുകൾ, കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യപിച്ച സർക്കാർ നടപടി,റോഡുകള്ൾ, പാലങ്ങൾ ,കുടിവെള്ള പദ്ധിതികൾ എന്നു തുടങ്ങി വിവിധ വികസനപ്രവർത്തനങ്ങളുടെ ആവിഷ്കകരണവും നടപ്പാക്കലും തുടങ്ങി ഒട്ടനവിധി വിഷയങ്ങളുന്നയിച്ചാണ് അഡ്വ.ജോയിസ് ജോർജ്ജ് വോട്ടർമാരെ സമീപിക്കുന്നത്.തുടക്കം മുതൽ പരസ്യ പ്രചാരണ രംഗത്ത് ഇടതുമുന്നണിയാണ് മുന്നിട്ടുനിന്നിരുന്നത്. പ്രചാരണത്തിൽ അവസാന ഘട്ടത്തിലും ഇക്കാര്യത്തിൽ എൽ ഡി എഫിന് തന്നെയാണ് മുൻ തൂക്കം.മണ്ഡലത്തെയാകെ ഇളക്കി മറിച്ചും വിജയ തരംഗം സൃഷ്ടിച്ചുമാണ് കഴിഞ്ഞ ദിവസം ജോയ്സ് ജോർജിന്റെ പൊതു പര്യടനത്തിന് സമാപനമായത്..
4750 കോടിയുടെ വികസനം മണ്ഡലത്തിലെ ഓരോ വീടുകളിലും ചർച്ചയാക്കുന്നതിനായിരുന്നു നേതൃത്വത്തിന്റെ പരിശ്രമം.ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട ദേശീയ -സംസ്ഥാന രാഷ്ട്രീയവും മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും ഉപേക്ഷിച്ച് പകയുടെയും വ്യക്തിഹത്യയുടെയും രാഷ്ട്രീയമാണ് യു.ഡി.എഫ് ഉപയോഗിച്ചതെന്നാണ് എൽ ഡി എഫ് നേതൃത്വത്തിന്റെ പ്രധാന ആരോപണം.എൽ.ഡി.എഫ് സ്ഥാനാർത്ഥിയെയും കുടുംബാംഗങ്ങളെയും വരെ അപമാനിക്കുന്ന തരത്തിൽ വ്യക്തിഹത്യ ചെയ്യുകയും വിവരാവകാശ രേഖ എന്ന നിലയിൽ വ്യാജ രേഖകൾ ഉണ്ടാക്കി സമ്മദിദായകരെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവും യു.ഡി.എഫ് നടത്തിയെന്നും ഇക്കൂട്ടർ പരാതിപ്പെടുന്നു.
പാർലമെന്റിനെ പോരാട്ട വേദിയാക്കുകയും കർഷകർക്കെതിരായി കൊണ്ടുവന്ന ആസിയാൻ കരാറും, സ്വതന്ത്ര വ്യാപാര കരാറുകളിലും ഭേദഗതി വരുത്തണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടുകയും ചെയ്തു. അഭിമാനകരമായ പാർലമെന്റി പ്രവർത്തനമാണ് ജോയ്സ് ജോർജ് നടത്തിയത്.അതുകൊണ്ട് തന്നെ ജോയ്സ് ജോർജിന്റെ വിജയം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞുവെന്നാണ് ഇടതു നേതാക്കൾ പറയുന്നത്.
പ്രചാരണം വൈകിയത് യുഡിഎഫിന് തിരിച്ചടി
സ്ഥാനാർത്ഥി നിർണ്ണയം വൈകിയതുമൂലം പ്രചാരണരംഗത്ത് വേണ്ട വണ്ണം ശോഭിക്കാനായില്ല എന്നതാണ് യൂ ഡി എഫ് മണ്ഡലത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി.എൽ ഡി എഫ് മണ്ഡലത്തിൽ പ്രചാരണ രംഗത്ത് സജീവമായി രണ്ടാഴ്ചയോളമെത്തുമ്പോഴാണ് ഇവിടെ യൂ ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് നേതൃത്വം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യക്കോസിന്റെ പേര് പ്രഖ്യാപിക്കുന്നത്.
ഉടൻ പ്രചാരണ രംഗത്ത് സജീവമായെങ്കിലും മണ്ഡലത്തിൽ ഓളം സൃഷ്ടിക്കാൻ ഇതുവരെയും യുഡി എഫിന് സാധിച്ചിട്ടില്ല.പ്രചാരണ സാമഗ്രികളുടെ കാര്യത്തിൽ ഇടതുമുന്നണിയുടെ നാലയലത്തുപോലും യൂ ഡി എഫിന് എത്താനായിട്ടില്ല.ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് ഫണ്ടൊപ്പിക്കാൻ തുടക്കം മുതൽ സ്ഥാർത്ഥിയും അടുത്ത പ്രവർത്തകരുമൊക്കെ നെട്ടോട്ടത്തിലായിരുന്നു. സ്വന്തം കീശയിൽ നിന്നും പണമിറക്കിയാണ് ഇപ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്ന പ്രവർത്തകർ ദൈനംദിന കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് അറിയുന്നത്.
പ്രചാരണ രംഗത്ത് ശോഭിക്കാനാവാത്തതിന്റെ മുഖ്യകാരണം ഫണ്ടിന്റെ അപര്യാപ്തയാണെന്ന കാര്യം യൂ ഡി എഫ് നേതൃത്വവും രഹസ്യമായി സമ്മതിക്കുന്നുണ്ട്.പൊതുപര്യടന പരിപാടികളിൽ മിക്ക കേന്ദ്രങ്ങളിലും പാർട്ടി പ്രവർത്തകരും അനുഭാവികളുമടങ്ങുന്ന സംഘമായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്.ആളെക്കൂട്ടാനുള്ള കലാപരിപാടികളും ചിട്ടവട്ടങ്ങളും കാര്യമായി ഒരിടത്തും കണ്ടില്ല.ചിലയിടങ്ങളിൽ മാത്രം ചെണ്ടകൊട്ടും ബാന്റ് മേളവും ഒക്കെ ഒരുക്കിയിരുന്നതായിരുന്നു ആകെയുള്ള മേളക്കൊഴുപ്പ്. എന്നാൽ എൽഡിഎഫിന്റെ പരിപാടികളിൽ ആവട്ടെ പണക്കൊഴുപ്പ് പ്രകടവുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്