വട്ടിയൂർക്കാവിൽ നിന്ന് വടകരയിലെത്തിയ കെ മുരളീധരൻ ഗ്രൂപ്പുകൾക്ക് അതീതൻ; മലബാറിൽ യുഡിഎഫിന് കരുത്തു പകർന്ന മുസ്ലിം ലീഗിന്റെ പൊന്നോമന പുത്രൻ; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും കെ മുരളീധരൻ കോൺഗ്രസിലെ കരുത്തനാകും; വടകരയിൽ സ്ഥാനാർത്ഥിയായി വന്നിറങ്ങിയപ്പോൾ ലഭിച്ച സ്വീകരണം മറ്റൊരു യുഡിഎഫ് സ്ഥാനാർത്ഥിക്കും ലഭിക്കാത്തത്
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സിക്കാൻ എത്തിയ കെ മുരളീധരൻ എംഎൽഎയ്ക്ക് ലഭിച്ച സ്വീകരണം കോൺഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളെ മാറ്റിമറിച്ചേക്കും. സിപിഎമ്മിനെ കരുത്തനെ നേരിടാൻ വടകരയിൽ വന്നിറങ്ങിയ മുരളീധരനെ ഉജ്ജ്വലമായാണ് അണികൾ സ്വീകരിച്ചത്. ആയിരങ്ങളാണ് റെയിൽവേ സ്റ്റേഷനിലേക്ക് ആവേശതത്തോടെ ഒഴുകി എത്തിയത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ജനപിന്തുണയുള്ള നേതാവ് താൻ തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച സ്വീകരണം. ഒരു കാലത്ത് പാർട്ടിയിൽ നിന്നും അകന്ന് തനിയെ രാഷ്ട്രീയം നയിച്ച മുരളീധരൻ ഇന്ന് ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിന്റെ നേതാവായി മാറുന്നു. കാലത്തിന്റെ കാവ്യനീതിയായി ഇത് മാറുകായിരുന്നു.
ഒരു കാലത്ത് പാർട്ടി വിരുദ്ധൻ എന്ന് വിളിച്ച് അധിക്ഷേപിച്ച നേതൃത്വത്തെ കൊണ്ടു തന്നെ മിടുക്കനായ നേതാവെന്ന് പറയിപ്പിക്കാൻ മുരളീധരനെ വലിയ സാഹസികനെന്ന് പറയിപ്പിക്കണം. പാർട്ടി ഒരു പ്രതിസന്ധി ഘട്ടത്തിലെത്തി നിന്നപ്പോൾ കൈപിടിച്ചുയർത്തിയ രക്ഷകനെന്ന് ഹൈക്കമാൻഡിന് മുന്നിൽ തെളിയിക്കണം. അങ്ങനെ ഇടക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട പാർട്ടിയിലെ ശക്തിയും പ്രൗഡിയും കൈപ്പിടിയിൽ ഒതുക്കണം എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ നീക്കത്തിലേക്കുള്ള വലിയ ചുവടുവെപ്പായിരുന്നു ഇത്.
മണ്ഡലത്തിൽ മുരളീധരൻ നേരിടുന്നത് കനത്ത മത്സരമാണ്. എന്നാൽ, ലീഡർ കരുണാകരന്റെ മകന് പിടിച്ചടക്കാൻ തന്നെ സാധിക്കുമെന്നാണ് കണക്കു കൂട്ടലുകൾ. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ കുറ്റ്യാടി ഒഴികെ മറ്റെല്ലാ മണ്ഡലവും ഇടതുപക്ഷത്തിനൊപ്പമാണ്. മാത്രമല്ല ഏകദേശം 70,000 ത്തോളം വോട്ട് മണ്ഡലത്തിൽ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന എൽ.ജെ.ഡിയും ഇന്ന് എൽ.ഡി.എഫിനൊപ്പമാണ്. ഇവിടെ വിജയിച്ചു കയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതു തന്നെയായിരുന്നു ഡി.സി.സി പ്രസിഡന്റും കെപിസിസി പ്രസിഡന്റും അടക്കമുള്ള നേതാക്കൾ വടകരയിൽ മത്സരിക്കാൻ കൂട്ടാക്കാതെ മാറി നിന്നതും. സീറ്റ് വീതം വെപ്പിൽ ഗ്രൂപ്പ് യുദ്ധത്തിന്റെ അടുത്തെങ്ങുമില്ലാത്ത രീതിയിലുള്ള തർക്കം പാർട്ടി പ്രവർത്തകർക്കിടയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായതോടെ കെപിസിസി നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെയാണ് രക്ഷകനായുള്ള മുരളിയുടെ അവതരണം.
ഐഗ്രൂപ്പിന്റെ അധികായൻ എന്ന് പറയപ്പെടുന്ന രമേശ് ചെന്നിത്തലയെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് ഗ്രൂപ്പ് നേതാക്കൾ വ്യാഴാഴ്ച കോഴിക്കോട് യോഗം ചേർന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉമ്മൻ ചാണ്ടിയെ എംപിയാക്കി പറഞ്ഞയക്കാനുള്ള ശ്രമം പരാജയപ്പെട്ടതും സീറ്റ് വീതം വെപ്പിൽ ഉമ്മൻ ചാണ്ടിയുടെ കൈകടത്തിൽ കൃത്യമായി വിജയിക്കുകയും ചെയ്തതോടെയാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഐ.ഗ്രൂപ്പ് പ്രവർത്തകർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. ഇത് ചെന്നിത്തല അടങ്ങുന്ന നിലവിലെ ഐഗ്രൂപ്പിന് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. മുരളി വടകരയിൽ മത്സരിക്കാനെത്തിയതോടെ താര പരിവേഷം വന്ന പഴയ ലീഡറിന്റെ മകന്റെ വാക്കുകളെ ഇനി അങ്ങനെ തള്ളിക്കളയാൻ നേതൃത്വത്തിന് സാധിക്കില്ല. ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാർട്ടിയിൽ ജനപിന്തുണയുള്ള മുരളിക്ക് ഒരു പക്ഷെ പാർട്ടിയിൽ പിടിമുറക്കാനുള്ള പിടിവള്ളി കൂടിയാവും വടകരയിലെ സ്ഥാനാർത്ഥിത്വം.
ഐക്യജനാധിപത്യമുന്നണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ആർത്തിരമ്പിയെത്തിയ ജനക്കൂട്ടമായിരുന്നു വടകരയിൽ ഇന്നലെ എത്തിയത്. വടകര പാർലമെന്റ് മണ്ഡലം എന്ത് ചിന്തിക്കുന്നു എന്നതിന്റെ സൂചനകൾ കൂടിയായി ആർത്തിരമ്പിയെത്തുന്ന ജനക്കൂട്ടം. കോൺഗ്രസ് കൊടികളും ലീഗ് കൊടികളും ആവേശത്തിൽ വാനിലേക്ക് ഉയർന്നതോടെ അക്ഷരാർത്ഥത്തിൽ ആവേശത്തിന്റെ അലകടലായി വടകര റെയിൽവേ സ്റ്റേഷൻ മാറി. ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോലും മുരളിധരന് ക്ലേശിക്കേണ്ടി വന്നു.
പുഷ്പങ്ങൾ വരെ ഈ ഘട്ടത്തിൽ മുരളീധരനു നേരെ യുഡിഎഫ് പ്രവർത്തകർ വീശി അറിയുന്നുണ്ടായിരുന്നു. റെയിൽവെ സ്റ്റേഷനിൽ നൽകിയ ആവേശോജ്വല സ്വീകരണത്തിന് ശേഷം തുറന്ന ജീപ്പിലാണ് മുരളീധരനെ ആനയിച്ചത്. മുരളീധരന് നിൽക്കാൻ കഴിയാത്ത വിധം നേതാക്കളും അണികളും ജീപ്പിലേക്കും തിക്കി തിരക്കി കയറിയിരുന്നു. ജീപ്പിനു പിറകിലും മുന്നിലുമായി യുഡിഎഫ് അണികളും ആവേശത്തോടെ കൈകോർത്തു നടക്കുകയും ചെയ്തു. അതിനാൽ വളരെ പതിയെയാണ് വടകര ടൗണിലൂടെ ഈ ജീപ്പിനു കടന്നുപോകാൻ സാധിച്ചത്. അണികൾക്കും നേതാക്കൾക്കും ആവേശം പ്രകടമായിരുന്നു. പി.ജയരാജനെ പോലെ വടകരയിലെ കരുത്തനായ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നേരിടാൻ മുരളീധരനെ പോലുള്ള ഒരു സ്ഥാനാർത്ഥി വരുമെന്ന് യുഡിഎഫ് അണികളും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ മുരളീധരന്റെ വരവ് യുഡിഎഫ് അണികൾ ആഘോഷമാക്കി.
കെ.മുരളീധന്റെ വരവോടെ വടകരയിൽ കടുത്ത മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ്. ഇടതുമുന്നണി സ്ഥാനാർത്ഥിയായ പി.ജയരാജൻ മണ്ഡലത്തിൽ സജീവ സാന്നിധ്യമായി മുൻപ് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പി.ജയരാജന് ഒത്ത സ്ഥാനാർത്ഥിയെ ലഭിക്കാത്തതിൽ നിരാശരായി നിന്ന അണികളുടെ ഇടയിലേക്കാണ് മുരളീധരൻ വന്നിറങ്ങിയത്. അതുകൊണ്ട് തന്നെ മുരളീധരന് ആവേശോജ്വല സ്വീകരണം നൽകാൻ ലീഗ് അണികൾ ഉൾപ്പെടെ മത്സരിക്കുകയായിരുന്നു. ഇതോടെ മണ്ഡലത്തിൽ കടുത്ത മത്സരത്തിനാണ് സാധ്യത തെളിയുന്നത്. കോട്ടപ്പറമ്പിൽ നടന്ന മണ്ഡലം കൺവെൻഷനും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍