പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥി എന്നുറപ്പിച്ച് ബിജെപി കേന്ദ്രങ്ങൾ; ഫൈനൽ ലിസ്റ്റ് ഇപ്പോഴും പുറത്തു വിടാൻ മടിച്ച് കേന്ദ്ര നേതൃത്വവും; പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ നൽകിയ അന്തിമ സ്ഥാനാർത്ഥി ലിസ്റ്റ് കേന്ദ്രനേതൃത്വം തള്ളിയത് ശ്രീധരൻപിള്ളയ്ക്ക് തിരിച്ചടി; ആർഎസ്എസും ശബരിമല കർമസമിതിയും കെ സുരേന്ദ്രന് നൽകുന്ന പിന്തുണയും ശ്രദ്ധേയം; സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തോടെ ബിജെപിയിൽ പുതിയ ഗ്രൂപ്പ് പോരുകൾക്ക് തുടക്കമായേക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നൽകിയ കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വം തള്ളിയത് പിള്ളയ്ക്ക് ഓർക്കാപ്പുറത്തുള്ള തിരിച്ചടിയായി. ഏറ്റവും ഒടുവിലായി പിള്ള കേന്ദ്ര നേതൃത്വത്തിനു കൈമാറിയ കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ആണ് കേന്ദ്ര നേതൃത്വം ഇടപെട്ടു തിരുത്തിയത്. ലിസ്റ്റിൽ നിന്ന് പലതവണ പിള്ള വെട്ടിമാറ്റിയ സുരേന്ദ്രന്റെ പേര് കേന്ദ്ര നേതൃത്വം എഴുതി ചേർത്തത് പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന രീതിയിൽ പിള്ളയ്ക്ക് വ്യക്തിപരമായ ക്ഷീണവുമായി. ഡൽഹി കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾ പ്രകാരം സുരേന്ദ്രന് പത്തനംതിട്ടയിൽ സീറ്റ് നൽകാനും ശ്രീധരൻപിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനിൽക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിൽ നിന്ന് പിള്ള നൽകിയ ലിസ്റ്റ് അടിമുടി മാറിയത്.
പിള്ള കേന്ദ്ര നേതൃത്വത്തിനു കൈമാറിയ ലിസ്റ്റിൽ പത്തനംതിട്ടയിൽ പിള്ളയുടെ ഒരേയൊരു പേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ പൊടുന്നനെ വന്ന ആർഎസ്എസ് ഇടപെടലിൽ ആണ് പിള്ളയുടെ പേരിനു പകരം കെ.സുരേന്ദ്രന്റെ കടന്നുവന്നത്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, എം ടി രമേശ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നീ പേരുകളാണ് പത്തനംതിട്ടയിൽ ഉയർന്നു വന്ന സ്ഥാനാർത്ഥികളുടെ പേരിൽ. ഈ പേരിൽ നിന്നുമാണ് ഇപ്പോൾ കെ.സുരേന്ദ്രന്റെ പേര് മുൻനിരയിലേക്ക് വീണ്ടും ഉയർന്നു വന്നത്.
സോഷ്യൽ മീഡിയയിൽ പത്തനംതിട്ട സീറ്റ് തേടി സുരേന്ദ്രൻ അനുകൂലികൾ വലിയ കലാപം തന്നെ സൃഷ്ടിച്ചിരുന്നു. അമിത് ഷായുടെ സോഷ്യൽ മീഡിയ പേജിൽ വരെ സുരേന്ദ്രന് വേണ്ടി പൊങ്കാല തന്നെ സുരേന്ദ്രൻ അനുകൂലികൾ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സുരേന്ദ്രന് വേണ്ടി ഉയർന്ന കനത്ത പിന്തുണയും ആർഎസ്എസിന്റെ ഇടപെടലുമാണ് പത്തനംതിട്ടയിൽ പിള്ളയുടെ പേരിനു പകരം സുരേന്ദ്രന്റെ പേര് ഉയരാൻ കാരണം. ശബരിമല കർമ്മസമിതിയുടെ പിന്തുണയും കെ.സുരേന്ദ്രന് ഈ കാര്യത്തിൽ ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ശബരിമല വിഷയത്തിൽ സമരത്തിനു മുന്നിൽ നിന്ന നേതാവായിരുന്നു കെ. സുരേന്ദ്രൻ. ഈ സമരത്തിന്റെ പേരിൽ സുരേന്ദ്രൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതാണ് ശബരിമല കർമ്മ സമിതി-ആർഎസ്എസ് പിന്തുണകൾ സുരേന്ദ്രന് ലഭിക്കാൻ കാരണം,.
കേരളത്തിൽ വലിയ പ്രതീക്ഷയില്ലാത്തതിന്നാലും ആർഎസ്എസിന്റെ ഇടപെടലും വന്നപ്പോൾ കേന്ദ്ര നേതൃത്വം പിള്ളയുടെ ലിസ്റ്റ് വെട്ടാൻ മടി കാണിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം. ആഗ്രഹിച്ചിട്ടും പാർട്ടി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കാൻ സീറ്റ് ലഭിക്കാത്ത അവസ്ഥ കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് പുതിയ കാര്യമാണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ പിള്ള നിരാശനാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ആർഎസ്എസ് ഇടപെടൽ ഉണ്ടായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണവും ഇതിന്റെ സൂചനയുമാകുന്നു. പത്തനംതിട്ടയിൽ പിള്ള തന്നെ മത്സരിക്കാൻ തന്നെ തീരുമാനിച്ചതിന് പിന്നിൽ എൻഎസ്എസിൽ നിന്നും ലഭിക്കും എന്ന് കരുതിയ പിന്തുണ തന്നെയായിരുന്നു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി പിള്ളയ്ക്ക് ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും പിള്ളയ്ക്ക് പത്തനംതിട്ട സീറ്റ് പ്രേരണയായി മാറി. തിരുവനന്തപുരത്ത് മത്സരിക്കാനായിരുന്നു പിള്ളയ്ക്ക് താത്പര്യം. അതിനനുസരിച്ച് തിരുവനന്തപുരത്ത് മത്സരിക്കാൻ പിള്ള കരുനീക്കുകയും ചെയ്തിരുന്നു. അതിനാണ് ഭരണഘടനാ പദവിയിൽ ഇരുന്ന ആരും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരാറില്ല എന്ന പ്രസ്താവന കൂടി പിള്ള നടത്തിയത്. ഈ പ്രസ്താവന വിവാദമായപ്പോൾ പിന്നീട് പിള്ള തിരുത്തുകയും ചെയ്തിരുന്നു. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച് കുമ്മനം എത്തിയതോടെ പിള്ളയ്ക്ക് തിരുവനന്തപുരത്ത് അവസരം നിഷേധിക്കപ്പെടുകയും ചെയ്തു. പിള്ള മത്സരിക്കാൻ ആഗ്രഹിച്ച തൃശൂർ സീറ്റ് തുഷാറിനും മറ്റൊരു സീറ്റ് പാലക്കാട് മുരളീധര പക്ഷത്തിന്റെ കൃഷ്ണകുമാറിനും നൽകിയിരുന്നു. ഇതോടെ മത്സരിക്കണമെങ്കിൽ പത്തനംതിട്ടയല്ലാതെ വേറൊരു സാധ്യതാ സീറ്റ് ഇല്ലാതായി. ഇതോടെയാണ് എൻഎസ്എസ് പിന്തുണ പറഞ്ഞു മത്സരിക്കാൻ പിള്ള കരുക്കൾ നീക്കിയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പത്തനംതിട്ടയിൽ മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് ശ്രീധരൻപിള്ള പിൻവലിയുന്നു എന്നാണ്.
ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ സ്വയം ശ്രമം നടത്തിയത്. യുഡിഎഫിന്റെ ആന്റോ ആന്റണി, ഇടതുമുന്നണിയുടെ വീണാ ജോർജ്, ഇവർക്കിടയിലേക്കാണ് ശ്രീധരൻപിള്ള സ്വയം സ്ഥാനാർത്ഥി ആകാൻ നീക്കം നടത്തിയത്. പത്തനംതിട്ടയിൽ ജ്വലിച്ചു നിന്ന അയ്യപ്പ വികാരവും എൻഎസ്എസ് പിന്തുണയും തനിക്ക് വിജയസാധ്യതകൾ ആയി പിള്ള പരിഗണിക്കുകയും ചെയ്തിരുന്നു. ഈ മോഹമാണ് ഇപ്പോൾ പൊലിയുന്നത്. ബിജെപി സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പത്തനംതിട്ടയിൽ സുരേന്ദ്രന്റെ പേര് തന്നെയാണ് പരിഗണിക്കപ്പെടുന്നത്. ഈ തീരുമാനത്തിൽ പിള്ള വിഭാഗത്തിനും കൃഷ്ണദാസ് പക്ഷത്തിനുമുള്ള അമർഷവും ഇപ്പോൾ പാർട്ടിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുകയുമാണ്. പത്തനംതിട്ട മറ്റൊരു ഗ്രൂപ്പ് പോരിനുള്ള അവസരവും പാർട്ടിക്കുള്ളിൽ തുറന്നിടുകയാണ്. ചർച്ചകൾ ഇന്നോടെ പൂർത്തിയായെങ്കിലും അമിത് ഷാ ആയിരിക്കും സ്ഥാനാർത്ഥി പട്ടികയയ്ക്ക് അന്തിമ രൂപം നൽകുക. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് കരുതുന്നത്.
Stories you may Like
- പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
- 'വിശ്വാസം' നേടി വീണ്ടും ശ്രീധരൻ പിള്ള; പത്തനംതിട്ട ചർച്ച തുടരും
- ഇ ശ്രീധരൻ നിർദ്ദേശിച്ച കെ-റെയിൽ ബദലിന് ബിജെപി എല്ലാ പിന്തുണയും നൽകും
- ഇ ശ്രീധരന്റെ ബദൽ പദ്ധതി ചർച്ച ചെയ്ത് സിപിഎം സെക്രട്ടേറിയറ്റ്
- സഭാപ്രതിനിധികളും ഹിന്ദു സംഘടനകളും ഞാൻ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്
- TODAY
- LAST WEEK
- LAST MONTH
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കാട്ടന ഇറങ്ങിയത് കേട്ട് ഓടിയെത്തിയ ക്യാമറമാൻ; സാഹസികമായി കാട്ടന പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ദുരന്തം; മാതൃഭൂമി ചാനൽ ക്യാമറാമാൻ എവി മുകേഷിന് ദാരുണാന്ത്യം; എ വി മുകേഷ് അതിജീവനമെന്ന കോളത്തിലൂടെ ഹിറ്റായ ക്യാമറാമാൻ; മലയാള മാധ്യമ ലോകത്തെ നടുക്കി കൊട്ടെക്കാട്ടെ ദുരന്തം
- സുധാകരനോട് കാട്ടുന്നത് അനീതിയെന്ന് ഖാർഗെയോട് പറഞ്ഞത് എകെ; മുതിർന്ന പ്രവർത്തക സമിതി അംഗത്തിന്റെ ഇടപെടൽ ഹസനെ കസേരയിൽ നിന്നും എണീപ്പിച്ചു! കെസിയുടെ അട്ടിമറി നീക്കം പൊലിച്ചത് അഞ്ജനത്തിൽ ഇരുന്ന് എകെ ആന്റണി; കെപിസിസിയുടെ താക്കോൽ കസേരയിൽ സുധാകരൻ വീണ്ടും മടങ്ങി എത്തുമ്പോൾ
- എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ
- ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
- വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎമ്മിന്റെ കൊടിമരം; 8 മാസം പുറകേ നടന്നിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; വഴിമുടക്കിയ കൊടിമരം പിഴുതെറിഞ്ഞ് സ്ത്രീകൾ; കൊടിമരത്തെ കെട്ടിപ്പിടിച്ച് തടഞ്ഞ് വാർഡ് കൗൺസിലർ; സിപിഎമ്മുകാരുടെ ദുർവാശിയിൽ വശം കെട്ടതോടെ ചേർത്തലയിലെ 136 സിപിഎം അനുഭാവികൾ ബിജെപിയിൽ
- അസമിലും കർണ്ണാടകയിലും കുതിപ്പ്; പ്രതീക്ഷയ്ക്ക് ഒപ്പം ഉയരാതെ യുപിയും ഗുജറാത്തും; മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക; നാലാം ഘട്ടത്തിൽ എൻഡിഎ പ്രചാരണ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചേക്കും; 'സംവരണം' ഉൾപ്പെടെ കത്തിക്കാൻ ഇന്ത്യ സഖ്യം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍