വടകരയിൽ ഉള്ളത് കോലീബീ സഖ്യമല്ല, മാ..ബി സഖ്യം! സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്; ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം; ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല; ഞാൻ വടകരയിൽ പൊരുതി മരിക്കാൻ വന്ന ചാവേറല്ല, യുദ്ധം ജയിക്കാൻ വന്നവൻ: സിപിഎം ആരോപണങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ
കെ എം സന്തോഷ്
കോഴിക്കോട്: വടകരയിൽ മാ..ബി സഖ്യമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. എത്രയോ വർഷങ്ങൾക്ക് മുമ്പ് എന്റെ മുപ്പത്തിമൂന്നാമത്തെ വയസിൽ കേട്ട ഒരു തുരുമ്പെടുത്ത ഡയലോഗ് മാത്രമേ ഇപ്പോഴും ഇടതു മുന്നണിക്കുള്ളൂ. അതാണ് കോ.ലീ.ബി. എന്നാൽ അതല്ല യാഥാർത്ഥ്യം, വടകരയിലുള്ളത് മാ..ബി സഖ്യമാണ്. മാർക്സിസ്റ്റ് -ബിജെപി സഖ്യം. 1960ൽ കോൺഗ്രസും ലീഗും പിഎസ്പിയും ചേർന്ന് ഒരു പരസ്യമായ സഖ്യമുണ്ടാക്കി. അന്ന് അതിനെ വിളിച്ച പേരാണ് കോലീപി. 1991ൽ അത് കോലീബിയായി. അന്ന് കോലീപിയെന്നും കോലീബിയെന്നും കളിയാക്കി വിളിച്ചവരാണ് ഇപ്പോൾ വടകരയിൽ മാബി സംഖ്യമുണ്ടാക്കിയിരിക്കുന്നത്.
സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്. ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം. ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നു പറയുന്നില്ല. ഞങ്ങൾക്ക് ഒരു നയമുണ്ട്. ആ നയത്തിൽ എല്ലാ സെക്യുലർ പാർട്ടിയെയും ഞങ്ങൾ ഉൾക്കൊള്ളുന്നു. അതിൽ നിന്ന് ഇടതുപക്ഷത്തെ ഒരിക്കലും ഞങ്ങൾ മാറ്റി നിർത്തുന്നില്ല. മാറ്റി നിർത്തുകയാണെങ്കിൽ ഞങ്ങൾ തമിഴ്നാട്ടിൽ സഖ്യമുണ്ടാക്കുമോ. പൊതുവായ നിലപാട് സിപിഎമ്മിനില്ല. ദേശീയ തലത്തിൽ ഞാൻ പറഞ്ഞ കാഴ്ചപ്പാട് കേരളത്തിലെ ഒരു സിപിഎം നേതാവ് നിങ്ങളോട് പറയില്ല. മാർക്സിസ്റ്റ് പാർട്ടിയുമായി നേർക്കുനേർ പോരാടുമ്പോഴും ഇലക്ഷൻ കഴിഞ്ഞുണ്ടാകുന്ന ഒരു ഗവൺമെന്റിൽ മുന്നണി സംവിധാനത്തിൽ എല്ലാ സെക്യുലർ പാർട്ടിയെയും സഹകരിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ആരെയും ഞങ്ങൾ മാറ്റിയിരുത്തില്ല.
പിന്നെ എന്തുകൊണ്ട് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയെ ഞങ്ങൾ എതിർക്കുന്നു എന്നു പറയാം. അത് ഭരണവും അക്രമവുമെന്ന അവരുടെ നയത്തിനെതിരായുള്ള വികാരമാണ്. പലപ്പോഴും മാധ്യമ പ്രവർത്തകർ ചോദിക്കാറുണ്ട് ബംഗാളിലും തമിഴ്നാട്ടിലും സിപിഎമ്മുമായി സംഖ്യമുണ്ടാക്കുന്നു നിങ്ങൾക്ക് എന്തുകൊണ്ട് കേരളത്തിൽ, തമ്മിൽ പോരടിക്കുന്നുവെന്ന്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന നിലപാടുകളോട് ഞങ്ങൾക്ക് യോജിപ്പില്ല. അതാര് ചെയ്താലും ഞങ്ങൾ അതിനെ അനുകൂലിക്കില്ല. അതുകൊണ്ടു തന്നെ അക്രമരാഷ്ട്രീയത്തിന് എതിരായി വിധിയെഴുതുക എന്നാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ഉയർത്തുന്ന മുദ്രാവാക്യം. ഒന്നാമത്തെ ലക്ഷ്യം അഖിലേന്ത്യാ ലത്തിലുള്ള ഐക്യമാണെങ്കിൽ കേരളത്തിന്റെ കാര്യത്തിൽ അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ്.
നമ്മൾക്ക് പല അഭിപ്രായ വ്യത്യാസവുമുണ്ടാവും. ആ അഭിപ്രായ വ്യത്യാസങ്ങൾക്കെതിരെ ആശയപരമായി പോരാടണം. അല്ലാതെ ആയുധങ്ങളെടുത്തല്ല പോരാടേണ്ടത്. ലോകം മുഴുവൻ ഹൈടെക് യുഗത്തിലേക്ക് പോകുമ്പോഴും കേരളത്തിലിപ്പോഴും അറവു മൃഗങ്ങളെപ്പോലെ മനുഷ്യനെ വെട്ടിക്കൊല്ലുന്ന പ്രാകൃത അക്രമരീതി തുടരുകയാണ്. മാർക്സിസ്റ്റ് പാർട്ടി ദൗർഭാഗ്യ വശാൽ അത് തുടരുകയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്നാണ് അവരുടെ ആശയം. സത്യത്തിൽ രാഷ്ട്രീയത്തിൽ ശത്രുക്കളുണ്ടോ. ആശയങ്ങൾ തമ്മിലാണ് പോരാട്ടം. മത്സരം വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ്.
വടകര ഒരുപാട് നിരപരാധികളുടെ രക്തം വീണ മണ്ണാണ്. ഇപ്പോളും കൊലപാതങ്ങളും തുടരുകയാണ്. പല കൊലപാതകങ്ങളെക്കുറിച്ചും വ്യക്തമായ അന്വേഷണങ്ങൾ നടക്കുന്നില്ല. ടി.പി. ചന്ദ്രശേഖരന്റെ കൊല യുഡിഎഫ് കാലത്തായിരുന്നതിനാൽ കേസന്വേഷണം ശരിയായ നിലയിൽ പോയി. ഇവിടെ ഇടത് സർക്കാർ വന്ന ശേഷം ഉണ്ടായ ഒരു രാഷ്ട്രീയ കൊലക്കേസിലും അന്വേഷണം നേരാംവണ്ണം പോകുന്നില്ല. എന്തിനധികം. അഭിമന്യു കേസു പോലും.അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ് വടകരയിൽ നടത്തുക. എംപിമാർ നടത്തിയ വികസ പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കും പ്രചാരണം. ഇടതു മുന്നണിക്ക് അവരുടേതായ കാഴ്ച്ചപ്പാടൊന്നും പറായാനില്ല.
തിരുവനന്തപുരത്തു കുമ്മനത്തെ വിജയിപ്പിക്കാനാണ് ഞാൻ വടകരക്ക് പോന്നതെന്നാണ് സിപിഎം ആരോപണമുന്നിയിക്കുന്നത്. ഞാൻ കഴിഞ്ഞ ഇലക്ഷനിൽ തിരുവനന്തപുരത്തു നിന്ന് ജയിച്ചത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയിട്ടാണ്. ബിജെപിക്കാർ എന്നോട് വ്യക്തിപരമായും ദ്രോഹം ചെയ്തു. എന്റെ നോമിനേഷൻ തള്ളിക്കാൻ നോക്കി. അതിനു ശേഷം ഞാൻ ജയിച്ചപ്പോൾ എനിക്കെതിരായി ഇലക്ഷൻ പെറ്റീഷൻ കൊടുത്തു. സുപ്രീം കോടയിയിലൊക്കെ കേസുപോയി ഒരുപാട് പണം പോയി. ഒരു നിയമസഭാ ഇലക്ഷനിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാൻ ഇലക്ഷൻ കമ്മീഷൻ അനുവദിക്കുന്ന തുകയേക്കാൾ ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ കേസു നടത്താൻ വക്കീൽ ഫീസായി എനിക്ക് ചെലവായി. ഇപ്പോൾ ആ കേസ് സുപ്രീകോടതിയിൽ തന്നെയാണ്.
അങ്ങിനെ വ്യക്തിപരമായി എനിക്ക് ഒരുപാട് ദ്രോഹം ഉണ്ടാക്കിത്തന്ന വ്യക്തിയെ ജയിപ്പിക്കാൻ ഞാൻ ഇത്രയും പ്രയാസപ്പെട്ട് തിരുവനന്തപുരത്തു നിന്ന് വടകരവരെ യാത്ര ചെയ്യുകയാണെന്ന് പറഞ്ഞാൽ എന്താ പറയുക. വടകരയിൽ ബിജെപി ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തുന്നു എന്നാണ് മറ്റൊരാരോപണം. ബിജെപി വടകര മണ്ഡലത്തിൽ ദുർബലമാണ്. ഒരു ലക്ഷത്തിൽ താഴെ വോട്ടാണ് അവർക്കുള്ളത്. ഒരു പാർട്ടി ദുർബലമായിപ്പോയതിന് ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. ഒരു ഇലക്ഷനിൽ ജയിക്കാൻ വേണ്ടി ഇത്രയും തരംതാണ പ്രചരണത്തിലേക്ക് പോകാമോ. ഹാട്രിക് വിജയം ഉറപ്പിക്കാൻ ശ്രമിക്കുന്ന തിരുവനന്തപുരത്ത് ഞങ്ങൾ ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ശ്രമിക്കുന്നു എന്നു പറയുന്നതിൽ എന്തു യുക്തിയാണുള്ളത്. എന്തെല്ലാം പ്രചരണം നടത്തിയാലും വടകരയുൾപ്പെടെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കും. വടകരയിൽ ഞങ്ങൾ ജയിക്കാൻ വേണ്ടിയാണ് പോരാടുന്നത്.
- വടകരയിൽ വിജയം ഉറപ്പാണോ? ആത്മവിശ്വാസം എങ്ങിനെ?
പത്തു വർഷം മുമ്പു വരെ വടകര എൽഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു. അതുകൊണ്ടു തന്നെ വടകരയെ ഷുവർ സീറ്റായി കാണാൻ പറ്റില്ല. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വടകര. അങ്ങിനെയുള്ള ഒരു സീറ്റിനെ ഷുവര് സീറ്റായി കാണാൻ പറ്റില്ല. പത്തു വർഷമായി കയ്യിലുള്ള സീറ്റ് നിലനിർത്തുക എന്ന ചലഞ്ചാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്. വടകര സീറ്റ് എതിർകക്ഷികളുടെ കയ്യിൽ പോകാതെ സംരക്ഷിക്കുക എന്ന ചലഞ്ചാണ് പാർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്നത്. അത് ശക്തമായി ഏറ്റെടുത്തു വടകരയിൽ ഞങ്ങൾ ജയിക്കാൻ വേണ്ടിതന്നെയാണ് പോരാടുന്നത്.
- വടകരയിൽ ചാവേറാകുന്നു എന്നു തോന്നുന്നുണ്ടോ?
പൊരുതി മരിക്കാൻ വരുന്നവനാണ് ചാവേർ. യുദ്ധം ജയിക്കാൻ വരുന്നവൻ ചാവേറാവില്ല. എന്നോട് പല ഇടതുപക്ഷ സഹയാത്രികരും ഫോണിൽ വിളിച്ച് വടകരയിൽ മത്സരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. വടകരയിൽ നിങ്ങൾ മത്സരിക്കണം ജയിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.
- കൊല്ലത്തെ പ്രസംഗത്തിൽ നല്ല സ്ഥാനാർത്ഥികളെ സിപിഎമ്മിൽ കിട്ടാനില്ലാത്തതുകൊണ്ടാണ് എംഎൽഎമാരെ മത്സരിപ്പിക്കുന്നത് എന്നു പറഞ്ഞ താങ്കൾ ഇപ്പോൾ മത്സരിക്കുന്നില്ലേ?
ഞാൻ അന്നു പറഞ്ഞതിൽ ഒരു വാക്കു കൂടെയുണ്ട്. എംഎൽഎമാരെ മത്സരിക്കുന്നതിൽ തെറ്റില്ല. അര ഡസൻ എംഎൽഎമാരെ മത്സരിപ്പിക്കണോ എന്നാണ് ഞാൻ ചോദിച്ചത്. ഞങ്ങൾ മൂന്ന് എംഎൽഎമാർ മത്സരിക്കുന്നുണ്ട്. അതിൽ രണ്ടു പേർ പത്യേക സാഹചര്യത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കേണ്ടി വന്നതുകൊണ്ട് രംഗത്തു വന്നവരാണ്.
- ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ എങ്ങിനെ പ്രതിഫലക്കപ്പെടും?
ഒരു മതത്തിന്റെയും വിശ്വാസങ്ങൾ ഹനിക്കപ്പെടരുത്. കോടാനു കോടി വിശ്വാസികൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഓരോ സ്ഥലത്തും ആചാരങ്ങളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. ചില സന്ദർഭങ്ങളിൽ വിശ്വാസങ്ങളും ജുഡീഷ്യറിയും തമ്മിൽ ഏറ്റുമുട്ടുന്ന സന്ദർഭങ്ങളുണ്ടാവാറുണ്ട്. അങ്ങിനെ വരുമ്പോൾ നിയമം മുഖേന വിശ്വാസികൾക്ക് സംരക്ഷണം നൽകാൻ ഉത്തരവാദിത്വപ്പെട്ടത് രാജ്യം ഭരിക്കുന്നവരാണ്. അവർ അക്കാര്യത്തിൽ വീഴ്ച വരുത്തി. ഷബാനു കേസിൽ ശരീഅത്ത് നിയമങ്ങൾ ഹനിക്കപ്പെടുന്നു എന്നു തോന്നിയപ്പോൾ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി നിയമം മുഖേന അത് സംരക്ഷിച്ചു.
അതുപോലെ ജെല്ലിക്കെട്ട് പ്രശ്നം വന്നപ്പോൾ നിയമം മുഖേന സംരക്ഷിച്ചില്ലേ സർക്കാർ. എന്തുകൊണ്ട് ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാൻ നിയമം കൊണ്ടു വന്നില്ല. വിധി ചോദിച്ചു വാങ്ങിയ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. കേരളസർക്കാർ ആഗ്രഹിച്ച വിധിയാണ് ഇവിടെ വന്നത്. എന്നിട്ട് കേന്ദ്രസർക്കാരിനോട് നിയമം കൊണ്ടുവന്ന് തടയണമെന്ന് അവർ പറയുന്നതിൽ കാര്യമില്ല.അത് കേന്ദ്രത്തിന്റെ ചുമതലയാണ്. ശബരിമല വിഷയത്തിൽ ബിജെപിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ എടുത്ത നിലപാടുകാരണമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്