Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാഞ്ചിയിൽ നിന്ന് പുറത്തു വരുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ; ബിജെപിക്ക് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനാകും; ഭരണകക്ഷിക്ക് 30ലേറെ സീറ്റ് കിട്ടുമെന്നും വിലയിരുത്തൽ; തെളിയുന്നത് ചെറുകക്ഷികളെ കൂട്ടി വീണ്ടും ബിജെപി അധികാരത്തിൽ തുടരാനും സാധ്യത; ജെഎംഎം-കോൺഗ്രസ് സഖ്യത്തിന് 41 എന്ന മാന്ത്രിക സഖ്യ മറികടക്കാനാവില്ല; നിർണ്ണായകമാകുക സ്വതന്ത്രരുടേയും എജെഎസ് യുവിന്റേയും നിലപാട്; ഝാർഖണ്ഡിലും രാഷ്ട്രീയ നാടകങ്ങൾക്ക് സാധ്യത; ഗവർണ്ണറെ ശ്രദ്ധാകേന്ദ്രമാക്കി ഫലസൂചനകൾ

റാഞ്ചിയിൽ നിന്ന് പുറത്തു വരുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ; ബിജെപിക്ക് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനാകും; ഭരണകക്ഷിക്ക് 30ലേറെ സീറ്റ് കിട്ടുമെന്നും വിലയിരുത്തൽ; തെളിയുന്നത് ചെറുകക്ഷികളെ കൂട്ടി വീണ്ടും ബിജെപി അധികാരത്തിൽ തുടരാനും സാധ്യത; ജെഎംഎം-കോൺഗ്രസ് സഖ്യത്തിന് 41 എന്ന മാന്ത്രിക സഖ്യ മറികടക്കാനാവില്ല; നിർണ്ണായകമാകുക സ്വതന്ത്രരുടേയും എജെഎസ് യുവിന്റേയും നിലപാട്; ഝാർഖണ്ഡിലും രാഷ്ട്രീയ നാടകങ്ങൾക്ക് സാധ്യത; ഗവർണ്ണറെ ശ്രദ്ധാകേന്ദ്രമാക്കി ഫലസൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിധിയും ബിജെപിക്ക് എതിര് എന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപിയാണ് നേട്ടമുണ്ടാക്കുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെങ്കിലും ജെ.എം.എം. നേതൃത്വത്തിലുള്ള മുന്നണിക്ക് മുകളിൽ സീറ്റ് കിട്ടുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

എക്സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കും വിധം ഝാർഖണ്ഡിൽ മഹാസഖ്യത്തിന് നേട്ടമുണ്ടാക്കാനാകുന്നില്ല. അധികാരത്തുടർച്ച തേടിയ ബിജെപിക്കും 5 വർഷം കാലാവധി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായ രഘുബർ ദാസിനും ആശ്വാസമാകും ഫലമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഫലം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുവെന്നാണ് സൂചന. അങ്ങനെ വന്നാൽ ചെറു കക്ഷികളെ കൂടെ കൂട്ടി ബിജെപിക്ക് അധികാരത്തിൽ തുടരാനാകും. 41 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 37 സീറ്റ് വരെ ബിജെപി ഒറ്റയ്ക്ക് നേടുമെന്നാണ് ഇപ്പോഴത്തെ ട്രൻഡുകൾ പറയുന്നത്. ഇത് കേന്ദ്രസർക്കാരിനും ആശ്വാസമാണ്.

ജാർഖണ്ഡ്(ആകെ സീറ്റ് 81)
ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം-35
ബിജെപി-37
മറ്റുള്ളവർ-5
എജെഎസ് യു-5

നിലവിലെ സാഹചര്യത്തിൽ ആരെ ഗവർണ്ണർ സർക്കാരുണ്ടാക്കാൻ വിളിക്കുമെന്നതാണ് ശ്രദ്ധേയം. ഏറ്റവും വലിയ പാർട്ടിയായ ബിജെപിയെ ഗവർണ്ണർ സർക്കാരുണ്ടാക്കാൻ വിളിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ചെറുപാർട്ടികളെ കൂടെ കൂട്ടി ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയും. ചെറു കക്ഷികളുടെ പിന്തുണ ആരു നേടുമെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഝാർഖണ്ഡിലേക്കാകും ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ മുഴുവൻ.

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 81 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 41 സീറ്റുകളാണ്. 2014-ൽ ബിജെപി 35 സീറ്റുകളും സഖ്യകക്ഷിയായ എ.ജെ.എസ്.യു 17 സീറ്റുകളുമായിട്ടാണ് അധികാരത്തിലേറിയത്. നവംബർ 30 മുതൽ ഡിസംബർ 16 വരെയായി അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. 65.17 ശതമാനമാണ് പോളിങ്.

ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തിമോർച്ചയ്ക്കൊപ്പമാണ് കോൺഗ്രസും ആർ.ജെ.ഡി.യും. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ മുൻതൂക്കം നേടിയിരുന്നു. ജെ.എം.എം 43 സീറ്റുകളിലും കോൺഗ്രസ് 31 ഉം ആർജെഡി ഏഴ് സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ഝാർഖണ്ഡിൽ ഭരണം നിലനിർത്തി മറികടക്കാമെന്ന പ്രതീക്ഷ ബിജെപി ക്യാമ്പിൽ വീണ്ടുമെത്തുകയാണ്. പൗരത്വനിയമത്തിനെതിരായി ജനവിധി മാറിയില്ലെന്നതും ആശ്വാസമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP