ഒരാൾക്കുപോലും തലകുനിക്കേണ്ടതായ വാക്കോ പ്രവൃത്തിയോ ചിന്ത പോലുമോ എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല; മാധ്യമപ്രചാരണത്തിന് വിരുദ്ധമായി ഇടുക്കി രൂപതയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പൂർണ പിന്തുണയുണ്ട്; കഴിഞ്ഞതവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇടുക്കിയിൽ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ മണ്ഡല പര്യടനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരെല്ലാം ഇത്തവണയും കൂടെയുണ്ടാകും, തികഞ്ഞ ശുഭപ്രതീക്ഷയിലാണ് ഇടുക്കിയിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജ്. മണ്ഡലത്തിൽ നേരത്തെയുണ്ടായരുന്ന അപരിചിതത്വം ഇപ്പോഴില്ല. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പൂർണ്ണപിൻതുണയുണ്ട്. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിലാണ് മത്സരിക്കാനെത്തിയത്. ആളുകളുമായി ഉണ്ടാക്കിയ അത്മബന്ധവും അഞ്ച് വർഷക്കാലം പാർലമെന്റ് മണ്ഡലത്തിൽ നിറഞ്ഞു നിന്നു പ്രവർത്തിക്കാനായതുമാണ് വിജയ പ്രതീക്ഷ കൂട്ടുന്ന മുഖ്യഘടകങ്ങൾ. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല, ജോയ്സ് ജോർജ് പറഞ്ഞു.
കോതമംഗലം നിയോജക മണ്ഡലത്തിലെ പര്യടനത്തിനായി എത്തിയ ജോയിസ് ജോർജ്ജ് കോഴിപ്പിള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇടുക്കി രൂപതയുടെ നിസ്സഹകരണം, ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട്, വ്യക്തിപരമായി ഉയർന്ന ആരോപണങ്ങൾ വിവാദമായ മൂവാറ്റുപുഴയിലെ വെയിറ്റിങ് ഷെഡ്നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം കാര്യമായി തന്നെ പ്രതികരിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യത്തിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാർത്ഥിയായി മത്സരിച്ചത്. വോട്ടർമാർക്കുണ്ടായിരുന്ന അപരിചിത്വമായിരുന്നു പ്രധാന വെല്ലുവിളി. ഇന്ന് സ്ഥിതി മാറി. 5 കൊല്ലം മഴുവൻ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയും അവരിലൊരാളായി നിന്ന് പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം ഉണ്ടാക്കാൻ പരമാവധി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആളുകളുമായി വലിയ അത്മബന്ധത്തിനും കാരണമായി. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നത് പ്രധാന ഘടകം ഇതാണ്.
മണ്ഡലത്തിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഒരാൾക്കുപോലും തലകുനിക്കേണ്ടതോ അപമാനം ഉണ്ടാക്കുന്നതോ ആയ ഒരു കാര്യം, വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ചിന്തകൊണ്ടോ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരെല്ലാം ഒപ്പമുണ്ടാവും. മറ്റ് ജനവിഭാഗങ്ങളുടെ പിൻ തുണ ലഭിക്കുകയും ചെയ്യും. അദ്ദേഹം വ്യക്തമാക്കി.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പൂർണ്ണ പിന്തുണയോടുകൂടിയാണ് മത്സരിക്കുന്നത്. സമിതി നേതാക്കൾ പരസ്യമായി പിൻതുണ അറിയിച്ചിട്ടുള്ളതുമാണ്. അതിനിപ്പോഴും മാറ്റമില്ല. മറിച്ചുള്ള പ്രചാരണങ്ങൾ മുഖ വിലയ്ക്കെടുക്കുന്നില്ല. അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളും വ്യക്തികളും എന്നേ ദ്രോഹിക്കുകയാണ്. വാസ്തവമല്ലാത്ത കാര്യങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്്. വ്യക്തിപരമായുള്ള ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇങ്ങിനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൂവാറ്റുപുഴയിൽ എംപി ഫണ്ട് ഉപയോഗിച്ചുള്ള വെയിറ്റിങ് ഷെഡ് നിർമ്മാണത്തിൽ ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് കളക്ടറാണ്. ദ്യോഗസ്ഥ തലത്തിലാണ് എം പി ഫണ്ട് വിനോഗിച്ചുള്ള പദ്ധതികളുടെ നിർമ്മാണം നടക്കുന്നത്. വെയിറ്റിങ് ഷെഡ് നിർമ്മാണത്തിനായി ഒരു രൂപ പോലും നൽകിട്ടില്ലന്നാണ് കളക്ടറുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. മണ്ഡലത്തിൽ അനുവദിച്ച മുഴുവൻ ഫണ്ടും ഉപയോഗിച്ചുള്ള ചെറുതും വലുതുമായ പദ്ധതികൾക്ക് നടപ്പിൽ വരുത്താൻ ഒരു വിധത്തിലുള്ള അഴിമതി ആരോപണവും ഉയരാതെ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അനുമതി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നൂറു ശതമാനം സുതാര്യമായിട്ടാണ് ഈ കാര്യങ്ങളെല്ലാം നടന്നിട്ടുള്ളത്. ഇവിടെയും അക്കാര്യം ഉറപ്പു വരുത്തും, അദ്ദേഹം അറിയിച്ചു.
രാവിലെ കോതമംഗലം നിയോജക മണ്ഡലത്തിന്റെ പ്രവേശന കവാടമായി നേര്യമംഗലം മുതൽ ഇടതുമുന്നണി പ്രവർത്തകർക്കൊപ്പം ജോയ്സ് ജോർജ്ജ് വോട്ടർമാരെ കണ്ടാണ് 10 മണിയോടടുത്ത് കോതമംഗലം കോഴിപ്പിള്ളിയിലെത്തിയത്. നേര്യമംഗലത്ത് ജില്ലാ കൃഷിത്തോട്ടത്തിലെത്തി തൊഴിലാളികളെ നേരിൽക്കണ്ട് സഹായം തേടി. കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ നെല്ലിമറ്റം കവലകളിലും വ്യാപാരികളെയും നാട്ടുകാരെയും കണ്ട് പിൻതുണ തേടി. നഗര പരിധിയിൽ കോഴിപ്പിള്ളിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഇവിടെ എത്തിയപ്പോൾ കാത്തുനിന്ന ഇടതുമുന്നണി നേതാക്കളും പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നേരെ മാധ്യമങ്ങളെ കാണാനെത്തുകയായിരുന്നു.തുടർന്നാണ് വോട്ടർമാരെ കാണുന്നതിനായി നേതാക്കൾക്കൊപ്പം കാൽനടയാത്ര ആരംഭിച്ചത്.രണ്ടുമണിക്കൂറിലേറെ സമയമെടുത്താണ് നഗരപര്യടനം പൂർത്തിയാക്കിത്. പ്രമുഖ വ്യക്തികളെ നേരിൽക്കണ്ട് പിൻതുണതേടി. കോളേജുകളുൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളിലെത്തി ജീവനക്കാരെയും നടത്തിപ്പുകാരുമുൾപ്പെടെയുള്ളവരെ നേരിൽക്കണുന്നതിനാണ് ഇന്നത്തെ ബാക്കി സമയം നീക്കിവച്ചിരിക്കുന്നത്.
കോതമംഗലം എംഎൽഎ.ആന്റണി ജോൺ എൽഡിഎഫ് നേതാക്കളായ ആർ.അനിൽകുമാർ, പി.എൻ.ബാലകൃഷ്ണൻ ഷാജി മുഹമ്മദ്, എസ്.സതീഷ് ഇ കെ ശിവൻ, എം.കെ.രാമചന്ദ്രൻ,മനോജ് ഗോപി ഷാജിപീച്ചക്കര,ബാബു പോൾ ബേബി പൗലോസ്, ടി.പി.തമ്പാൻ പി.ആർ ഗംഗാധരൻ, സി.എസ്.നാരായണൻ നായർ,ജില്ലാ പഞ്ചായത്ത് അംഗം കെ.എം. പരീത്, കെ.എ.നാഷാദ്, കെ.വി.തോമസ്, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പ്രചരണ പരിപാടിയിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍